Wednesday 4 July 2012

കാക്ക വഴികാട്ടിയാല്‍


ഈ ലേഖനത്തിന്റെ തലക്കെട്ട് അല്‍പ്പം പ്രശ്നമുണ്ടാക്കിയേക്കാം.

മീന കന്ദസ്വാമി എന്ന എഴുത്തുകാരിയുടെ ഒരു ഗാന്ധി കവിതയേക്കുറിച്ചുള്ള വിമര്‍ശനം  ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ളോഗില്‍ ഉണ്ട്. ഗാന്ധിജിയെ വിമര്‍ശിക്കുന്നത് എന്തോ മഹാപരാധമാണെന്ന തരത്തിലാണവിടെ  എഴുതപ്പെട്ട ഭൂരിഭാഗം അഭിപ്രായങ്ങളും. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനെ വിമര്‍ശിക്കുനതുമായി പോലും താരതമ്യം ചെയ്തു  ചിലര്‍,.. ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും ഉണ്ടായി. മുസ്ലിം ലീഗിന്റെ നേതാവായ  മൊഹമ്മദ് അലി ജിന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടതിന്റെ ഉത്തരവാദി ഗാന്ധിജി ആണെന്ന രീതിയില്‍ ഒരു പരാമര്‍ശവും കണ്ടു.

മുസ്ലിം ലീഗിന്റെ അന്നത്തെ നിലപാടും ഇന്നത്തെ നിലപാടുകളും പരാമര്‍ശിച്ച് ഞാന്‍ എഴുതിയ അഭിപ്രായം  ചിലര്‍ക്ക് ഇഷ്ടമായില്ല. അതിനോടുള്ള പ്രതികരണം ഇങ്ങനെ .

>>>>>ഭൂമിയിലെ ഏതു വിഷയം പോസ്റ്റ് ആക്കിയാലും തന്റെ കമന്റ് മുസ്ലിം ലീഗിനെതിരെ ആയിരിക്കും. കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക് എന്ന് പറഞ്ഞത് പോലെ താനൊക്കെ ഏതു വിശയത്തില്‍ കമന്റ് എഴുതിയാലും അത് അവസാനിക്കുന്നത് മുസ്ലിം ലീഗിനെതിരെ. അത്രയ്ക്ക് പുഴുത്തു നാറിയ മനസ്സാണ് തന്റേതു. ഇവിടെ കന്തസാമിയുടെ കവിതയാണ് വിഷയം. ലീഗും പച്ച്ലടുവും അല്ല. ഒന്ന് കൂടെ പറയട്ടെ. ഞാന്‍ ലീഗുകാരന്‍ അല്ല<<<<  




കാക്ക എന്ന വാക്ക് മുസ്ലിങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ പച്ച എന്ന നിറവും മുസ്ലിങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കാവി സംഘ പരിവാറിന്റേതും, ചുവപ്പ്  കമ്യൂണിസ്റ്റുകാരുടെയും നിറമെന്ന് വിശേഷിപ്പിക്കപ്പെടുന്നതുപോലെ. ഈ അഭിപ്രായത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു പഴം ചൊല്ലാണെന്നു തോന്നുന്നു. കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക്!!!  "കാക്ക കുളിച്ചല്‍ കൊക്കാകാ" എന്നൊക്കെ കേട്ടിട്ടുണ്ട്.പക്ഷെ  ഇത് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.  ഏതായാലും എനിക്കത് ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. 


മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ അടുത്ത കാലത്തെ ഇടപെടലുകള്‍ കേരളത്തെ കൊണ്ടുപോകുന്നത് സമുദായിക ധ്രുവീകരണത്തിലേക്കാണ്. കേരളത്തില്‍ ഇപ്പോള്‍ രണ്ടു തരത്തിലുള്ള ദുര്‍ഗ്ഗന്ധങ്ങള്‍ ഉണ്ട്. പൊതു നിരത്തിലൂടെ നടന്നാല്‍ മൂക്കുപൊത്താതെ നടക്കാന്‍ ആകില്ല. സമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലൂടെ നടന്നാലും മൂക്കുപൊത്താതെ നടക്കാന്‍ ആകുന്നില്ല.  ഒരു സമൂഹത്തിലെ വഴികാട്ടികള്‍  എന്നു പറയുന്നത്  അവിടത്തെ ആചാര്യന്‍മാരെയാണ്. ആചാര്യന്‍ എന്നു പറഞ്ഞാല്‍ വിദ്യ പകര്‍ന്നു നല്‍കുന്നവര്‍.,. വിദ്യ പകര്‍ന്നു നല്‍കേണ്ടവരെ നയിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഭരിക്കുന്നത് മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ മന്ത്രി അബ്ദു റബ്ബ് എന്ന മഹാനും. 






പാണക്കാട്ട് തങ്ങള്‍മാര്‍ സൌദി അറേബ്യയില്‍ നിന്നും വന്നവരാണെന്നു പറഞ്ഞതുപോലെ കേരളത്തിലെ വി ദ്യാഭ്യാസ വകുപ്പും സൌദി അറേബ്യയില്‍ നിന്നും വന്നതാണന്നാണ്, മുസ്ലിം ലീഗിന്റെ നിലപാട്. കൊടപ്പനക്കല്‍ തറവാടു ഭരിക്കുന്നതുപോലെയാണവര്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതും.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് അധികാരത്തിലെത്താന്‍  യു ഡി എഫിനെ സഹായിച്ചത് മലപ്പുറം ജില്ലയിലെ മുസ്ലിങ്ങളാണ്. മറ്റ് ജില്ലകളിലൊക്കെ അസംബ്ളി മണ്ഡലങ്ങളില്‍ കുറവുണ്ടായപ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം കൂടി. 4 സീറ്റുകളാണവിടെ കൂടിയത്. ആ 4 സീറ്റുകളാണ്, യു ഡി എഫിനെ അധികാരത്തില്‍ എത്തിച്ചതും. മറ്റ് സമുദായക്കാര്‍ ജനസംഖ്യ നിയന്ത്രിച്ചതുപോലെ മലപ്പുറത്തെ മുസ്ലിങ്ങള്‍ നിയന്ത്രിച്ചിരുന്നെങ്കില്‍  ഈ സീറ്റു വര്‍ദ്ധന ഉണ്ടാകില്ലായിരുന്നു. യു ഡി എഫ് അധികാരത്തില്‍ വരില്ലായിരുന്നു. ഈ ഹുങ്കില്‍ മുസ്ലിം ലീഗ് കേരളപൊതു മണ്ഡലത്തെ ബന്ദിയാക്കിയിരിക്കുന്നു. അത് അപകടകരമായ സമുദായ ദ്രുവീകരണത്തിലേക്ക് കൂടി  വഴികാട്ടുന്നു. തീട്ടക്കുണ്ട് എന്ന് ആ മാന്യ ദേഹം പറഞ്ഞതിലേക്ക് കാക്കകള്‍ വഴി കാട്ടുന്നു.   സാമുദായികധ്രുവീകരണം ആണ്, സാമൂഹിക മണ്ഡലത്തില്‍ ഏറ്റവും  വലിയ ദുര്‍ഗന്ധമുണ്ടാക്കുന്നത്. മുസ്ലിം ലീഗിലെ കാക്കകളൊക്കെ കൂടി ഈ കുഴിയിലേക്കാണിപ്പോള്‍ കേരളത്തെ നയിക്കുന്നതും. 



അബ്ദു റബ്ബ് എന്ന മുസ്ലിം ലീഗ് എം എല്‍ എ, മന്ത്രിയായത് കേരളത്തിന്റെ ഗതികേട് എന്ന നിലയിലാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. മന്ത്രി ആയ ഉടനെ. നിലവിളക്ക് തെളിയിക്കുന്നത് അനിസ്ലാമികം എന്നാണദ്ദേഹത്തിന്റെ നിലപാട്  അതു തന്നെ  സഹ മുസ്ലിം ലീഗ് മന്ത്രിമാരുടെയും നിലപാട്. പണ്ട് കുഞ്ഞാലിക്കുട്ടി മന്ത്രി ആയിരുന്നപ്പോള്‍ നിലവിളക്ക് തെളിയിക്കാന്‍ അദ്ദേഹം പരസ്യമായി വിസമ്മതിച്ചിട്ടുമുണ്ട്.

മുസ്ലിം ലീഗ് മലപ്പുറത്ത് ജയിച്ചത് അണികള്‍ ആഘോഷിച്ചത് പച്ച പായസവും, പച്ച ലഡ്ഡുവും പച്ച ബിരിയാണിയും വിതരണം ചെയ്തായിരു ന്നു.   കഴിഞ്ഞ ദിവസം റബ്ബ് മന്ത്രി ഭരിക്കുന്ന വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ സ്റ്റാഫിനോട് പച്ച ബ്ളൌസ് ഇട്ടു വരാന്‍ സര്‍ക്കുലറിറക്കിയിരുന്നു. സര്‍വശിക്ഷ അഭിയാന്‍ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസറായ കെ എം അലിയാരാണ്,   കൊച്ചിയിലെ സര്‍വശിക്ഷാ അഭിയാന്‍ പരിശീലകരോടാണ്, ഇതുപോലെ വരാന്‍ ആവശ്യപ്പെട്ടതും. വിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയില്‍ മന്ത്രിമാരെ സ്വീകരിക്കാന്‍ സ്ത്രീകള്‍ പച്ച ബ്ളൌസും സെറ്റ് സാരിയും ധരിച്ചെത്താന്‍  ബ്ളോക്ക് റിസോഴ്സ് സെന്ററുകള്‍ വഴി ആയിരുന്നു നിര്‍ദ്ദേശം നല്‍കിയത്. അതിനദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ സസ്പെന്‍ഡ് ചെയ്തു. പച്ചയോട് ആഭിമുഖ്യമുള്ള മന്ത്രിയുടെ അഭിരുചി അറിഞ്ഞ് പ്രവര്‍ത്തിച്ച ഒരുദ്യോഗസ്ഥന്റെ ദുര്യോഗം.

ഈ മന്ത്രി താമസിക്കുന്ന കേരളത്തിന്റെ പൊതു മുതലായ മന്ത്രി മന്ദിരത്തിന്റെ പേര്, ഗംഗ എന്നത് മാറ്റി. ഗ്രൈസ് എന്നാക്കി എന്നാണ്, മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍,. പക്ഷെ കേരള സര്‍ക്കാരിന്റെ കൈപ്പുസ്തകത്തില്‍  പറയുന്ന പേര്, തേജസ് എന്നാണ്.

അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ.


Minister for Education
SHRI. P.K. ABDU RABB
Office ........................................................................... 2323633,2335366
Mobile ..................................................................................... 9495355500
Fax ..................................................................................... 0471- 2326677
Email ................................................... minister-education@kerala.gov.in
Website ........................................................................ www.kerala.gov.in
Residence ................................................................... 2350235, 2350236
Office: Room 501 C,Annexe Building,
Govt. Secretariat
Residence: Thejas, VNRA 37, Vivekananda Nagar
Edapazhanji, Pangode, Thiruvananthapuram.


മറ്റ് രണ്ടു മന്ത്രിമാരുടെ  ഔദ്യോഗിക വസതികളുടെ പേരുകള്‍ ഇങ്ങനെ.


Minister for Excise and Ports
SHRI. K. BABU
Office ............................................................. 2326772,2327135 Ext-300
Mobile .............................................................. 9447048418, 9495066600
Fax ................................................................................................ 2330019
Email ............................................................. ministerkbabu@gmail.com,
....................................................... minister-excise-ports@kerala.gov.in
Website ....................................www.minister-excise-ports.kerala.gov.in
Residence ........................................................................... 0484-2777616
Office: Room No. 648, Third Floor, South Block,
Govt. Secretariat, Thiruvananthapuram.
Residence:
‘Kaveri’, No.6, Eastern Side of Cantonment House,
Thiruvananthapuram.


Minister for Welfare of Sheduled Tribes,
Youth Affairs, Museum and Zoos
KUMARI P.K. JAYALAKSHMI
Office .......................................................................... 2518204, 2333091
Mobile .............................................................. 9495366600, 9947484252
Fax ................................................................................................ 2333775
Email ........................................................ minister-wst-ya@kerala.gov.in
Website .............................................www.minister-wst-ya.kerala.gov.in
Residence .................................................................................... 2323256
Office: Room No. 647, Second Floor,
South Block, Govt. Secretariat,
Thiruvananthapuram- 695 003
Residence: ‘Nila’, Cantonment Premises,
Vikas Bhavan P.O,
Thiruvananthapuram.

പുതുതായി പണി കഴിപ്പിച്ച മന്ത്രി മന്ദിരങ്ങള്‍ക്ക് ഗംഗ, നിള, കാവേരി എന്നീ നദികളുടെ പേരുകളായിരുന്നു നല്‍കിയിരുന്നത്.  ഗംഗ  എന്നത് ഹിന്ദു പേരായതുകൊണ്ടാണ്. റബ്ബ് അത് മാറ്റി തേജസ് എന്നാക്കിയത്.  തേജസെന്ന  പേര്,  കേരളത്തില്‍ ഏത് നയപരിപാടി ഉള്ള സംഘടനയുടെ മുഖ പത്രത്തിന്റേതാണെന്ന് മലയാളികള്‍ക്കൊക്കെ അറിയാം. മുസ്ലിം ലീഗില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നത് നാട്ടിലെ സംസാരമാണ്. ഒരു തീവ്രവാദിയെ പിടിച്ച് മന്ത്രി വരെ ആക്കി മുസ്ലിം ലീഗ് അത് ശരിയാണെന്നു തെളിയിക്കുന്നു.



അടുത്ത കാലത്ത് മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയുണ്ട്. "സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും യോജിച്ച് നില്‍ക്കും" എന്നായിരുന്നു അത്. മുസ്ലിം ലീഗ് യു ഡി എഫിനെ ബലപ്രയോഗത്തിലൂടെ ബന്ദിയാക്കി നേടിഎടുത്തതായിരുന്നു അഞ്ചാം മന്ത്രി സ്ഥാനം. കോണ്‍ഗ്രസ് പാര്‍ട്ടി ഏകകണ്ഠമായി ആ ആവശ്യത്തെ നിരാകരിച്ചതായിരുന്നു. മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും ഒരുപോലെ അതിനെ വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായത്തില്‍ അതിനോട് വ്യാപകമായ എതിര്‍പ്പുണ്ടായി. അതു കഴിഞ്ഞു വന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കൊയ്തത് ബി ജെ പി ആയിരുന്നു. അതിനു ശേഷം ആണ്,  എന്‍ എസ് എസും എസ് എന്‍ ഡി പി യു യോജിച്ച് അവകാശങ്ങള്‍ നേടിയെടുക്കാന്‍  ഇറങ്ങിയിരിക്കുന്നത്. സമ്മര്‍ദ്ധത്തിലൂടെ അനര്‍ഹമായത് നേടിയെടുക്കാന്‍  ആണവരുടെയും ഉദ്ദേശ്യം. മുസ്ലിം ലീഗനാകാമെങ്കില്‍ എന്‍ എസ് എസിനും എന്‍ എന്‍ ഡിപിക്കും ആകാം എന്നാണവരുടെ നിലപാടും.



മലപ്പുറത്തെ മുസ്ലി ലീഗിന്റെ അടുത്ത  ആളുകള്‍ നടത്തുന്ന 35 സ്വകാര്യ സ്കൂളുകളെ എയിഡഡ് ആക്കാനുള്ള തീരുമാനമാണിപ്പോള്‍ എന്‍ എസ് എസിനെയും എസ് എന്‍ ഡിപിയേയും തമ്മില്‍ അടുപ്പിച്ചത്. വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നിന്നിരുന്ന ഈ രണ്ട് ജാതി സംഘടനകളും ഒരുമിക്കാന്‍ പ്രേരണ ആയത് മുസ്ലിം ലീഗിനെ യു  ഡി എഫ് പ്രീണിപ്പിക്കുന്നതാണ്. കുറെക്കാലമായി നീറിപ്പുകഞ്ഞു കൊണ്ടിരുന്ന അമര്‍ഷം അടക്കി വയ്ക്കാനാകാത്ത നിലയിലെത്തിയപ്പോള്‍ ഈ രണ്ട് സംഘടനകളും പ്രത്യക്ഷ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നു.  എസ് എന്‍ ഡി  പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍

"യോഗവും എന്‍.എസ്.എസും എക്കാലവും ബാലി, സുഗ്രീവന്‍മാരെപ്പോലെ കഴിയുമെന്ന് ആരും കരുതേണ്ട. ഒന്നിച്ചു നില്‍ക്കണമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമായി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. എന്‍.എസ്.എസ് ഈ മേഖലയില്‍ അവഗണന നേരിടുന്നത് യോഗത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സഹകരിക്കാവുന്ന കൂടുതല്‍ മേഖലകളെപ്പറ്റി ഞങ്ങള്‍ ഉടനെ ചര്‍ച്ച നടത്തും. യു.ഡി.എഫിന്റെ ഭരണത്തിന്‍കീഴില്‍ യോഗവും എന്‍.എസ്.എസും തുല്യ ദുഃഖിതരാണ്. മലപ്പുറത്തെ മുസ്ളിങ്ങള്‍ക്കു മാത്രമുള്ളതായി മാറി വിദ്യാഭ്യാസ വകുപ്പ്. ഇനി ഇത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഒരുമിച്ചു പോരാടാന്‍ തീരുമാനിച്ചത്.  വിശാല ഹിന്ദു ഐക്യമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താനാണു നായര്‍ - ഈഴവ ഐക്യശ്രമങ്ങള്‍ പുനഃരാരംഭിച്ചത്‌..  അത്‌ ഇതര മതങ്ങളിലെ പാവപ്പെട്ടവരുടെ പുരോഗതികൂടി ഉറപ്പുവരുത്തുന്നതായിരിക്കും".

നടേശന്‍ പറയുന്നതില്‍ കാര്യമുണ്ട്. കൂടെ അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താനുള്ള സൂചനയുമുണ്ട്. മലയാളികള്‍ എന്നും അഭിമാനത്തോടെ പാടി നടക്കുന്ന മത സൌഹാര്‍ദ്ദവും സാമുദായിക സൌഹാര്‍ദ്ദവുമൊക്കെ ഇവിടെ നിന്നു കെട്ടുകെട്ടാന്‍ ഉള്ള വെടിമരുന്നൊക്കെ ഇവരുടെ വാക്കുകളിലുണ്ട്. മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ നിരുത്തരവാദപരമായ് പെരുമാറ്റം ആണിപ്പോള്‍ ഇതിലേക്ക് വഴി വച്ചതും.

കേരളത്തിന്റെ അധികാരകേന്ദ്രം ഇന്ന് മലപ്പുറമാണ്. സുകുമാരന്‍ നായര്‍ പറഞ്ഞതുപോലെ തലസ്ഥാനം മല പ്പുറത്തേക്ക് മാറ്റാം. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമെല്ലാം നോക്കുകുത്തികളായി.  എല്ലാം വടക്കോട്ടുപോകുന്നു. തിരുവിതംകൂറിലും കൊച്ചിയിലും മുസ്ലിങ്ങളുണ്ട്. അവര്‍ സ്വകാര്യ സ്കൂളുകള്‍ നടത്തുന്നുണ്ട്. പക്ഷെ അവരുടെ ഒരു സ്വകാര്യ സ്കൂളും എയിഡഡ് ആക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചില്ല. മലബാറിലെ സമ്പന്ന മുസ്ലിംകളുടെ താല്‍പര്യമാണു ലീഗ്‌ സംരക്ഷിക്കുന്നത്‌. പാവപ്പെട്ട മുസ്ലിംകളെ അവര്‍ക്കു വേണ്ട. എം.ഇ.എസ്‌. പോലെയുള്ള സാമൂഹിക സംഘടനകളുടെ സ്‌കൂളുകള്‍ക്കല്ല, സ്വന്തം ഇഷ്‌ടക്കാരുടെ സ്‌കൂളുകള്‍ക്കാണ്‌ എയ്‌ഡഡ്‌ പദവി നല്‍കിയത്‌... ,.  സാമൂഹികപ്രതിബദ്ധത ആയിരുന്നു  ലക്ഷ്യമെങ്കില്‍ ഈ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമായിരുന്നു. സര്‍ക്കാര്‍ ചെലവില്‍ ലീഗിലെ പ്രമണിമാര്‍ക്ക്  പണമുണ്ടാക്കാനുള്ള നഗ്നമായ അഴിമതിയാണിത്.

