Saturday 17 November 2012

ആന്റണി പറയാതെ പറഞ്ഞത്


1980 ല്‍ ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കിയ ശേഷം മാര്‍സ്കിസ്റ്റു പാര്‍ട്ടിയെ ഏറ്റവും കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ്, ശ്രീ എ കെ ആന്റണി. വി എസ് അച്യുതാനന്ദന്‍ വികസന വിരോധി ആണെന്നും  മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നു എന്നും ആരോപിച്ചിരുന്ന ആന്റണി ആ ആരോപണം പിന്‍വലിക്കുന്ന തരത്തില്‍  നടത്തിയ ചില പരാമര്‍ശങ്ങള്‍ യു ഡി എഫ് രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കേരളത്തിന്റെ ആറടി മണ്ണില്‍ അടക്കിയാലേ കേരളം രക്ഷപെടൂ എന്ന് കൂടെക്കൂടെ പറയാറുള്ള ആന്റണിയുടെ  മലക്കം മറിച്ചില്‍ ഇടതുമുന്നണിയെപ്പോലും അമ്പരപ്പിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അതി വേഗം ബഹു ദൂരം എന്ന വിചിത്ര നിലപാടിന്റെ ആണിക്കല്ലിളക്കാന്‍ പോരുന്ന കാര്യങ്ങളാണ്, ആന്റണി പറഞ്ഞത്. വികസനം എന്ന പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കേരളത്തില്‍ കട്ടിക്കൂട്ടുന്ന ആഭാസത്തരത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന ആ പ്രസ്താവനക്കിടയില്‍ വായിക്കാവുന്ന മറ്റൊന്നു  കൂടി ഉണ്ട്.  ഉമ്മന്‍ ചാണ്ടിയുടെ നട്ടെല്ലില്ലായ്മയെയാണ്, ആന്റണി ലക്ഷ്യം വച്ചതും.

ആന്റണിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍   





>>>തിരുവനന്തപുരം ബ്രഹ്മോസില്‍ മിസൈല്‍ ഇന്റഗ്രേഷന്‍ യൂണിറ്റ് തുടങ്ങിയതില്‍ എനിക്ക് അഭിമാനമുണ്ട്. അതേസമയം, ചിലകാര്യങ്ങളില്‍ ഖേദവുമുണ്ട്. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിനുശേഷമാണ് സാക്ഷരകേരളത്തില്‍ പ്രതിരോധവകുപ്പിന്റെ ഒരു സ്ഥാപനം വരുന്നത്. ബ്രഹ്മോസ് ആണ് ആ സ്ഥാപനം. അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വ്യവസായ മന്ത്രിയായ എളമരം കരീമിന്റെ പൂര്‍ണ പിന്തുണ എനിക്ക് കിട്ടി. ആരെയും അറിയിക്കാതെ ഞങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തി. ചില ദേശീയ പത്രങ്ങള്‍ ഏറെ കഴിഞ്ഞ് ഇതറിഞ്ഞു. ഹൈദരാബാദിലെ ബ്രഹ്മോസിനെ പ്രതിരോധമന്ത്രി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നുവെന്നാരോപിച്ച് അവര്‍ മുഖപ്രസംഗമെഴുതി.

എന്നാല്‍ എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ശക്തമായ പിന്തുണയുള്ളതിനാല്‍ അത്തരം വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും പിന്തുണ നല്‍കി. രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതല്‍ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല.

കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനശൈലിയും കേരളത്തിലെ തൊഴില്‍ സാഹചര്യവും തമ്മില്‍ യോജിച്ചുപോകുന്നില്ല. കഴിഞ്ഞ ഒന്നര - രണ്ട് വര്‍ഷമായി കേരളത്തില്‍ പ്രതിരോധ സ്ഥാപനം തുടങ്ങാനാവാത്ത സ്ഥിതിയാണ്.<<<   


ആന്റണി പറഞ്ഞതിനെ നിസാരവത്കരിക്കാന്‍ പതിവു പോലെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പാഴ്ശ്രമം നടത്തി. ഉമ്മന്റെ വാക്കുകള്‍ ഇങ്ങനെ.

''ആന്റണിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരേയല്ല. ബ്രഹ്മോസിലെ തൊഴില്‍ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പരാമര്‍ശിച്ചിത്. ഞാന്‍ കൂടി പങ്കെടുത്ത വേദിയിലാണ് ആന്റണി പ്രസംഗിച്ചത്. പ്രസംഗത്തിന് മുമ്പും ശേഷവും ഞാന്‍ ആന്റണിയോട് സംസാരിച്ചിരുന്നു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ ഓരോ മാധ്യമവും ഇഷ്ടാനുസരണമാണ് ചേര്‍ത്തത്. ബ്രഹ്മോസിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങള്‍ ആന്റണിയെ അലട്ടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവിടെ പ്രസംഗിച്ചത്''

ആന്റണിയുടെ പ്രസംഗം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ ഇപ്പോഴും മലയാള മനോരമയുടെ ചാനലില്‍ ഉണ്ട്. മലയാളം മനസിലാകുന്ന ആര്‍ക്കും അത് വായിച്ച് മനസിലാക്കാം.

വളരെ 'സ്‌ട്രെയ്റ്റായി' കാര്യങ്ങള്‍ പറയുന്ന ആളാണ് എ.കെ. ആന്റണി എന്ന്  മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ എ.കെ.ആന്റണി പുകഴ്ത്തിയത് എന്തിനാണെന്ന് അറിയില്ല.എന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. താന്‍ ഭരിക്കുന്ന പ്രവാസി കാര്യ വകുപ്പിന്റെ പണിയെന്താണ്, എന്നു പോലും രവിക്കറിയില്ല. പിന്നെങ്ങനെ ആന്റണി  എന്തുകൊണ്ട് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ  പുകഴ്ത്തി എന്ന് അദ്ദേഹത്തിനു മനസിലാകും?


രവി തുടരുന്നു.




>>>എ.കെ.ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ല.  വി.എസ്. അച്യുതാനന്ദനെയും എളമരം കരീമിനെയും കുറിച്ച് ആന്റണി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.  

എമേര്‍ജിങ് കേരളയെ എതിര്‍ത്ത സി.പി.എമ്മിന്റെ നേതാവാണ് വി.എസ്.
എളമരം കരീം കേരളത്തില്‍ വ്യവസായം കൊണ്ടുവന്നിട്ടില്ല. വികസനത്തെ എല്ലാക്കാലത്തും എതിര്‍ത്തവരാണ് സി.പിഎമ്മുകാര്‍. 

എ.കെ.ആന്റണി കേന്ദ്രസര്‍ക്കാരിലെ രണ്ടാമനാണ്. അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല.<<<< 


9 വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുന്നതുകൊണ്ട് വയലാര്‍ രവിക്ക് ഇപ്പോള്‍ മലയാളം മനസിലാകുന്നില്ല. പക്ഷെ മലയാളം മനസിലാകുന്ന കേന്ദ്ര മന്ത്രിമാരുമുണ്ട്.

വ്യാഖ്യാന ഫാക്റ്ററികള്‍ എന്തൊക്കെ പറഞ്ഞാലും ആന്റണിയുടെ വാക്കുകളുടെ  പൊരുള്‍ ഒന്നു മാത്രം. കഴിഞ്ഞ ഇടതുമുന്നണിയുടെ കാലത്തുണ്ടായിരുന്ന വ്യവസായ വികസനത്തിനുള്ള സൌഹൃദ അന്തരീക്ഷം  യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ഇല്ല. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം കെ വി തോമസിനു മാത്രമേ ഉണ്ടായുള്ളു.

എ.കെ. ആന്റണി പറഞ്ഞത് പച്ചമലയാളമാണ്. അത് മനസ്സിലാകേണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.

"എളമരം കരീമും  വി എസ് അച്യുതാനന്ദനും കേരളത്തില്‍ 6 വ്യവസായങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്" എന്ന് അത് അനുവദിച്ച കേന്ദ്ര മന്ത്രി പറയുന്നു. 9 വര്‍ഷം കേന്ദ്രത്തിലെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രി ആയിരുന്ന രവി കേരളത്തില്‍ ഒരു പദ്ധതി പോലും അനുവദിക്കാനോ അതിനു വേണ്ടി എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും ധാര്‍ഷ്ട്യത്തിനും അഹന്തക്കും കുറവില്ല.


ആന്റണി പറഞ്ഞത് മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്ന് ഉമ്മന്‍ ചാണ്ടിയും കിങ്കരന്‍മാരും പാടി നടക്കുന്നുണ്ട്. ഈ വിവാദം കൊഴുക്കുമ്പോഴും ആന്റണി കേരളത്തില്‍ തന്നെയുണ്ട്. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഈ വിഷയത്തേക്കുറിച്ച് ആന്റണി
കനത്ത മൗനത്തിലുമാണ്. സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ് ആന്റണിയുടെ വാക്കുകളില്‍ വളരെ സ്​പഷ്ടമാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും വ്യവസായ മന്ത്രി എളമരം കരീമിനെയും പ്രകീര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടി  സര്‍ക്കാരിനോടുള്ള അതൃ പ്തി രേഖപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. നേരിട്ടത് വികസനവും കരുതലും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചായിരുന്നു. ഭരണത്തിലേറിയപ്പോള്‍ അത് അതി വേഗം ബഹുദൂരം എന്നായി മാറി  അതി വേഗം കേരളം മുഴുവന്‍ ഓടി നടന്ന് പണ്ടത്തെ രാജാക്കന്‍മാരേപ്പോലെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതല്ലാതെ  ഒരു വികസനവും ഇവിടെ ഉണ്ടാകുന്നില്ല. പക്ഷെ വിവാദങ്ങള്‍ ഏറെയുണ്ടാകുന്നു. എമെര്‍ജിംഗ് കേരള എന്ന പേരില്‍ മുസ്ലിം ലീഗിനാഭിമുഖ്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യുന്ന  'വികസനം' നടക്കുന്നുണ്ട്. അഞ്ചാം മന്ത്രി വിഷയം മുതല്‍ ലീഗ് അനര്‍ഹമായ പലതും നേടുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം. ലീഗിന്റെ പ്രസിഡണ്ടിന്റെ പേരിലുള്ള  സംഘടനക്കു വരെ സര്‍ക്കാര്‍ ഭൂമി  കൊടുക്കുന്ന അവസ്ഥയൊക്കെ ആന്റണിക്കും മനസിലാകുന്നുണ്ട്. ലീഗാണു കേരളം ഭരിക്കുന്നതെന്ന് ഒരു ലീഗു മന്ത്രി തന്നെ പൊതു വേദിയില്‍ അവകാശപ്പെടുന്ന  അവസ്ഥ വരെ അത് ചെന്നെത്തി. ലീഗിനേ ചുറ്റിപ്പറ്റി ഉണ്ടായ സാമുദായിക ധ്രുവീകരണം കേരളത്തിന്റെ പുരോഗമനത്തെ പിന്നോട്ടടിക്കുന്നു എന്ന സത്യം മനസിലാക്കിയ ആന്റണിക്ക് ഇനിയും മൌനി ആയിരിക്കാന്‍ ആകില്ല എന്നിടത്ത് എത്തി.

മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഘടകകക്ഷികളിലെ തോന്ന്യാസങ്ങളെ ആന്റണി വച്ചു പൊറുപ്പിച്ചിരുന്നില്ല.  പൊതുതാല്‍പര്യത്തിനു നിരക്കാത്ത പദ്ധതികള്‍ മാറ്റിവെച്ച് ഘടകകക്ഷികളുടെ  നീരസം സമ്പാദിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. മുസ്ലിം ലീഗ് അനര്‍ഹമായ പലതും  ഭീക്ഷണിയിലൂടെ നേടുന്നു എന്ന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനു നേരിട്ട അനുഭവമുണ്ട്. അന്നത് തുറന്നു പറഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിനു  രാജി വച്ചു പോകേണ്ടി വന്നത്.

 ബ്രഹ്മോസിലെ തൊഴിൽ പ്രശ്​നമാണ് ആന്റണിയെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞ്  പ്രശ്​നം ലഘൂകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും  ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്കെതിരായ കുറ്റപത്രം തന്നെയാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെയും വേദിയിലിരുത്തിക്കൊണ്ടാണ് ഒന്നര  വർഷമായി സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം മോശമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. അതും എമർജിംഗ് കേരള നടത്തി സംസ്ഥാനത്തിന് പുതിയ വ്യവസായ കുതിപ്പുണ്ടാക്കിയെന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പാടി നടക്കുമ്പോള്‍..,.

 വി.എസ്. അച്യുതാനന്ദനെയും  എളമരം കരീമിനെയും ആന്റണി പ്രകീർത്തിക്കുമ്പോള്‍,  ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. ആന്റണി പച്ച മലയാളത്തിൽ പറഞ്ഞത് എല്ലാവർക്കും മനസ്സലായി എന്നു കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞതിന്റെ പൊരുളും അതാണ്.

മുസ്ലിം  ലീഗും  മാണിഗ്രൂപ്പും ചെലുത്തുന്ന സമ്മർദ്ദ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി നിസഹായനാകുന്ന കാഴ്ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. ലീഗ് എന്തു പറഞ്ഞാലും, അവര്‍ക്കത് പറയാന്‍ അവകാശമുണ്ടെന്നാണ്, ഉമ്മന്‍ ചാണ്ടിയും  രമേശ് ചെന്നിത്തലയും  അഭിപ്രായപ്പെടാറുള്ളതും. കേരള ചരിത്രത്തിലെ ഏറ്റവും  ബലഹീനനായ മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി മാറുന്ന ദയനീയ കാഴ്ച്ച മലയാളികളോടൊപ്പം ആന്റണിയും കാണുന്നുണ്ട്. ഘടകകക്ഷികൾ എല്ലാ ദിവസവും കോൺഗ്രസിനുമേൽ കുതിരകയറുന്നു. ന്യൂനപക്ഷങ്ങൾ സമ്മർദ്ദശക്തിയായി മാറിയപ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിൽ നിന്നും യു.ഡി.എഫിൽ നിന്നും അകലുന്നു. അതും ആന്റണിയെ ഉത്കണ്ഠാകുലനാക്കിയിരുന്നു. ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ സാമുദായിക ചിന്ത കേരള സമൂഹത്തില്‍ വളര്‍ത്തുന്നതില്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ചെറുതല്ലാത്ത സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. വികസനത്തിന്റെ  പേരില്‍ കാട്ടുന്നതൊക്കെയും അഴിമതിയായി മാറുന്നു. പൊതുമേഖലയിലെ വികസന പരിപാടികളല്ല, അഴിമതിക്കായുള്ള ആസൂത്രണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഘടകകക്ഷികള്‍ മുഖ്യകക്ഷിക്കുമേല്‍ മേല്‍ക്കൈ നേടിയെന്നു മാത്രമല്ല, അവരത് പരസ്യമായി പറയാനും മടിക്കുന്നില്ല.