ഭരണം തുടങ്ങിയപ്പോള്‍തന്നെ ലീഗ്‌ പ്രധാനവകുപ്പുകള്‍ കൈക്കലാക്കി. അവര്‍ സ്വയം മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചു. അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കില്ലെന്നു കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും പറഞ്ഞു. ഒടുവില്‍ പാണക്കാട്‌ തങ്ങള്‍ പറഞ്ഞു പോയി എന്ന താമാശ കേരളത്തിലെ എല്ലാവരുടെയും മേല്‍  അടിച്ചേല്‍പ്പിച്ചു.  ഇതിനുമുമ്പ് ലീഗിനെ നയിച്ച തങ്ങള്‍ ഒരു സാത്വികനായിരുന്നു. കുറച്ചു കൂടെ പക്വതയും വിവേകവും ആദ്ദേഹം കാണിച്ചിരുന്നു. ഇപ്പോഴത്തെ തങ്ങള്‍ ഒരു മുരടനും തീവ്രവാദിയുമാണ്.  അബ്ദു റബ്ബിനേപ്പോലുള്ള തീവ്രവാദികള്‍ അഴിഞ്ഞാടുന്നത് ഈ തങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ ആണ്.


എന്‍ എസ് എസും  ​എസ് എന്‍ ഡി പിയും ചേര്‍ന്ന്  ഉണ്ടാക്കാന്‍ പോകുന്ന നായരീഴവ ഐക്യത്തെ, ബി ജെ പി സ്വാഗതം ചെയ്തു കഴിഞ്ഞു. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു വാര്‍ത്ത കൂടി ഉണ്ട്.


"യു.പി.എ. മന്ത്രിസഭയുടെ അടുത്ത പുന:സംഘടനയില്‍ മന്ത്രിസ്‌ഥാനം ലഭിക്കണമെന്നു കേരളാ കോണ്‍ഗ്രസ്‌(( (എം) ആവശ്യപ്പെടും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനു മുമ്പായി ഈ ആവശ്യം യു.പി.എ. അധ്യക്ഷയോടും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനോടും ആവശ്യപ്പെടാനാണു കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ തീരുമാനം. യു.പി.എയിലെ ഘടകകക്ഷികള്‍ക്കു മന്ത്രിസ്‌ഥാനം നല്‍കിയപ്പോള്‍ തങ്ങളെ പരിഗണിച്ചില്ലെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി. അതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുശേഷം യു.പി.എ. മന്ത്രിസഭയുടെ വികസനത്തില്‍ കേരളാ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്നാണു പാര്‍ട്ടിയുടെ ആവശ്യം. ജോസ്‌ കെ. മാണിയെ കൂടാതെ പാര്‍ട്ടി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായ ജോയി ഏബ്രഹാമും എത്തിയതോടെ പാര്‍ലമെന്റില്‍ പാര്‍ട്ടിക്കു രണ്ട്‌ എം.പിമാരായി. രണ്ട്‌ എം.പിമാരില്‍ കൂടുതലുള്ള യു.പി.എയിലെ എല്ലാ ഘടക കക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്‌. അതിനാല്‍ ഇനി കാത്തിരിക്കാന്‍ കഴിയിലെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം".

രണ്ട് എം പി മാരുള്ള മുസ്ലിം ലീഗിന്, ഒരു മന്ത്രിസ്ഥാനമുണ്ട്. അതുകൊണ്ട് കേരള കോണ്‍ഗ്രസിനും അതാവശ്യപ്പെടാം.


ഇതുപോലെ കലുക്ഷിതമായി ഇരിക്കുന്ന കേരളത്തിന്റെ ഭൂമികയില്‍ മറ്റൊരു വാര്‍ത്ത കൂടി അലോസരമുണ്ടാക്കുന്നു.   കുറച്ചു നാളുകള്‍ക്ക് മുമ്പ് കേരളത്തിലെ അന്തരീക്ഷത്തെ പിടിച്ചു കുലുക്കിയ പേരായിരുന്നു ലൌ ജിഹാദ്. പ്രണയം നടിച്ച്  ചതിയില്‍ പെടുത്തി മതം മാറ്റുന്നു എന്നായിരുന്നു ആരോപണം. കേരള ഹൈക്കോടതി ആ ആരോപണത്തില്‍ കഴമ്പുണ്ടെന്നു പറഞ്ഞപ്പോള്‍,  മതേതര പക്ഷത്തും ഇസ്ലാമിക പക്ഷത്തും നിന്ന് അതിനെ ഒരുപോലെ ആക്രമിച്ചിരുന്നു. മതം മാറ്റമേ ഇല്ല എന്നായിരുന്നു പലരും ശഠിച്ചതും.  ഇപ്പോള്‍ വീണ്ടും അത് വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്. അടുത്ത നാളില്‍ മലപ്പുറത്ത് തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു പെണ്‍കുട്ടി കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലുണ്ടാക്കുന്നതാണ്.

മലപ്പുറം തിരൂര്‍ ആതനാട് കരിമ്പനയ്ക്കല്‍ വീട്ടില്‍ ബാലസുബ്രഹ്മണ്യന്‍ തന്റെ മകളെ വിട്ടുകിട്ടാന്‍  സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ 19 വയസുള്ള മകള്‍ സൌമ്യ വെളിപ്പെടുത്തിയത്, ലൌ ജിഹാദ് എന്ന വിപത്ത് ഉണ്ടെന്നു ശരിവയ്ക്കുന്നു. സൌമ്യയെ കഴിഞ്ഞ ജൂണ്‍ 9 ന് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഹസ്സന്‍ എന്ന അംനാസ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ താന്‍ ജൂണ്‍ 9ന് മുഹമ്മദിനൊപ്പം ബാംഗ്ളൂരിലേക്ക് പോയെന്നും, ജൂണ്‍ 17 വരെ അവിടെ ഒരു ലോഡ്ജില്‍ താമസിച്ചെന്നും തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ജൂണ്‍ 19ന് തിരൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി. കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ഇപ്പോള്‍ മഞ്ചേരിയിലെ സത്യസരണി എന്ന മതപഠന സ്ഥാപനത്തിലാണ്. മതത്തെക്കുറിച്ച് പഠിക്കാന്‍ നാലു പുസ്തകങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നല്‍കി. തന്നെപ്പോലെ വിവിധ മതക്കാരായ മുപ്പതോളം പെണ്‍കുട്ടികള്‍ ഇവിടെ മതപഠനത്തിനായി ഉണ്ടെന്നും പെണ്‍കുട്ടി കോടതിയില്‍ വിശദീകരിച്ചു.

മതം മാറ്റത്തിനുദ്ദേശ്യമില്ലെങ്കില്‍ എന്തിനാണ്,  വിവിധ മതക്കാരായ മുപ്പതോളം പെണ്‍കുട്ടികളെ മദ്രസയില്‍  മതപഠനത്തിനായി താമസിപ്പിക്കുന്നത്?

സൌമ്യയെ തട്ടിക്കൊണ്ടു പോയ ഹസന്‍ വെളിപ്പെടുത്തിയ മറ്റ് കാര്യങ്ങള്‍.

"മതംമാറ്റാന്‍ ആദ്യം പൊന്നാനിയില്‍ കൊണ്ടുചെന്നു പക്ഷെ വൃത്തിയും സുരക്ഷയും പോരെന്നു തോന്നിയതുകൊണ്ട്  മറ്റൊരു സ്ഥാപനത്തിലാക്കി.  മതംമാറിയാല്‍ വിവാഹം ചെയ്യാന്‍ തയ്യാറാണ്.  ബാംഗ്ളൂരില്‍ ഏതു ലോഡ്ജിലാണ് താമസിച്ചതെന്നോ എത്ര രൂപയാണ് ലോഡ്ജിന്റെ വാടകയെന്നോ  അറിയില്ല. തിരൂര്‍ കോടതിയില്‍ ഹാജരാകാന്‍ ആരാണു നിര്‍ദ്ദേശിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കാന്‍   തയ്യാറല്ല".

അതിന്റെ അര്‍ത്ഥം പേരു വെളിപ്പെടുത്താനാകാത്ത മറ്റാരൊക്കെയോ ആണ്, ഹസനെ ബാംഗളൂരില്‍ കൊണ്ടുപോയതും ലോഡ്ജില്‍ താമസിപ്പിച്ചതും, കോടതിയില്‍ ഹാജരാക്കിയതും എന്നൊക്കെയാണ്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ഇത് സംഘടിതമായ മതം മാറ്റലാണെന്നാണ്.


കേരളം സാമുദായിക ധ്രുവീകരണത്തിലേക്ക് മന്ദം മന്ദം ചുവടു വയ്ക്കുന്നു. മുസ്ലിം ലീഗും, എന്‍ എസ് എസും, എസ് എന്‍ ഡി പിയും അവരാല്‍ കഴിയുന്ന രീതിയില്‍ ഇതിലേക്ക് എണ്ണ പകരുന്നുണ്ട്. ലീഗിനെ പ്രീണിപ്പിച്ചത് കൂടുതാലായിപ്പോയി എന്ന് മനസിലാക്കിയ ഉമ്മന്‍ ചാണ്ടി നായരെയും ഈഴവരെയും   പ്രീണിപ്പിച്ച് തുലാസിന്റെ തട്ട് ലെവലിലാക്കാന്‍ ചില പൊടിക്കൈകൊളൊക്കെ  ചെയ്തു നോക്കി. നായന്‍മാരായ തിരുവഞ്ചൂരിനെയും ശിവ കുമാറിനെയും ഈഴവനായ അടൂര്‍ പ്രകാശിനെയും പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചു. സുകുമാരന്‍നായരെയും വെള്ളപ്പള്ളിയേയും  വരുതിയിലക്കാനാണത് ചെയ്തതും. പക്ഷെ അവര്‍ അടങ്ങിയില്ല ഉമ്മന്റെ ചൂണ്ടയില്‍ കൊത്തിയില്ല എന്നു മാത്രമല്ല, പരസ്യമായി ഉമ്മന്‍ ചണ്ടിയെ ചീത്ത വിളിച്ച് നിലപാടും എടുത്തു.

ക്വട്ടേഷന്‍ സംഘങ്ങളേക്കാള്‍ പേടിക്കേണ്ട തരത്തിലേക്ക് മത സാമുദായിക ശക്തികള്‍ അവരുടെ നീരാളി പിടുത്തം  പിടിച്ചു കഴിഞ്ഞു. കേരളത്തിന്റെ മതേതര മുഖം പതുക്കെ മാറുകയാണ്.

ശ്രീ നൌഷാദ് വടക്കേല്‍ അറിയപ്പെടുന്ന ലീഗുകാരനാണ്. യഥാര്‍ത്ഥ മുസ്ലിമും. അദ്ദേഹത്തിന്റെ ഒരഭിപ്രായം ഫൈസ് ബുക്കില്‍ ഉണ്ട്. അതിന്റെ സ്ക്രീന്‍ ഷോട്ട് മറ്റൊരു സൈറ്റില്‍ കിടക്കുന്നുണ്ട്. അതാണു ചുവടെ ഉള്ളത്.





മുസ്ലിം ലീഗ് എന്ന മതസംഘടനയിലെ ഒരു ശരാശരി മുസ്ലിമിന്റെ അഭിപ്രായമാണിത്.

39 comments:

kaalidaasan said...

കേരളം സാമുദായിക ധ്രുവീകരണത്തിലേക്ക് മന്ദം മന്ദം ചുവടു വയ്ക്കുന്നു. മുസ്ലിം ലീഗും, എന്‍ എസ് എസും, എസ് എന്‍ ഡി പിയും അവരാല്‍ കഴിയുന്ന രീതിയില്‍ ഇതിലേക്ക് എണ്ണ പകരുന്നുണ്ട്. ലീഗിനെ പ്രീണിപ്പിച്ചത് കൂടുതാലായിപ്പോയി എന്ന് മനസിലാക്കിയ ഉമ്മന്‍ ചാണ്ടി നായരെയും ഈഴവരെയും  പ്രീണിപ്പിച്ച് തുലാസിന്റെ തട്ട് ലെവലിലാക്കാന്‍ ചില പൊടിക്കൈകൊളൊക്കെ ചെയ്തു നോക്കി. നായന്‍മാരായ തിരുവഞ്ചൂരിനെയും ശിവ കുമാറിനെയും ഈഴവനായ അടൂര്‍ പ്രകാശിനെയും പ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചു. സുകുമാരന്‍നായരെയും വെള്ളപ്പള്ളിയേയും  വരുതിയിലക്കാനാണത് ചെയ്തതും. പക്ഷെ അവര്‍ അടങ്ങിയില്ല ഉമ്മന്റെ ചൂണ്ടയില്‍ കൊത്തിയില്ല എന്നു മാത്രമല്ല, പരസ്യമായി ഉമ്മന്‍ ചണ്ടിയെ ചീത്ത വിളിച്ച് നിലപാടും എടുത്തു.

ക്വട്ടേഷന്‍ സംഘങ്ങളേക്കാള്‍ പേടിക്കേണ്ട തരത്തിലേക്ക് മത സാമുദായിക ശക്തികള്‍ അവരുടെ നീരാളി പിടുത്തം  പിടിച്ചു കഴിഞ്ഞു. കേരളത്തിന്റെ മതേതര മുഖം പതുക്കെ മാറുകയാണ്.

kaalidaasan said...

>>>പ്രിയ സുഹൃത്ത്‌ രാമു , ജിന്നയെക്കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമായി വേറെ ഒരു രാജ്യം എന്ന ആശയം മുന്നോട്ടു വയ്പ്പിച്ചതില്‍ പോലും ഗാന്ധിയുടെ കുശാഗ്രം എന്ന് ഞങ്ങള്‍ പേരിട്ടു വിളിക്കുന്ന വളഞ്ഞ ബുദ്ധി കാണാം, കാരണം പന്നി ഇറച്ചിയും വൈനും ഇസ്ടപ്പെട്ടിരുന്ന ഇസ്ലാമുമായി വിശ്വാസപരമായ യാതൊരു ബന്ധവും ഇല്ലാതിരുന്ന ജിന്ന തന്നെയാണ് മുസ്ലിമിന് വേണ്ടി ഒരു രാജ്യം ചോദിയ്ക്കാന്‍ "പറ്റിയ ആള്‍" എന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. <<<<


റിയാസ്,

ജിന്നയെക്കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമായി വേറെ ഒരു രാജ്യം എന്ന ആശയം ഗാന്ധിജി മുന്നോട്ടു വയ്പ്പിച്ചെന്നോ? എവിടന്നു കിട്ടി ഇതുപോലുള്ള നട്ടാല്‍ കുരുക്കാത്ത നുണ?

ജിന്നയേയും നെഹ്രുവിനെയും പട്ടേലിനെയും ഒക്കെ പറ്റി വലിയ പുറങ്ങള്‍ പഠിച്ചപ്പോള്‍ കിട്ടിയതാണോ ഈ അസംബന്ധം. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക നിയോജക മണ്ഡലങ്ങളും വോട്ടു ബാങ്കുകളും പ്രതിനിധികളും എന്ന ബ്രിട്ടീഷ് നയത്തില്‍ നിന്നാവേശം കൊണ്ട്, ജിന്ന അവര്‍ക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം എന്ന നിലയിലേക്കെത്തിയതിനും ഗാന്ധിയെ കുറ്റം പറയുന്നോ?

മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക രാജ്യം എന്ന ജിന്നയുടെ നിലപാട് നെഹ്രുവും പട്ടേലും അംഗീകരിച്ചു. അവര്‍ പലതും മുന്‍കൂട്ടി കണ്ടിരിക്കാം. ഗാന്ധി അതിനെ എതിര്‍ത്തു. അദ്ദേഹത്തിനാകാര്യത്തില്‍ ദീര്‍ഘവീക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു രാജ്യത്തായിട്ടു പോലും പല ഇന്‍ഡ്യക്കാര്‍ക്കും പാകിസ്ഥാന്‍ പാസ്പ്പോര്‍ട്ട് നല്‍കുന്നതൊക്കെ കാണുമ്പോള്‍ നെഹ്രു അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്നത് തീര്‍ച്ചയാണ്.


മുസ്ലിങ്ങള്‍ക്ക് നല്‍കിയതുപോലെ ദളിതര്‍ക്കും പ്രത്യേക വോട്ടു ബാങ്കു നല്‍കുന്നതിനെ ഗാന്ധിജി എതിര്‍ത്തതായിരുന്നു. അംബെദ്ക്കറും ഗാന്ധിയും തമ്മില്‍ തെറ്റാനുണ്ടായ പ്രധാന കാരണം. ഇതേക്കുറിച്ചൊക്കെ വിശദമായ ഒരു ചര്‍ച്ച ഇവിടെനടന്നിട്ടുണ്ട്. ഇന്നും ദളിതരൊക്കെ ആ ചിന്താഗതിയിലാണ്. മീനയുടെ ഗാന്ധി വിരോധത്തിന്റെ മൂല കാരണവും ഇതു തന്നെ.

ദളിതരുടെ പിന്നാക്കാവസ്ഥക്ക് കാരണം ഗാന്ധിയുടെ നിലപാടാണെന്നാണ്, ദളിത് പക്ഷം. പക്ഷെ പ്രത്യേക പ്രതിനിധികളെയും വോട്ടു ബാങ്കും നല്‍കി ഉദ്ധരിച്ച ഇന്‍ഡ്യന്‍ മുസ്ലിങ്ങളുടെ അവസ്ഥ ദളിതരുടേതില്‍ നിന്നും പലയിടത്തും വിഭിന്നമല്ല. പ്രത്യേക രാജ്യം നേടിയ പാകിസ്താനില്‍ മുസ്ലിങ്ങളുടെ അവസ്ഥ ആരിലും സഹതാപമുണര്‍ത്തും.

നെഹ്രുവിനേപ്പറ്റിയൊക്കെ എഴുതാപ്പുറങ്ങള്‍ പലതും പഠിച്ച താങ്കളൊക്കെ പഠിക്കേണ്ട പലതും ബാക്കിയുണ്ട്.

ഇസ്ലാമുമായി വിശ്വാസപരമായ യാതൊരു ബന്ധവും ഇല്ലാതിരുന്ന ജിന്ന തന്നെ മുസ്ലിമിന് വേണ്ടി ഒരു രാജ്യം ചോദി ച്ചപ്പോള്‍ അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലിങ്ങളൊക്കെ അത് വേണ്ട എന്നു പറയാതിരുന്നത് എന്തുകൊണ്ട്? ഇസ്ലാമുമായി വിശ്വാസപരമായ യാതൊരു ബന്ധവും ഇല്ലാതിരുന്ന ജിന്നയെ തന്നെ എന്തിനാണ്, ഇസ്ലാമിക രാജ്യത്തിന്റെ രാഷ്ട്ര പിതാവാക്കിയത്? ആരെയാണു താങ്കള്‍ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയെ ഇസ്ലാമിക പാകിസ്താനും ഹിന്ദു ഇന്‍ഡ്യയുമായി ആണ്, വിഭചിച്ചത്. പക്ഷെ ഇന്‍ഡ്യ ഹിന്ദു എന്ന നെറ്റിപ്പട്ടം സ്വീകരിച്ചില്ല. അതിന്റെ പിന്നിലെ ശക്തി ഗാന്ധിജി മാത്രമായിരുന്നു. നെഹ്രുവിനും പട്ടേലിനും ഇന്‍ഡ്യ ഹിന്ദുവായാലും കുഴപ്പമില്ലായിരുന്നു. ഗന്ധിജി പൂര്‍ണ്ണമായും നിശബ്ദനാക്കപ്പെടുകയോ അദ്ദേഹത്തിന്റെ കൊലപതകം സ്വാതന്ത്ര്യത്തിനു മുന്നേ നടക്കുകയോ ചെയ്തിരുന്നെങ്കില്‍, ഇന്‍ഡ്യ ഹിന്ദു ഇന്‍ഡ്യ ആകുമായിരുന്നു. അന്ന് ഇന്‍ഡ്യ ഹിന്ദു പട്ടം നെട്ടിയിലൊട്ടിച്ചിരിക്കുമായിരുന്നു എങ്കില്‍ താങ്കളുള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ക്കൊക്കെ പാകിസ്ഥാനിലേക്ക് പോകേണ്ടിയും വരുമായിരുന്നു. ഇന്നും ജനാധിപത്യ ഇന്‍ഡ്യയില്‍ ജീവിക്കുന്നതിന്നു നന്ദി പറയേണ്ടത് ഗാന്ധിയോടാണ്., ഗാന്ധിയോട് മാത്രം.

ജിന്നയും നെഹ്രുവും ഒക്കെയായിരുന്നു യഥാര്‍ത്ഥ മതേതര സ്വാതന്ത്ര്യ സമരത്തിന്റെ ആളുകളെന്നും ഗാന്ധിജി ഹൈന്ദവ വര്‍ഗ്ഗിയ സ്വാതന്ത്ര്യ സമരത്തിന്റെ ആളെന്നും ചരിത്രത്തെ ദുര്‍വ്യാഖ്യാനിക്കുന്ന താങ്കളൊക്കെ പാകിസ്ഥാന്‍ എന്ന നരകത്തില്‍ ജീവിക്കണമായിരുന്നു. പള്ളിയില്‍ നിസ്കരിച്ചിരിക്കുമ്പോള്‍ ഏതെങ്കിലും ബോംബു പൊട്ടി ആയിരം കക്ഷണങ്ങളായി ചിതറിപ്പോകാതിരിക്കുന്നതിന്, ഗാന്ധിയോട് നന്ദി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുണ്ട്. കാരണം ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിച്ച ഹൈന്ദവ ഇന്‍ഡ്യ എന്ന ആശയത്തെ ഗാന്ധി പിന്തുണച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയില്‍ ഒരു മുസ്ലിമും അവശേഷിക്കില്ലായിരുന്നു. നെഹ്രുവോ പട്ടേലോ അതിനെ എതിര്‍ക്കുകയുമില്ലായിരുന്നു.

kaalidaasan said...