വ്യവസായികള്‍ക്കും  നിക്ഷേപകര്‍ക്കും പരവതാനി വിരിച്ച്   കോടികള്‍ മുടക്കി ‘എമര്‍ജിംഗ് കേരള’ പോലുള്ള ധൂര്‍ത്ത്  നടത്തിയവരെ മുന്നിലിരുത്തിയാണ് കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയില്‍ ഒരു പദ്ധതിയും തന്റെ  മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് ആന്‍റണി തുറന്നടിച്ചത്.  കേന്ദ്രപദ്ധതികള്‍ വേണ്ട,  കച്ചവട സാധ്യതയുള്ള പദ്ധതികള്‍ മാത്രം മതി എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികല സമീപനത്തെയാണ്, ആന്റണി വിമര്‍ശിക്കുന്നതും.  വികസന നായകൻ എന്ന ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായയെ കരി വാരി തേക്കുകയാണ്, അന്റണി ചെയ്തത്. മെട്രോ പദ്ധതി അടക്കം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആന്റണിക്ക് വിയോജിപ്പുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് സ്വകാര്യ സംരംഭകർക്ക് പിറകെ പോകുന്ന നിലപാ‌ടിനോടും എതിർപ്പുണ്ട്.

കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ചെയ്യുന്നതുപോലെ, അല്ലെങ്കില്‍ ആന്റണി ചെയ്ത പോലെ ഓരോരുത്തര്‍ ഓരോ പദ്ധതി വര്‍ഷത്തിലൊരിക്കല്‍ കൊണ്ടുവന്നാല്‍ കേരളം അതി വേഗം ബഹുദൂരം മുന്നോട്ടു പോയേനെ. അതിവേഗം ബഹുദൂരം എന്ന് പരസ്യപ്പെടുത്തുന്ന ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഒരു  പുതിയ വ്യവസായത്തിനും തുടക്കമിട്ടില്ല. പുതിയ ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാറിനുമുന്നില്‍ സമര്‍പ്പിച്ചില്ല.വി എസ് സര്‍ക്കാര്‍  സമര്‍പ്പിച്ച കൊച്ചി മെട്രോയെ അട്ടിമറിച്ച് കമ്മീഷന്‍ അടിച്ചു മാറ്റാന്‍ ഉമ്മനും കൂട്ടരും നടത്തിയ വൃത്തികെട്ട കളികള്‍ കേരള ജനത പരാജയപ്പെടുത്തി.


ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇവയാണ്.

ബസ് യാത്രാനിരക്ക് കൂട്ടി, വൈദ്യുതി നിരക്ക് കൂട്ടി, ഇന്ധനവില കൂട്ടി, പാല്‍ വില   കൂട്ടി. പവര്‍ കട്ട് ഏര്‍പ്പെടുത്തി.  ജാതിമത ശക്തികളുടെ ദുസ്വാധീനം അനുദിനം വര്‍ദ്ധിച്ചു വരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഒറ്റ ദിവസം പോലും പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല. ജനജീവിതം ദുസ്സഹമാക്കിയിട്ടും ഈ  സര്‍ക്കാറിന് ഒരു കൂസലുമില്ല.



ഉമ്മന്‍ ചണ്ടിയുടെയും ഘടക കക്ഷി നേതാക്കളുടെയും പ്രതികരണം ചൂണ്ടിക്കാട്ടുന്നത് ആന്‍റണി പറഞ്ഞത് ഉള്‍ക്കൊള്ളാനുള്ള മനസ്ഥിതി അവര്‍ക്കില്ല എന്നാണ്. നന്നാകാന്‍ തയ്യാറില്ല എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം.

ആന്‍റണിയുടെ പ്രസ്താവന കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെയും ചൂടുപിടിപ്പിക്കുന്നുണ്ട്. ആന്‍റണിവിരുദ്ധരും  ഉമ്മന്‍ചാണ്ടി വിരുദ്ധരും രംഗത്തെത്തി. കിട്ടിയ അവസരം മുതലാക്കി ദീര്‍ഘവീക്ഷണത്തോടെ കരുക്കള്‍ നീക്കാന്‍ പലരുമിറങ്ങിയിട്ടുമുണ്ട്.  ഉമ്മൻചാണ്ടിക്കെതിരായ കോൺഗ്രസിനുള്ളിലെ നീക്കങ്ങൾക്ക് ആന്റണിയുടെ വിമർശനം ശക്തി പകരും. ഇപ്പോള്‍ തന്നെ ചാരക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതികൂട്ടില്‍ നിറുത്താനുള്ള ശ്രമം മുരളീധരന്റെ ഭാഗത്തുനിന്നുണ്ട്.

ആന്റണിയുടെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാന്‍ ഏറെയുണ്ട്.  വി.എസ്. അച്യുതാനന്ദന്‍ വികസന വിരുദ്ധനാണെന്നതായിരുന്നു ഐക്യമുന്നണിയുടെ പ്രചാരണങ്ങളില്‍ പ്രധാനമായത്. ആ അച്യുതാനന്ദന്റെ  വികസന താല്‍പര്യങ്ങളെ ആന്‍റണി തന്നെ വാനോളം പുകഴ്ത്തി. പറഞ്ഞത് ആന്‍റണിയാണെന്നതിനാല്‍ അതിനു വിശ്വാസ്യതയും ഏറെയാണ്.


ആന്റണി പറഞ്ഞത്  അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വയലര്‍ രവി പറഞ്ഞതില്‍ നിന്ന് പലതും വായിച്ചെടുക്കാം. ആന്റണി  സോണിയ ഗാന്ധിയുടെ വിശ്വസ്ഥനാണ്. ഭരണത്തിലും  പാര്‍ട്ടിയിലും ആന്റണിയുടെ വാക്കുകള്‍ക്ക്  എപ്പോഴും  ബഹുമാനമുണ്ട്. അതറിയുന്ന രവി ഒരു മുഴം നീട്ടിയെറിയുകയാണ്. കേന്ദ്ര സർക്കാരിനും കോൺഗ്രസ് ഹൈക്കമാൻഡിനും കേരള സർക്കാരിന്റെ പ്രവർത്തന രീതിയോടുള്ള അതൃപ്‌തി കൂടിയാണ് ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണമെന്ന് വ്യാഖ്യാനമുണ്ടായി. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍   ശ്രമിക്കുന്നു  എന്ന്‍  രവി അഭിനയിക്കുകയാണ്.  ഭരണത്തിലും പാർട്ടിയിലും കേരള വിഷയത്തിൽ അവസാന വാക്കായ ആന്റണി തൊടുത്തുവിട്ട വിമര്‍ശനം  ഉമ്മൻചാണ്ടിക്കും കൂട്ടർക്കുമുള്ള മുന്നറിയിപ്പാണെന്ന് അറിയാവുന്ന രവി  സ്വയം ആശ്വസിക്കുകയൊന്നുമല്ല. കളം അറിഞ്ഞു കളിക്കുകയാണ്. ആന്റണിക്ക് എതിര്‍പ്പുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാകും. പിന്നെ പുതിയ ഒരു നേതാവ് എമെര്‍ജ് ചെയ്യാതെ പറ്റില്ല.   ഉമ്മന്‍ ചാണ്ടി മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി  സ്ഥാനത്തേക്ക്  താനും ഒരു സ്ഥാനാര്‍ത്ഥി ആകുമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു.



Tuesday 13 November 2012

ചക്കിക്കൊത്ത ചങ്കരന്‍മാര്‍ 





അസുഖകരമായ ചോദ്യം കേള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെ നിയന്ത്രണം പോകാറുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു കോളേജ് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. അതിനു പറഞ്ഞ കാരണം ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനി സി പി എം കേഡര്‍ ആ ണെന്നായിരുന്നു.







മമത സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുടെ പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട്  ആ വിദ്യാര്‍ത്ഥിനി പറഞ്ഞത് ഇതായിരുന്നു.

People with power should be acting in a more responsible way madam. 


അതിനു മമതയുടെ മറുപടി ഇങ്ങനെ.

I must tell you. You are a CPM cadre. 

I am sure they are asking the Maoist question and the CPM question. I am not going to give any reply.



അധികാര സ്ഥാനത്തിരിക്കുന്നവര്‍ കുറച്ച് കൂടെ ഉത്തരവാദിത്തതോടെ പെരുമറണം എന്നു മാത്രമേ ആ കുട്ടി പറഞ്ഞുള്ളു. അതു കേട്ടപ്പോള്‍ മമത ആക്ഷേപിച്ചത് മാവോയിസ്റ്റ്, സി പി എം കേഡര്‍ എന്നൊക്കെയാണ്.

കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവിയും മമതയുടെ വഴിയെ പോകുന്നു. പ്രവാസികളുടെ പ്രശ്നങ്ങളേപ്പറ്റി നിത്യേന പരാതി കേള്‍ക്കുന്നു,. അതേക്കുറിച്ച് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ രവിയുടെ പ്രതികരണം ഇങ്ങനെ.









മലയാളത്തില്‍ ചോദിക്കുന്ന ചോദ്യത്തിനു മന്ത്രി ഭൂരിഭാഗവും  ഇംഗ്ളീഷിലാണു  മറുപടി പറയുന്നത്.

മാദ്ധ്യമ പ്രവര്‍ത്തകനും മന്ത്രി മഹോദയനും തമ്മിലുള്ള സംഭാക്ഷണം ഇങ്ങനെ.

എയര്‍ ഇന്‍ഡ്യയുമായി ഉള്ള പ്രശ്നത്തില്‍ പരാതികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.

 അതിന്‌ എനിക്കെന്തു ചെയ്യാന്‍ പറ്റും? You tell me

പ്രവാസികളുടെ കാര്യങ്ങള്‍ നോക്കുന്ന മന്ത്രിയല്ലേ.

ഇതുകേട്ടപ്പോഴേക്കും മന്ത്രിയുടെ വിധം മാറുന്നു. ക്രോധത്തോടെ നെഞ്ചു വിരിച്ച് മുന്നോട്ടാഞ്ഞ മന്ത്രിപുംഗവന്‍ തുടരുന്നു.

ഞാന്‍ എന്തു ചെയ്യണം? നിങ്ങളു  പറഞ്ഞോ. ഇത് കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന കാര്യമാണ്. പറഞ്ഞോ. മാര്‍ക്സിസ്റ്റുകാരുടെ പ്രചരണമാണെന്നെനിക്കറിയാം.  What you want me to do? I will do. Tell me what you want me to do?

ഇതിനകത്ത് ഒരു വ്യക്തിയെന്ന നിലക്ക് 

No no no. നമ്മള്‍ തമ്മില്‍  ആ വേഷം കെട്ടൊന്നും വേണ്ട. നമ്മള്‍ തമ്മില്‍ ഒരു രാഷ്ട്രീയവുമിതിനകത്തു പറയണ്ട. നിങ്ങള്‍ക്ക് എയര്‍ ഇന്‍ഡ്യയുടെ താല്‍പ്പര്യമാണോ നിങ്ങളുടെ രാഷ്ട്രീയമാണോ എന്ന് തീരുമാനിച്ചാല്‍ മതി. No no no. Let us stop it here. നിങ്ങള്‍ രാഷ്ട്രീയമാണു പറയണെ. നിങ്ങള്‍ രാഷ്ട്രീയമാണെന്നോട് പറയണെ.  മാര്‍ക്സിസ്റ്റ് കളിയൊന്നും എന്റടുക്കെ വേണ്ട. ഞാന്‍ ഇതൊക്കെ നാട്ടില്‍ വച്ച് കാണുന്നതാണനിയാ. 

ഇത്രയും പറഞ്ഞിട്ട് മന്ത്രിപുംഗവന്‍ തടി കയിച്ചലാക്കി. പ്രവാസികളുടെ പ്രശ്നത്തേപ്പറ്റി  പ്രവാസി മന്ത്രിയോട് ചോദിക്കുന്നതിന്റെ ഉത്തരാധുനിക പേരാണ്, മാര്‍ക്സിസ്റ്റ് കളി.  

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ചീഞ്ഞു നാറുന്ന രണ്ടവസ്ഥകളാണിവ. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് ചോദ്യങ്ങളുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ രോഷാകുലരാകുന്നു.  നിങ്ങള്‍ക്കൊക്കെ ഞങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശമേ ഉള്ളു. ഞങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ചോദ്യം ചെയ്താല്‍ നിങ്ങളെ ഞങ്ങള്‍ മാവോയിസ്റ്റ് എന്നും മാര്‍കിസ്റ്റ് എന്നും മുദ്ര കുത്തും. മാര്‍ക്സിസ്റ്റ് കളി ഞങ്ങളുടെ അടുത്ത് വേണ്ട.




കൂടം കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ ഭീകരരാണെന്നാണ്, മറ്റൊരു കേന്ദ്ര മന്ത്രി ആരോപിക്കുന്നത്.





ഇന്‍ഡ്യയുടെ പരമോന്നത നേതാവ്,  മന്‍ മോഹന്‍ സിംഗും ഒട്ടും പിറകിലല്ല. കൂടം കുളം ആണവ നിലയത്തിനെതിരെ പ്രതികരിക്കുന്ന അവിടത്തെ നിവാസികള്‍ അമേരിക്കന്‍ ചാരന്‍മാരാണെന്നാണദ്ദേഹത്തിന്റെ ആരോപണം.









മഹാരാഷ്ട്രയിലെ ജൈ താപ്പൂര്‍ ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവരെ പോലീസ് കൈ കാര്യം ചെയ്യുന്നത് ഇങ്ങനെ.






ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നാണ്, ആലങ്കാരികമായി പറയാറുള്ളത്. ഇതുപോലുള്ള ജന്തുക്കളെ തെരഞ്ഞെടുക്കാനാണോ  ഇന്‍ഡ്യക്കാര്‍ അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്? ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായില്ലെങ്കിലും സഹിഷ്ണുതയോടെ പരാതി കേള്‍ക്കാനെങ്കിലും ജനപ്രതിനിധി എന്ന ലേബലുള്ള ജന്തുക്കള്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണു നമുക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും?  ഇവരിലും നല്ലത് വല്ല ബ്രിട്ടീഷുകാരോ അമേരിക്കക്കാരോ ഭരിക്കുന്നതല്ലേ? അല്ലെങ്കില്‍ പട്ടാളമായാലെന്താ കുഴപ്പം?



Sunday 4 November 2012

എന്നെ ബ്ളോക്ക് ചെയ്യണമേ


പലപ്പോഴും ബ്ളോഗുടമസ്ഥര്‍  അവരുടെ ബ്ളോഗില്‍ അഭിപ്രായം എഴുതുന്നവരെ ബ്ളോക്ക് ചെയ്യാറുണ്ട്. പക്ഷെ അഭിപ്രായം എഴുതുന്നവര്‍ ആരും എന്നെ ബ്ളോക്ക് ചെയ്യണമേ എന്ന അപേക്ഷ നല്‍കാറില്ല.  കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അതും കണ്ടു. ബ്ളോഗിലെ അറിയപ്പെടുന്ന പൈങ്കിളി സാഹിത്യകാരനായ ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ളോഗിലാണത് കണ്ടത്. ഇസ്ലാമിക ഭീകരരായ താലിബാന്‍ കാര്‍ വെടി വച്ച് കൊല്ലാന്‍ ശ്രമിച്ച മലാലയെന്ന പെണ്‍കുട്ടിയേപ്പറ്റി അദ്ദേഹം എഴുതിയ  ലേഖനത്തിലാണതുണ്ടായത്.  ആ ലേഖനത്തിന്റെ അന്തസത്തക്ക് ഒട്ടും യോജിക്കാത്ത ഒരു പരാമര്‍ശം അവിടെ കണ്ടപ്പോള്‍  ഞാനതിനോട് പ്രതികരിച്ചു. തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ്, അറിയപ്പെടുന്ന ഇസ്ലാമിസ്റ്റായ നാജ്  ഇതുപോലെ ഒരപേക്ഷ സമര്‍പ്പിച്ചത്.

ബ്ലോഗറോട് ഒരു റിക്വെസ്റ്റ് : കാളിദാസനെയും, എന്നെയും ഈ ബ്ലോഗില്‍ നിന്നും ബ്ലോക്ക്‌ ചെയ്യണമെന്നു അപേക്ഷിക്കുന്നു. ഇവിടെ ആര്തുവിളിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ സൈലന്റ് ആകാന്‍ കഴിയില്ല. അത് എന്നെ പോലുള്ളവരുടെ സമയം കൂടി നഷ്ടപെടുതുന്നുണ്ട്.

ഇസ്ലാമിസ്റ്റുകളുടെ ഒരു ബ്ളോഗിലും ഞാന്‍ സ്വീകാര്യനല്ല. അതിന്റെ കാരണം ഞാന്‍ ഇസ്ലാമിന്റെ പല കാഴ്ച്ചപ്പാടുകളെയും  മുസ്ലിങ്ങളുടെ നിലപാടുകളെയും വിമര്‍ശിക്കുന്നു എന്നതാണ്. മലാലയെ താലിബാന്‍ കാര്‍ വെടിവച്ചതിനെ വിമര്‍ശിച്ചപ്പോള്‍  നാജ് ഇസ്ലാമിന്റെ മഹത്വം കൊട്ടിപ്പാടാന്‍ തുടങ്ങി. അപ്പോള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടി വന്നു. അതില്‍ അസഹിഷ്ണുത  തോന്നിയിട്ടാണദ്ദേഹം ഇതുപോലെ വിചിത്രമായ ഒരപേക്ഷ നല്‍കിയതും.

ഞാനവിടെ എഴുതിയ പല അഭിപ്രായങ്ങളും വള്ളിക്കുന്ന് നീക്കം ചെയ്യുകയുണ്ടായി. അതിനദ്ദേഹം പറഞ്ഞ ന്യായീകരണം ഇതാണ്.

അസംബന്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചു പ്രകോപനം സൃഷ്ടിക്കുന്ന താങ്കളുടെ കമന്റുകള്‍ മൊത്തമായി ഡിലീറ്റ് ചെയ്യേണ്ടതാണ്. പക്ഷെ ഞാനത് ചെയ്തിട്ടില്ല. പ്രതികരണം അര്‍ഹിക്കാത്ത ചവറുകള്‍ ആയാണ് എനിക്കത് തോന്നിയിട്ടുള്ളത്. എന്നിട്ടും അവ വെച്ചു കൊണ്ടിരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ വില മതിക്കുന്നത് കൊണ്ടാണ്. ഒന്നോ രണ്ടോ കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് എഴുതിയ താങ്കള്‍ക്ക് തന്നെ അറിയുമായിരിക്കും. മുകളില്‍ പലരും സൂചിപ്പിച്ച പോലെ സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ആണത്തമില്ലാതെ ഒരു കള്ളപ്പേരില്‍ എഴുതുന്ന താങ്കള്‍ക്ക് എന്തുമാകാം. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയാണ് ക്രിസ്ത്യാനിയായ താങ്കള്‍ ഒരു ഹിന്ദുനാമത്തിന്റെ മറവില്‍ ഇന്റര്‍നെറ്റില്‍ കറങ്ങുന്നത് എന്ന് പലരും അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. എന്നിട്ടും താങ്കളുടെ കമന്റുകള്‍ മൊത്തമായി ഡിലീറ്റ് ചെയ്യാതെയിരിക്കുന്നത് എന്റെ മഹാമാനസ്കതയായി കരുതിയാല്‍ മതി :) 




ഞാനത് കാര്യമായി എടുത്തിരുന്നില്ല. പക്ഷെ മറ്റൊരു വായനക്കാരന്‍ ഒരഭിപ്രായം വള്ളിക്കുന്നിന്റെ ബ്ളോഗില്‍ എഴുതിയിരുന്നു.  അതും വള്ളിക്കുന്ന് ഡെലീറ്റ് ചെയ്തു. പക്ഷെ അതെനിക്ക് എന്റെ ഇ മെയിലില്‍ ലഭിച്ചു. 

കാളിദാസന്‍,

താങ്കളുടെ പോസ്റ്റുകളൊക്കെ വള്ളിക്കുന്ന് ഡിലീറ്റ് ചെയ്യും എന്നുറപ്പായ നിലയ്ക്ക് താങ്കളുടെ ബ്ലോഗില്‍ റിപീറ്റ് ചെയ്യാന്‍ അപേക്ഷ. വള്ളിക്കുന്നൊരു മോടെരറ്റ് ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത്. ഉള്ളില്‍ ഇവര്‍ക്കൊക്കെ ഒരു താലിബാന്‍ ചിന്താഗതിയുണ്ട് എന്നത് വേദനാജനകം തന്നെ. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു എന്നൊക്കെ പുള്ളി ഒരിടതെഴുതിയിട്ടുണ്ട് - ഫൂ. 

ഈ അഭിപ്രായം  കണ്ട ഉടന്‍ വള്ളിക്കുന്ന്, പോസ്റ്റിന്റെ കമന്റ് ബോക്സും അടച്ചു. 



ഈ മാന്യ വായനക്കാരന്റെ അഭിപ്രായം മാനിച്ചു കൊണ്ട്  ഞാനവിടെ എഴുതിയ "അസംബന്ധങ്ങള്‍," വള്ളിക്കുന്ന് നീക്കം ചെയ്തതുള്‍പ്പടെയുള്ളവ  ഇവിടെ പകര്‍ത്തി വയ്ക്കുന്നു. 


>>>>വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട. പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ , ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍ ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം.<<<<<

വള്ളി എഴുതിയതിന്റെ എല്ലാ അന്തസത്തയും ചോര്‍ത്തിക്കളഞ്ഞ പ്രസ്താവനയായി പോയി ഇത്. തലിബാന്റെ സ്ത്രീവിരുദ്ധതയുടെ മറ്റൊരു മുഖം  ആണീ പ്രസ്താവന."പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി" ആയതുകൊണ്ട് വാര്‍ത്താ പ്രധാന്യം  ​മലാലക്കു ലഭിക്കുന്നു എന്ന പ്രസ്താവനയേക്കാളും അന്തസുണ്ട് അവരെ വെടി വച്ച തലിബാന്‍ കാര്‍ക്ക്. തലിബാന്‍ ആയാലും  പുരോഗമന മുഖം മൂടി അണിയുന്ന വള്ളി ആയാലും സ്ത്രീവിരുദ്ധതക്ക് മാറ്റമില്ല. അളവിലേ വ്യത്യാസമുള്ളു.

15 കാരി സുന്ദരി ആകുന്നതിനും വളരെ മുന്നേ മലാല ലോക മാദ്ധ്യമങ്ങളില്‍  നിറഞ്ഞു നിന്നിരുന്നു. അത് വള്ളി അറിയാതെ പോയത് വള്ളിയുടെ കുഴപ്പം. 10 വയസുള്ള കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മലാല അന്ത്രാഷ്ട്ര മാദ്ധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് തലിബാന്റെ ക്രൂരതയേക്കുറിച്ച് മാത്രമല്ല. മറ്റ് പലതിനേക്കുറിച്ചും എഴുതിയിട്ടുണ്ട്.



1

2

3

4

5

6

7

ഒരു വര്‍ഷം മുന്നേ ഈ കുട്ടിക്ക് ഒരു അന്താരാഷ്ട്ര പുരസ്കാരത്തിനു നാമ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

Malala in the House, plans to launch political party



>>>>ഒരു പക്ഷേ താലിബാനു മേൽ ഈ ക്രൂരത പാശ്ചാത്യ മാധ്യമങ്ങളെ പോലെ നമ്മളും അടിച്ചേല്പിക്കുകയല്ലേ എന്നൊരു സംശയം !!!<<<<<

സമീര്‍,

വെറും സംശയമല്ല. സത്യമാണ്. ഇതൊന്നും തലിബാന്‍ ചെയ്തതേ അല്ല. പണ്ട് ബുദ്ധ പ്രതിമകള്‍ പീരങ്കി കൊണ്ട് തകര്‍ത്തതും തലിബാനു മേല്‍ അടിച്ചേല്‍പ്പിച്ചതണ്. ഞമ്മള്‍ തന്നെയല്ലേ അന്നത് അടിച്ചേല്‍പ്പിച്ചതെന്നാണ്, എന്റെ ഓര്‍മ്മ. കേരള തലിബാന്‍ ഒരദ്ധ്യാപകന്റെ കൈ വെട്ടി എടുത്തു എന്നതും ഞമ്മളൊക്കെ അടിച്ചേല്‍പ്പിച്ചത് തന്നെ. പച്ച വെള്ളം  ചവച്ചു കുടിക്കുന്ന എന്‍ ഡി എഫുകാരോ പോപ്പുലര്‍ ഫ്രണ്ടുകാരോ അതൊന്നും  ചെയ്യാനൊട്ടും സാധ്യതയില്ല.

പിന്നെ ഒരു കാര്യം കൂടി. പണ്ട് മുക്രിമാരും മുല്ലമാരും മുസ്ലിം പെണ്‍കുട്ടികളെ ഷ്കൂളിലേക്കയക്കരുതെന്നു പറഞ്ഞത് കേരളം മുഴുവനും ഇംഗ്ളീഷ് പള്ളിക്കൂടങ്ങളുണ്ടായിരുന്നതുകൊണ്ട് തന്നെയാണ്. നൂറു ശതമാനം സത്യം. ഇംഗ്ളീഷ് പള്ളിക്കൂടങ്ങള്‍ തട്ടിയിട്ട് കേരളത്തുലൂടെ അന്ന് നടക്കണമെങ്കില്‍ ഏണിയോ കോണിയോ വേണ്ടി വരുമായിരുന്നു.

ഇതു തന്നെയായിരുന്നു സൌദി അറേബ്യയിലെ അവസ്ഥയും. അവിടം മുയുമന്‍ ഇംഗ്ളീഷ് ഷ്കൂളുകളായിരുന്നു. അതേക്കുറിച്ചൊക്കെ അറിവുള്ളവര്‍ എയുതി വച്ചിട്ടുണ്ട്. ഇതുപോലെ.



>>>>ഇങ്ങനെയുള്ള വളരെയധികം ആളുകള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.... അവരുടെയൊക്കെ മുന്‍പില്‍ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങളെ നിങ്ങളേക്കാള്‍ നന്നായി അറിയാവുന്നവരോടാണ് വാദിക്കുന്നത് എന്ന് ഓര്‍ക്കുക...<<<<<

സന്തോഷ്,

മലയാളത്തില്‍ കുറെയധികം പഴം ചൊല്ലുകളുണ്ട്. പോത്തിന്റെ ചെവിയില്‍ വേദമോതിയതുകൊണ്ട് ഫലമില്ല, നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നിവരില്ല. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ. കാട്ടുകോഴിക്കെന്തു വിഷുവും ചങ്കരാന്തിയും തുടങ്ങി അനേകമുണ്ട്.

പാലു കുടിക്കുന്ന പൂച്ച എപ്പോഴും കണ്ണടച്ചിരിക്കും. താന്‍ കണ്ണടച്ചാല്‍ മറ്റാരും തന്നെ കാണുന്നില്ല എന്ന ചിന്തയിലാണത്. ഇവിടെ എഴുതുന്ന കുറെയേറെ മുസ്ലിങ്ങളും ഇതേ ചിന്താഗതിക്കാരാണ്. അവര്‍ക്ക് മാത്രമേ കുര്‍ആന്‍ അറിയൂ. ഇസ്ലാമിനെ അറിയൂ എന്നാണവരുടെ നിലപാട്.

തലിബാന്‍ പശ്ചാത്യന്റെ സൃഷ്ടി എന്നു വിളിച്ചു കൂവുന്നവനൊന്നും തലിബാന്‍ ചെയ്തുകൂട്ടുന്നതാരുടെ സൃഷ്ടി എന്നു പറയില്ല. അതു പറയണമെങ്കില്‍ കുര്‍ആ വായിച്ച് പഠിക്കണം. ഓത്തു പള്ളിക്കൂടത്തില്‍ പോയി അറിയാത്ത ഭാഷയായ അറബിയില്‍ കാണാപ്പാഠം ഉരുവിട്ടാല്‍ പോരാ. കുര്‍ആനിന്റെ മുസ്ലിങ്ങളെഴുതിയ തര്‍ജ്ജമ വായിച്ചാല്‍ അതൊക്കെ ആരുടെ സൃഷ്ടി എന്നു മനസിലാകും. പക്ഷെ പഠിക്കണം.
ഇവിടെ വള്ളി എഴുതിയ കുര്‍ആന്‍ ഭാഗമുണ്ട്.

('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!. 

കേരളത്തിലെ മുസ്ലിങ്ങളും  പണ്ടു മുതലേ വായിച്ചിരുന്നു. കുര്‍ആന്‍ അക്ഷരം പ്രതി വായിച്ചിരുന്നു. മുക്രിമാര്‍ വായിച്ചു കേള്‍പ്പിച്ച തലയും  വാലും തിരിയാത്ത ഭാഷയില്‍  എഴുതി വച്ചിരുന്നത് കാണാപ്പാഠം വായിച്ചിരുന്നു. ഏറ്റു ചൊല്ലിയിരുന്നു. ഒറ്റ വാക്കിന്റെയും അര്‍ത്ഥമറിയാതെ. മലയാളത്തില്‍ പഠിപ്പിച്ചിരുന്ന കേരളത്തിലെ മറ്റ് സ്കൂളുകളില്‍ പോകാതിരുന്നതിനെ ഇപ്പോള്‍ കുറച്ച് കഴുതകള്‍ ന്യായീകരിക്കുന്നത് ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പു കാരണമാണെന്ന്. 

മലാലയോട് തലിബാന്‍ വായിക്കരുതെന്നൊന്നും പറഞ്ഞില്ല. മുക്രിമാര്‍ വായിക്കുമ്പോലെ വായിച്ചിരുന്നെങ്കില്‍ ആ കുട്ടിയെ അവര്‍ വെടിവയ്ക്കുകയുമില്ലായിരുന്നു. പക്ഷെ അവളൊരു തെറ്റു ചെയ്തു. വായിച്ച കൂടെ പഠിച്ചു. അര്‍ത്ഥം മനസിലാക്കി പഠിച്ചു. അതിനപ്പുറത്തേക്കും വളരാന്‍ ആഗ്രഹിച്ചു. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, അധികാരത്തിലെത്തണം എന്നൊക്കെ മോഹിച്ചു. അതൊന്നും തലിബാന്‍ സ്വപ്നം കാണുന്ന ഇസ്ലാമില്‍ അനുവദിക്കപ്പെട്ടിട്ടില്ല. അവരുടെ റോള്‍ മോഡലായ സൌദി അറേബ്യയിലും അതില്ല. അതുകൊണ്ട് മലാല ഇനി പഠിക്കേണ്ട എന്നവര്‍ തീരുമാനിച്ചു. കുര്‍ആന്‍ വായിക്കാനേ പറഞ്ഞിട്ടുള്ളൂ. പഠിക്കാന്‍ പറഞ്ഞിട്ടില്ല. സംശുദ്ധ ഇസ്ലാമിന്റെ ഇന്നത്തെ പ്രതിനിധികള്‍ അത് അക്ഷരം പ്രതി പാലിക്കുന്നു. അവര്‍ പൂട്ടിയ സ്കൂളിനു പകരം മദ്രസയില്‍ പഴയ വായന തുടര്‍ന്നിരുന്നെങ്കില്‍ അവളെ ആരും വെടി വയ്ക്കില്ലായിരുന്നു.