>>>@kalidasan
നിങ്ങളുടെ കമന്റില്‍ മുസ്ലിമ്കലോടുള്ള പക വളരെ പ്രകടമാണെങ്കിലും പറഞ്ഞ പല കാര്യങ്ങളും ശരിയാണ്. ചരിത്രത്തെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആളാണ് റിയാസ്. അയാള്‍ക്ക് കിട്ടേണ്ടത് കിട്ടി. <<<<



rp,


മുസ്ലിങ്ങളോടുള്ള പകയോ?

ഞാന്‍ മുസ്ലിങ്ങളേപ്പറ്റി എഴുതിയത് പിശകാണെങ്കില്‍ അതു ചൂണ്ടിക്കാണിക്ക്.

ഇന്‍ഡ്യയെ വിഭജിച്ച മുസ്ലിം ലീഗിന്റെ പ്രേതം തന്നെയണിന്ന് കേരളത്തിലെ ജനങ്ങളെ ഇപ്പോള്‍ സാമുദായികമായി വിഭജിക്കുന്നത്. നിലവിളക്ക് കത്തിക്കില്ല, ഗംഗ എന്ന പേരിഷ്ടമല്ല, പച്ച സാരിയുടുക്കണമെന്ന ഓര്‍ഡറിക്കും. പച്ച പായസവും പച്ച ലഡ്ഡുവും ഉണ്ടാക്കി വിതരണം ചെയ്യും. ഇതൊക്കെ മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ നിലപാടുകളാണ്. ഇത്തരത്തിലുള്ള വൃത്തികേടുകള്‍ കാണിക്കാത്ത അനേകം മുസ്ലിങ്ങള്‍ കേരളത്തിലും ഇന്‍ഡ്യയിലും ഉണ്ട്. ഇതൊക്കെ പറയുന്നത് പകയാണെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷ സമുദയത്തിനാ പകയാണ്.

kaalidaasan said...

>>>>ഇവിടെ കന്തസാമിയുടെ കവിതയാണ് വിഷയം. ലീഗും പച്ച്ലടുവും അല്ല. ഒന്ന് കൂടെ പറയട്ടെ. ഞാന്‍ ലീഗുകാരന്‍ അല്ല.<<<<<

rp,

താങ്കള്‍ ലീഗുകാരന്‍ അല്ലെങ്കില്‍ എന്തിനാണ്, ലീഗിനെ വിമര്‍ശിക്കുമ്പോള്‍ ഇത്ര അരിശം? താങ്കളെയും ലീഗിനെയും ബന്ധിപ്പിക്കുന്ന ഇസ്ലാം അല്ലേ?

കന്ത സ്വാമി ഒരു കവിത എഴുതി എന്നു കരുതി, കേരളത്തിലോ ഇന്‍ഡ്യയിലോ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. പക്ഷെ മുസ്ലിം ലീഗ് അനിസ്ലാമികം എന്നു വിശേഷിപ്പിച്ച് ഗംഗ എന്ന പേരിനെയും നിലവിളക്കിനെയും അധിക്ഷേപിക്കുന്നത് കേരളത്തിന്റെയും ഇന്‍ഡ്യയുടെയും പൈതൃകത്തെ അപമാനിക്കുന്നതാണ്. അതാണു കേരള സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുക. കന്തസ്വമിയുടെ കവിതയേക്കാള്‍ കേരളീയ സമൂഹം ചിന്തിക്കേണ്ടത് ഇതുപോലുള്ള ദേശദ്രോഹ നടപടികളാണ്.

ഈ കവിത മീന ഇന്നലെ എഴുതിയതും അല്ല. എഴുതിയ സമയത്ത് ഇതത്ര വലിയ വിവാദവും ആയിരുന്നില്ല. ഇത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോഴേക്കും വിവാദമാക്കുന്നതിന്റെ അജണ്ട എന്താണ്?

kaalidaasan said...

>>>>kalidasan, ഭൂമിയിലെ ഏതു വിഷയം പോസ്റ്റ് ആക്കിയാലും തന്റെ കമന്റ് മുസ്ലിം ലീഗിനെതിരെ ആയിരിക്കും. കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക് എന്ന് പറഞ്ഞത് പോലെ താനൊക്കെ ഏതു വിശയത്തില്‍ കമന്റ് എഴുതിയാലും അത് അവസാനിക്കുന്നത് മുസ്ലിം ലീഗിനെതിരെ.<<<<<

rp,

കാക്ക വഴികാട്ടിയാല്‍ തീട്ടക്കുണ്ടിലേക്ക് എന്ന പരാമര്‍ശം ഇഷ്ടമായി. ഇപ്പോള്‍ കേരളം അത് കാണുന്നുമുണ്ട്.

പന്നിയിറച്ചിയും വൈനും ഇഷ്ടപ്പെട്ടിരുന്ന ജിന്ന ആയിരുന്നു മതേതര സ്വാതന്ത്ര്യത്തിന്റെ വക്താവ് എന്നാണിവിടെ എഴുതിയത്. ഇതിനെയാണോ മുസ്ലിങ്ങള്‍ മതേതരം എന്നു വിളിക്കുന്നത്? മുസ്ലിമല്ലാത്തതുകൊണ്ടാണോ മുസ്ലിങ്ങള്‍ ജിന്നയുടെ പിന്നില്‍ അണിചേര്‍ന്ന് മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യം ചോദിച്ചത്?

ഇന്ന് കേരളത്തിലുള്ള മുസ്ലിം ലീഗ് ജിന്നയുടെ മുസ്ലിം ലീഗിന്റെ ഇന്‍ഡ്യയില്‍ തുടരുന്ന പതിപ്പാണ്. പന്നിയിറച്ചി തിന്നതും വൈന്‍ കുടിച്ചതും അന്ന് മുസ്ലിങ്ങള്‍ക്ക് അയോഗ്യതയായി തോന്നിയില്ലെങ്കില്‍ അതന്ന് ജിന്നയെ പിന്തുടര്‍ന്ന മുസ്ലിങ്ങളുടെ മഹത്വം ആയിരിക്കാം. പന്നിയിറച്ചി തിന്ന ജിന്നയെ നേഹാവായി മുസ്ലിങ്ങള്‍ സ്വീകരിക്കണമെന്നും പറഞ്ഞ് ഗാന്ധിജി പട്ടിണി കിടന്നതായി ഞാന്‍ എങ്ങും വയിച്ചിട്ടില്ല. താങ്കള്‍ വായിച്ചിട്ടുണ്ടോ?

മുസ്ലം ​ലീഗ് എന്ന മതസംഘടനയുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ കേരളം എന്ന ജനാധിപത്യ മതേതര സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേക്കുറിച്ചൊക്കെ വിമര്‍ശനം ഉണ്ടാകും. മീന ആവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കവിതകളായി എഴുതുന്നതേ ഉള്ളു. പക്ഷെ മുസ്ലിം ലീഗോ? സര്‍ക്കാര്‍ മന്ദിരത്തിന്റെ പേരു മാറ്റുന്നു. ഗംഗ എന്ന പേര്, ഇസ്ലാമിക വിരുദ്ധം എന്നു പറഞ്ഞാണ്, അബ്ദു റബ്ബ് എന്ന വര്‍ഗ്ഗിയ വാദി അതിനെ ഗ്രൈസ് എന്നാക്കി മാറ്റിയത്. ഇനി ഇന്‍ഡ്യയില്‍ അധികാരം ലഭിച്ചാല്‍ അവര്‍ ഗംഗാനദിയുടെ പേരും മാറ്റുമോ? മീന കന്തസ്വാമിയുടെ കവിതകളഒന്നും ഇന്‍ഡ്യയിലെ മത സൌഹാര്‍ദ്ധത്തിനു ദോഷമുണ്ടാക്കില്ല. പക്ഷെ മുസ്ലിം ലീഗിന്റെ ഇസ്ലാമിക നിലപാടുകള്‍ ദോഷമുണ്ടാക്കും. നിലവിളക്ക് കത്തിക്കില്ല എന്ന ശാഠ്യവും മീനയുടെ ഗാന്ധിജിയെ ബഹുമാനിക്കാന്‍ സാധ്യമല്ല എന്ന നിലപാടും ഒന്നു തന്നെയാണു കോയാ. ഗാന്ധിജി ഇന്‍ഡ്യയുടെ രാഷ്ട്ര പിതാവാണ്. അടിയുറച്ച ഹൈന്ദവ മത വിശ്വാസി ആയിരുന്ന ഗാന്ധിജിയെ അപമാനിച്ചത് സഹിക്കാന്‍ ആകാത്ത മുസ്ലിങ്ങള്‍ക്ക് നിലവിളക്കിനെ അപമാനിക്കുന്നത് എങ്ങനെ സഹിക്കും?

കാക്കകള്‍ വഴികാട്ടുന്നത് തീട്ടക്കുണ്ടിലേക്ക് തന്നെ.

kaalidaasan said...

>>>>കാളിദാസാ, താങ്കള്‍ ഒന്നാംതരം വര്‍ഗ്ഗീയ വാദി ആണെന്ന്‍ താങ്കളുടെ വാക്കുകള്‍ വിളിച്ച് പറയുന്നു. ഒരുതരം സുകുമാരന്‍ നായര്‍ ലൈന്‍..,
ലീഗുകാരന്‍ അല്ലെങ്കില്‍ ലീഗിനെ വിമര്‍ശിക്കുമ്പോള്‍ എന്തിനിത്ര അരിശം എന്ന്‍ താങ്കള്‍ ചോദിക്കുന്നു.
ലീഗിനെ താങ്കളോട് ബന്ധിപ്പിക്കുന്നത് മുസ്ലിം അല്ലേ എന്നു ചോദിക്കുന്നു. മീന കന്തസ്വാമിയേ വിമര്‍ശിച്ച ബഷീറിനെതിരെ താങ്കള്‍ പ്രതികരിച്ചത് താങ്കള്‍ ദലിത് പ്രവര്‍ത്തകന്‍ ആയത് കൊണ്ടാണോ, അതോ മീനയുടെ വകയിലെ അളിയനായിട്ട് വരുമോ? എന്താണ് മീനയെ താങ്കളുമായി ബന്ധിപ്പിക്കുന്നത്? <<<<<


ബ്ളോഗന്‍,

വര്‍ഗ്ഗീയ വാദി ആണെന്ന് പ്രവര്‍ത്തികള്‍ വിളിച്ച് പറയുന്ന പലരും കേരളത്തിലുള്ളപ്പോള്‍ വാക്കുകള്‍ക്കെന്തു പ്രസക്തി?

മീന കന്തസ്വാമിയെ വിമര്‍ശിച്ച ബഷീറിനെതിരെ ഞാന്‍ എവിടെയാണു പ്രതികരിച്ചത്. ഞാന്‍ ഈ പോസ്റ്റിനേപ്പറ്റി എഴുതിയ അഭിപ്രായം ഇവിടെ ഉണ്ട്. ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നു തന്നെയല്ലേ ഞാന്‍ എഴുതിയത്? മീനക്ക് ഗാന്ധിയേയും ബഷീറിനു മീനയേയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എല്ലാവരും വിമര്‍ശിക്കട്ടെ. മുസ്ലിം ലീഗും വിമര്‍ശനത്തിനതീതമല്ല.

മുസ്ലിം ലീഗ് നേതാവായിരുന്ന ജിന്ന മതേതര വാദിയായിരുന്നു എന്നൊക്കെ ഒരാള്‍ അസംബന്ധം പറഞ്ഞതിണോടാണു ഞാന്‍ പ്രതികരിച്ചത്. അദ്ദേഹം മുസ്ലിം വര്‍ഗ്ഗീയ വാദി തന്നെയായിരുന്നു. മതേതരവാദിയായിരുന്നെകില്‍ നെഹ്രുവിനേപ്പോലെ ഇന്‍ഡ്യയില്‍ ജീവിച്ചാല്‍ മതിയായിരുന്നു. കോണ്‍ഗ്രസ് നേതാവാകുന്നതിനു പകരം മുസ്ലിം ലീഗിന്റെ നേതാവാകുകയാണദ്ദേഹം ചെയ്തത്. മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മതസംഘടനയാണു മുസ്ലിം ലീഗ്. അതിനെ വിമര്‍ശിക്കുന്നത് വര്‍ഗ്ഗിയ വാദമാണെങ്കില്‍ താങ്കളൊക്കെ വര്‍ഗ്ഗീയത എന്താണെന്ന് ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു. ലീഗിന്റെ നേതാവായിരുന്ന ജിന്നയെ മതേതരവാദിയാക്കാന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിക്കാന്‍ എനിക്കും അവകാശമുണ്ട്. ഞാനതേ ഉപയോഗിച്ചുള്ളു. മുസ്ലിങ്ങള്‍ക്ക് വേണ്ടി പാകിസ്താന്‍ ഉണ്ടാക്കിയ അതേ മുസ്ലിം ലീഗിന്റെ ഇന്‍ഡ്യയിലെ മുഖമാണ്, ഇന്നത്തെ ലീഗ്. മുസ്ലിങ്ങളുടെ തല്‍പ്പര്യം മാത്രമേ അവര്‍ സംരക്ഷിക്കുന്നുള്ളൂ.

പച്ചസാരി വിവാദം ഇടതുപക്ഷ സൃഷ്ടിയാണെന്ന് തെളിഞ്ഞന്നോ?എപ്പോളാണത് തെളിഞ്ഞത്?

ഗംഗ എന്ന പേര് ഗ്രൈസ് എന്നാക്കിഎന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഇപ്പോള്‍ അറിയുന്നത് അത് തേജസ് എന്നാക്കി മാറ്റി എന്നാണ്. ഒരു മുസ്ലിം തീവ്രവാദ ഗ്രൂപ്പിന്റെ മുഖ പത്രത്തിന്റെ പേരാണത്. റബ്ബിന്, ഗംഗയേക്കാള്‍ ഇഷ്ടം തേജസിനോടാണെന്നാണത് പറയുന്നത്.


നിലവിളക്ക് മുസ്ലിംകള്‍ക്ക് കൊളുത്താം എന്നാണു താങ്കളുടെ അഭിപ്രായമെങ്കില്‍ മുസ്ലിം ലീഗ് മന്ത്രിമാര്‍ ചെയ്യുന്നതിനു യതൊരു അടിസ്ഥാനവുമില്ല. വിദ്യുഛക്തി ഉണ്ടാകുന്നതിനു മുന്നേ കേരളത്തിലെ മുസ്ലിങ്ങള്‍ എന്താണാവോ കത്തിച്ചിരുന്നത്? ഒരു സിനിമയില്‍ മാമു ക്കോയ പറയുന്നതുപോലെ മനുസ്യനെ പിടിച്ചാണോ കത്തിച്ചിരുന്നത്.

എല്ലാ മുസ്ലിങ്ങളും പണ്ട് വിളക്ക് കത്തിച്ചിരുന്നു. തിരിയിട്ട് കത്തിക്കുന്ന വിളക്കിന്റെ മറ്റൊരു രൂപം മാത്രമാണ്, നിലവിളക്ക്. ക്രിസ്ത്യാനികളും മത വിശ്വസമില്ലാത്തവരുമൊക്കെ അത് കത്തിക്കുന്നുണ്ട്. പൊതു ചടങ്ങില്‍ അത് കത്തിക്കേണ്ട എന്ന മുസ്ലിം ലീഗ് നിലപാടിന്റെ കാരണം എന്താണെന്നു താങ്കളൊന്ന് വിശദമാക്കിയേ? എല്ലാ മുസ്ലിം ലീഗ് മന്ത്രിമാര്‍ക്കും ഒരു പോലെ വ്യക്തിപരമായ അനിഷ്ടമാണോ അത്? എങ്കില്‍ പന്നിയിറച്ചി തിന്നതും വൈന്‍ കുടിച്ചതും ജിന്നയുടെ വ്യക്തിപരമായ അഭിപ്രായമായി കരുതിയാല്‍ പോരേ?

നിലവിളക്ക് കത്തിക്കുന്നത് മത ചടങ്ങായി കരുതുന്നതാണ്, വര്‍ഗ്ഗീയത. ഹിന്ദു ആചാരങ്ങള്‍ എല്ലാം ഇന്ത്യയുടെ ദേശീയ ആചാരങ്ങള്‍ ആണ് എന്നു പറഞ്ഞത് ശുദ്ധ അസംബന്ധം.

kaalidaasan said...

>>>>kali ഇവിടെ വള്ളിക്കുന്ന് പല വിഷയങ്ങളും ചര്‍ച്ചക്ക് വെക്കാറുണ്ട്. രാഷ്ട്രീഹയവും അല്ലാത്തതും ഏത് വിഷയം ആയാലും ലീഗിനെയും മുസ്ലിംകളെയും തെറി പറയാനാണ് നീ വരാറുള്ളത്. അത് കൊണ്ടാണ് നീ മൂന്നു നേരവും വെട്ടിവിഴുങ്ങന്നത് മുസ്ലിംഗളുടെ മലമാണോ എന്ന് ചോദിക്കേണ്ടി വന്നത്. ഇത് പോലുള്ള തനി പീറ വര്‍ഗീയ ഭ്രാന്തന്മാര്ക് കമന്റ് കോളത്തില്‍ ഇഷ്ടം പോലെ മേയാന്‍ അവസരം കൊടുക്കുന്ന വള്ളിക്കുന്നും കുറ്റക്കാരന്‍ ആണ്.<<<<<

rp,

മുസ്ലിം ലീഗിലെ കാക്കകള്‍ വഴി കാട്ടുന്നത് ഏത് കുണ്ടിലേക്കാണെന്ന് ഇപ്പോള്‍ കേരളം മുഴുവന്‍ പാട്ടാണ്. ആ കുണ്ടിലെ നാറ്റം സഹിക്കാന്‍ വയ്യാതെ കേരളത്തിലെ ഭൂരിഭാഗം മനുഷ്യരും പ്രതികരിക്കുന്നതൊന്നും താങ്കള്‍ കാണുന്നില്ലേ. ആര്യാടന്‍ മൊഹമ്മദ് എന്ന മുസ്ലിമും ഈ നാറ്റത്തേക്കുറിച്ച് പലപ്പോഴും പറയാറുണ്ട്. താങ്കള്‍ ഏത് കുണ്ടിലാണ്, കിടക്കുന്നതെന്നൊക്കെ ഇവിടെ എല്ലാവരോടും പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് എന്താണു വെട്ടി വിഴുങ്ങുന്നതെന്നു കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യവും ഇല്ല.

എന്തിനാണ്, ഞാന്‍ ലീഗുകാരന്‍ അല്ല എന്നൊക്കെ പലരും വിളിച്ച് പറയുന്നത്. ലീഗുകാര്‍ കിടക്കുന്ന കുണ്ട് അത്രക്ക് അസഹ്യമായതുകൊണ്ടാണോ?

kaalidaasan said...

>>>താങ്കള്‍ മൌലാന അബ്ദല്‍ കലാം ആസാദ് എന്ന മഹാനായ മനുഷ്യനെ ക്കുറിച്ച് കേട്ടിരിക്കും എന്ന് കരുതുന്നു, താങ്കേല്‍ മേലെ സൂചിപ്പിച്ച ചോധ്യതിനു അദ്ധേഹത്തിന്റെ ജീവിതവും ആശയങ്ങളും ആണ് എന്റെ മറുപടി, അദ്ദേഹം പരിശുദ്ധ ഖുര്‍ആനു ഉരുട് പരിഭാഷ എഴുതിയ ആളുമാണ്.<<<<

റിയാസ്,

മൌലാന അബ്ദല്‍ കലാം ആസാദ് എന്ന മഹാനായ മനുഷ്യനെ ക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ അത് കുര്‍ആനു പരിഭാഷ എഴുതിയതുകൊണ്ടല്ല. മുസ്ലിം ലീഗ് എന്ന മത സംഘടനയില്‍ പ്രവര്‍ത്തിക്കാതെ രാജ്യത്തിന്റെ ഭാഗദേയം നന്നാക്കി എടുക്കാന്‍ മറ്റ് രാഷ്ട്രനേതക്കളോടൊപ്പം പ്രവര്‍ത്തിച്ചതിനാണ്. അതാണു മതേതര നിലപാട്. അല്ലാതെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യമുണ്ടാക്കിയ മുസ്ലിം ലീഗിന്റെയോ അതിനു വേണ്ടി അവരെ നയിച്ച ജിന്നയുടേയോ അല്ല.