>>>>താലിബാന്‍ വെടിവെച്ചപ്പോള്‍ കാളിദാസന് സന്തോഷം.!!ഇനി ഇസ്ലാം എന്തെന്ന് കാളിദാസന്‍ മുസ്ല്യാര്‍ പഠിപ്പിക്കും<<<<

നാജ്,

ഹാവൂ. സമാധാനമായി. വെടി വച്ചത് തലിബാന്‍ തന്നെ. 

മുകളില്‍ ഒരാള്‍ എഴുതിയത് അതൊക്കെ അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നാണ്. അപ്പോള്‍ ഏത് മുസല്യാര്‍ പറയുന്നതാണു ശരി? നാജു മുസല്യാര്‍ പറയുന്നതോ അതോ സമീര്‍ മുസല്യാര്‍ പറയുന്നതോ?

ഇസ്ലാം എന്തെന്ന് ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. ലോകം മുഴുവനും അത് കണ്ണു കൊണ്ട് കാണുന്നു. കാഴ്ച്ച ഇല്ലാത്തവര്‍ കാണുന്നില്ല. 


>>>>!വള്ളിക്കുന്നും, ഞാനുമൊന്നും കാളിദാസന്റെ രെജിസ്ടരില്‍ ഇസ്ലാമെയല്ല..<<<<

അയ്യയ്യോ അപഖ്യാതി പറയാതെ. വള്ളിയും  താങ്കളുമൊക്കെ ഇസ്ലാമാണ്. ജോസഫ് സാറിന്റെ കൈ വെട്ടി എടുത്തവരും, കേരളത്തില്‍ സദാചാര പോലീസ് കളിക്കുന്നവരും ഇസ്ലാമാണ്. മലയാളികളെ കാഷ്മീരില്‍ ജിഹാദിനു വേണ്ടി റിക്രൂട്ട് ചെയ്യുന്നവരും ഇസ്ലാമാണ്. തടിയന്റവിട നസീറും മദനിയുമിസ്ലാമാണ്. പാക്സിതാനിലെ കാക്കത്തൊള്ളായിരം ഭീകരരും ഇസ്ലാമാണ്. ഇപ്പോള്‍ മലാലയെ വെടി വച്ചവരുമിസ്ലാമാണ്. മോസ്കുകളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ ബോംബ് വച്ച് സുവര്‍ക്കത്തിലേക്കയക്കുന്നവരും ഇസ്ലാമാണ്. സ്വന്തം ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ശഹീദാകുന്നവരുമിസ്ലമാണ്. പിന്നെ ഏതാണു യഥാര്‍ത്ഥ ഇസ്ലാമെന്നു ചോദിച്ചാല്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും എന്നു മാത്രം. 

>>>>കാളിടാസിനെ സമാധാനിപ്പിക്കാനാണോ താലിബാന്‍ നിലകൊള്ളുന്നത്. അങ്ങിനെ തോന്നിപോകുന്നു. ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. മാലഗോവ് തുടങ്ങിയവയുടെ അണിയറ കഥകള്‍ പുറത്തു വന്നപ്പോള്‍ ഞെട്ടിയത്, അതുവരെ പ്രതികൂട്ടില്‍ ആയിരുന്ന ഇസ്ലാം അല്ലെ..?? കാളിടാസിന്റെ പോലുള്ളവര്‍ക്ക് കുതിര കേറാന്‍ ആരൊക്കെയോ സംവിധാനം ചെയ്യുന്നു...!!<<<<<

നാജ്, 


താലിബന്‍ നിലകൊള്ളുന്നത് എന്തിനു വേണ്ടി എന്നുള്ളത് ലോകം മുഴുവനുമുള്ള അക്ഷരഭ്യാസമുള്ള ആളുകള്‍ക്കറിയാം. ഈ ഭീകര സംഘടന അഫ്ഘാനിസ്ഥാനില്‍ അധികാരം  പിടിച്ചടക്കിയപ്പോള്‍ അതിനെ അംഗീകരിച്ച രാജ്യങ്ങള്‍ പാകിസ്താനും, യു എ ഇയും, സൌദി അറേബ്യയുമായിരുന്നു. 
അധികാരം ലഭിച്ച ഉടന്‍ അവര്‍ നടപ്പിലാക്കിയ ഇസ്ലാമിക പരിഷ്കാരങ്ങള്‍ താഴെ പറയുന്നവയാണ്. 

1. സ്ത്രീകള്‍ വിദ്യ അഭ്യസിക്കേണ്ടതില്ല.
2. ഡോക്റ്റര്‍ ഒഴികെയുള്ള എല്ലാ ജോലികളില്‍ നിന്നും സ്ത്രീകളെ പിരിച്ചു വിട്ടു. 
3. ഭര്‍ത്താവിന്റെ കൂടെയല്ലാതെ ഒരു സ്ത്രീയും പുറത്തിറങ്ങാന്‍ പാടില്ല.
4. പുറത്തിറങ്ങുന്നെങ്കില്‍ മുഖം കൂടി മൂടുന്ന പര്‍ദ്ദ ധരിക്കണം. അല്ലാത്തവരെ പൊതു വഴിയില്‍ വച്ചു തന്നെ അടിക്കും.
5. 1998 ല്‍ സ്ത്രീകളെ ആരെയും കബൂളിന്റെ തെരുവുകളില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. മുഖം മൂടി ഇറങ്ങിയവരെ വരെ മത പോലീസ് അടിക്കുന്നത് ഇവിടെ കാണാം.
6. വീടുകളുടെ കണ്ണാടി ജനാലകള്‍ കറുത്ത ചായം തേച്ചു മറയക്കണം.

അന്നൊന്നും  കേരളത്തിലെ ഒരു നാജുമുസല്യാരും അതല്ല ഇസ്ലാം എന്ന് എവിടെയും എഴുതികണ്ടില്ല. 

നിര്‍ഭാഗ്യ വശാല്‍ ഇതില്‍ പലതും ഇന്നും സൌദി അറേബ്യയിലെ നിയമങ്ങളാണ്.

മലേഗാവിന്റെ അണിയറ കഥകള്‍  കേട്ട് ആരും ഞെട്ടിയില്ല. ഇപ്പോള്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പറയുന്നത് കേട്ട് ആരെങ്കിലും ഞെട്ടുന്നുണ്ടോ? ഇതൊക്കെ പ്രതീക്ഷിച്ചതാണ്. ഒരു വിഭാഗത്തിനു മാത്രമേ ഇതൊക്കെ പറ്റൂ എന്നു കരുതിയിരുന്നവര്‍ ഞെട്ടിയിരിക്കും. തലിബാന്റെ ചെറിയ പതിപ്പാണ്, മലേഗാവിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ആഗോള ഇസ്ലാമിക ഭീകരത വച്ചു നോക്കുമ്പോള്‍  മലേഗാവൊന്നും  ഒന്നുമല്ല. മുസ്ലിങ്ങള്‍ക്കാകാമെങ്കില്‍ ഹിന്ദുക്കള്‍ക്കും ആയീക്കൂടേ എന്ന് കുറച്ച് ഹിന്ദുക്കള്‍ ചിന്തിച്ചു. 


>>>>മനുഷ്യനെ കൊല്ലുന്ന ഭീകരതയ്ക്ക് ഇസ്ലാമുമായി ബന്ധമില്ല. കൊല്ലുന്നവര്ക്ക് ഇസ്ലാം എന്നാ ടൈറ്റില് ഉണ്ടായാലും, അല്ലെങ്കില് മറ്റേതു പേര് ഉപയോഗിച്ചായാലും തങ്ങളുടെ കൃത്യം അവര് ചെയ്തു കൊണ്ടിരിക്കും. കൊല്ലുന്നവര്ക്കും, നശിപ്പിക്കുന്നവര്ക്കും മതമില്ല. <<<<

നാജ്,

മനുഷ്യനെ കൊല്ലുന്ന ഭീകരതയ്ക്ക് താങ്കളുടെ ഇസ്ലാമുമായി ബന്ധമില്ലായിരിക്കാം. ഞാനിവിടെ പ്രതിപാദിച്ചത് തലിബാന്റെയും അല്‍ ഖയിദയുടെയുമൊക്കെ ഇസ്ലാമിനേക്കുറിച്ചണ്. ഇസ്ലാം എന്നാ ടൈറ്റില് ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ കൃത്യം ചെയ്തു കൊണ്ടിരിക്കുന്നവരേക്കുറിച്ചാണ്.    അതുകൊണ്ട് അത് താങ്കള്‍ക്ക് ബാധകമല്ല.

കൊല്ലുന്നവരും നശിപ്പിക്കുന്നവരുമായ എല്ലാവര്‍ക്കും മതമില്ല. പക്ഷെ മതം ഉപയോഗിച്ച് കൊല്ലുന്നവര്‍ക്ക് മതമുണ്ട്. ഇസ്ലാമിക ഭീകരര്‍ക്ക് മതമുണ്ട്. കൊല്ലുന്നതിനുള്ള ന്യായീകരണം അവര്‍ കുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നുമാണുദ്ധരിക്കുന്നത്. 

>>>>ഇപ്പൊ മനസ്സിലായി കാളിടാസിന്റെ അസുഖം എന്താണെന്ന്..ഒരു മാതിരി മൂക്കില്ലാ രാജ്യത്തു എന്നാ സിനിമയില്‍ പരസ്യമായി വിദേശ വസ്ത്രം ഉപേക്ഷിക്കുന്ന തിലകന്‍ ധരിച്ച വസ്ത്രം ഊരിയെറിയുന്ന റോള്‍ പോലെ....

ഇവിടെ കമന്റുന്നവര്‍ ഈ അസുഖത്തിന്റെ പേര് പറയട്ടെ !<<<<

നാജ്,

ഇവിടെ കമന്റുന്നവര്‍ പറഞ്ഞോട്ടെ. യാതൊരു വിരോധവുമില്ല. അവരൊക്കെ വായിക്കാന്‍ വേണ്ടി തന്നെയാണിയ്ത് ഞാന്‍ എഴുതിയത്. വേറെ ചിലതുകൂടെ എഴുതാം.

പാകിസ്ഥാനിലെ താടി വച്ച സത്വങ്ങള്‍ മതനിന്ദ ആരോപിച്ച് ഒരു ക്രിസ്ത്യന്‍ സ്ത്രീയെ വധ ശിക്ഷക്കു വിധിച്ചു. ഈ കാടത്തത്തിനെതിരെ പ്രതികരിച്ച ഒരു മന്ത്രിയെ തന്നെ മുസ്ലിങ്ങള്‍ വധിച്ചു. ഇപ്പോള്‍ മലാലായെ വെടി വച്ച പോലെ വെടി വച്ചു തന്നെ വധിച്ചു. കുറ്റവാളിയെ കോടതിയില്‍  ഹാജരാക്കിയപ്പോള്‍ പുഷ്പവ്രുഷ്ടി നടത്തിയാണു അവിടത്തെ നാജുമാര്‍  ആദരം പ്രകടിപ്പിച്ചത്. അത് കാണുന്ന മനുഷ്യ ജാതിയില്‍ ജനിച്ച ഏത് ജീവിയും  ആ ജന്തുക്കള്‍ പ്രതിനിധീകരിക്കുന്ന മതത്തെയും പുച്ഛിക്കും. അന്ന് കൊല്ലപ്പെട്ട മന്ത്രിയുടെ മകള്‍ എഴുതിയത് ഇവിടെ വായിക്കാം. 


എഴുതിയത് ഇവിടെ വായിക്കാം.


ഒരു പാശ്ചാത്യ മാദ്ധ്യമവും എഴുതി വിടുന്ന നുണയല്ല. മുസ്ലിമായ ഒരു പാകിസ്താനി സ്ത്രീ എഴുതി വിടുന്നതാണത്.

അടുത്ത മലാലയെ കാണണമെങ്കില്‍ ഇവിടെ കാണാം.


മറ്റ് മത വിശ്വാസികളില്‍ മത നിന്ദ ആരോപിക്കുന്ന ഒരു നാജും താലിബനിലോ അല്‍ ഖയിദയിലോ മത നിന്ദ ആരോപിക്കില്ല. കൈ വെട്ടാനോ കഴുത്തു വെട്ടാനോ പോകില്ല. ഒരേ തൂവല്‍ പച്ചികള്‍ അങ്ങനെയാണ്. മൊഹമ്മദ് എന്ന പേരുകാണുമ്പോഴും ഏതോ ഒരു പീറ സിനിമ കണ്ടപ്പോഴും മത നിന്ദ മദം പൊട്ടി ഒലിക്കുന്ന ഒരു നാജിനും താലിബാനെതിരെ ശബ്ദിക്കാന്‍ നാവു പൊന്തില്ല. അവര്‍ ചെയ്യുന്നത് മത നിന്ദ ആണെന്നും പറയില്ല. 


>>>>ബഷീറിക്കയപ്പോലെയുള്ളവരെ ഇസ്ലാമായിട്ടല്ല കാണുന്നത് എന്ന പറഞ്ഞതു ശരി തന്നെ... <<<<

സന്തോഷ്,

സന്തോഷിന്റെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല. ബഷീര്‍ മുസ്ലിമാണെന്ന് അവകാശപ്പെട്ടാല്‍ മുസ്ലിം ആയി തന്നെ കാണുന്നതില്‍ എന്താണു കുഴപ്പം? 



>>>പറഞ്ഞു പറഞ്ഞു കാളിദാസ് മത നിന്ദ ഫത്വ പുറപ്പെടുവിക്കുന്ന ഏതോ വിവരധോഷികളില്‍ എന്നെയും പിടിച്ചിട്ടുമൊത്തത്തില്‍ ഫ്രൈ ആക്കി !! ഇങ്ങിനെ കാളിദാസന് കിട്ടുന്ന സുഖത്തില്‍ സന്തോഷമുണ്ട് !<<<<

നാജ്,


സത്യം പൊള്ളുന്നുണ്ടല്ലേ. അവരൊക്കെ വിവരദോഷികളെന്നു പറയുന്നത് താങ്കളുടെ വിവരക്കേട്. അവര്‍ക്കൊരു വിവരക്കേടുമില്ല. തലിബന്റെ പ്രചോദനം ഇന്‍ഡ്യയിലെ ദിയോബന്ദ് ആണ്. വര്‍ഷങ്ങളോളം കുര്‍ആനും  ഹദീസുകളും പഠിച്ചും പഠിപ്പിച്ചും  വരുന്ന അവര്‍ക്ക് വിവരക്കേടില്ല. വിവരമേ ഉള്ളു. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും അവര്‍ കുര്‍ആനും ഹദീസും ഉദ്ധരിച്ച് ന്യായീകരിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തികളും അതിന്റെ പിന്‍ബലവും വിശദീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് മനസിലാക്കുന്നു. അതില്‍ നാജിനു ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്. 

താലിബാന്‍ സ്ത്രീകളെ പര്‍ദ്ദ ഇല്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മുഖം മൂടി പര്‍ദ്ദ ധരിക്കണമെന്ന് കുര്‍ആന്‍  നിഷ്കര്‍ഷിക്കുന്നു. മുഖം മൂടിയില്ലെങ്കിലും ശരീരം ആസകലം മൂടി പര്‍ദ്ദ വേണമെന്നു തന്നെ സൌദി അറേബ്യയിലും നിയമമുണ്ട്. മാത്രമല്ല തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ പെണ്‍കുട്ടികളെ അവിടത്തെ പോലീസ് പര്‍ദ്ദ ധരിച്ചില്ല എന്നും പറഞ്ഞ് എരിയുന്ന തീയിലേക്ക് തിരികെ ഓടിച്ച സന്തോഷ വര്‍ത്തമാനം താങ്കള്‍ കേട്ടിട്ടുണ്ടോ? താലിബന്‍ വെടി വച്ചു കൊല്ലുന്നു. സൌദി മുത്തവകള്‍ തീയിലിട്ട് ചുട്ടു കൊല്ലുന്നു. രണ്ടും പര്‍ദ്ദ ധരിക്കാത്തതുകൊണ്ട്. 