ആസാദിനേക്കുറിച്ചെഴുതുമ്പോഴും താങ്കള്‍ എടുത്തു കാണിക്കുന്നത് അദ്ദേഹം കുര്‍ആനു പരിഭാഷ എഴുതിയതാണ്. ആസാദിനെ മഹാന്‍ എന്നു വാഴ്ത്തി. പക്ഷെ അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങളോട് കൂറില്ല. കുറച്ചെങ്കിലും പിന്തുണക്കാവുന്ന ആശയാധരശങ്ങള്‍ വച്ച് പുലര്‍ത്തുന്ന മുസ്ലീം ലീഗിനോട് തന്നെയാണ് എന്ന്റെ കൂറ്. മഹാന്‍ എന്നു വഴ്ത്തുന്നവരുടെ ആശയധാരകളോടല്ല കൂറ്. മറിച്ച് മുസ്ലിം ലീഗ് എന്ന മതസംഘടനയോടാണ്. താങ്കളേപ്പോലുള്ള അനേകം കാപട്യങ്ങള്‍ ഇങ്ങനെയാണ്. പുറമെ വലിയ വലിയ അദര്‍ശ നാട്യങ്ങളൊക്കെ വിളിച്ചു കൂവും. വേറെ ചിലരുണ്ട്. പകല്‍ ലീഗും രാത്രി എന്‍ ഡി എഫും. അവര്‍ക്കിഷ്ടം തേജസിനോടൊക്കെ.

ആസാദിനേപ്പോലെ അനേകം മുസ്ലിങ്ങള്‍ ഇന്‍ഡ്യയിലും കേരളത്തിലുമുണ്ട്. അത്ര മഹത്ത്വമില്ലെങ്കിലും ആര്യാടന്‍ മൊഹമ്മദും നിലകൊള്ളുന്നത് ആസാദ് നിലകൊണ്ട ആശയങ്ങള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടാണ്, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെയും മറ്റ് മതാധിഷ്ടിത ശാഠ്യങ്ങളെയും ആര്യാടന്‍ എതിര്‍ക്കുന്നതും. ജിന്നയെ മതേതരന്‍ എന്നു വാഴുത്തുന്ന താങ്കള്‍ എന്തേ ആര്യാടനെ വാഴ്ത്താത്ത്ത്? പന്നിയിറച്ചിയും വൈനും അകത്തക്കാത്തതുകൊണ്ടാണോ?

kaalidaasan said...

റിയാസ്,

കുര്‍ആനു പരിഭാഷ എഴുതിയതുകൊണ്ട് ആസാദിനെ മഹാന്‍ എന്നൊക്കെ മാത്രം മനസിലാക്കിയിരിക്കുന്ന താങ്കള്‍ക്ക് മനസിലാക്കാന്‍ കുറെ ഏറെയുണ്ട്. താങ്കളിതു വരെ വായിക്കാത്ത കുറെ പുറങ്ങള്‍ ഇതാ.


Abul Kalam Azad.

He also criticised Muslim politicians for focusing on communal issues before the national interest and rejected the All India Muslim League's communal separatism.

Against common Muslim opinion of the time, Azad opposed the partition of Bengal in 1905 and became increasingly active in revolutionary activities, to which he was introduced by the prominent Hindu revolutionaries Sri Aurobindo and Shyam Sundar Chakravarthy.

He established an Urdu weekly newspaper in 1912 called Al-Hilal and openly attacked British policies while exploring the challenges facing common people. Espousing the ideals of Indian nationalism, Azad's publications were aimed at encouraging young Muslims into fighting for independence and Hindu-Muslim unity.

Azad became an important national leader, and served on the Congress Working Committee and in the offices of general secretary and president many times. In 1928, Azad endorsed the Nehru Report, which was criticised by the Ali brothers and Muslim League politician Muhammad Ali Jinnah. Azad endorsed the ending of separate electorates based on religion, and called for an independent India to be committed to secularism.

Azad also drew close to the young radical leaders Jawaharlal Nehru and Subhash Bose, who had criticised the delay in demanding full independence. Azad developed a close friendship with Nehru and began espousing socialism as the means to fight inequality, poverty and other national challenges.

At the 1936 Congress session in Lucknow, Azad was drawn into a dispute with right-wing Congressmen Sardar Vallabhbhai Patel, Dr. Rajendra Prasad and Chakravarthi Rajagopalachari regarding the espousal of socialism as the Congress goal. Azad had backed the election of Nehru as Congress President, and supported the resolution endorsing socialism. In doing so, he aligned with Congress socialists like Nehru, Subhash Bose and Jayaprakash Narayan.

Muslim League politicians accused Azad of allowing Muslims to be culturally and politically dominated by the Hindu community. Azad continued to proclaim his faith in Hindu-Muslim unity:

"I am proud of being an Indian. I am part of the indivisible unity that is Indian nationality. I am indispensable to this noble edifice and without me this splendid structure is incomplete. I am an essential element, which has gone to build India. I can never surrender this claim."

Azad remained a close confidante, supporter and advisor to Prime Minister Nehru, and played an important role in framing national policies. Azad masterminded the creation of national programmes of school and college construction and spreading the enrollment of children and young adults into schools, in order to promote universal primary education. Elected to the lower house of the Indian Parliament, the Lok Sabha in 1952 and again in 1957, Azad supported Nehru's socialist economic and industrial policies, as well as the advancing social rights and economic opportunities for women and underprivileged Indians.

As India's first Minister of Education, he emphasized on educating the rural poor and girls. As Chairman of the Central Advisory Board of Education, he gave thrust to adult illiteracy, universal primary education, free and compulsory for all children up to the age of 14, girl’s education, and diversification of secondary education and vocational training. Addressing the conference on All India Education on January 16, 1948, Maulana Azad emphasized,

“We must not for a moment forget, it is a birth right of every individual to receive at least the basic education without which he cannot fully discharge his duties as a citizen.”

kaalidaasan said...

>>>>@കാളിദാസന്‍
മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മതസംഘടനയാണു മുസ്ലിം ലീഗ്.

ഇതാണ് താങ്കളുടെ അറിവും നിലപാടുമെങ്കില്‍ ഇനി ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചയെ ചെയ്യേണ്ടതില്ല , കാരണം മേലെകൊടുത്ത താനകളുടെ വാക്കുകളില്‍ തന്നെ താനക്ല്‍ തെളിയിച്ചിരിക്കുന്നു താങ്കളുടെ തനി "നിറം" <<<<<


റിയാസ്,

മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങളാല്‍ നടത്തപ്പെടുന്ന മതസംഘടനയല്ല മുസ്ലിം ലീഗ് എന്ന് താങ്കള്‍ തെളിയിക്ക്. അപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം മാറ്റാം.

മുസ്ലിങ്ങളല്ലാത്ത ആരാണീ സംഘടനയില്‍ അംഗങ്ങള്‍? സംവരണ മണ്ഡലം മത്സരിക്കന്‍ ലഭിക്കുമ്പോള്‍ ഒരു ദളിതനെ സ്ഥാനാര്‍ത്ഥിയിക്കേണ്ട് ഗതികേടുള്ളതൊഴികെ വേറെ ഏത് ഹിന്ദുവാണതില്‍ അംഗമായിട്ടുള്ളത്? ദളിതനല്ലാതെ മറ്റേതെങ്കിലു ഹൈന്ദ സമുദയങ്ങളിലുള്ളവര്‍ അതില്‍ അംഗമായിട്ടുണ്ടോ? ഏതെങ്കിലം ​ക്രിസ്ത്യാനിയോ ബുദ്ധമതക്കാരനോ, നിരീശ്വര വാദിയോ അംഗാമായിട്ടുണ്ടോ?

എന്റെ തനി നിറം കണ്ടു പിടിച്ച താനക്ളോട് ചില ചോദ്യങ്ങള്‍? മലപ്പുറത്ത് തെരഞ്ഞെടുപ്പു ജയമഘോഷിച്ചപ്പോള്‍ എന്തിനാണ്, പച്ച ലഡ്ഡുവും  പച്ച പായസവും വിതരണം ചെയ്തത്? കേരളത്തിലെ ഏത് ഹോട്ടലിനാണിതുപോലുള്ള വിഭവങ്ങള്‍ ലഭിക്കുക? എന്തിനണ്, ലീഗ് മന്ത്രിയുടെ വകുപ്പില്‍ പച്ച ബ്ളൌസ് ധരിച്ചു വരണമെന്ന ഒരു നിര്‍ദ്ദേശം സ്ത്രീകള്‍ക്ക് നല്‍കിയത്? എന്തുകൊണ്ടാണ്, അബ്ദു റബ്ബ് കേരളത്തിന്റെ പൊതു മുതലായ ഒരു കെട്ടിടത്തിന്റെ പേര്, ഗംഗ എന്നു മാറ്റി തേജസ് എന്നാക്കിയത്?

എന്തിനാണ്, മുസ്ലി ലീഗിന്റെ എല്ലാ യോഗങ്ങളും  മുസ്ലിം പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നത്? കഴിഞ്ഞ ആഴ്ച്ച എയിഡഡ് പദവി നല്‍കന്‍ ഗീരുമാനിച്ച 35 സ്കൂളുകളും മുസ്ലിങ്ങളുടെ സ്വകാര്യ സ്ഥാപനങ്ങളായിരുനു. എന്ത്കൊണ്ട് അവയുടെ കൂടെ മറ്റ് സമുദയക്കാരുടെ ഒറ്റ സ്ഥാപനം പോലുമുള്‍പ്പെടുത്തിയില്ല.

ആത്മീയ നേതാവെന്ന് മുസ്ലിം ലീഗുകാര്‍ കരുതുന്ന പാണക്കാട്ടു തങ്ങളാണ്, മുസ്ലിം ലീഗിലെ അപ്രമാദിത്തമുള്ള പ്രവാചകന്‍. തങ്ങള്‍ പറഞ്ഞാല്‍ അത് മറ്റാനകില എന്നതാണവിടത്തെ നിയമം.

ഇതൊക്കെ കാരണമാണ്, മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങള്‍ നടത്തുന്ന മതസംഘടന ആണ്, മുസ്ലിം ലീഗെന്ന് ഞാന്‍ പറഞ്ഞത്.

kaalidaasan said...

>>>>മറ്റൊരു സംശയം കൂടി തീര്‍ത്തുതന്നാല്‍ ഉപകാരം "മുസ്ലിംകള്‍ക്ക് വേണ്ടി ഒരു രാജ്യം വേണമെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരായിരുന്നു ? "<<<<<

റിയാസ്,

അതിതു വരെ കേട്ടിട്ടില്ലേ. താങ്കളുടെ പ്രവാചകന്‍ മൊഹമ്മദ്.

മുസ്ലിങ്ങളെ മാത്രം ഒന്നാം പൌരന്‍മാരും മറ്റുള്ളവരെ പ്രത്യേക നികുതി കൊടുക്കേണ്ട ധിമ്മികളെന്ന രണ്ടാം പൌരന്‍മാരുമായി കണക്കാക്കി. ശരിയ എന്ന ഇസ്ലാമിക നിയമത്തില്ധിഷ്ടിഗ്തമായ ഒരു രാജ്യം ആദ്യമായുണ്ടാക്കിയത് അദ്ദേഹം അല്ലായിരുന്നോ.

അദ്ദേഹത്തിന്റെ അനുയായികള്‍  അറേബ്യയില്‍ രണ്ടാം  തരം പൌരന്‍മാരെ ഒന്നടങ്കം ഇല്ലാതാക്കി, മുസ്ലിങ്ങള്‍ക്ക് വേണ്ടി മാത്രമാക്കി. റിയാസ് ഈ പുറം എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ?

kaalidaasan said...

ബഷീര്‍,

മീന കന്തസ്വാമി ഗാന്ധിജിയേപ്പറ്റി പറഞ്ഞതിനോട് യോജിപ്പില്ലെങ്കിലും അവര്‍ക്ക് ഗാന്ധിജിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. അവര്‍ ദളിത് എഴുത്തുകാരിയാണ്. ദളിത് വശത്തു നിന്നും ഗാന്ധിജിയെ വിമര്‍ശന ബുദ്ധ്യാ പരിശോധിക്കുന്നു. അവര്‍ എഴുതിയത് എല്ലാവരുമംഗീകരിക്കേണ്ടതുമില്ല. പക്ഷെ അവരുടെ പേരിനേപ്പോലും വക്രീകരിച്ച് മുക്രയിടേണ്ടതുണ്ടോ?

നമ്മള്‍ ജീവിക്കുന്നത് അഭിപ്രായ സ്വതന്ത്ര്യമുള്ള ഒരു ജനാധിപത്യ സമൂഹത്തിലാണ്. അല്ലാതെ എല്ലാറ്റിലും നിന്ദ കുഴിച്ചെടുക്കുന്ന ഏതെങ്കിലും മതാധിഷ്ടിത പ്രാചീന സമൂഹത്തിലല്ല. മീന അവരുടെ അഭിപ്രയം പറയട്ടെ. എതിരഭിപ്രയമുള്ളവര്‍ അതും പറയട്ടെ.

ഗന്ധിജി തെറ്റു പറ്റാത്ത പ്രവാചകനൊന്നുമല്ല. വിമര്‍ശനത്തിനതീതനുമല്ല. ഒരാളുടെ ജീവിതം എന്നു പറയുന്നത് പലതിന്റെയും ആകെത്തുകയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളോ നിലപാടുകളോ അല്ല.

മീനയേക്കാള്‍ അതി രൂക്ഷമായി അംബെദ്ക്കര്‍ ഗന്ധിജിയെ വിമര്‍ശിച്ചിട്ടുണ്ട്. അതിനൊക്കെ ശേഷമാണ്, ഐന്‍സ്റ്റൈന്‍ ഗാന്ധിയേക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞത്.

സുഗത കുമാരിടീച്ചറിന്, മീനയുടെ നിലപാടുകളോട് യോജിപ്പില്ല. അതുകൊണ്ട് അവര്‍ പുസ്തകപ്രകാശനത്തില്‍ നിന്നും വിട്ടു നിന്നു.യോജിപ്പുള്ള കെ ഇന്‍ എന്‍ പങ്കെടുത്തു. ഇതൊക്കെ വ്യക്തി സ്വതന്ത്ര്യത്തിന്റെ ഭാഗങ്ങള്‍.

മീന പ്രശസ്തയാകാന്‍ വേണ്ടി ഗാന്ധിജിയെ വിമര്‍ശിക്കുന്നു എന്നൊക്കെ പറയുന്നവര്‍ മീനയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയായിരിക്കും. അവരുടെ ഒരു കവിതയും വായിച്ചിട്ടുണ്ടാകില്ല.

Ajith said...

©d¡¸¤kt ±eÙ¢¨Ê ©J±z·¢¨k hYdj¢lt·c« l¢l¡p¡lm¬·¢c®

http://news.keralakaumudi.com/news.php?nid=1b1dbf72fc3cba0fe0fcd043cb1db900

MSM Tirurangadi said...

http://www.facebook.com/photo.php?fbid=4304426892803&set=a.4304426452792.175795.1350666354&type=1&ref=nf

MSM Tirurangadi said...

ഒരു ഹിന്ദു സഹോദരന്റെ പുത്രിയെ ഒരു മുസ്ലിമിനു വിവാഹം കഴിപ്പിച്ചു കൊടുക്കില്ലെന്നു പറയുന്നത് വര്‍ഗീയ്തയാണോ? അങ്ങനെ എങ്കില്‍ ലോക്ത്ത് വര്‍ഗീയ വാതികളേ ഉള്ളൂ എന്നു മനസ്സിലാക്കണം.
ഇത് ഒരിക്കലും വര്ഗീയ്തയല്ല, മതാചാരങ്ങളെ അനുസരിക്കുക എന്നതാണ്. മനസ്സിലാക്കുന്നത് നന്നായിരിക്കും കാരണം അബ്ദുറബ്ബ് വിളക്ക് കത്തിച്ചില്ലെങ്കില് അതിനു മതപരമായ തടസ്സമുന്ഠാവും.
അതിനെ വര്ഗീയതയാക്കുന്നത് കുരുടന്‍മാര്‍, അത് അദ്ധേഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് ഫാസിസം.

MSM Tirurangadi said...

മുഹമ്മദ് നബി മുസ്ലിമ്കള്‍ക്ക് വേണ്ടി മാത്രമായി രാഷ്ട്രം ഉണ്ഠാക്കി എന്നു പറയുന്ന പടു വിഡ്ഡീ ചരിത്രത്തിന്റെ എല്ലാ തലങ്ങളും പടിച്ചവര്‍ വരെ ഇങ്ങനൊരു ആരോപണം മുഹമ്മദ് നബിയില്‍ ആരോപിക്കുന്നില്ല മുസ്ലിമ്കളില്‍ പെട്ട വര്ഗീയ വാധികളൊഴികെ....മുസ്ലിംകള്‍ ഭരിക്കുകയാണെങ്കില്‍ അത് അവിഠെ ഇസ്ലാമിക ശരീ‌അത്ത് അനുസരിച്ചായിരിക്കണം, അല്ലാതെ മുസ്ലിമ്കള്‍ക്ക് മാത്രമായി വേറെ രാജ്യം വേണമെന്നല്ല. കാളിദാസന്റെ പേരില്‍ ഒരു അന്ധന്‍.... ഞാന്‍ മാത്രം ശരി എന്നു ചിന്തിക്കുന്ന ബുദ്ധിവികാസം ഇല്ലാത്ത ഒരുത്തന്‍...

dethan said...

കാളിദാസൻ,

കൂപമണ്ഡൂകങ്ങൾ എന്നതു പോലെ തീട്ടക്കുണ്ടിലെ നായ്ക്കുട്ടികൾ എന്ന വിശേഷണമാണു സംസ്കാര ലേശമില്ലാത്ത ഇത്തരക്കാർക്കു ചേരുക.ഇസ്ലാം മതം പിറന്ന നാട്ടിൽ നിന്നു വരുന്ന പത്തര മാറ്റ് മുസ്ലീങ്ങൾ നിലവിളക്കു കൊളുത്തുന്നതിൽ ഒരപാകതയും കാണാത്തപ്പോഴാണു(സ്മാർട്ട് സിറ്റി നിർമ്മാണം നിലവിളക്കു കൊളുത്തി അറബികൾ ഉദ്ഘാടനം ചെയ്യുന്നത് കേരളീയർ കണ്ടതാണു)പണ്ടെങ്ങോ പ്രലോഭനത്തിന്റെയോ ഭീഷണിയുടെയോ പേരിൽ മതം മാറിയ മലബാറിലെ മുസ്ലീം നാമധാരികൾ ഇത്തരം വിവരക്കേടുകൾ കാട്ടുന്നത്.

താങ്കൾ സൂചിപ്പിച്ചതു പോലെ ഇവരെപ്പോലെയുള്ള മതഭ്രാന്തന്മാരായ ഭൂരിപക്ഷക്കാർ ഇതേ നാണയത്തിൽ തിരിച്ചടി തുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും.താല്ക്കാലിക ലാഭത്തിനു വേണ്ടി ലീഗിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങുന്ന ഉമ്മൻ ചാണ്ടി വരും തലമുറയോടു മഹാപരാധമാണു ചെയ്യുന്നത്.

Vanaran said...
This comment has been removed by the author.
Vanaran said...

കാളിദാസന്‍, ഈ വിഷയത്തില്‍ രസകരമായ പല വീക്ഷണങ്ങളും എന്‍റെ സുഹൃത്തുക്കളില്‍ നിന്ന് കേള്‍ക്കാനിടയായി.
1) കൊടുങ്ങല്ലൂരുള്ള ചേരമാന്‍ പള്ളിയില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമടക്കം ഭക്തര്‍ കിലോക്കണക്കിനാണ് എണ്ണ വഴിപാടായി നല്‍കുന്നതത്രേ. അവിടെ കൊളുത്തിവച്ചിരിക്കുന്ന കെടാവിളക്കില്‍ ഒഴിക്കാന്‍. ഹിന്ദുക്കളുടെ ആചാരങ്ങളെ അവഹേളനത്തോടെ നോക്കുന്നതിനു മുന്‍പ് ഇത് ഇസ്ലാമിന് വിരുദ്ധമാണെന്ന് അത് പിന്തുടരുന്നവരെ ഇവര്‍ ബോദ്ധ്യപ്പെടുത്തണം. അല്ലെങ്കില്‍ അതിനര്‍ത്ഥം ചേരമാന്‍ ഇസ്ലാമില്‍ ചേരുകയല്ല മറിച്ച് കുറെ മുസ്ലീങ്ങള്‍ ചേരമാന്‍റെ മതത്തില്‍ ചേര്‍ന്നു എന്നാണ്.(ചേരമാന്‍ രാജ്യഭാരമൊഴിഞ്ഞത് AD 466 ലാണ്. നബി ജനിച്ചതാകട്ടെ AD 570 ലും. അതായത് 104 വര്‍ഷങ്ങള്‍ കഴിഞ്ഞ്. അതവിടെ നില്‍ക്കട്ടെ :-)
2) ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പൂജാ സാമഗ്രികള്‍ വില്‍ക്കുന്ന കടകളും, വ്യാപാര സ്ഥാപനങ്ങളും, ഹോട്ടല്‍ ലോഡ്ജ് എന്നിവയിലും ഭൂരിപക്ഷവും ചാവക്കാട്ടും മറ്റുമുള്ള മുസ്ലീങ്ങളുടേതാണ്. അവരവിടെ വാങ്ങിച്ച് പെട്ടിയിലിടുന്നത് ഹറാമായ വിഗ്രഹാരാധനയ്ക്ക് വരുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ കാശാണ്. ഒരു ഉളുപ്പുമില്ല. വില്‍ക്കുന്നത് ഹറാമായ ദൈവചിത്രങ്ങള്‍ , ദൈവ വിഗ്രഹങ്ങള്‍, അല്ലാഹുവല്ലാത്ത മറ്റൊരു ദൈവത്തെ സ്തുതിക്കുന്ന കാസറ്റുകള്‍, ഹൈന്ദവ പുരാണങ്ങള്‍, നിലവിളക്കുകള്‍, പൂജാ സാമഗ്രികള്‍ ! അല്ലാഹുവിന് നേരെ നിഷേധം കാണിക്കുന്ന ഇത്തരം പ്രവൃത്തികളില്‍ മുസ്ലീങ്ങള്‍ പങ്ക് പറ്റാന്‍ പാടുണ്ടോ ? ഈ തീവ്ര മുസ്ലീങ്ങളൊന്നും ഈ മുസ്ലീങ്ങളെ അവരുടെ പ്രവൃത്തികളിലെ ദൈവ വിരുദ്ധത ബോധ്യപ്പെടുത്താന്‍ ശ്രമിക്കാത്തതെന്തേ ?
3) തിരുകേശവുമായി അബൂബേക്കര്‍ മുസലിയാര്‍ ജാഥ നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് അതിന് സ്വീകരണം നല്‍കിയത്.വിഗ്രഹാരാധനയെ എതിര്‍ക്കുന്ന ഇസ്ലാം അനുസരിച്ച് അവരാരും മുസ്ലീങ്ങളല്ല. നിലവിളക്കിനെ എതിര്‍ക്കുന്നതിനു മുമ്പ് എന്തുകൊണ്ട് ഈ തീവ്ര മുസ്ലീങ്ങള്‍ അവരെ തിരുത്തുന്നില്ല ?
4) എരുമേലി വാവര്‍ പള്ളിയില്‍ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് വര്‍ഷം തോറും എത്തി കാണിക്കയിട്ട്, പ്രദക്ഷിണം വച്ച് മുസലിയാര്‍ കൊടുക്കുന്ന ഭസ്മവും വാങ്ങി പോകുന്നത്. മുസ്ലീങ്ങള്‍ എന്തുകൊണ്ട് ആ വരുമാനം വേണ്ട എന്നു വയ്ക്കുന്നില്ല? ഇത് ഇസ്ളാമിക വിരുദ്ധമല്ലേ ? പണം കിട്ടുമെന്നു വരികില്‍ ഇസ്ലാമില്‍ ഇങ്ങനെ വെള്ളം ചേര്‍ക്കാമോ ?
5) തിരുവനന്തപുരം ഭീമാ പള്ളിയില്‍ ഖബറിടമാണ് ആരാധിക്കപ്പെടുന്നത്. അവരെ ആദ്യം തടയൂ. നിലവിളക്കിനെതിരെ പിന്നെയാവാം മതയുദ്ധം!
6) കേരളത്തില്‍ ചന്ദനക്കുടം മഹോത്സവം നടക്കുന്ന മുസ്ലീം പള്ളികള്‍ ഇവര്‍ അടച്ചു പൂട്ടുമോ ? ഏത് ഇസ്ലാം അനുസരിച്ചാണ് ഈ മാതിരി ചടങ്ങുകള്‍ ?
7)ചാത്തന്‍ മഠങ്ങളിലും മറ്റും കാര്യസാദ്ധ്യത്തിനായി ഹിന്ദുക്കളെക്കാളേറെ കയറിയിറങ്ങുന്ന മുസ്ലീങ്ങളെ എന്തേ നിങ്ങള്‍ പിന്തിരിപ്പിക്കുന്നില്ല ?
മതം മാറിയാലും സംസ്കാരം മാറുന്നില്ല എന്നല്ലേ അതിനര്‍ത്ഥം ?

kaalidaasan said...

ഗംഗയും നിലവിളക്കും പിന്നെ പച്ച ബ്ലൌസും : വിവാദങ്ങളില്‍ പതിയിരിക്കുന്ന ദുര്‍ഭൂതങ്ങള്‍ എന്ന ബ്ളോഗില്‍ എഴുതിയ അഭിപ്രായങ്ങള്‍..

kaalidaasan said...

>>>നിലവിളക്ക് കേവലം ഒരു സാംസ്കാരിക ചിഹ്നം മാത്രമല്ല,സവര്‍ണ ഹൈന്ദവ ചിഹ്നമാനെന്നതാണ് മുസ്ലിംകളെ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.<<<<


നിലവിളക്ക് കത്തിക്കല്‍ സവര്‍ണ്ണ ഹൈന്ദവ ആചാരമാണെന്നു പറയുന്ന മുസ്ലിങ്ങളോട് ചില ചോദ്യങ്ങള്‍.

നിലവിളക്ക് കത്തിക്കുന്നത് സവര്‍ണ്ണ ഹൈന്ദവ ആചാരം ആണെന്നതിനു നിങ്ങള്‍ പറയുന്ന ന്യായമെന്താണ്? ക്രിസ്ത്യാനികള്‍ എല്ലാ ചടങ്ങുകളിലും വിലവിളക്ക് കത്തിക്കുന്നുണ്ട്. ഹൈന്ദവം ആണെങ്കില്‍  എന്തുകൊണ്ട് അവര്‍ അത് കത്തിക്കുന്നു? അവര്‍ണ്ണരായ ഹിന്ദുക്കളും ഈ വിളക്ക് കത്തിക്കുന്നു.


നിലവിളക്ക് അനിസ്ലാമികം ആണെന്ന നിലപടാണല്ലോ എല്ലാ മുസ്ലിങ്ങള്‍ക്കുമുള്ളത്? ഏത് ഇസ്ലാമിക വിധിപ്രകാരമാണ്, അത് അനിസ്ലാമികം എന്നു പറയുന്നത്?

നിലവിളക്ക് ഹൈന്ദവം ആണെന്നു പറഞ്ഞ് നിങ്ങളൊക്കെ എതിര്‍ക്കുന്നു. നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് ഇസ്ലാമില്‍ എന്തെങ്കിലും വിധിയുള്ളതായി ഞാന്‍ കേട്ടിട്ടില്ല. കുര്‍ആനിലോ ഹദീസുകളിലോ അത് പറഞ്ഞിട്ടുണ്ടോ?

ഹൈന്ദവം ​ആണെന്ന് മുദ്ര കുത്തി അതും സവര്‍ണ്ണ ഹൈന്ദവം ആണെന്ന് മുദ്ര കുത്തി നിലവിളക്കിനെ നിങ്ങള്‍ എതിര്‍ക്കുന്നു. നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് ഇസ്ലാമിലെ ഒരു നിയമത്തിലും പറയുന്നില്ല. അതില്‍ നിന്ന് അല്‍പ്പം ചിന്താശേഷിയുള്ളവര്‍ മനസിലക്കുന്നത്, നിങ്ങളുടെ നിലപാടിനു വെറും ഹൈന്ദവരുദ്ധത മാത്രമേ ഉള്ളു എന്നാണ്. പച്ചയായ ഹൈന്ദവ വിരുദ്ധത.

അബ്ദു റബ്ബ് മുസ്ലിങ്ങളുടെ മന്ത്രിയല്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും  മത വിശ്വാസമില്ലാത്തവരുമായ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മന്ത്രിയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനല്ല. കേരള ഖജനാവില്‍ നിന്ന് അദ്ദേഹത്തിനു ശമ്പളം നല്‍കുന്നത്. സ്വന്തം  വീട്ടില്‍ അദ്ദേഹം  ഏത് പാട്ടവിളക്ക് കത്തിച്ചാലും മറ്റുള്ളവര്‍ക്കത് പ്രശ്നമല്ല. പക്ഷെ പൊതു വേദിയില്‍  ഹൈന്ദവ വിരുദ്ധം പ്രകടിപ്പിച്ചാല്‍ അതിനെ വിമര്‍ശിച്ചെന്നു വരും. ജനാധിപത്യ മതേതര സമൂഹത്തിലെ ഒരു മന്ത്രി ഒരു പ്രത്യേക മത വിഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പൊതു വേദിയില്‍ പ്രകടിപ്പിക്കുന്നതിനെയാണ്, വര്‍ഗ്ഗീയത എന്നു സുബോധമുള്ളവര്‍ മനസിലാക്കുന്നത്. സ്വന്തം  ഇഷ്ടാനിഷ്ടങ്ങള്‍ അത്രക്ക് പഥ്യമെന്നു കരുതുനന്നവര്‍ ഒരു ജനാധിപത്യ മതേതര സമൂഹത്തിലെ മന്ത്രിപ്പണിക്ക് പോകരുത്. അബ്ദു റബ്ബ് മന്ത്രിയായില്ലെങ്കില്‍ മലയാളികള്‍ക്ക് പ്രത്യേക നഷ്ടം ഒന്നും വരാനുമില്ല.

ഇത് ആടിനെ പട്ടിയക്കുന്ന അസംബന്ധമാണ്. നിലവിളക്ക് ഹൈന്ദവ ആചാരമാണെന്ന് നിങ്ങള്‍ കുറച്ച് പേര്‍ തീരുമാനിക്കുന്നു. എന്നിട്ട് അത് അനിസ്ലാമികമാണെന്ന രീതിയില്‍ അതിനെ വെറുക്കുന്നു. രണ്ടും യാതൊരു അടിസ്ഥാനവുമില്ലാത്ത മാനസിക വിഭ്രാന്തി മാത്രം.

കേരളത്തിലെ പ്രസിദ്ധമായ ഒരു മോസ്കില്‍ നിലവിളുക്കുണ്ട്. അനേകം തിരികളുള്ള നിലവിളക്ക്. ഇവിടെ അര്‍മാദിക്കുന്ന മുസ്ലിങ്ങളൊക്കെ അതാദ്യം അടിച്ചു തകര്‍ക്കുക. അല്ലെങ്കില്‍ നിങ്ങളുടെത് വേശ്യയുടെ ചാരിത്ര്യപ്രസംഗമായി മറ്റുള്ളവര്‍ വിലയിരുത്തും.

kaalidaasan said...

>>>ഗംഗ,യമുനാ,ഹിമാചലങ്ങളെ വാഴ്ത്തുന്നന്നുണ്ടല്ലോ ദേശീയ ഗാനത്തില്‍ .അപ്പോള്‍ ഗംഗയോടുള്ള വിരോധം കൊണ്ടൊന്നുമല്ല,പേര് മാറ്റിയതെന്ന് വ്യക്തം.മറിച്ച്‌ മന്ത്രി തന്നെ വിശദീകരിച്ച പോലെ,പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിന്റെ പേരായ "ഗ്രേസ് "എന്ന്‌ തന്നെ ഔദ്യോഗിക വസതിക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ പേര് അനുവദിക്കപ്പെടുകയും ആ പേരിടുകയുമായിരുന്നു.<<<

ഇതുപോലുള്ള അസംബന്ധ വിശദീകരണങ്ങള്‍ അപ്പാടെ വിഴുങ്ങാന്‍ മലയാളികളൊക്കെ മുസ്ലിം ലീഗുകാരോ ഇസ്ലാമിക വിശ്വാസികളോ അല്ല.

ഗ്രേസ് എന്നൊന്നുമല്ല റബ് മന്ത്രിയുടെ മന്ദിരത്തിന്റെ പേര്. അത് തേജസ് എന്നാണ്.

http://www.kerala.gov.in/docs/pdf/handbook_11.pdf

Minister for Education
SHRI. P.K. ABDU RABB
Office ........................................................................... 2323633,2335366
Mobile ..................................................................................... 9495355500
Fax ..................................................................................... 0471- 2326677
Email ................................................... minister-education@kerala.gov.in
Website ........................................................................ www.kerala.gov.in
Residence ................................................................... 2350235, 2350236
Office: Room 501 C,Annexe Building,
Govt. Secretariat
Residence: Thejas, VNRA 37, Vivekananda Nagar
Edapazhanji, Pangode, Thiruvananthapuram.


ഗംഗ എന്ന പേരു മാറ്റി സ്വന്തം നയപരിപാടി വിളംബരം ചെയ്യുന്ന പേരിട്ടതു തന്നെയാണു പ്രശ്നം. അല്ലാതെ പരപ്പനങ്ങാടിയിലെയോ തിരൂരങ്ങടിയിലെയോ സ്വന്തം തറവാട്ട് പേര്‍ കേരളത്തിലെ മന്ത്രി മന്ദിരത്തിനിട്ടതൊന്നുമല്ല. തേജസ് എന പേര്, ഏത് തരം നയങ്ങളുള്ള മത സംഘടനയുടെ മുഖപത്രമാണെന്ന് മലയാളികള്‍ക്കൊക്കെ അറിയാം. കൈ വെട്ടലോടു കൂടി അവരേപ്പറ്റി എല്ലാവരും എന്നേ മനസിലാക്കി.

ഗംഗ, നിളാ, കവേരി എന്നീ പേരുകള്‍ മുന്നു മന്ത്രിമന്ദിരങ്ങള്‍ക്ക് ഇട്ടത് അത പ്രസിധ്ദമായ മൂന്നു നദികളുടെ പേരായതുകൊണ്ടാണ്. അതിലെ ഗംഗ ഹൈന്ദവം ആണെന്നു മുദ്ര കുത്തി തീണ്ടാപ്പാടകലെ മാറ്റി നിറുത്തുന്നു. ഈ റബ്ബ് മന്ത്രി കേന്ദ മന്ത്രി ആയാല്‍ ഗംഗ എന്ന നദിയുടെ പേരു തന്നെ മാറ്റാന്‍ ശ്രമിച്ചേക്കും. കേരളത്തില്‍ മാത്രമായി മുസ്ലിം ലീഗ് ഒതുങ്ങിപ്പോയത് മറ്റ് ഇന്‍ഡ്യക്കാരുടെ ഭാഗ്യം.

ദേശീയ ഗാനത്തിലെ ഗംഗ മുസ്ലിമായ എനിക്കിഷ്ടമില്ല ,എന്നു പറഞ്ഞാല്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നേണ്ടീ വരും. ആ പേടിയുള്ളതുകൊണ്ട് അതിനെതിരെ പ്രതികരിക്കുന്നില്ല. ഗംഗയെ വാഴ്ത്താന്‍  മുസ്ലിങ്ങള്‍ക്ക് അനുവാദമുണ്ട് എന്നാദ്യമായി കേള്‍ക്കുകയാണ്. മുകളില്‍ നൌഷാദ് എന്ന തീവ്ര മുസ്ലിം ചിലതൊക്കെ പറയുന്നുണ്ട്. ഗംഗയെ വാഴ്ത്താന്‍ മുസ്ലിങ്ങള്‍ക്ക് പ്രശ്നമില്ല എന്നദ്ദേഹം പറഞ്ഞാല്‍ അതിനെ ഞാന്‍ സ്വീകരിക്കാം. കാരണം ആര്‍ജ്ജവമുള്ള മുസ്ലിമാണദ്ദേഹം. മറ്റുള്ളവരേപ്പോലെ പകല്‍ കപട മുസ്ലിമും രാത്രി എന്‍ ഡി എഫുമല്ല. പകലും രാത്രിയും മുസ്ലിം ആണ്. അള്ളായെ അല്ലാതെ മറ്റാരെയും വാഴ്ത്തില്ല എന്ന നിലപടെടുക്കുന്ന ശരിക്കുള്ള മുസ്ലിം.

kaalidaasan said...

>>>എ.ഐ.പി പദ്ധതിയില്‍പെടുന്ന 33 സ്കൂളുകള്‍ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അനുവദിച്ചതാണെന്നും ആറു ജില്ലകളില്‍ ഇത്തരം സ്കൂളുകള്‍ ഉണ്ട്, കൂടുതല്‍ മലപ്പുറം ജില്ലയിലാണെന്ന് മാത്രമേ ഉള്ളൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല,കഴിഞ്ഞ തവണ പ്ലസ് ടു അധിക ബാച്ച് ചോദിച്ച എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.<<<<

മുസ്ലിം സമുദായത്തിനു 33 ഓ 333 ഓ സ്കൂളുകള്‍ അനുവദിച്ചതല്ല പ്രശ്നം. സ്വകാര്യ സ്കൂളൂകള്‍ മലപ്പുറത്തെ ഓരോ വാര്‍ഡിലും മന്ത്രി അനുവദിച്ചോട്ടെ. ആര്‍ക്കും പ്രശ്നമില്ല. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പോകുതിയും  നിലവാരമില്ലാത്തതാണെന്നാണിപ്പോള്‍ മനസിലാക്കാന്‍ ആകുനത്. അതുപോലെ നിലവരമില്ലാത്തതോ ഉള്ളതോ ആയ സ്കൂളുകളോക്കെ എല്ലാ മുസ്ലിം ലീഗ് അംഗങ്ങള്‍ക്കും മന്ത്രി അനുവദിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് പ്രശ്നമൊന്നുമില്ല.

ലീഗംഗങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ എയിഡഡ് ആക്കി ചെലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുന്നതാക്കിയതാണു പ്രശ്നം. ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകരെ നിയമിച്ചിട്ട്, അവര്‍ക്ക് പൊതു ജനങ്ങള്‍  ശമ്പളം കൊടുക്കണം എന്നു പറയുന്നിടത്താണു പ്രശ്നം. സിംഹം പുലി എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഫലമില്ല.
ഒന്നുകില്‍ ഈ സ്കൂളൂകളൊക്കെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍  സ്വകാര്യ മേഘലയില്‍ തന്നെ വിടണം. വളഞ്ഞ വഴിയിലൂടെ പൊതു ജനങ്ങളുടെ ബാധ്യത ആക്കേണ്ട. അതിനു സമതിക്കില്ല. കഴിഞ്ഞ തവണ പ്ലസ് ടു അധിക ബാച്ച് ചോദിച്ച എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് പൊതു ജനങ്ങളെ കഴുതകളാക്കുന്ന ചെപ്പടി വിദ്യയും നടക്കില്ല.

kaalidaasan said...

>>>>അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചു ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി എന്നാണു ഒടുവിലത്തെ ആരോപണം.എസ്എസ്എ പ്രോജക്റ്റ് ഓഫിസറാണു സര്‍ക്കുലര്‍ ഇറക്കിയത് എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.എന്നാല്‍ ,വിവാദ സര്‍ക്കുലറില്‍ ഓഫിസര്‍ ഒപ്പിട്ടിട്ടില്ല എന്നാണു പ്രാഥമിക നിഗമനം.താന്‍ അറിഞ്ഞു കൊണ്ടല്ല വിവാദ സര്‍ക്കുലര്‍ എന്നും തന്റെ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയുണ്ടായി.<<<<

മന്ത്രി ദിവസവും ഇതുപോലെ പലതും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പൊതു ജനം അതൊന്നും  വിശ്വസിക്കുന്നില്ല. അതിന്റെ കാരണം എല്ലാവര്‍ക്കും അറിയാവുന്ന സത്യവും.

വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനല്ല, മന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും  സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചായിരിക്കും ആ സര്‍ക്കുലര്‍ ഇറക്കിയത്. പക്ഷെ മുസ്ലിം ലീഗ് എന്ന മത സംഘടനയും അതിന്റെ മന്ത്രിയും  അതര്‍ഹിക്കുനുണ്ട് എന്നതാണു വാസ്തവം.

പച്ച ഇസ്ലാമിന്റെ നിറമാണ്. ലോകം മുഴുവന്‍ അതാണ്, ഇസ്ലാമിന്റെ നിറവും. ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്റെ പതാകയാണ്, കേരളത്തിലെ മുസ്ലിം ലീഗ് എന്ന മതസംഘടനയുടെ പതാകയും. ഇതൊന്നും പക്ഷെ വെറും യാദ്രുഛികമൊന്നുമല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മുസ്ലിം ജനസംഘ്യയുടെ ബലത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ മലപ്പുറത്തെ മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ അതാഘോഷിച്ചത് പച്ച പായസവും പച്ച ലഡ്ഡുവും ഉണ്ടാക്കി വിതരണം  ചെയ്താണ്. അതിന്റെ ചുവടു പിടിച്ചാണീ പച്ച ബ്ളൌസ് സംഭവം നടന്നതും. അത് മന്ത്രി ഉരുണ്ടുകളിക്കുമ്പോലെ തന്റെ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചന ഒന്നുമല്ല. പച്ചയില്‍ അഭിമാനം കൊള്ളുന്ന മുസ്ലിം മന്ത്രിയെ സന്തോഷിപ്പിക്കാന്‍ ചെയ്ത ഒരു സാധാരണ നടപടി മാത്രം. മന്ത്രി അറിയാതെ ആണെങ്കിലും  മന്ത്രിയെ സന്തോഷിപ്പിക്കാന്‍ ആണത് ചെയ്തതും. അതൊക്കെ മനസ്ലിലാക്കാനുള്ള വിവേകമൊക്കെ മലയാളികള്‍ക്കുണ്ട്.