>>>വള്ളിക്കുന്നിന്റെ ഈ പോസ്റ്റ്‌ തന്നെ മലാലക്ക് വേണ്ടിയാണ്, എന്റെ കമന്റുകളും. (കാളിദാസനെ പോലുള്ളവര്‍ക്ക് സുഖം നല്‍കുന്ന താലിബാനും, അല്കൊയ്ടക്കും വേണ്ടിയല്ല!) അങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്നതും, പറയുന്നതും തന്നെ കാളിദാസന് ദാഹനകേട്‌ ഉണ്ടാക്കുന്നതിന്റെ തെളിവാണ് ഈ കമന്റുകളില്‍...<<<<

നാജ്,


മലാലക്കു വേണ്ടി ഈ പോസ്റ്റ് എഴുതേണ്ടി വന്നത് താലിബന്‍ എന്ന ഇസ്ലാമിക ഭീകര സംഘടന മലാലയെ വെടി വച്ചതുകൊണ്ടാണ്. അല്ലെങ്കില്‍ വള്ളി മലാലയേപ്പറ്റി കേള്‍ക്കുകയുണ്ടാവില്ല., കേട്ടിരുന്നു എങ്കില്‍ എത്രയോ മുന്നേ ആ കുട്ടി താലിബനെതിരെ പ്രതികരിച്ചപ്പോള്‍ അറിയുമായിരുന്നു. താങ്കളുടെ കമന്റുകള്‍ ആര്‍ക്ക് വേണ്ടി ആണെങ്കിലും ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത് താലിബന്‍ ഭീകരതയാണ്. ഞാന്‍ അതേക്കുറിച്ചെഴുതി.

ഇതു വരെ പാക്സിതാന്‍ കാണാത്ത വേരിട്ടൊരു മുഖമാണു മലാല. അതുകൊണ്ടാണാ കുട്ടി പാകിസ്താനിലും  ലോകം മുഴുവനും ശ്രദ്ധാകേന്ദ്രമായതും. അതിനെ ആ അര്‍ത്ഥത്തില്‍ കാണാതെ ഇത് പാശ്ചാത്യ ലോകത്തിന്റെ കളിയാണെന്നൊക്കെ വിവരക്കേടു പറയുന്നത് താങ്കളൊക്കെ കൂടിയാണ്. ആറ്റം ബോംംബ്  വരെ ഉണ്ടാക്കാന്‍ ശക്തി നേടിയ പാകിസ്താനു പക്ഷെ ഈ കുട്ടിയെ ചികിത്സിക്കാനുള്ള ശേഷിയില്ല. അതിനു പാശ്ചാത്യന്റെ ആശുപത്രി തന്നെ വേണ്ടി വന്നു. ഇസ്ലാമിക ലോകത്തൊരിടത്തും പറ്റിയില്ല.

ഇതൊക്കെ കാണുമ്പോള്‍ ദഹനക്കേട് എനിക്കല്ല. താങ്കളേപ്പോലുള്ള ഇസ്ലാമിന്റെ മൊത്തക്കച്ചവടക്കാര്‍ക്കാണ്. 


>>>പാശ്ചാത്യരുടെ ഈ ടെര്‍മിനോളജി തന്നെ തെറ്റാണ്. ഭീകര്‍ക്ക് ഇസ്ലാമിനെ ചാര്‍ത്തി നല്‍കിയ ഒരു ടൈറ്റില്‍. ഇസ്ലാം എന്നാല്‍ സമാധാനം എന്നാണു. അതിനെങ്ങിനെ ഭീകരമാകാന്‍ കഴിയും <<<<

നാജ്,

സലാം എന്ന അറബി വാക്കിന്റെ അര്‍ത്ഥം സമാധാനമെന്നായിരിക്കും. പക്ഷെ ഇസ്ലാമെന്നാല്‍ സമാധാനമല്ല. അത് ഇപ്പോള്‍ ലോകം മുഴുവന്‍ കാണുന്നതാണ്. സമാധാനമുള്ള ഒരു നാടും ഇസ്ലാമിക ലോകത്തില്ല. ഇസ്ലാമിനെങ്ങനെ ഭീകരമാകാന്‍ കഴിയും എന്നറിയണമെങ്കില്‍ കണ്ണു തുറന്നു ചുറ്റും നോക്കണം. കേരളത്തില്‍ തന്നെ ഉദാഹരണങ്ങളുണ്ട്. പക്ഷെ കാഴ്ച്ച ശേഷി ഉണ്ടാകണം. 

>>കാളിദാസ്, 

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നേര്‍ക്ക്‌ നേരെയുള്ള മറുപടി പറയാതെ താങ്കള്‍ അതുമിതും ചവച്ചു കൊണ്ടിരിക്കുന്നു...<<<

നാജ്,

താങ്കള്‍ ഇവിടെ എന്തു കാര്യമാണു പറഞ്ഞത്? താലിബന്‍ കാര്‍ മുസ്ലിങ്ങളല്ല എന്നു പറഞ്ഞത് കണ്ടു. അതിനുള്ള മറുപടി അല്ലേ ഞാന്‍ എഴുതിയത്? അവര്‍ മുസ്ലിങ്ങളാണ്. നൂറു ശതമാനം മുസ്ലിങ്ങളാണ്. ഇസ്ലാമിന്റെ അഞ്ചു നിഷകര്‍ഷകള്‍ അക്ഷരം പ്രതി അനുസരിക്കുന്ന കറ കളഞ്ഞമുസ്ലിങ്ങളാണ്. അല്ലെങ്കില്‍  ഒരു മുസ്ലിമാകാന്‍ വേണ്ട യോഗ്യത അവര്‍ക്കില്ല എന്നു താങ്കള്‍ തെളിയിക്കുക.

മറ്റൊരു മുസ്ലിമായ മോണിട്ടര്‍ക്ക് താലിബാന്‍ കാരേക്കുറിച്ചുള്ള അഭിപ്രായം താങ്കള്‍ വായിച്ചില്ലേ? പുരോഗമനത്തിന്റെ മുഖം മൂടി അണിയാത്ത താലിബാന്‍കാര്‍ അവരെക്കാള്‍ മെച്ചം എന്ന് വേണമെങ്കില്‍ പറയാം. മറ്റ് പലരെയും കാള്‍ മെച്ചമാണു താലിബാന്‍ കാര്‍ എന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളും കേരളത്തിലുണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ. 



>>"പോസ്റ്റില്‍ പ്രതിപാദിക്കുന്നത് താലിബന്‍ ഭീകരതയാണ്". "ഞാന്‍ അതേക്കുറിച്ചെഴുതി." 

താങ്കള്‍ അല്ലല്ലോ എഴുതിയത് വള്ളിക്കുന്നല്ലേ...താങ്കള്‍ പറയുന്നത് കേട്ടാല്‍ വള്ളിക്കുന്ന് താലിബാനെ അനുകൂലിച്ചു പോസ്ടിട്ടുവെന്നു തോന്നും...അതോ 5 മിനുട്ട് സ്ലോ ആണോ..???<<<

നാജ്,

അതേ താലിബന്‍ ഭീകരതയേക്കുറിച്ച് വള്ളി തന്നെയാണെഴുതിയത്. അതുകൊണ്ട് മറ്റാര്‍ക്കും അതെഴുതാന്‍ പാടില്ല എന്നുണ്ടോ? താലിബാന്റെ ഇസ്ലാമിക ഭീകരതയേക്കുറിച്ച് വള്ളി എഴുതിയതിനോട് ഞാന്‍ നൂറുശതമനവും യോജിക്കുന്നു. അതിന്റെ കൂടെ എഴുതിയ സ്ത്രീ വിരുദ്ധതയോട് പ്രതിഷേധിക്കുന്നു. അതല്ലെ ഞാന്‍ വളരെ വ്യക്തമായി എഴുതിയത്. വിവരമുള്ള വള്ളിക്കും മറ്റ് പലര്‍ക്കും അത് മനസിലായി. താങ്കള്‍ക്കും മറ്റ് പലര്‍ക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല.

മലാലായെ വെടിവച്ചത് അമേരിക്കയിലിരുന്ന് ഭൂതക്കണ്ണാടി വച്ച് ആരും കണ്ടു പിടിച്ചതല്ല. ഡ്റോണ്‍ വഴി ദൂരദര്‍ശിനിയിലൂടെ കണ്ടതുമല്ല. ഇസ്ലാമിക രാജ്യമായ പാകിസ്താനിലെ അധികാരികളാണത് ലോകത്തെ അറിയിച്ചതും  ആ കുട്ടിയെ ചികിത്സിക്കാന്‍ പണം ചെലവാക്കി ഇംഗ്ളണ്ടിലേക്കയച്ചതും. അല്ലാതെ ബിന്‍ ലാദനെ പിടിച്ചു കൊണ്ടു പോയതുപോലെ കമാന്റോ ഓപ്പറേഷനിലൂടെയല്ല മലാലയെ ബര്‍മിംഗ്‌ഹാമിലേക്ക് കൊണ്ടു പോയത്. ലോകത്തെ മുന്തിയ ചികിസ്ത ആ കുട്ടിക്കു ലഭിക്കുന്നുണ്ട് എന്നു പറഞ്ഞതും വള്ളിയാണ്. 

>>എന്റെ വീട്ടിലെ സൗകര്യം മറ്റൊരു വീട്ടില്‍ ഇല്ലാത്തത് അവരുടെ ആശയം കൊണ്ടാണെന്ന് പറയണമെങ്കില്‍ ചില്ലറ "വട്ടു" പോരാ !!<<<

നാജ്,

ആറ്റം ബോംബ് ഉണ്ടാക്കാനും ഇസ്ലാമിക ഭീകരരെ ഉണ്ടാക്കാനും അത് കയറ്റി അയക്കാനും കഴിയുന്നവര്‍ക്ക് നല്ല ഓരശുപത്രി ഉണ്ടാക്കാന്‍ ആകാത്തത് അശയ വികലത തന്നെയാണ്. അത് പറയുന്നത് വാട്ടാണെന്നു താങ്കളേപ്പോലുള്ളവര്‍ക്ക് തോന്നാം. അതിന്റെ കാരണം ആ ആശയത്തോടുള്ള അന്ധമായ വിധേയത്വം ആണ്. 

>>താങ്കളുടെ ചിന്ത താങ്കളെ എവിടെക്കൊക്കെയോ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..എന്റെ കമന്റ്സ് താങ്കള്‍ക്ക് ഉപകാരപെടുമെന്നു വിശ്വാസമില്ലെങ്കിലും സെന്‍സുള്ള മറ്റുള്ളവര്‍ക്ക് ഉപകാരപെടുമെന്നു ഉറച്ചു വിശ്വസിക്കുന്നു. ശരിയെന്തെന്നു തിരിച്ചറിയാന്‍ അതുമതി !!<<<

നാജ്,

എന്റെ ചിന്ത എന്നെ എവിടേക്ക് കൊണ്ടു പോകുന്നു എന്നോര്‍ത്ത് താങ്കള്‍ ബേജാറാകേണ്ട. ഇസ്ലാമിക ഭീകര ചിന്ത മുസ്ലിങ്ങളെ എവിടേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നു എന്നോര്‍ത്ത് ബേജാറാക്. അതിനെന്തു പരിഹാരം ​എന്നാലോചിക്ക്. മലക്കിനേപ്പോലുള്ള അപൂര്‍വം മുസ്ലിങ്ങള്‍ പറയുന്നതിനോട് ക്രിയാത്മകമായി പ്രതികരിക്ക്. 

താങ്കളുടെ കമന്റ്സ് ആര്‍ക്കൊക്കെ ഉപകാരപ്പെട്ടാലും എനിക്കവ ഒട്ടുമുപകാരപ്പെടില്ല. ഇതുപോലുള്ള അനേകം ഒട്ടകപക്ഷികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് സഹതാപവും തോന്നിയിട്ടുണ്ട്. 

ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിവുള്ളവരാണ്, ഭൂരിഭാഗം മനുഷ്യരും. അതവര്‍ തിരിച്ചറിയുന്നുമുണ്ട്. അവരൊന്നും തലിബാന്‍ മുസ്ലിങ്ങളല്ല എന്ന പമ്പര വിഡ്ഢിത്തം പറയില്ല. താലിബന്‍ ചെയ്യുന്നതൊക്കെ കുര്‍ആനും ഹദീസുകളും അനുസരിച്ചു തന്നെയാണ്. പക്ഷെ ഈ കാലഘട്ടത്തിനു യോജിച്ചതാണോ അല്ലയോ എന്നത് വേറെ കാര്യം. 

>>>>കാഴ്ചപ്പാടുകള്‍ നമ്മുടെ വ്യക്തിപരമല്ലേ.. അതു രൂപപ്പെടുന്നത് ഒരാളുടെ ഒരു പ്രവര്‍ത്തിയെയോ വാക്കിനെയോമാത്രം അടിസ്ഥാനപ്പെടുത്തിയല്ലല്ലോ.<<<<

സന്തോഷ്,

സ്വതന്ത്ര വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ വ്യക്തിപരമാണ്. പക്ഷെ ഏതെങ്കിലും മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഗമായ വ്യക്തിയുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തിപരമല്ല. ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മുസ്ലിമിനും വ്യക്തിപരമായ കാഴ്ചപ്പാടില്ല. ഇസ്ലാമ് വിട്ടൊരു കാഴ്ച്ചപ്പാടവനു പറ്റില്ല. അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിമിനോട് ചോദിച്ചു നോക്കൂ.

മുസ്ലിങ്ങളുമായി താങ്കള്‍ സംവദിച്ചിട്ടുണ്ടോ എന്നറിയില്ല. ഏത് മുസ്ലിം എഴുതിയാലും കുര്‍ആനില്‍ നിന്നൊരു വാക്യം ഉദ്ധരിച്ചു കാണാറുണ്ട്. ഇവിടെ തന്നെ വള്ളി പോലും കുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ കാരണം അദ്ദേഹത്തിനും കുര്‍ആന്‍ വിട്ടൊന്നും ഇസ്ലാമിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആകില്ല എന്നതുകൊണ്ടും. അതദ്ദേഹമുദ്ധരിച്ചതു അസ്ഥാനത്താണെന്നതാണിതിലെ തമാശ. അദ്ദേഹം ഉദ്ധരിച്ച കുര്‍ആന്‍ വാക്യത്തില്‍ മൊഹമ്മദിനോട് കുര്‍ആന്‍ വായിക്കുക എന്നാണു പറയുന്നത്. താലിബാനൊന്നും കുര്‍ആന്‍ വായിക്കുന്നതിനെതിരല്ല എന്നോര്‍ക്കണം. താലിബന്റെ ചെയ്തികളെ എതിര്‍ക്കാന്‍ കുര്‍ആന്‍ ഉദ്ധരിക്കാമെങ്കില്‍ അതൊക്കെ ന്യായീകരിക്കാന്‍ ഇതിലും കൂടുതല്‍ കുര്‍ആന്‍ വാക്യങ്ങളുദ്ധരിക്കാം. 