ഇത് വിവാദമായതുകൊണ്ട് സസ്പെന്‍ഷനുണ്ടായി. അല്ലെങ്കില്‍  മന്ത്രി തന്നെ ഒരു പച്ചലഡ്ഡുവുണ്ടാക്കി അയാളെ സന്തോഷിപ്പിച്ചേനെ.

kaalidaasan said...

>>>മാധ്യമങ്ങളും,സാമുദായിക സംഘടനകളും രാഷ്ട്രീയ നേതാക്കളും സംഘം ചേര്‍ന്ന്,അടുത്തിടെ മുസ്ലിം ലീഗിനും അതിന്റെ മന്ത്രി മാര്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തില്‍ പതിവുള്ള കേവല രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കപ്പുറം ദൂരവ്യാപകമായ അപകടങ്ങള്‍ പതിയിരിക്കുന്നവയാണെന്നു കാണേണ്ടിയിരിക്കുന്നു.മുമ്പില്ലാത്ത വിധം സാമുദായിക ധ്രുവീകരണം ശക്തമായി വരുന്ന ഒരു പ്രത്യേക ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.<<<

മുസ്ലിം ലീഗ് എന്ന മത സംഘടന കേരളത്തിലെ രാഷ്ട്രീയ സമുദായിക മണ്ഡലങ്ങളില്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരങ്ങള്‍ ദൂരവ്യാപകമായ അപകടങ്ങള്‍ പതിയിരിക്കുന്നവയും മുമ്പില്ലാത്ത വിധം സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നവയുമാണ്. അത് പക്ഷെ താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ക്ക് മനസിലാകുന്നില്ല. അതാണു കേരളത്തിന്റെ ദുര്യോഗം.

മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നിടത്താണ്, ആദ്യമായി സാമുദായിക ധ്രുവീകരണം ഉണ്ടായത്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതുപോലെ മതാധിഷ്ടിത സംഘടനകള്‍ ഉണ്ടാക്കി, രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയാല്‍  എന്താവും സംഭവിക്കുക എന്നാലോചിക്കാന്‍ പക്ഷെ താങ്കളുടെ മുസ്ലിം ചിന്തമാത്രം പോരാ. അതിനപ്പുറത്തേക്കും കൂടി ചിന്തിക്കേണ്ടി വരും. ഒട്ടകപക്ഷിയേപ്പോലെ തല മണ്ണില്‍ പൂഴ്ത്തി ഇരുന്നാല്‍ അത് മനസിലാക്കാന്‍ ആകില്ല. എനിക്ക് ഇസ്ലാമിന്റെ പേരില്‍ സംഘടിക്കാം, മറ്റുള്ളവര്‍ അതുപോലെ ചെയ്താല്‍ അത് ധ്രുവീകരണം, എന്നതാണ്, ധാര്‍ഷ്ട്യവും അഹങ്കാരവും. മറ്റുള്ളവര്‍ക്കും  അതുപോലെ ഒക്കെ ചിന്തിക്കാന്‍ ആകും. ഹിന്ദുക്കള്‍ പകുതിപേര്‍ ഇതുപോലെ സംഘടിക്കുന്നു എന്നു കരുതുക. മുസ്ലിം ലീഗിന്റെ ധാര്‍ഷ്ടം അവസാനിക്കാന്‍ അതു മതി. ഹിന്ദുക്കള്‍ മൊത്തമായി സംഘടിച്ചാലോ? ഗുജറാത്തൊക്കെ പുഷ്പം പോലെ ആവര്‍ത്തിക്കാം.

മതത്തിന്റെ പേരില്‍ നിങ്ങളൊക്കെ ഉണ്ടാക്കിയ ധ്രുവീകരണത്തിലും വലുതൊന്നുമല്ല ഹിന്ദുക്കളുണ്ടാക്കാന്‍ പോകുന്ന ധ്രുവീകരണം. നെയ്യാറ്റിന്‍കരയൊക്കെ ആ വഴിക്കാണു വിരല്‍ ചൂണ്ടുന്നത്. അഞ്ചാം മന്ത്രി മുതലുള്ള മുസ്ലിം ലീഗിന്റെ ശാഠ്യങ്ങളായിരുന്നു ബി ജെ പി നെയ്യാറ്റിന്‍കരയില്‍ പ്രയോഗിച്ച തന്ത്രം. 600 ല്‍ നിന്നും 30000 അയി അവരുടെ വോട്ടുകല്‍ ക്കൂടി. അത് കേരളം മുഴുവനും അവര്‍ക്ക് പകര്‍ത്താന്‍ പ്രയാസമുണ്ടാകില്ല. മലപ്പുറത്തെ നാലും മൂന്നേഴു മുസ്ലിം  സീറ്റുകള്‍ കൊണ്ടൊന്നുമതിനെ തടയാനും ആകില്ല. ഇത്രകാലവും അതുണ്ടാകാതിരുന്നത് കേരളത്തിലെ ഹിന്ദുക്കളുടെ മഹാമനസ്കത ആണെന്നു കരുതിയാല്‍ മതി.

കേരളത്തില്‍ ഭൂരിഭാഗം ഹിന്ദുക്കളും  കോണ്‍ഗ്രസിലോ കമ്യൂണിസ്റ്റു പാര്‍ട്ടികളിലോ ആണിന്ന്. കോണ്‍ഗ്രസിലെ ഹിന്ദുക്കളുടെ വികാരമൊക്കെ എന്താണെന്ന് തലക്ക് സുനാമി പിടിക്കാത്ത മലയാളികള്‍ക്കൊക്കെ ഇപ്പോഴറിയം. വെറും വോട്ടു ചെയ്യുന്ന യന്ത്രങ്ങള്‍ മാത്രമല്ല അവര്‍. ഉത്തരേന്ത്യയിലൊക്കെ ഉള്ള ഹിന്ദുക്കള്‍ക്ക് കോണ്‍ഗ്രസായാലും ബി ജെ പി ആയാലും ഒരു പോലെയാണിന്ന്. കേരളത്തിലെ ഹിന്ദുക്കളും ഇതുപോലെയൊക്കെ ചിന്തിച്ചു തുടങ്ങുമ്പോഴേ ഇപ്പോള്‍ നിങ്ങളൊക്കെ വിതക്കുന്ന വിഷത്തിന്റെ രുചി അറിയൂ. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബി ജെ പി മുന്നേറിയത് മുസ്ലിം  വിരുദ്ധ വികാരം പ്രചരിപ്പിച്ചായിരുന്നു എന്ന് മുസ്ലിങ്ങളൊക്കെ ഓര്‍ത്താല്‍ നല്ലത്.

മുസ്ലിം ലീഗിനും മുസ്ലിങ്ങള്‍ക്കുമില്ലാത്ത സാമുദായിക പ്രതിബദ്ധത മറ്റ് സമുദയങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണമെന്നു ശഠിക്കുന്നതില്‍ കാര്യമില്ല. കേരളത്തില്‍ നഗ്നമായ മുസ്ലിം പ്രീണനം നടക്കുന്നു. മുസ്ലിം ലീഗല്ലാത്തവര്‍ അത് മനസിലാക്കുന്നതില്‍ അസഹിഷ്ണുത കാണിച്ചതുകൊണ്ട് ഫലമില്ല. മുസ്ലിം ലീഗ് അഞ്ചാം മന്ത്രിയെ കുത്തിനു പിടിച്ച് മേടിച്ചതൊക്കെ മറ്റ് സാമുദായിക സംഘടനകള്‍ കാണുന്നു. കോണ്‍ഗ്രസിലെ പൊതു വികാരത്തിനെതിരായിട്ടും മുഖ്യമന്ത്രിയെ ഭീക്ഷണിപ്പെടുത്തി അത് നേടിയെടുക്കുമ്പോള്‍ സമാന മത സംഘടനകളും ആ വഴിക്ക് നീങ്ങും. നേടിഎടുക്കാന്‍ ആയില്ലെങ്കില്‍ അവര്‍ സാമുദായികമായി സംഘടിച്ച്, ബി ജെ പി പോലുള്ള പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കും. മുസ്ലിങ്ങള്‍ക്കാകാമെങ്കില്‍, നായര്‍ക്കാകാം, ഈഴവനുമാകാം. എന്‍ എസ് എസും എസ് എന്‍ ഡിപിയു ആവഴിക്കാണു നീങ്ങുന്നത്.

മുസ്ലിം ലീഗ് കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുന്നു. സാമുദായിക ധ്രുവീകകരണം ​ആരംഭിച്ചത് മുസ്ലിം ലീഗാണ്. മറ്റുള്ളവര്‍ 5 പതിറ്റാണ്ടുകാലം ആ വഴിക്ക് പോയിരുന്നില്ല. താമസിച്ചാണെങ്കിലും അവര്‍ക്കിപ്പോള്‍  പകര്‍ത്താനുള്ള അവസരമാണ്. മുസ്ലിം ലീഗ് മറ്റുള്ളവരേക്കൊണ്ട് അത് ചെയ്യിക്കും. അതൊക്കെ കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്കറിയാം. അതുകൊണ്ടാണവര്‍ ലീഗിന്റെ ദുശാഠ്യങ്ങളെ എതിര്‍ക്കുന്നതും. ഇപ്പോഴും അതൊന്നും മനസിലാക്കാനുള്ള മാനസിക വളര്‍ച്ച നേടാത്തത് താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ മാത്രമാണ്.

kaalidaasan said...

>>>>>നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ ആചാരം തന്നെ എന്ന്‌ വിശദീകരിക്കുന്ന ജന്മഭൂമി ലേഖനത്തില്‍ അതിന്റെ വിധികളും വിശദീകരിക്കുന്നു.ഈ ലിങ്കില്‍ പോയി നോക്കൂ..<<<<<

ഈ ലിങ്കില്‍ പോയിട്ട് നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ ആചരമാണെന്ന് അവിടെ ഒരിടത്തും എഴുതി വച്ചത് വായിക്കാനായില്ല. ഹിന്ദു കുടുംബങ്ങളില്‍ എത്ര വിളക്ക്, എത്ര തിരിയിട്ട് എവിടെയൊക്കെ കത്തിക്കണം എന്നേ അതില്‍ എഴുതി വച്ചിട്ടുള്ളു.

അപ്പോള്‍ നിലവിളക്ക് സവര്‍ണ്ണ ഹൈന്ദവ ആചാരമല്ല. വെറും ഹൈന്ദവ ആചാരം മാത്രം.

പല ഇസ്ലാമിക വേദികളിലും കേട്ട ഒരഭിപ്രായം ഇതാണ്. ഹിന്ദു മതം എന്ന ഒരു മതമില്ല.

താങ്കളീ പറയുന്ന സവര്‍ണ്ണ ഹിന്ദുമതം ഉണ്ടാകുന്നതിനും മുന്നേ നിളവിളക്കൊക്കെ ഇവിടെ ഉണ്ടായിരുന്നു. വൈദ്യുതി വരുനതിനു മുന്നേ താങ്കളുടെ വീട്ടില്‍ ഏങ്ങനെയായിരുന്നു രാത്രി വെളിച്ചം ഉണ്ടാക്കിയിരുന്നത്? വിളക്ക് കത്തിച്ചു തന്നെയല്ലേ? ഏത് തരം വിളക്കായിരുന്നു കത്തിച്ചിരിന്നത്? ഇന്നും വൈദ്യുതി ഇല്ലാത്ത മുസ്ലിം വീടുകളില്‍ എന്ത് കത്തിച്ചാണ്, വെളിച്ചമുണ്ടാക്കുന്നത്? ചൂട്ടു കത്തിച്ചാണോ? അതോ തിരിയിട്ട എണ്ണ വിളക്ക് കത്തിച്ചാണോ?

കൊടുങ്ങല്ലൂരുള്ള മുസ്ലിം പള്ളിയില്‍ ഇന്നും അനേകം തിരിയിട്ട നിലവിളക്ക് കത്തിക്കുന്നുണ്ട്. അതുകൊണ്ട്, അവിടെ പോകുന്ന മുസ്ലിങ്ങളെയൊക്കെ താങ്കളുടെ ദൈവമായ അള്ളാ തീയിലിട്ടു ചുടുമോ?

kaalidaasan said...

>>>>>ബലേ ഭേഷ്...
കാവി കോണകം മാലോകരെ ഇങ്ങനെ ഇടക്കിടയ്ക്ക് കാണിക്കണം ഏതായാലും തന്റെ ചുവന്ന മൂടുപടം ഇവിടെ ഊര്‍ന്ന് വീണിരിക്കുന്നു...<<<<<



എന്റെ മൂടുപടം ഊര്‍ന്നു വീഴുന്നത് കാണാന്‍ കണ്ണില്‍  എണ്ണയൊഴിച്ച് നിലവിളക്കും കത്തിച്ചിരിക്കുകയായിരുന്നു അല്ലേ.

പച്ച കോണകത്തോട് മാത്രം പ്രതിപത്തിയുള്ളവര്‍ക്ക് മറ്റുള്ളവര്‍ ഉടുത്തിരിക്കുന്നത് കാവി കോണകം എന്നൊക്കെ തോന്നും. മടിയില്‍ കനമുണ്ടെങ്കിലേ വഴിയില്‍ പേടിക്കേണ്ടതുള്ളു. മനുഷ്യന്‍ കോണകമുടുക്കുന്നത് അടി വസ്ത്രമായിട്ടാണ്. അത് പച്ചയായാലും കാവി ആയലും കോണകം മാത്രം. അതിന്റെ നിറം അനുസരിച്ചല്ല ഒരു വ്യക്തിയെ അളക്കേണ്ടത്. താന്‍ പച്ച ആയതുകൊണ്ട് പച്ച കോണകമേ ഉടുക്കൂ എന്ന വാശിയെ ആണ്, വര്‍ഗ്ഗീയത എന്നു സുബോധമുള്ളവര്‍ വിളിക്കുക.

വിളക്ക് തെളിയിക്കുന്നത് വെളിച്ചം കാണാനാണ്. വെളിച്ചമുള്ള വേദികളില്‍ അത് തെളിയിക്കുന്നത് വെറും പ്രതീകാത്മകം മാത്രമാണ്. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് മനുഷ്യന്‍ ഉണരണം എന്നാണതിന്റെ വിവക്ഷ. വെളിച്ചത്തില്‍ നിന്നും അന്ധകാരത്തിലേക്ക് പോകണം എന്ന വാശി ഉള്ളവര്‍ക്ക് അതൊന്നും മനസിലാകില്ല.

മൂടുപടമില്ലാതെ തന്റെ നിറം പച്ചയാണെന്നു വിളിച്ചു പറയുന്നവര്‍ മറ്റുള്ളവരുടെ നിറതേപ്പറ്റി ആവേശം കൊള്ളുന്നതാണ്, സാമുദായിക ധ്രുവീകരണമുണ്ടാക്കുക. അതൊക്കെ മനസിലാകണമെങ്കില്‍ പച്ച ലഡ്ഡുവും പച്ച പായസവും കഴിച്ചാല്‍ മാത്രം പോരാ.

kaalidaasan said...

>>>>>മലര്‍ന്ന് കിടന്ന് തുപ്പാതെ.... ആണോ പെണ്ണോ എന്ന് പോലും ഉറപ്പില്ലാത്ത പിതൃശൂന്യ ഐഡിയില്‍ വന്ന് എന്ത് വൃത്തികേടും എഴുതുന്ന തന്നെ വേണം അങ്ങിനെ പറയാന്‍<<<<<

ആണോ പെണ്ണോ എന്നുറപ്പിക്കാന്‍ ഇതെന്താ മാഷേ കല്യാണാലോചന ആണോ. പിതൃശൂന്യപദത്തോട് വലിയ പ്രതിപത്തി ആണെന്ന് തോന്നുന്നു. പിതാക്കള്‍ കൂടുതലുള്ളതുകൊണ്ടാണോ ഇ വാക്കിനോടിത്ര പ്രതിപത്തി? അതോ പിതൃശൂന്യന്‍ ആണെന്ന അബോധമനസിലെ സങ്കടമാണോ ഇങ്ങനെ എഴുതിക്കുന്നത്?

മലര്‍ന്നു കിടന്ന് തുപ്പുന്നത് താങ്കളേപ്പോലുള്ള വര്‍ഗ്ഗീയ വാദികളായ മുസ്ലിങ്ങളാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, മറ്റു മത വിഭഗങ്ങളുടെ മേല്‍ കുതിര കയറുന്ന മുസ്ലിം ലീഗാണ്. മറ്റുള്ള മത വിഭാഗങ്ങളൊക്കെ ജനന നിയന്ത്രണം പാലിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യക്കുറി മാത്രമാണിപ്പോള്‍ ലീഗിനു ഭരിക്കാന്‍ ആയത്. മലപ്പുറത്ത് എങ്ങനെയാണു മാഷേ നാലു സീറ്റുകള്‍ കൂടുതലുണ്ടായത്? കേരളത്തിഉലെ മറ്റ് ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് മാത്രം കൂടിയതെങ്ങനെ? കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലായി പെറ്റു പെരുകിയതുകൊണ്ടല്ലേ? പിതൃശൂന്യവും അല്ലാത്തതുമായി ഇങ്ങനെ ജനസംഖ്യ കൂട്ടിയല്ലേ ഇപ്പോള്‍ കേരളത്തെ പച്ചവത്കരിക്കന്‍ സാധിച്ചത്? മലപ്പുറത്ത് കൂടിയ നാലു സീറ്റില്ലായിരുന്നെങ്കില്‍  ഇപ്പോള്‍ കേരളത്തെ പച്ചവത്കരിക്കന്‍ അബ്ദു റബ്ബിനും മറ്റും സാധിക്കുമായിരുന്നോ? പിതൃശൂന്യരും അല്ലാത്തവരും ഇതൊക്കെ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ?

നിലവിളക്ക് കൊളുത്തുക എന്ന നിര്‍ദ്ദോഷമായ ഒരു ചടങ്ങിനേപ്പോലും ഹൈന്ദവം എഞു മുദ്ര കുത്തി, വര്‍ഗ്ഗീയ വത്കരിച്ച് മിതവാദി ഹിന്ദുക്കളില്‍ പോലും വെറുപ്പുണ്ടാക്കി, നിങ്ങളൊക്കെ എന്തു നേടുമെന്നാണു കരുതുന്നത്? അവരെ കാവിയുടെ പിന്നിലേക്ക് ഓടിക്കാം എന്നു മാത്രം.

കേരളത്തില്‍ 80 ലക്ഷം മുസ്ലിങ്ങളെ ഉള്ളു. ഇന്‍ഡ്യയില്‍ 14 കോടി ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ ഭീതിയോടെ ജീവിക്കുന്നത് അവിടമൊക്കെ കാവി പുതച്ചതാണെന്ന സത്യം ഇനിയെങ്കിലും താങ്കളേപ്പൊലുള്ള വര്‍ഗ്ഗിയ വാദികള്‍ മനസിലാക്കുന്നത് നന്നായിരിക്കും. കേരളവും ആ വഴിയെ പോകുമ്പോഴേ താങ്കളുടെ ഒക്കെ കണ്ണു തുറക്കൂ.

kaalidaasan said...

>>>>>ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.
കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊടുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌.
നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ ആചാരം തന്നെ എന്ന്‌ വിശദീകരിക്കുന്ന ജന്മഭൂമി ലേഖനത്തില്‍ അതിന്റെ വിധികളും വിശദീകരിക്കുന്നു.ഈ ലിങ്കില്‍ പോയി നോക്കൂ..<<<<<




കഷ്ടം.

അഗ്നി എന്ന ദേവനെ ഹിന്ദുക്കള്‍ ആരാധിക്കുന്നതിനെ നിലവിളക്ക് എന്ന രൂപത്തെ ആരാധിക്കുനതായി മനസിലാക്കുന്ന താങ്കളൊക്കെ ഇനിയും ഏറെ പഠിക്കാനുണ്ട് മാഷേ. ഹിന്ദുക്കള്‍ തീയിനെ(അഗ്നിയെ) ദൈവമായി ആരാധിക്കുന്നു എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? നിലവിളക്കിലെ തീയിനെ മാത്രമല്ല, ഏത് ദീപത്തെയും അവര്‍ ആരാധിക്കും. ഓടുകൊണ്ടുണ്ടാക്കിയ നിലവിളക്കല്ല. കല്ലുകൊണ്ടുണ്ടാക്കിയ കല്‍വിളക്കാണ്, അമ്പലങ്ങളില്‍ ദീപാരാധന സമയത്ത് കത്തിക്കുന്നത്.

നിലവിളക്ക് കൊളുത്തി അതിനു മുനില്‍ പൂവ് അര്‍പ്പിക്കാനോ, മാല ചാര്‍ത്താനോ ചന്ദനം ചര്‍ത്താനോ ആരെങ്കിലും പറഞ്ഞോ മാഷേ. വിളക്ക് കത്തിക്കുന്ന കാര്യമല്ലേ പറഞ്ഞുള്ളു.

അഗ്നി ഹിന്ദുക്കളുടെ ദൈവമാണ്. അതുകൊണ്ട് ഇന്നു മുതല്‍ ഞാന്‍ തീ കത്തിക്കില്ല എന്നും കൂടി തീരുമാനിക്കുമോ മാഷേ താങ്കളൊക്കെ. അഗ്നി ഹിന്ദുക്കളുടെ ദൈവമായതുകൊണ്ട് ഇന്നു മുതല്‍ ഞങ്ങള്‍ തീ കത്തിക്കില്ല എന്നു തീരുമാനിച്ചാല്‍ അവര്‍ക്ക് തലക്ക് ഓളമുണ്ടെന്നേ മറ്റുള്ളവര്‍ കരുതൂ.

ഇത് വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മുസ്ലിം ആചാരങ്ങളേപ്പറ്റിയുള്ള ഒരു ചര്‍ച്ചയാണ്. ഹജ്ജിനു പോകുന്ന മുസ്ലിങ്ങളൊക്കെ കബയുടെ മൂലക്കിരിക്കുന്ന ഒരു കല്ലിനെ വണങ്ങാറുണ്ട്. കല്ലും മരവും പാമ്പും തീയുമൊക്കെ ഹിന്ദുക്കളുടെ ദൈവങ്ങളാണ്. അവരും ഇതിനെ വലം വയ്ക്കുന്നു. വണങ്ങുന്നു ആരാധിക്കുന്നു. അതു തന്നെയല്ലേ ഏഴു വലം വയ്ക്കുമ്പോള്‍ കബയിലെ കല്ലിനോടും മുസ്ലിങ്ങള്‍ ചെയ്യുന്നുള്ളൂ എന്നു പറഞ്ഞപ്പോള്‍, അത് വെറും പ്രതീകാത്മകം എന്നായിരുന്നു പല മുസ്ലിങ്ങളും ശഠിച്ചത്? അത് പ്രതീകാത്മകമാകാമെങ്കില്‍ ഒരു വിളക്ക് തെളിയിക്കുന്നതും പ്രതീകാത്മകമായി കണ്ടുകൂടെ?

kaalidaasan said...

>>കാളിദാസനു ‘വെടിക്കേറ്റ്’ ചെയ്യാൻ ഞാൻ, പ്രമുഖ ബ്ലോഗർ ശ്രീജിത്ത് കൊണ്ടോട്ടി എഫ് ബിയിൽ പോസ്റ്റ് ചെയ്ത ചിലവരികൾ കൊണ്ടു വന്നിട്ടുണ്ട്, സ്വീകരിച്ചാലും...<<<<<<

ശ്രീജിത് കൊണ്ടോട്ടിക്ക് അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ട്. ആയിക്കോട്ടെ. ഹിന്ദുക്കള്‍ക്ക് നിലവിളക്കിനേക്കുറിച്ചു മാത്രമല്ല സങ്കല്‍പങ്ങളുള്ളത്. മറ്റ് പലതിനേക്കുറിച്ചും ഉണ്ട്. സങ്കല്‍പ്പങ്ങളല്ലോ യാഥാര്‍ത്ഥ്യങ്ങള്‍.

നിലവിളക്കിനെ മാത്രമല്ല. മറ്റ് പലതിനെയും ഹിന്ദുക്കള്‍ ഇതുപോലെ വ്യാഖ്യാനിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ അവരുടെ ദൈവങ്ങളാണെന്നാണവരുടെ സങ്കല്‍പ്പം. സൂര്യദേവന്റെ ക്ഷേത്രങ്ങള്‍ വരെ ഇന്‍ഡ്യയില്‍ പലയിടത്തുമുണ്ട്. ശ്രീജിത്തിനോട് ചോദിച്ചാല്‍ സൂര്യനേക്കുറിച്ചുള്ള ഹൈന്ദവ സങ്കല്‍പ്പം എന്താണെന്നും കൂടി പറഞ്ഞു തരും. നിലവിളക്കിന്റെ സങ്കല്‍പ്പം തൊള്ളതൊടാതെ വിഴുങ്ങുന്ന താങ്കളൊക്കെ സൂര്യ സങ്കല്‍പം കൂടെ അതുപോലെ വിഴുങ്ങുമോ എന്നറയാന്‍ ആരും പാഴൂര്‍ പടിപ്പുര വരെയുഇന്നും പോകേണ്ട. ഇസ്ലാമിനും ചന്ദ്രനേക്കുറിച്ചൊരു സങ്കല്‍പമൂണ്ടല്ലോ. എല്ലാ മുസ്ലിം മോസ്കുകളുടെ മുകളിലും പതിപ്പിച്ചിരിക്കുന്ന ചന്ദ്രക്കലക്കും  ഒരു സങ്കല്‍പമുണ്ട്. പക്ഷെ അത് ഹിന്ദുക്കള്‍  അംഗീകരിക്കില്ല. എന്നു കരുതി ഹിന്ദുക്കള്‍ ചന്ദ്രന്റെ പ്രകാശത്തെ കാണാതിരിക്കുകയുമില്ല. സൂര്യന്‍ ഹിന്ദുക്കളുടെ ദൈവമാണെന്നും പറഞ്ഞ് മുസ്ലിങ്ങളാരും സൂര്യപ്രകാശത്തില്‍  പുറത്തിറങ്ങാതെയുമിരിക്കില്ല.

അരയാല്‍ ഹിന്ദുക്കളുടെ മറ്റൊരു സങ്കല്‍പ്പത്തില്‍ വരും. എന്നുകരുതി വഴിയില്‍ ഒരയാലു കണ്ടാല്‍ ഏതെങ്കിലും  മുസ്ലിം  ആ വഴി നടക്കാന്‍ വിസമ്മതിക്കാറുണ്ടോ?

സൂര്യനേക്കുറിച്ചും ചന്ദ്രനേക്കുറിച്ചും 
നക്ഷത്രങ്ങളേക്കുറിച്ചുമുള്ള ഹൈന്ദവ സങ്കല്‍പ്പങ്ങളും ഇസ്ലാമിക സങ്കല്‍പ്പങ്ങളം ​മാറ്റി വച്ചു കഴിഞ്ഞാല്‍ അവയൊക്കെ വെറും നക്ഷത്രങ്ങള്‍ മാത്രമാണ്. അതുപോലെ നിലവിളക്കിനേക്കുറിച്ചുള്ള ഹൈന്ദവ സങ്കല്‍പ്പങ്ങള്‍ മാറ്റി വച്ചാല്‍ അത് വെറും വിളക്ക് മാത്രമാണ്. മനുഷ്യനു പ്രകാശം തരുന്ന വിളക്ക്. സൂര്യന്‍ വലിയ വിളക്കെന്നും ചന്ദ്രന്‍ ചെറിയ വിളക്കെന്നും കുര്‍ആനില്‍ പറയുമ്പോലെ.

kaalidaasan said...

>>വ്യക്തി സ്വാതന്ത്രവുമായി മാത്രം ബന്ധപ്പെട്ട്‌ കിടക്കുന്ന ഈ വിഷയം അതിവൈകാരികമായി ഏറ്റെടുക്കുകയും, ആ നിലയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍ അറിയാതെ സംഘപരിവാര്‍ പ്രചാരകര്‍ ആകുകയാണ് എന്നത് ഖേദകരമാണ്. പ്രാകാശം അറിവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നതിനാല്‍ തമസ്സല്ല, വെളിച്ചം തന്നെയാണ് സുഖപ്രദമായിട്ടുള്ളത്. <<<<<<


ഇത് വായിച്ചിട്ട് ഞാന്‍ ശരിക്കും അതിശയിച്ചു പോയി. കമ്യൂണിസ്റ്റനുഭാവി എന്നറിയപ്പെടുന്ന ശ്രീജിത് തന്നെയാണോ ഇതെഴുതിയത്?

അതി വൈകാരികം സംഘപരിവാര്‍ പ്രചാരകര്‍  എന്നൊക്കെ പറയുന്നത് അതിശയോക്തിപരം അല്ലേ? തലതിരിഞ്ഞ വായന എന്ന് ഈ പരാമര്‍ശത്തെ വിശേഷിപ്പിക്കാം.

എന്താണിവിടെ ഉണ്ടായത്? നിലവിളക്ക് കത്തിക്കുന്നത് ഹൈന്ദവ ആചാരമാണെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടക്കുന്നു. ശ്രീജിത്തും പറയുന്നു നിലവിളക്ക് ഹൈന്ദവ ആചരമാണെന്ന്. അപ്പോള്‍ ആരാണു സംഘപരിവാറിന്റെ പ്രചാരകന്‍ ആകുന്നത്? ശ്രീജിത്തും മുസ്ലിങ്ങളുമല്ലേ?

നിലവിളക്ക് കത്തിക്കുന്നത് ഹൈന്ദവ ആചാരമാണെന്നു പ്രചരിപ്പിക്കുന്ന ശ്രീജിത്തിന്റെയും മുസ്ലിങ്ങളുടെയും യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണ്? സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വെറും ഒരന്ധവിശ്വാസത്തിനു പ്രാമാണികത നല്‍കുകയല്ലേ? അനേകം അന്ധവിശ്വാസങ്ങളുള്ള മുസ്ലിങ്ങളുടെ കാര്യം വിട്ടുകള. കമ്യൂണിസ്റ്റുകാരനയ ശ്രീജിത്ത് എന്തുകൊണ്ട് സംഘ പരിവാര്‍ പ്രചാരകന്‍ ആയി മാറുന്നു?

സംഘപരിവാറിനെ എതിര്‍ക്കുന്നവര്‍ ചെയ്യേണ്ടത്, നിലവിളക്ക് വെറും വിളക്കാണെന്നും സംഘ പരിവാര്‍ അവകാശപ്പെടുന്ന ഹൈന്ദവ പവിത്രതയൊന്നും  അതിനില്ല എന്നും പ്രചരിപ്പിക്കുകയാണ്.

ഏതാണൂ പുരോഗമന പരം ശ്രിജിത്തേ? ഒരു വിളക്കിനെ വിളക്കായി കാണുന്നതോ അതോ അതിനെ ഒരു മതവുമായി ബന്ധിപ്പിക്കുന്നതോ?

പ്രകാശം അറിവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു എങ്കില്‍ ഏത് വിളക്ക് തെളിയിക്കുന്നതും ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് എന്നല്ലേ എടുക്കേണ്ടത്?

കേരളത്തിൽ ഹിന്ദുക്കള്‍ മാത്രമല്ല നിലവിളക്ക് ഉപയോഗിക്കറുള്ളത്. സാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപവും ചേർത്ത് ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും ഉപയോഗിക്കാറുണ്ട്. ക്രിസ്ത്യാനികളുടെ വിവാഹത്തിലു വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും കണ്ടുവരുന്നു. പിന്നെ ഇതിനെ എങ്ങനെ ഹൈന്ദവ ആചാരമായി കണക്കാക്കും?

kaalidaasan said...

>>ഈ സംഭവം ഉയര്‍ത്തിക്കാട്ടി ക്ഷേത്രചാരങ്ങളിലെ ചില അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന "നിലവിളക്ക്" മതേതര സര്‍ക്കാരിന്റെ പൊതുപരിപാടിയുടെ ഉത്ഘാടനത്തിന് തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്നതോ, അതോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം നിരസിക്കുന്നതോ വര്‍ഗീയത എന്നത് ചിന്തിക്കേണ്ട വിഷയമാണ്‌.!! നിലവിളക്കില്‍ തീ പകര്‍ന്നില്ല എന്ന പേരും പറഞ്ഞ് സമൂഹത്തില്‍ തീ പടര്‍ത്താതിരിക്കാന്‍ ശ്രമിക്കുക..!!<<<<<<



മതേതരം ക്ഷേത്രാചാരം എന്നൊക്കെ വിളിച്ചു പറയുമ്പോള്‍ ഇതേക്കുറിച്ചൊക്കെ അടിസ്ഥാന വിവരമുണ്ടാക്കുന്നത് നല്ലതാണ്. മനുഷ്യ ചരിത്രം പഠിച്ച ഒരു കമ്യൂണിസ്റ്റിനിതേക്കുറിച്ചൊക്കെ അല്‍പ്പം പിടിപാടുണ്ടാകുമെന്നാണു ഞാന്‍ കരുതിയതും.

മനുഷ്യനുണ്ടായ കാലത്ത് ഒരു വക ക്ഷേത്രാചാരമോ മോസ്കാചാരമോ പള്ളിയാചാരമോ ഉണ്ടായിരുന്നില്ല. അമ്മൂമ്മക്കഥാകാരന്‍മാര്‍ അത് സമ്മതിച്ചു തരില്ലെങ്കിലും അതാണു വാസ്തവം. ആരാധനാലയങ്ങളിലെ അചാരങ്ങളൊക്കെ സമൂഹത്തില്‍ നിന്നും ഉണ്ടായി വന്നതാണ്. ഇസ്ലാമിലെ ഹജ്ജ് അറബികളുടെ പ്രാകൃതമായ ഒരു ചടങ്ങായിരുന്നു. മൊഹമ്മദിന്റെ കാലത്തു പോലും ആണും  പെണ്ണും നഗ്നരായി നടത്തിയിരുന്ന ആഭാസ നൃത്തമായിരുന്നു ഹജ്ജ്. പിന്നീടാണതില്‍ പങ്കെടുക്കുന്നവരെ തുണിയുടുപ്പിച്ചത്. അത് വൃ ത്തികേടാണെന്ന് തിരിച്ചറിഞ്ഞ മൊഹമ്മദു തന്നെയാണ്, തുണി ഉടുത്തേ ഹജ് നടത്താവൂ എന്ന നിബന്ധന കൊണ്ടു വന്നതും.

നിലവിളക്കും നിലകളില്ലാത്ത വിളക്കുകളുമൊക്കെ ഹിന്ദു മതം കേരളത്തില്‍ വരുന്നതിനും മുന്നേ ഉള്ള വസ്തുക്കളാണ്. ഹിന്ദുമതത്തിന്റെ അനുഷ്ടാനങ്ങളില്‍ അത് പിന്നീട് ചേര്‍ക്കപ്പെട്ടു എന്നേ ഉള്ളു. ആദിമ ഹൈന്ദവ വേദ പുസ്തകങ്ങളില്‍ അഗ്നിയേക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളു. നിലവിളക്കിനേക്കുറിച്ച് പറഞ്ഞിട്ടില്ല. ക്ഷേത്രങ്ങള്‍ പോലും ഹൈന്ദവ മതത്തിന്റെ ഭാഗമല്ലായിരുന്നു. ജൈന മതത്തിന്റെയും  ബുദ്ധമതത്തിന്റെയും  അവശിഷ്ടങ്ങളാണത്.

എല്ലാ മതത്തിലെയും ആചാരാനുഷ്ടാനങ്ങള്‍ അവ ഉണ്ടായി വന്ന സമൂഹത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ ചരിത്രത്തിന്റെ നേരെയുള്ള വായന. ചരിത്രം തല തിരിച്ചു വായിച്ചാല്‍ ശ്രീജിത് പറയുമ്പോലെ പലതും പറയാം.

മതേതര സര്‍ക്കാരിന്റെ പൊതുപരിപാടിയുടെ ഉത്ഘാടനത്തിന് നിലവിളക്ക് തെളിയിക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. നിലവിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്യാന്‍ സ്നേഹ പൂര്‍വം സ്വാഗതം ചെയ്തേ ഉള്ളു. ലീഗുമന്ത്രിമാര്‍ അത് നിരസിച്ചു. അതുകൊണ്ട് ഉത്ഘാടനം നടക്കാതെ പോയൊന്നുമില്ല. ചില തീവ്ര ഹിന്ദുക്കള്‍ അവകാശപ്പെടുന്ന അന്ധവിശ്വാസം ശരിയാണെന്ന് ആ നടപടിയിലുടെ മുസ്ലിങ്ങള്‍ അടിവരയിട്ട് സമ്മതിച്ചു. നിലവിളക്കില്‍ പോലും വര്‍ഗ്ഗീയത ഉണ്ടാക്കുന്ന സംഘപരിവാറിന്റെ പക്ഷത്ത് മുസ്ലിം ലീഗും ചേരുന്നു. അത്രയേ ഉണ്ടായുള്ളു.

കുറച്ച് തീവ്ര ഹിന്ദുക്കളും അവരുടെ മറുവശമായ തീവ്ര മുസ്ലിങ്ങളും മാത്രമേ നിലവിളക്കിനെ സവര്‍ണ്ണ ഹൈന്ദവ ആചാരമായി കാണൂ. കേരളത്തിലെ മതേതരസമൂഹത്തിനു വെളിയിലാണവര്‍ എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. മതേതരസമൂഹത്തിലെ അംഗങ്ങളൊക്കെ നിലവിളക്കിനെ വെറും വിളക്കായി മാത്രം കാണുന്നു. അവരില്‍ മുസ്ലിങ്ങളുണ്ട്, ക്രിസ്ത്യാനികളുണ്ട്, ഹിന്ദുക്കളുണ്ട്, മത വിശ്വസമോ ഈശ്വര വിശ്വാസമോ ഇല്ലാത്തവരുമുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തിലൊരു കാട്ടറബി വന്നിരുന്നു. ഒരു ജാഹിലിയ ശൈത്താന്‍. സ്മാര്‍ട്ട് സിറ്റി ഉത്ഘാടനം ചെയ്യാന്‍ വേണ്ടി അങ്ങ് ദുബായില്‍ നിന്നാണു വന്നതും. നിലവിളക്കിന്റെ ഏഴയലത്തുപോലും വരാത്ത കൊടിവച്ച മുസ്ലിമായ കുഞ്ഞാലി ഉണ്ടായിരുന്ന വേദിയില്‍ പഹയന്‍ ഒരു നിലവിളക്കങ്ങു കൊളുത്തി. അള്ളാ പോലും ഞെട്ടി വിറച്ചു കാണും. ശൈത്താന്‍ നരകത്തില്‍ ചെന്നൊടുങ്ങട്ടെ എന്നു തീരുമാനിച്ച കുഞ്ഞലി അതിനെ തടഞ്ഞില്ല. ഒരു മുന്നറിയിപ്പു പോലും കൊടുത്തില്ല.

തീ ഉണ്ടാക്കിയിട്ട് അത് പടര്‍ത്താതിരിക്കാന്‍ ശ്രമിക്കുക എന്നു പറയുന്നത് അസംബന്ധമല്ലേ? തീ ഉണ്ടായാല്‍ അത് പടരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. മുസ്ലിങ്ങള്‍ ഉണ്ടാക്കുന്ന ഓരോ തീയും പടര്‍ത്താനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്, കേരളത്തിലെ സംഘപരിവാര്‍. ,.മുസ്ലിം ലീഗ് ഇന്ന് ഇഷ്ടം പോലെ തീ ഉണ്ടാക്കി വിടുന്നു. തീ പടരാന്‍ സാധ്യതയുണ്ട് എന്ന അടിസ്ഥാന വിവരമുണ്ടായാല്‍  ആരും തീ ഉണ്ടാക്കില്ല. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ലീഗിനാ വിവരമില്ല.

Vanaran said...