>>>>അതുകൊണ്ട് ആശയവിനിമയത്തിനു തയ്യാറാകുന്ന സഹോദരങ്ങളോടു ദയവായി രൂക്ഷമായ ഭാഷ ഉപയോഗിക്കരുത്...... താന്തോന്നിയായ ഒരുവന്റ മാതാപിതാക്കളെ ചീത്ത വിളിക്കുമ്പോള്‍ ആ മാതാപിതാക്കളുടെ നല്ലവരായ മറ്റു മക്കള്‍ക്കു വേദനിക്കും എന്ന് ഓര്‍ക്കുക.<<<<

സന്തോഷ്,

എന്റെ ഭാഷ അല്‍പ്പം രൂക്ഷമായിട്ടുണ്ട്. ഇവരേപ്പോലുള്ളവരുമായി ഞാന്‍ വര്‍ഷങ്ങളായി ഇതേ വേദിയില്‍ സംവദിക്കുന്നതാണ്. എന്നെ കാണുമ്പോള്‍ തന്നെ പലര്‍ക്കും ചൊറിച്ചിലാണ്. താങ്കളത് ശ്രദ്ധിച്ചോ എന്നറിയില്ല. 

താലിബന്‍ കാരല്ല ഇത് ചെയ്തതെന്ന് പലരും അഭിപ്രായം എഴുതി കണ്ടു. വള്ളി എഴുതിയത് മാദ്ധ്യമങ്ങള്‍ ഇതിനെ സെന്‍സേഷനലായി ഉപയോഗിക്കുന്നു എന്നാണ്. അപ്പോള്‍ വള്ളി ചെയ്യുന്നതോ? കേരളത്തിലെ ചെറിയ സംഭവം പോലും ഇതിലും സെന്‍ഷേഷണലായിട്ടാണദ്ദേഹം എഴുതി വിടുന്നത്.

തലിബാനും പടിഞ്ഞാറന്‍ നാടുകളായ അമേരിക്കയും ഇംഗ്ളണ്ടും കഴിഞ്ഞ 11 വര്‍ഷങ്ങളായി യുദ്ധത്തിലാണെന്ന കാര്യം വള്ളിക്കറിയാതെ അല്ലല്ലോ. താലിബാനെതിരെ ഉപയോഗിക്കാവുന്ന ഏത് വാര്‍ത്തയും അവര്‍ ആയുധമാക്കും. അത് യുദ്ധ തന്ത്രത്തിന്റെ ഭാഗമാണ്. അതില്‍ പരിഭവിച്ചിട്ട് കര്യമില്ല. നാജ് എന്ന മുസ്ലിം എഴുതിയതിങ്ങനെ.

ബ്രിടീഷ് ജേര്‍ണലിസ്റ്റ് യുവോന്‍ രിട്ളി ഇസ്ലാം സീകരിച്ചത് വാര്തയല്ലാതിരിക്കുന്നതും, ഇസ്ലാമിക വിരുദ്ധം ചെയ്യുന്ന ഭീകരതയെ ഇസ്ലാമിക പട്ടം ചാര്‍ത്തി ഇപ്പോള്‍ മലാല യുടെ ശബ്ദത്തെ ഇസ്ലാമിന് പുറത്തു നിര്‍ത്തി സംരക്ഷകരാവുന്നതും തിരിച്ചറിയേണ്ടതുണ്ട്...!

മലാലയുടെ ശബ്ദം ഇസ്ലാമിനു പുറത്തു നിറുത്തി സംരക്ഷിക്കുന്നു എന്നാണദ്ദേഹം ആക്ഷേപിക്കുനത്. അത് തിരിച്ചറിഞ്ഞിട്ട് എന്ത് കാര്യം? നാജിനേപ്പോലുള്ള നാലും മൂന്നേഴു മുസ്ലിങ്ങള്‍ അത് തിരിച്ചറിഞ്ഞാല്‍ താലിബാന്‍ എന്ന ഭീകര സംഘടന ഇല്ലാതാകുമോ? ഇതുപോലെ വിഡ്ഢിത്തം പറയുന്നവരെ രൂക്ഷമായ ഭാഷയിലേ നേരിടാനാകൂ. അല്ലെങ്കില്‍ കുറച്ചു കൂടെ സുബോധം കാണിക്കണം.

അഫ്ഘാനിസ്താനും പാകിസ്താനും  99 % മുസ്ലിങ്ങളുള്ള ഇസ്ലാമിക രാജ്യങ്ങളാണ്. അവിടെ തലിബാന്‍ കാര്‍ ചെയ്യുന്നത് ഇസ്ലാമിനു വിരുദ്ധമാണെങ്കില്‍ എന്തു കൊണ്ട് അവിടത്തെ മുസ്ലിങ്ങള്‍ക്കത് ചെറുക്കാന്‍ ആകുന്നില്ല. ഇതുപോലെയുള്ള വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. കാരണം  ഈ രാജ്യങ്ങളിലെ ഭൂരിഭാഗം പേരും  താലിബാനെ മനസുകൊണ്ട് പിന്തുണക്കുന്നവരാണ്. പാകിസ്ഥാനിലെ മദ്രസകളില്‍ പഠിച്ച് ബിരുധം നേടിയവരാണ്, താലിബന്‍ നേതാക്കളൊക്കെ. അവര്‍ യുദ്ധത്തിലൂടെ അഫ്ഘാനിസ്താനില്‍ അധികാരം പിടിച്ചടക്കിയതാണ്. അതിനു വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തത് ഐ എസ് ഐ എന്ന പാകിസ്താനി ഇന്റലിജന്‍സ് വിഭാഗമാണ്. ഇന്നും തലിബാനെ സഹായിക്കുന്നതവരാണ്.

ബ്ളോഗുകളില്‍ ഇരുന്ന് താലിബാന്‍ അനിസ്ലാമികം എന്നൊക്കെ ഇവരൊക്കെ എഴുതും. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഞമ്മന്റെ ആളുകളാണെന്നതാണു വാസ്തവം.

അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും ഭൂരിഭാഗം മുസ്ലിങ്ങളുടെയും പിന്തുണ തലിബാനും അല്‍ ഖയിദക്കും മറ്റനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ക്കുമുണ്ട്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ വെറുതെ വായിട്ടലച്ചിട്ടു കാര്യമില്ല.

താന്തോന്നിയായ ഒരുവന്‍ താന്തോന്നിത്തരം കാണിക്കാന്‍  മാതാപിതാക്കളുടെ വാക്കുകളെ ഉപയോഗപ്പെടുത്തിയാല്‍ ആ വാക്കുകളെ കുറ്റപ്പെടുത്തേണ്ടി വരും. അതിനു മറ്റ് മക്കള്‍ വേദനിച്ചിട്ട് കാര്യമില്ല. മാതാപിതാക്കള്‍ മക്കളെ വഴിതെറ്റിക്കുന്ന ഉപദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അതൊക്കെ ഒഴിവാക്കി മാതാപിതാക്കളുടെ വാക്കുകളെ ശുദ്ധീകരിക്കണം. നല്ല മക്കള്‍ ചെയ്യേണ്ടത് താന്തോന്നികളുടെ താന്തോന്നിത്തരം അവസാനിപ്പിക്കുകയാണ്. അങ്ങനെ ചെയ്താല്‍ ആരും  പിന്നെ ചീത്ത പറയില്ല.

ഇതൊക്കെ വിശദമായി ഞാന്‍ പല വേദികളിലും എഴുതിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടുമെഴുതുന്നില്ല. ഒരുദാഹരണം പറയാം. ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്ന അന്യ മത വിശ്വാസികളെ എങ്ങനെ കൈകാര്യം ചെയണമെന്ന് കുര്‍ആനില്‍ പറയുന്നത് ഇതാണ്.

005.033 

YUSUFALI: The punishment of those who wage war against Allah and His Messenger, and strive with might and main for mischief through the land is: execution, or crucifixion, or the cutting off of hands and feet from opposite sides, or exile from the land: that is their disgrace in this world, and a heavy punishment is theirs in the Hereafter; 


എതിര്‍വശങ്ങളിലുള്ള  കൈകാലുകള്‍ ഛേദിച്ചു കളയണമെന്നാണത്. ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ചു എന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍  ആക്ഷേപിക്കുന്ന ജോസഫ് സാറിനു നല്‍കിയ ശിക്ഷയുമതായിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ട് കേരള മുസ്ലിങ്ങള്‍ തന്നെ തേജസ് എന്ന സൈറ്റില്‍ അക്കാലത്തെഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.  


>>>>അത് ചരിത്രമാണ് ... എന്നെപ്പോലെ പൊടിപ്പും തൊങ്ങലുമില്ലാത്ത ചരിത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക്....

പിന്നെ കാലുവെട്ടുന്ന കാര്യം .... അതിനു ഞാന്‍ മറുപടി പറയണോ സുഹൃത്തേ.<<<<

സന്തോഷ്,

മലക്ക് പറഞ്ഞത് വളരെ വലിയ ഒരു സത്യമാണ്. കുര്‍ആന്‍ ദൈവീക വെളിപാടല്ല എന്നു പറയുന്നവരെ എങ്ങനെയാണു മുസ്ലിങ്ങള്‍ കൈ കാര്യം ചെയ്യുക എന്നതിനു ചരിത്രം സാക്ഷിയാണ്. എന്റെ കൈ വെട്ടും കാലു വെട്ടും എന്നൊക്കെ യുള്ള ഭീക്ഷണികള്‍ എനിക്ക് മെയിലില്‍ കിട്ടാറുണ്ട്. മലക്ക് അദ്ദേഹത്തിന്റെ നിഷ്കളങ്കതകൊണ്ടും സഹ മുസ്ലിങ്ങളുടെ നിലപാടുകളെ ശരിക്കുമറിയുന്നതുകൊണ്ടും  അങ്ങനെ പറഞ്ഞതാണ്. കുര്‍ആന്‍ വിവാദ പുസ്തകമാണ്, ചരിത്ര പുസ്തകമാണ്, എന്നൊക്കെ പറഞ്ഞാല്‍ ഒരു മുസ്ലിമും അത് വക വച്ചു തരില്ല. ആ സത്യമാണു മലക്ക് പറഞ്ഞത്.

കുര്‍ആന്‍ മൊഹമ്മദിനുണ്ടായ ദിവ്യവെളിപാടല്ല എന്നു പറഞ്ഞ ഒരു മുസ്ലിം പ്രൊഫസ്റെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്ത ഇങ്ങനെയാണ്. 


Suliman Bashear

Bashear made international headlines when he was injured after being thrown from a second-story window by his students at the University of Nablus in the West Bank as he argued that Islam developed as a religion gradually within the historical context of Judaism and Christianity rather than being the revelation of a prophet.


>>>>വെടി വച്ച് കൊല്ലാന്‍ ശ്രമിച്ചിട്ട് പറയുന്നു മലാല അമേരിക്കയുടെ ചാരന്‍ ആണെന്ന്, ഇസ്ലാമിന്റെ ശത്രു ആണെന്ന്.<<<<

മലക്ക്,

അത് അഫ്ഘാന്‍ താലിബന്‍ പറയുന്നത്. പക്ഷെ കേരള തലിബാന്‍ പറയുന്നതോ?

ഒരു പക്ഷേ താലിബാനു മേൽ ഈ ക്രൂരത പാശ്ചാത്യ മാധ്യമങ്ങളെ പോലെ നമ്മളും അടിച്ചേല്പിക്കുകയല്ലേ എന്നൊരു സംശയം !!!

ഈ കുട്ടി ആരുടെ ചാരനാണോ എന്തോ? 


Pakistan: Teenager tells of failed suicide bomb mission

"All I was thinking was that I had to detonate myself near as many people as possible. When I decided it was the right time, it was a moment of happiness for me,"

"I thought that there would be a little bit of pain, but then I would be in heaven."


>>>>ഏതു ഖുര്‍ആന്‍ വചനമാണ് അല്ലെങ്കില്‍ ഏതു ഹദീസ് ആണ് ഈ കിരാത ക്രത്യത്തിനു അവര്‍ക്ക് അനുവാദം നല്‍കിയത് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. കാരണം ഞാന്‍ പഠിച്ച ഖുര്‍ആനിലും ഹദീസിലും ഇതിനു അനുവാദം നല്‍കുന്നില്ലെന്ന് മാത്രമല്ല നിശീദമായി വിമര്‍ശിക്കുന്നു കൂടി ഉണ്ട്.<<<<

കുര്‍ആനിലെ ഏത് വചനമാണ്, വിദ്യാഭ്യാസം നേടണമെന്നു പറയുന്നത്?

സ്ത്രീകളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കുര്‍ആന്‍ സമ്പൂര്‍ണ്ണ അധികാരമാണു പുരുഷനു നല്‍കുന്നത്. താലിബാന്‍ പുരുഷന്‍മാര്‍ അതുപയോഗിക്കുന്നു.  


>>>>നല്ല ചികിത്സ തേടി ഇന്ത്യന്‍ നേതാക്കള്‍ വരെ ഈ പറഞ്ഞ സ്ഥലങ്ങളിലേക്ക് പോകാറുണ്ട്. താങ്കളുടെ അഭിപ്രായം താങ്കളും, ഞാനും ജീവിക്കുന്ന ഇന്ത്യക്കും ബാധകമാണോ ? ഒരാശു പത്രി ഉണ്ടാക്കാന്‍ കഴിയാത്തത്ര ദരിദ്രവും, മൂളയും ഇല്ലാത്തവരാണ് ഇന്ത്യക്കാര്‍ എന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത് ?? <<<<

നേതാക്കള്‍ അങ്ങനെ പലതും ചെയ്യാറുണ്ട്. അതിവിടെ ചികിത്സ സൌകര്യമില്ലാഞ്ഞിട്ടൊന്നുമല്ല. 

ഇന്‍ഡ്യയില്‍ വെടിയേല്‍ക്കുന്ന ഒരു സാധാരണക്കാരനെയും സര്‍ക്കാര്‍ ചെലവില്‍  വിദേശത്തെ മുന്തിയ ആശുപത്രികളിലേക്കയക്കാറില്ല. അതിനു ചികിത്സ ഇവിടെ ഉണ്ട്. ഇസ്ലാമിക പാക്സിതാനിലെ ഇസ്ലാമിക അധിkaaരികളാണ്, മലാലയെ ഇംഗളണ്ടിലേക്കയച്ചത്. ഇതിലും വലിയ അപകടമുണ്ടായ ജഗതിശ്രീകുമാറിനെ വെല്ലൂര്‍ ആശുപത്രിയിലാണു ചികിത്സിച്ചത്. 

>>>>ഇസ്ലാമിക രാജ്യമായ പാകിസ്ഥനിലെ അധികാരികളാണത് ലോകത്തെ അറിയിച്ചതും ആ കുട്ടിയെ ചികിത്സിക്കാന്‍ പണം ചെലവാക്കി ഇംഗളണ്ടിലേക്കയച്ചതും." 
This is the only sensible comment and truth you said sofar...താങ്കള്‍ ഇത് വരെ പറഞ്ഞ എല്ലാ ക്രിടിസിസവും ഈ ഒരൊറ്റ വാചകം കൊണ്ട്വ തൂറ്റി പോയി ! <<<<

കുര്‍ആന്‍ വായിക്കുന്നതുപോലെ ഞാന്‍ എഴുതിയത് വായിച്ചാല്‍ ഇങ്ങനെയിരിക്കും.