വിളക്കുകൊളുത്തുന്നത് ഹറാമാണെന്ന വാദം തീവ്ര മുസ്ലീങ്ങള്‍ തങ്ങളുടെ തീവ്രവാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണ്. അവരിത് ചെയ്യുന്നതിനുമുമ്പ് തങ്ങളുടെ തറവാട് വെടിപ്പാക്കാനാണ് നോക്കേണ്ടത്. അവരുടെ ഈ വാദം കേരളത്തിലെ മുസ്ലീം സമുദായം തന്നെ അംഗീകരിച്ചിട്ടില്ല.
1) ചേരമാന്‍ പള്ളിയിലെ കെടാവിളക്കിന് ഹിന്ദുക്കളും മുസ്ലീങ്ങളുമടക്കം ആയിരക്കണക്കിനാളുകള്‍ കിലോക്കണക്കിനാണ് എണ്ണ വഴിപാട് കൊടുക്കുന്നത്. ഇത് ഇസ്ലാമിന് വിരുദ്ധമാണെങ്കില്‍ അവരത് തുറന്നു പറയാന്‍ തയ്യാറാവണം. അത് ചെയ്യുന്ന മുസ്ലീങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുകയോ മതത്തില്‍ നിന്ന് പുറന്തള്ളുകയോ വേണം. അല്ലാത്ത പക്ഷം അതിനര്‍ത്ഥം ചേരമാന്‍ പെരുമാള്‍ ഇസ്ലാമില്‍ ചേരുകയല്ല മറിച്ച് കൊടുങ്ങല്ലൂരെ നല്ലൊരു വിഭാഗം മുസ്ലീങ്ങള്‍ ചേരമാന്‍റെ മതത്തില്‍ ചേര്‍ന്നു എന്നാണ്.(ചേരമാന്‍ 36 വര്‍ഷത്തെ രാജ്യ ഭരണം കഴിഞ്ഞു എ‌ഡി 466 ലാണ് ഭരണമൊഴിഞ്ഞത്. അതിന് 104 വര്‍ഷങ്ങള്‍ക്കുശേഷം എ‌ഡി 570ല്‍ ജനിച്ച മുഹമ്മദിന്‍റെ മതത്തില്‍ അദ്ദേഹം എങ്ങനെയാണ് ചേരുക എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ :-). ശുചീന്ദ്രത്തിനടുത്തുള്ള ഇരണിയല്‍ കൊട്ടാരത്തില്‍ വച്ച് അദ്ദേഹം സമാധിയായി എന്നാണ് തെക്കന്‍ കേരളത്തിലെ വിശ്വാസം. ഒരു ദിവ്യനായിരുന്ന അദ്ദേഹത്തിന്റെ പവിത്ര സ്മാരകമായി ഇരണിയല്‍ കൊട്ടാരം കരുതപ്പെട്ടുവരുന്നു.
2) തിരുവനന്തപുരത്തെ ഭീമാപള്ളിയില്‍ ഖബറിടമാണ് ആരാധിക്കപ്പെടുന്നത്. ഇസ്ലാമില്‍ വിഗ്രഹാരാധന നിഷിദ്ധമാണെങ്കില്‍ അവിടെ വരുന്ന ലക്ഷക്കണക്കിന് മുസ്ലീങ്ങളെ നിങ്ങള്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കണം. അല്ലെങ്കില്‍ അവരെ ഇസ്ലാമില്‍ നിന്ന് പുറന്തള്ളണം.
3) എരുമേലി പള്ളിയില്‍ ദശലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് വര്‍ഷം തോറും വന്നു കാണിക്കയിട്ട് തൊഴുത്, ഭസ്മവും വാങ്ങി പ്രദക്ഷിണവും വയ്ച്ച് പോകുന്നത്. ഏത് ഇസ്ലാം അനുസരിച്ചുള്ളതാണ് ഈ പരിപാടി ? ഇത് ഇസ്ലാം വിരുദ്ധമെങ്കില്‍ നിങ്ങള്‍ എന്തിന് ആ കാണിക്ക സ്വീകരിക്കുന്നു ? ഭസ്മം കൊടുക്കുന്നു ? അല്ലാഹുവിനോടുള്ള ഈ നിഷേധത്തിന് എന്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുന്നു? കാശുകിട്ടുകയാണെങ്കില്‍ ഇസ്ലാമില്‍ വെള്ളം ചേര്‍ക്കാമെന്നാണോ ?
4) ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഭൂരിപക്ഷവും ചാവക്കാടും മറ്റുമുള്ള മുസ്ലീങ്ങളുടേതാണ്. അവര്‍ വില്‍ക്കുന്നതോ വിളക്കുകള്‍, പൂജാസാമഗ്രികള്‍, ദേവീദേവന്‍മാരുടെ ഫോട്ടോകള്‍ , പുരാണ പുസ്തകങ്ങള്‍, പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നത് ഹിന്ദു ദൈവങ്ങളെ കീര്‍ത്തിക്കുന്ന കാസറ്റുകള്‍. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ക്ക് ഇതൊന്നും സ്വീകാര്യമല്ലെങ്കില്‍ പിന്നെ എന്തിന് ഈ നാടകം ? എന്തിന് ഉളുപ്പില്ലാതെ ഈ പണം വാങ്ങി പെട്ടിയിലിടുന്നു ? എന്തിന് വിഗ്രഹാരാധനയെന്ന ഹിന്ദുക്കളുടെ ഈ പാപത്തില്‍ പങ്ക് പറ്റുന്നു?
5) ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ചന്ദനക്കുടം പോലുള്ള മേളകള്‍ ഏത് ഇസ്ളാമിക ദൈവശാസ്ത്രം അനുസരിച്ചുള്ളവയാണ് ? എന്തേ അവയൊന്നും നിറുത്താന്‍ ശ്രമിക്കുന്നില്ല ?
6) കാന്തപുരം മുസലിയാര്‍ കൊണ്ടുനടന്ന തിരുകേശം കണ്ടു വണങ്ങാന്‍ ലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് തടിച്ചുകൂടിയത്. അവരെയൊക്കെ പുറംതള്ളാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുമോ? ദൈവചൈതന്യം ആവാഹിച്ച വിഗ്രഹത്തേയും നിലവിളക്കിനെയും ആരാധിക്കുന്നതിനെക്കാള്‍ എത്രയോ അധമമാണ് ബോഡി വേസ്റ്റിനെ ആരാധിക്കുന്നത് ?
7) കാര്യസാദ്ധ്യങ്ങള്‍ക്കായി ഹിന്ദുക്കളെക്കാള്‍ കൂടുതലായി കേരളത്തിലെ ചാത്തന്‍ മഠങ്ങളില്‍ കയറിയിറങ്ങുന്ന മുസ്ലീങ്ങളെ നിങ്ങള്‍ 'യാഥാര്‍ഥ' മുസ്ലീങ്ങളാക്കി മാറ്റിക്കാണിക്കൂ. എന്നിട്ട് പോരേ നിലവിളക്കിന്‍റെ പേരിലുള്ള ഈ മതവെറി ?

സംഘപരിവാര്‍ ഉണ്ടായിക്കോട്ടെ ഇല്ലാതിരിക്കട്ടെ, ലീഗിന് ഇഷ്ടപ്പെട്ടോട്ടെ ഇല്ലാതായിക്കോട്ടെ, ഭാരതത്തിന്‍റെ തനതു സംസ്കാരം എന്നൊന്നുണ്ട്. അതിന്‍റെ ഒട്ടുമിക്ക ഘടകങ്ങളും ഹിന്ദുധര്‍മ്മവുമായി വേര്‍പിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. എന്തിന്‍റെ പേരിലായാലും അതിനെ അവഹേളിക്കാനുള്ള ശ്രമം വച്ചുപൊറുപ്പിക്കപ്പെടാന്‍ പോകുന്നില്ല.
ഇസ്ലാമിസ്റ്റുകളുടെ ഏറ്റവും പുതിയ അജണ്ടയുടെ ചില മിന്നായങ്ങള്‍ കാളിദാസന്‍റെ പോസ്റ്റുകളിലൂടെ കണ്ടു. എന്തുകിട്ടിയാലും അതില്‍ സവര്‍ണ്ണ മേധാവിത്വം കണ്ടെത്തുക. അതുവച്ച് മറ്റ് സമുദായങ്ങളില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുക. അവരെ തമ്മിലടിപ്പിക്കുക. കലാകൌമുദിയില്‍ ലവ് ജിഹാദിനെ പറ്റി വന്ന ലേഖനത്തില്‍ ഈ അജണ്ടയെപ്പറ്റി വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു.

kaalidaasan said...

>>>ഒരു ഹിന്ദു സഹോദരന്റെ പുത്രിയെ ഒരു മുസ്ലിമിനു വിവാഹം കഴിപ്പിച്ചു കൊടുക്കില്ലെന്നു പറയുന്നത് വര്‍ഗീയ്തയാണോ?<<<

തിരൂരങ്ങാടി,

ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ല.

ഹിന്ദു സഹോദരന്റെ പുത്രിയെ വിവഹം കഴിച്ച് ഇസ്ലമിലേക്ക് മതം മാറ്റുന്നതിനെ ലവ് ജിഹാദ് എന്നാണ്, കേരള ഹൈക്കോടതി വിശേഷിപ്പിച്ചത്. മതം മാറ്റാനുള്ള ഉദ്ദേശ്യത്തോടെ പ്രണയത്തില്‍ കുടുക്കുന്നത് നല്ല ഉദ്ദേശ്യമല്ല. ദുരുദ്ദേശ്യം തന്നെയണ്.

kaalidaasan said...

>>>അബ്ദുറബ്ബ് വിളക്ക് കത്തിച്ചില്ലെങ്കില് അതിനു മതപരമായ തടസ്സമുന്ഠാവും.<<<<

തുരൂരങ്ങാടി,

എന്താണീ മതപരമായ തടസം?

സ്മാര്‍ട്ട് സിറ്റി ഉത്ഘാടനം നടത്തിയത് അറേബ്യയില്‍ നിന്നും വന്ന ഒരു അറബി മുസ്ലിമായിരുന്നു. അദ്ദേഹം നിലവിളക്ക് കൊളുത്തി തന്നെയാണ്, അത് ചെയ്തതും. അദ്ദേഹത്തിനില്ലാത്ത എന്തു തടസമാണ്, കേരളത്തിലെ മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ക്കുള്ളത്? അതോ ഇനി ആ അറബി മുസ്ലിം യഥാര്‍ത്ഥ മുസ്ലിമൊന്നും അല്ലേ?

ഇസ്ലാമിക വിധികളില്‍ എവിടെയാണ്‌ നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്?

kaalidaasan said...

ദത്തന്‍,

ശരിയാണ്. മലബാറിലെ കുറച്ച് പേട്ടു മുസ്ലിങ്ങള്‍ക്കാണ്, അറേബ്യയിലെ മുസ്ലിങ്ങള്‍ക്കില്ലാത്ത ഏനക്കേട്. കൊടുങ്ങല്ലൂരുള്ള മുസ്ലിം പള്ളിയില്‍ നിലവിളക്കുണ്ട്. എന്നും കത്തിക്കുന്നുമുണ്ട്. അവിടെ വരുന്ന മുസ്ലിങ്ങള്‍ക്ക് ഈ പേട്ടു മുസ്ലിങ്ങളുടെ വിവരക്കേടില്ല.

നിലവിളക്കിനെ ഇവര്‍ വെറുക്കുന്നത് അത് ഹൈന്ദവ ആചാരമാണെന്ന പേരിലാണ്. അല്ലാതെ ഇസ്ലാമിക വിധികളുടെ പേരിലല്ല. മിത വാദി ഹിന്ദുക്കളെപ്പോലും  മുസ്ലിങ്ങള്‍ക്കെതിരാക്കുന്ന ആത്മഹത്യാനടപടിയാണത്. പക്ഷെ റബ്ബിനോ, കുഞ്ഞാലിക്കുട്ടിക്കോ, മുനീറിനോ അവരെ പിന്തുണക്കുന്ന മുസ്ലിം ലീഗുകാര്‍ക്കോ അത് മനസിലാക്കാനുള്ള ശേഷിയില്ല.

kaalidaasan said...

vanaran,

അറിവുകള്‍ പങ്കു വച്ചതിനു നന്ദി.

kaalidaasan said...

>>>>>മുഹമ്മദ്‌ അതിന്റെ കൂടെ അഗ്നി ആരാധനയെ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് വിളക് കൊളുത്തിയ പുതിയ രീതിയായാലും , കൊളുത്താത പഴയ രീതിയായാലും വെന്ടില്ല മുസ്ലിം അഗ്നി ആരാധനയുടെ പ്രതീകമായ നിലവിളക്ക് കൊളുത്ത്തല്‍ ചെയ്യാന്‍ തയ്യാറാവാത്തത്. അതിന്റെ പേരില്‍ മത സൌഹാര്‍ദം തകര്‍ന്നു വീഴുന്നത് ചില തീവ്ര ചിന്തഗതിക്കാര്‍ക്ക് മാത്രമാണ്.<<<<<


അഗ്നി ആരാധനയോ?

എന്താണു മാഷേ ആരാധന കൊണ്ട് തങ്കളുദ്ദേശിക്കുന്നത്? താങ്കളെപ്പൊഴെങ്കിലും ഹിന്ദുക്കളുടെ ഒരു ദീപാരാധന കണ്ടിട്ടുണ്ടോ?

വിളക്ക് കത്തിക്കുന്നവരൊക്കെ അഗ്നിയെ ആരാധിക്കുകയാണെന്ന ധാരണ താങ്കള്‍ക്കെവിടെ നിന്നും കിട്ടി?

കേരളത്തിലെ എത്ര മുസ്ലിങ്ങള്‍ ദിവസവും തീ കൊളുത്തുന്നുണ്ട് എന്ന് താങ്കള്‍ക്കറിയാമോ? വിളക്കായും അടുപ്പായും സ്റ്റവ് ആയും ഒക്കെ. ഇവരൊക്കെ അഗ്നി ആരാധന നടത്തുന്നു എന്നൊക്കെ പറയുന്നവര്‍ എന്ത് സന്ദേശമാണു നല്‍കുന്നത്? അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. അഗ്നി ദൈവം ആണെന്നു പറയുന്ന സംഘ പരിവാറിന്റെ അജണ്ട പ്രചരിപ്പിക്കുന്നു. അള്ളാ അല്ലാതെ മറ്റൊരു ദൈവം ഉണ്ടെന്ന് പറയുന്നാവരെ എതിര്‍ക്കണം എന്നല്ലേ താങ്കളുടെ പ്രവാചകന്‍ താങ്കളെ പഠിപ്പിച്ചത്? അതോ അഗ്നി ദൈവം ആണെന്നു പറയുന്നവരുടെ അസംബന്ധം അംഗീകരിക്കുക എന്നാണോ? എങ്കില്‍ പിന്നെ എന്തിനാണ്, മൊഹമ്മദ് ബലം പ്രയോഗിച്ച് അറേബ്യയിലുണ്ടായിരുന മറ്റ് ദേവതകളുടെ ആരാധന നിരോധിച്ചത്? അള്ളാക്കൊപ്പം ലാത്തയും മനാത്തയുമൊക്കെ അവിടെ നിന്നോട്ടെ എന്നങ്ങ് തീരുമാനിച്ചാല്‍ പോരായിരുന്നോ? മുസ്ലിങ്ങള്‍ അവയെ ആരാധിക്കരുത് , അമുസ്ലിങ്ങള്‍ ആരധിച്ചോട്ടേ എന്നു മാത്രം പറഞ്ഞാല്‍ പോരായിരുന്നോ? ലാത്തയും മനാത്തയും വെറും കല്‍ വിഗ്രഹങ്ങള്‍ എനു പറഞ്ഞ മൊഹമ്മദിന്റെ ആര്‍ജ്ജവത്തിന്റെ ആയിരത്തിലൊന്ന് താങ്കള്‍ക്കില്ലല്ലോ മാഷേ? നിലവിളക്കിലെ തീ വെറും തീ എന്നു പറയാനുള്ള ആര്‍ജ്ജവമാണു മാഷേ ഒരു യഥാര്‍ത്ഥ മുസ്ലിമിനു വേണ്ടത്. വെള്ളം ചൂടാക്കാനും ഭക്ഷണം ഉണ്ടാക്കാനും തണുപ്പ് അകറ്റാനുമുള്ള അതേ തീയാണ്, നിലവിളക്കിലെ തീ എന്നാണ്, ഒരു മുസ്ലിം പറയേണ്ടത്? അല്ലാതെ നില്വിളക്ക് കത്തിക്കുന്നത് തീയെ ആരാധിക്കലാണെന്നു പറയുകയല്ല. ഞാന്‍ ഇതിനെ മുസ്ലിങ്ങള്‍ സ്ഥിരമായി ധരിക്കാറുള്ള മുഖം മൂടികളില്‍ ഒരെണ്ണമെന്നേ കരുതുന്നുള്ളു.

മൊഹമ്മദ് അഗ്നി ആരധന ആണു നിരോധിച്ചത്. അല്ലാതെ അഗ്നിയെ അല്ല. ആര്‍ജവമുള്ള മുസ്ലിം പറയേണ്ടത്, നിലവിളക്കും മറ്റെല്ലാ വിളക്കുകളും പോലെ വെറും പ്രകാശം തരുന്ന വിളക്കു മാത്രമാണെന്നാണ്. ദുബായിയില്‍ നിന്നു വന്ന അറബി മുസ്ലിം അതേ കരുതിയുള്ളു. സ്മാര്‍ട്ട് സിറ്റിയുടെ ഉത്ഘാടനത്തിന്, നിലവിളക്ക് കത്തിച്ചുകൊണ്ട് അദ്ദേഹം അത് തെളിയിച്ചു. സ്വന്തം വീട്ടിലെ അടുക്കളയില്‍ കത്തിക്കുന്ന അടുപ്പിലെ തീയും സിഗററ്റ് കൊളുത്താന്‍  ഉപയോഗിക്കുന്ന തീയും പോലെയേ നിലവിളക്കിലെ തീയുമദ്ദേഹം കണ്ടുള്ളൂ. ആരാധനയൊക്കെ തിരിച്ചറിയാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ട്. നിലവിളക്കു കൊളുത്തി അതിന്റെ മുന്നില്‍ നെറ്റി നിലത്തടിച്ച് കുമ്പിടുകയോ, നിലവിളക്കിനെ ഭക്തിപൂര്‍വ്വം തൊഴുകയോ, അതിനു ചുറ്റും ഹജ്ജിനു ചെയ്യുന്നതുപോലെ ഏഴു പ്രവശ്യം വലം വയ്ക്കുകയോ ഒന്നും അദേഹം ചെയ്തില്ല, നിലവിളക്ക് കൊളുത്തി. സദസ് കയ്യടിച്ചു. പതാക ഉയര്‍ത്തിയും, സ്വിച്ച് ഓണ്‍ ചെയ്തും, പ്രവിനെ പറത്തിയും, പൂവ് മേലോട്ടെറിഞ്ഞുമൊക്കെ ഉത്ഘാടനം ചെയ്യുന്നതുപോലെ മറ്റൊരു ഉത്ഘാടനം എന്നു മനസിലാക്കാനുള്ള മാനസിക വളര്‍ച്ച അദ്ദേഹം നേടിയിട്ടുണ്ട്. അതില്ലാത്തത് കേരളത്തിലെ താങ്കളേപ്പോളുള്ള കുറച്ചു മുസ്ലിങ്ങള്‍ക്ക് മാത്രമാണ്.

വിളക്ക് കത്തിക്കുന്നത് അഗ്നിയെ ആരാധിക്കുന്നതാണെനു പറയുമ്പോള്‍ മത സൌഹാര്‍ദ്ദത്തിനെ അത് ബാധിക്കും. വിളക്ക് കത്തിക്കുന്ന എല്ലാവരെയും അവഹേളിക്കുന്ന നിലപാടാണത്. ഇതുപോലെ അഴുക്കു പുരണ്ട ജന്തുക്കളുടെ കൂടെയാണല്ലൊ തങ്ങള്‍ ജീവിക്കുന്നതെന്ന് മനസിലെങ്കിലും അവര്‍ പറയും.

kaalidaasan said...

>>>>>അറബിക്ക് വിളക്ക് കൊളുതുന്നത് ഹൈനധവ ആചാരമാണന്ന കാര്യം അറിയഞ്ഞിട്ടകാം..<<<<<


വിളക്ക് കൊളുത്തുന്നത് ഒരു വക ആരാധനയും അല്ല എന്ന് മന്മുഷ്യജാതിയില്‍ ജനിച്ച എല്ലാവര്‍ക്കും അറിയാം. വെളിച്ചമുണ്ടാകാനും,ഭക്ഷണം പാകം ചെയ്യാനും, വെള്ളം ചൂടാക്കാനും, തണുപ്പകറ്റാനുമൊക്കെ അതവര്‍ ചരിത്രാതീത കാലം മുതലേ ചെയ്യുന്നതാണ്. അറബി മനുഷ്യ ജാതിയില്‍ ജനിച്ചതുകൊണ്ട്, വിളക്കു കൊളുത്തിയാല്‍ ആരാധന ആകില്ല എന്നു മാസിലാക്കി. ഇപ്പോഴും ജന്തുക്കളുടെ സ്വഭാവമുള്ളവര്‍ക്ക് അത് മനസിലാക്കന്‍ പറ്റുന്നില്ല.

വിളക്ക് കൊളുത്തുന്നത് ഹൈന്ദവ ആരാധനയാണെങ്കില്‍ അതാദ്യം ചെയ്തത് താങ്കളുടെ ദൈവമായ അള്ളായാണ്. വലിയ വിളക്ക് എന്നു വിളിച്ച് സൂര്യനെ ആദ്യം കൊളുത്തി വച്ചത് അദ്ദേഹമായിരുന്നു. ഇനി വിളക്ക് കൊളുത്തുന്നത് ഹൈന്ദവ ആചാരമാണന്ന മഹാ സത്യം അദ്ദേഹത്തിനറിയാതെ പോയതാണോ? മറ്റ് പലതും പോലെ.