അമേരിക്കയാണിതിന്റെ പിന്നിലെങ്കില്‍ അത് പാകിസ്ഥാന്‍ മുതലെടുക്കുമായിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. തലിബാനായതുകൊണ്ടു തന്നെയാണവര്‍ ഈ കുട്ടിയെ ചികിത്സിക്കാന്‍ ഇംഗ്ളണ്ടിലേക്കയച്ചത്. അതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട്. ഇരട്ട മുഖമുള്ള രാഷ്ട്രീയം. അതൊക്കെ മനസിലാക്കാനുള്ള ബുദ്ധി വികാസം തല്‍ക്കാലം താങ്കള്‍ക്കുണ്ടെന്നു തോന്നുന്നില്ല.

താലിബാന്‍, അല്‍ ഖയിദ, ലഷ്കര്‍ എ തയിബ തുടങ്ങിയ കാക്കത്തൊള്ളായിരം ഇസ്ലാമിക ഭീകര സംഘടനകളേക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞത് യാതൊരു മാറ്റവുമില്ലാതെ തന്നെ നില്‍ക്കുന്നു. അവര്‍ക്കൊക്കെ പാകിസ്ഥാനിലെ അധികാരികള്‍  നല്‍കുന്ന സഹായത്തേക്കുറിച്ചുള്ള അഭിപ്രായവും  അങ്ങനെ തന്നെ.

മലാലയെ ഇംഗ്ളണ്ടിലേക്കയച്ച ഇസ്ലാമിനെ ആദരിക്കുന്നു. അതോടൊപ്പം മലാലയെ വെടി വച്ച ഇസ്ലാമിനെ വെറുക്കുന്നു. താങ്കള്‍ക്കിഷ്ടമുള്ള ഇസ്ലാമിന്റെ പക്ഷത്തു നില്‍ക്കാം.വെറുതെ നിന്നതുകൊണ്ടായില്ല. മലാലയെ ഇംഗളണ്ടിലേക്കയച്ച ഇസ്ലാമിനേക്കൊണ്ട് അവളെ വെടി വച്ച ഇസ്ലാമിനെ പരാജയപ്പെടുത്തണം. അതിനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍ അത് ചെയ്യുക. അതിനു നാജൊക്കെ മറ്റൊരു ജീവിയായി ജനിക്കേണ്ടി വരും. വെടി വച്ചവര്‍ ഇസ്ലാമല്ല എന്ന വിഡ്ഢിത്തം പറയുന്ന അധരവിലാപത്തിനപ്പുറം  ഒന്നും ചെയ്യാനുള്ള ആമ്പിയര്‍ താങ്കള്‍ക്കൊന്നുമില്ല. 


 >>>>താങ്കള്‍ക്കും താങ്കളെ പോലെ മലാല സ്നേഹം പ്രകടിപ്പിക്കുന്ന മറ്റുള്ളവര്‍ക്കും മലാലയെന്ന മുസ്ലിം പെണ്‍കുട്ടിയോട് സ്നേഹം തോന്നുന്നത് എന്തായാലും മനുഷ്യത്വത്തിന്റെ പേരില്‍ അല്ല ! <<<

ആണെന്ന് താങ്കള്‍ അംഗീകരിക്കേണ്ട. താങ്കള്‍ക്കിഷ്ടമുള്ളത് ചിന്തിച്ചുകൊള്ളു. ഭീകര വേട്ട എന്ന് പറഞ്ഞു നിരപരാധികളായ കുരുന്നുകളെയും, സ്ത്രീകളെയും കാലപുരിക്കയക്കുന്നു എന്ന് താങ്കള്‍ പറഞ്ഞല്ലോ. അത് ഭീകര വേട്ടക്കെന്ന ന്യായീകരണമെങ്കിലുമുണ്ട്. സ്വന്തം ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ആയിരം കഷണങ്ങളായി പൊട്ടിത്തെറിച്ചു കാലപുരിയിലേക്ക് സ്വയം പോകുന്ന കുരുന്നുകളേപ്പറ്റി എന്താണു താങ്കള്‍ക്ക് പറയാനുള്ളത്? അതും പ്രാര്‍ത്ഥനാലയത്തില്‍ അള്ളായോട് പ്രര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ കാലപുരിക്കയക്കാനുള്ള അവേശത്തിലും. 

>>>ഇസ്ലാമിനെ ഭീകരതയെന്ന് ചാര്‍ത്താന്‍ ഈ ഏക ആശ്രയത്തെ പരമാവധി ഉപയോഗിക്കുക എന്നതിന്റെ പേരില്‍ മാത്രമാണ് ! ലോകത്ത് നിങ്ങള്‍ കാണുന്നത് ഒരു മലാലയെ മാത്രമാണ്. പീടിപ്പിക്കപെടുന്ന എല്ലാ ഇരകള്‍ക്ക് വേണ്ടിയും മുസ്ലീങ്ങള്‍ ശബ്ദമുയര്‍ത്തും..<<<<

ഇസ്ലാമിനെ ഭീകരതയെന്ന് ആരും ചാര്‍ത്തുന്നില്ല. അത് താങ്കളുടെ തല തിരിഞ്ഞ വയനകൊണ്ടും ഇസ്ലാമിക ഭീകരരുടെ പക്ഷം ചേര്‍ന്നു കൊണ്ടുള്ള ചിന്തകൊണ്ടുമാണ്. അനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ ലോകത്ത് പ്രവര്‍ത്തിക്കുണ്ട്. അതിലൊന്നാണു തലിബാന്‍..,.  അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍  അവരെ പരാജയപ്പെടുത്തുന്നതു വരെ അത് തുടരും. അതില്‍ മരിച്ചു വീഴുന്ന നിരപരാധികളേക്കാള്‍ കൂടുതല്‍ ഇസ്ലാമിക ഭീകരരുടെ കയ്യാല്‍ മരിക്കുന്നുണ്ട്. ഇതു പോലെ.


Pakistan mosque attacks kill scores

Suicide bombing claimed by Pakistani Taliban leaves at least 67 dead in first of two blasts in country's northwest.

At least 67 people have been killed and dozens of others injured after a 17-year-old suicide bomber struck a Sunni Muslim mosque in northwest Pakistan during Friday prayers, in the first of two attacks on mosques in the region.

Suicide bomber hits Pakistan mosque; scores killed

ISLAMABAD, Pakistan — A suicide bomber killed 48 worshipers Friday at a mosque in a northwestern Pakistani tribal region long scarred by militant attacks and sectarian clashes, officials reported.

Eyewitness and media reports said a boy dressed in black who appeared to be 15 or 16 years old entered the mosque through a window as services were ending and exploded a suicide vest packed with ball bearings. Local and hospital officials said that at least 100 people were injured and that the death toll could rise.

Scores killed in attacks on Lahore mosques

At least 80 people were killed when gunmen opened fire at members of Pakistan's minority Ahmadi sect at two Lahore mosques on Friday. Police have retaken control of both sites after more than two hours of gun battles.


യുദ്ധത്തില്‍ മരിക്കുന്നവര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കൂടെ അള്ളായെ പ്രര്‍ത്ഥിക്കുന്ന ഇവര്‍ക്ക് വേണ്ടി കൂടി ഒന്നു ശബ്ദമുയര്‍ത്തണേ. 

മലാലയുടെ പ്രായമുള്ള പാകിസ്താനി സുന്ദരന്‍മാരാണ്, സുവര്‍ക്കത്തില്‍ അള്ള നല്‍കുന്ന ഹൂറികളെ സ്വപ്നം കണ്ട് സ്വയം കാലപുരി പൂകിയത്. 


>>>>അത് മാത്രമാണ് ഇസ്ലാം! അവിടെയാണ് മുസ്ലീങ്ങള്‍ ഉള്ളത് !<<<

നാജ്,

അത് താങ്കളുടെ വിഭ്രമ ചിന്തയിലെ തോന്നല്‍..,.  ഇനിയിപ്പോ അങ്ങനെ സമാധാനിക്കാനല്ലേ പറ്റൂ. ഭൂരിഭാഗം ഇസ്ലാമും ഇതുപോലെ ആകുമ്പോള്‍ അതില്‍ നിന്നോടി ഒളിക്കാന്‍ തോന്നും. പക്ഷെ എവിടെ പോയൊളിക്കും? സ്വന്തം അസനത്തില്‍ മുളച്ച ആലിന്റെ തണലാകും ഏറ്റവും നല്ലത്. 

>>>>അങ്ങിനെയൊരു ഇസ്ലാമില്ല !അത് ഇസ്ലാമിന്റെ പൊയ്മുഖം അണിഞ്ഞു മനുഷ്യ വിരുദ്ധം ചെയ്യുന്നത് കൊണ്ട് കൂടിയാണ് അതിനെതിരെ വല്ലിക്കുന്നടക്കമുള്ളവരുടെ പോസ്റ്റും, എന്നെ പോലുള്ളവരുടെ കമന്ടകളും, ലോകത്ത് മലാലക്ക് വേണ്ടി പ്രാര്‍ത്തിക്കുന്ന വിശ്വാസികളും വരുന്നത്....<<<

നാജ്,

അങ്ങനെ ഒരു ഇസ്ലാമില്ല എന്ന് താങ്കള്‍ വിശ്വസിച്ചോളൂ. എന്റെ കണ്‍മുന്നില്‍ കണുന്നതിനെ വിശ്വസിക്കണോ എന്നതൊക്കെ എന്റെ സ്വാതന്ത്ര്യമല്ലേ.

അവര്‍ ഇസ്ലമിന്റെ പൊയ്മുഖം അണിയുന്നില്ല. ഇസ്ലാമിന്റെ തനതായ മുഖം അണിയുന്നു. ഇസ്ലാമിനു പല മുഖങ്ങളുണ്ട്. അതില്‍ ഒരെണ്ണം അവര്‍ അണിയുന്നു. ഇസ്ലാം ഒന്നേ ഉള്ളു എങ്കില്‍  പിന്നെ എങ്ങനെ ഈ കൊച്ചു കേരളത്തില്‍ തന്നെ നൂറുകണക്കിനു മുസ്ലിം വിഭാഗങ്ങളുണ്ടായി. പോപ്പുലര്‍ ഫ്രണ്ടുകാരനും, എന്‍ ഡി എഫ് കാരനും, ജമായത്തേ ഇസ്ലാമിക്കാരനും, കാന്തപുരം കാരനും ഒക്കെ മുസ്ലിമാണ്. അവര്‍ പിന്തുടരുന്നതുമിസ്ലാമാണ്. കേരളത്തിനു പുറത്തേക്കു പോയാല്‍ ഷിയകളും അഹമ്മദിയകളുമുണ്ട്. അവര്‍ക്കും ഉണ്ട് ഒരിസ്ലാം. അവരൊന്നും മുസ്ലിങ്ങളല്ല എന്ന് വേണമെങ്കില്‍ താങ്കള്‍ക്ക് വാദിക്കാം.

ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്നതും  പിന്തുടരവുന്നതുമായ ഒരു വിചിത്ര  സംഗതിയാണിസ്ലാം. അതിന്റെ തെളിവ് കേരളത്തിലെ ഇസ്ലാമാണ്.

ഒരു മുസ്ലിമാകാന്‍ വേണ്ട യോഗ്യത എന്തൊക്കെയണെന്നു താങ്കള്‍ പഠിച്ചാല്‍ അവര്‍ മുസ്ലിമാണെന്നു മനസിലാകും.
താങ്കള്‍ക്കൊന്നും ഇത് ഇഷ്ടമാകുന്നില്ലെങ്കില്‍ വേണ്ടത് ഇസ്ലാമില്‍ ഒരു പൊളിച്ചെഴുത്താണ്. പക്ഷെ അതിനു താങ്കളൊന്നും തയ്യാറാകില്ല.  


>>>>പിന്നെ കുറെ കോപി പേസ്റ്റ് യോഗ്യതയല്ല. എവിടെയായാലും അത്തരം സംഭവങ്ങളുടെ രാഷ്ട്രീയം അറിയുന്നതിന് "പ്രജ്ഞാ സിങ്ങുമാരെയും, അസിമാനന്ദയെയും ഒന്ന് വായിച്ചാല്‍ മതി. .<<<

നാജ്,

കോപി പേസ്റ്റ് ചെയ്തത് യോഗ്യത തെളിയിക്കാനല്ല. താങ്കളേപ്പോലെയുള്ള വിവരമുണ്ടെന്നു നടിക്കുന്നവര്‍ വിവരമില്ലാത്ത സാധാരണ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ബോധ്യപ്പെടുത്താന്‍  വേണ്ടിയാണ്. 

അവിടെ തലിബാന്‍ കാരും, ഷിയകളും, സുന്നികളും ഒക്കെ ഒരു പോലെ. 

പാകിസ്താനില്‍ നടക്കുന്ന ഈ കൊലവെറിക്ക് ഒരു രാഷ്ട്രീയവുമില്ല. ഇസ്ലാമിലെ തനതായ അസഹിഷ്ണുത മാത്രമേ ഉള്ളു. അന്യമതവിശ്വസികളെ കൊല്ലുന്ന അതേ ലഘവത്തോടേ മുസ്ലിങ്ങളെയും കൊല്ലുന്ന ക്രൂരത. താങ്കളൊക്കെ അതിന്റെ ഇല്ലാത്ത രാഷ്ട്രീയത്തില്‍ ഗവേഷണം നടത്തികൊണ്ടിരുന്നോളു. ഷിയാകളെയും അഹമ്മദിയകളെയും സുന്നികള്‍ ബോംബ് വച്ചു കൊല്ലുന്നതിനൊരു രാഷ്ട്രീയമേ ഉള്ളു. മത രാഷ്ട്രീയം.

15 ഉം  16 ഉം വയസായ കുട്ടികള്‍ ചെയ്യുന്ന കൊടും ക്രൂരത ആരെയും ഞെട്ടിക്കേണ്ടതാണ്. താങ്കള്‍ക്ക് ഞെട്ടാന്‍ ആകുന്നില്ല  എന്നതിന്റെ അര്‍ത്ഥം വളരെ വാചാലമാണ്. അതുകൊണ്ടാണതിലെ രാഷ്ട്രീയം തെരഞ്ഞു പോകുന്നത്.

പ്രജ്ഞാ സിങ്ങുമാരെയും, അസിമാനന്ദമാരെയും കൊണ്ടൊന്നും ഈ അസംബന്ധത്തെ തടയാന്‍ ആകില്ല. 


>>>>ഇസ്ലാം ഒന്നേയുള്ളൂ. മാനവിക നന്മ മാത്രമേ അതിന്റെ ലക്ഷ്യമുള്ളൂ...ആ പക്ഷത്താണ് ലോക മുസ്ലീങ്ങള്‍ ഉള്ളത്.<<<

നാജ്,

ലോകം എന്നു പറയുന്നത് താങ്കളുടെ വീടും അതിനു ചുറ്റുമുള്ള അരയേക്കറുമാണെങ്കില്‍  ഈ പറഞ്ഞത് ശരിയാണ്. ആരെയാണു താങ്കള്‍ വിഢികളാക്കാന്‍ ശ്രമിക്കുന്നത്. താങ്കളീ പറയുന്ന ഇസ്ലാം ഇന്ന് ഒരിടത്തുമില്ല. 

കേരളത്തിലെ നൂറുകണക്കിനു മുസ്ലിം വിഭാഗങ്ങളില്‍ ആരു പിന്തുടരുന്നതാണു ശരിയായ ഇസ്ലാം? താങ്കളൊന്ന് വിശദീകരിച്ചേ.

അന്യമതവിശ്വാസം അനുവദിക്കാത്ത, മക്കയിലും മദീനയിലും അന്യമതവിശ്വസികള്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന, അന്യ മത ഛിഹ്നങ്ങള്‍ വരെ പെയിന്റടിച്ച് മായിച്ച് വെറുപ്പു പ്രകടിപ്പിക്കുന്ന സൌദി അറേബ്യയിലെയാണോ ശരിക്കുള്ള ഇസ്ലാം?

ഷിയകളും സുന്നികളും അഹമ്മദിയകളും മോസ്കില്‍ വരെ ബോംബ് വച്ച് അര്‍മ്മാദിക്കുന്ന പാകിസ്താനിലാനോ ശരിയായ ഇസ്ലാം? സ്ത്രീകളെ ചാക്കുകെട്ടുകള്‍ പോലെ കൊണ്ടു നടക്കുന്ന അഫ്ഘാനിസ്താനിലാണോ ശരിയായ ഇസ്ലാം?

മക്കയില്‍ ബോംബ് വയ്ക്കാന്‍ പോയ ഇറാനികളെ പറഞ്ഞയച്ച ഇറാനിലാണോ ശരിയായിട്ടുള്ള ഇസ്ലാം? ഷിയകളും, സുന്നികളും, കുര്‍ദുകളും കൈകൊട്ടിക്കളി നടത്തുന്ന ഇറാക്കിലാണോ ശരിക്കുള്ള ഇസ്ലാം?

ഇവിടെയൊക്കെ ഇസ്ലാം വാരി വിതറുന്ന മാനവിക നന്മ കണ്ട് ലോകം മുഴുവനിപ്പോള്‍ സായൂജ്യമടയുന്നുണ്ട്. ഒരു തീണ്ടാപ്പാടകലെ പോലും ഇതിനെ അടുപ്പിക്കാന്‍ ഇപ്പോള്‍ ലോകത്തിനു മനസു വരുന്നില്ല. കുടിയേറി പാര്‍ത്ത പടിഞ്ഞാറന്‍ നാടുകളിലൊക്കെ അരക്ഷിതാവസ്ഥ ആണിതു വിതരണം ചെയ്തത്. താങ്കളേപ്പോലുള്ള ഒട്ടകപക്ഷികളുടെ ഗീര്‍വാണത്തേക്കാള്‍  മറ്റ് മനുഷ്യരുടെ കണ്‍മുന്നിലുള്ളത് ഇവര്‍ വിതച്ച നാശമാണ്. 

>>>>അവര്‍ക്കിടയില്‍ ആയുധമാനിയിക്കപെട്ടവര്‍ ആരാണെന്ന് ആയുധമാനിയിച്ചവരുടെ മനശാസ്ത്രംവും, ലക്ഷ്യവും അറിയുമെങ്കില്‍ അറിയുക,<<<

നാജ്,

ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി എല്ലാ ഇസ്ലാമിക ഭീകരരെയും അമേരിക്ക ആയുധമണിയിക്കുന്നു എന്നുതന്നെയല്ലേ താങ്കള്‍ പറയുന്നത്. അത് അറിഞ്ഞാല്‍ എന്താണു നേട്ടമെന്നും കൂടി വിശദീകരിക്കാമോ? 

>>>ആ സ്വാതന്ത്ര്യമാനല്ലോ ഇവിടെ കരഞ്ഞു തീര്‍ക്കുന്നത് ! നുരയും പതയും വരുമ്പോള്‍ നിറുത്തണം..!!<<<< 

നാജ്,

അതെ ആ സ്വാതന്ത്ര്യം തന്നെയാണു ഞാന്‍ ഉപയോഗിക്കുന്നത്. അത് കാണുമ്പോള്‍ താങ്കളെന്തിനാണു നിയന്ത്രണം വിടുന്നത്.

നുരയും പതയും വന്നിട്ടാണോ ഞാന്‍ നിറുത്തുന്നേ എന്നും പറഞ്ഞ് താങ്കള്‍ കുറച്ചുമുന്നേ ഓടി പോയത്? ഛര്‍ദ്ദിച്ചത് വിഴുങ്ങി തിരികെ വന്നതിനേതായാലും എന്റെ വക ഒരൂ നല്ല നമസ്കാരം. 

>>>മിഡില്‍ ഈസ്ടിലെയും, അഫ്ഘാനിലെയും, പാകിസ്ഥാനിലെയും, പ്രശ്നങ്ങളുടെ രാഷ്ട്രീയം അറിയാതെ വെളിച്ചപ്പാട് തുള്ളുന്ന താങ്കള്‍ക്ക് താങ്കളുടെ ചിന്തക്ക് പറ്റിയ നല്ല രണ്ടു മൂന്നു ബുക്സ് പരിചയപ്പെടുത്താം..ബാലരമ, പൂമ്പാറ്റ,..<<<< 

നാജ്,

മിഡില്‍ ഈസ്റ്റിലെയും, അഫ്ഘാനിസ്താനിലെയും, പാകിസ്ഥാനിലെയും, പ്രശ്നങ്ങളുടെ രാഷ്ട്രീയം തന്നെയാണു ഞാന്‍ എഴുതിയത്. മത രാഷ്ട്രീയം. ഇസ്ലാമിക മദ രാഷ്ട്രീയം. രാഷ്ട്രീയ ഇസ്ലാമിന്റെ അതിഭീകര മുഖമാണത്. സുന്നികള്‍ ഷിയകളെ കാണുന്നിടത്തു വച്ചൊക്കെ തല്ലിക്കൊല്ലുന്ന മത രാഷ്ട്രീയം. സുന്നികളും തുര്‍ക്കികളും ഷിയകളും ഒന്നിച്ച് കുര്‍ദുകളെ തല്ലിക്കൊല്ലുന്ന മദപ്പാട്. ഷിയകളും സുന്നികളും ഒന്നിച്ച് അഹമ്മദിയകളെ തുടച്ചുനീക്കുന്ന മദരാഷ്ട്രീയം. തലിബാന്‍ എന്ന മത സംഘടന യുദ്ധം ചെയ്ത് അധികാരം പിടിച്ചടക്കി, മത ശാസനകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മദ രാഷ്ട്രീയം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണ്ട, കുര്‍ആന്‍ വായന മാത്രം മതി എന്ന താലിബന്‍  ശാസന. അതിനെ എതിര്‍ത്തതിനാണ്, മലാലക്ക് വെടിയേറ്റത്. താങ്കളേപ്പോലുള്ള ഒട്ടകപക്ഷികള്‍ ഈ മദ രാഷ്ട്രീയം ഒരിക്കലും തിരിച്ചറിയില്ല. 

സത്യം പറയാമല്ലോ ബാലരമ, പൂമ്പാറ്റ, തുടങ്ങിയ പുസ്തകങ്ങള്‍  വായിച്ചപ്പോള്‍ അത് താങ്കളുടെ വേദ പുസ്തകമായ കുര്‍ആനേക്കാള്‍ മെച്ചമാണെന്നെനിക്കു തോന്നി. അന്യമതവിശ്വസികളെ കാണുന്നിടത്ത് വച്ചൊക്കെ വധിക്കുക, കണ്ഠങ്ങള്‍ തോറും വെട്ടുക, സന്ധികള്‍ തോറും വെട്ടുക, കുരിശില്‍ തറയ്ക്കുക, കൈ കാലുകള്‍ എതിര്‍ദിശയില്‍ ഛേദിച്ചു കളയുക തുടങ്ങിയ ക്രൂരതകള്‍ ഞാന്‍ താങ്കള്‍ നിര്‍ദ്ദേശിച്ച ഒരു പുസ്തകത്തിലും വായിച്ചിട്ടില്ല. പരമ കാരുണികന്‍ താങ്കളേപ്പോളുള്ള വിചിത്ര ജന്മങ്ങള്‍ക്ക് വേണ്ടി ഇറക്കിയ പൊത്തകത്തിലേ ഞാനത് വായിച്ചിട്ടുള്ളൂ. താങ്കളേപ്പോലുള്ള സത്യവിശ്വാസികള്‍ക്ക് വേണ്ടി താങ്കളുടെ ദൈവം സ്വര്‍ഗത്തില്‍ കരുതി വച്ചിരിക്കുന വിഭവങ്ങള്‍ വായിച്ച് എനിക്ക് തല ചുറ്റിപ്പോയിട്ടുണ്ട്. മദ്യപ്പുഴകളും, നിത്യ ബലന്‍മാരും, ഹൂറികളും. ഏത് മൂന്നാം കിട വേശ്യാലയത്തിലും ലഭിക്കുന്ന ഇവയാണു താങ്കള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ബോധം കെട്ടു പോയി. 

ബാലരമ, പൂമ്പാറ്റ, ടിന്റുമോന്‍ ജോക്സ് തുടങ്ങിയ വായിക്കുന്ന ഒരു കുട്ടിയും  ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ആത്മഹത്യ ചെയ്യില്ല. അതൊക്കെ വായിച്ച് ചിരിച്ചുല്ലസിച്ച് നടക്കുകയേ ഉള്ളു. പക്ഷെ താങ്കളുടെ വേദ പൊത്തകം വയിക്കുന്ന കുട്ടികളോ? അത് കാണണമെങ്കില്‍ ഈ വീഡിയോ കാണുക. ആ കുട്ടി ചെയ്തതില്‍ ഒരു തെറ്റും കാണാത്ത ഒരമ്മയേയും ഇതില്‍ കാണാം.




>>>അവര്‍ എല്ലാവരും മുസ്ലിങ്ങള്‍ ആണ്. ചില പ്രവാചക ചര്യകളില്‍ ഉള്ള അഭിപ്രായ വിത്യാസങ്ങള്‍ മാത്രമാനത്. <<<<

നാജ്, 

വളരെ നല്ലത്. ചില പ്രവാചക ചര്യകളില്‍ ഉള്ള അഭിപ്രായ വിത്യാസങ്ങള്‍ പല വിഭാഗങ്ങളെ ഉണ്ടാക്കുന്നു എന്നൊക്കെ മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കുണ്ട്. ഞാന്‍ ഇത്രയും  പ്രതീഷിച്ചില്ല.

ഇതേ ഞാനും പറഞ്ഞുള്ളു. താലിബനും ഉപയോഗപ്പെടുത്തുന്നത് ഇതു മാത്രമാണ്. സ്ത്രീകള്‍ എന്നും പുരുഷന്റെ ആധിപത്യത്തില്‍ ഇരിക്കണമെന്ന പ്രവചക നിര്‍ദ്ദേശം അതേപോലെ തലിബാന്‍ പ്രാവര്‍ത്തികമാക്കുന്നു. മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവായ അലിയാണ്, അദ്ദേഹത്തിന്റെ ശരിക്കുള്ള പിന്തുടര്‍ച്ചക്കാരന്‍ എന്ന സത്യം ഷിയകളും പ്രാവര്‍ത്തികമാക്കുന്നു. ഒന്നിന്റെയും ചിത്രമോ പ്രതിമകളോ ഉണ്ടാക്കരുത് എന്ന പ്രവാചക നിര്‍ദ്ദേശമനുസരിച്ചതുകൊണ്ടാണ്, തലിബന്‍ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ പീരങ്കി ഉപയോഗിച്ച് തകര്‍ത്തത്.

ഇസ്ലാമിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം കിട്ടുമെന്ന പ്രവാച വചനം ശിരസാ വഹിച്ചു കൊണ്ട് പല മുസ്ലിങ്ങളും ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ചാകുന്നു. അന്യ മതവിശ്വാസികളെ കാണുന്നിടത്തു വച്ചൊക്കെ കൊല്ലണമെന്ന നിര്‍ദ്ദേശം മറ്റ് ചില മുസ്ലിങ്ങള്‍ നടപ്പിലാക്കുന്നു. ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈ കാലുകള്‍ എതിര്‍ ദിശയില്‍ ഛേദിച്ചു കളയണം എന്ന കുര്‍ആന്‍ നിര്‍ദേശം അതേ പടി നടപ്പിലാക്കി കുറച്ച് പേര്‍ കേരളത്തിലും. അത് ചെയ്തവരില്‍ ഇസ്ലാമിക രാജ്യങ്ങളിലേക്ക് ഓടിപ്പോകാത്ത എല്ലാവരെയും  ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥ പിടികൂടുകയും ചെയ്തു. ഈ വ്യവസ്ഥ ഇവിടെ ഉള്ളതുകൊണ്ട് പ്രവാച ചര്യകളിലെ അഭിപ്രായ വ്യത്യസങ്ങള്‍ പൊതു വേദികളിലെ വിഴുപ്പലക്കലും ചീത്ത പറച്ചിലും വെല്ലുവിളികളിലും  ഒതുങ്ങുന്നു. ഇസ്ലാമിക ദൈവീക നിയമം പ്രബല്യത്തിലുള്ള സുന്ദര ഭൂമികളില്‍ അത് ബോംബായും, വാളായും, കത്തിയായും, തോക്കായും  മറ്റും പ്രയോഗിക്കപ്പെടുന്നു. അത് ചെയ്യുന്നവര്‍ക്ക് താരപരിവേഷവും വീര പരിവേഷവും ലഭിക്കുന്നു.


>>>.അതെ കേരളത്തിലെ മുസ്ലീങ്ങള്‍ എല്ലാം ജവഹര്ലാരല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒരുമിച്ചു കൂടി തേജസ്സിന് എഴുതി കൊടുത്തതാണ്, ഒരു പത്രം വിളമ്പുന്നതിനെ എല്ലാ മുസ്ലീങ്ങളുടെയും കൂടി തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകാ. <<<

അനോണി,

താങ്കളുടെ ആണത്തം പരിശോധിച്ച് കഴിഞ്ഞിട്ടായിരിക്കുമല്ലോ വള്ളി ഈ കമന്റിവിടെ അനുവദിച്ചത്. വള്ളിയുടെ പള്ളിക്കൂടത്തിലെ ആണത്ത പരൂക്ഷ പസായതിന്, അഭിനന്ദനങ്ങള്‍. പക്ഷെ താങ്കള്‍ മറുപടി എഴുതുന്ന എന്റെ കമന്റിവിടെ ഇല്ല. 

ഞാനെഴുതിയത് ആ ശിക്ഷാവിധിയെ കേരളത്തില്‍ പല മുസ്ലിങ്ങളും അനുകൂലിച്ചു എന്നാണ്. എല്ലാ മുസ്ലിങ്ങളും അനുകൂലിച്ചു എന്നല്ല. പക്ഷെ ജോസഫ് സാര്‍ ചെയ്തത് ശിക്ഷാര്‍ഹമായ തെറ്റാണ്, എന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറഞ്ഞിരുന്നു.

ന്യയീകരിച്ചവര്‍ക്ക് അതിനുള്ള ന്യയീകരണം  കുര്‍ആനില്‍ ഉണ്ടെന്നാണ്, ഞാന്‍ ഒരു ആയത്ത് ഉദ്ധരിച്ചു പറഞ്ഞത്. എന്തേ താങ്കളത്തേക്കുറിച്ചു മൌനം പാലിക്കുന്നു. ഞാന്‍ എഴുതിയതില്‍ എന്ത് അസംബന്ധമാണുള്ളത്?

ഇവിടത്തെ പ്രശ്നം  കുര്‍ആനിലുള്ള ഈ ശിക്ഷാവിധി ആരു നടപ്പിലാക്കണമെന്നതല്ലല്ലോ. അങ്ങനെ ഒരു ശിക്ഷാ വിധി ഉണ്ട് എന്നല്ലേ? ഇനി ആരു നടപ്പിലാക്കണമെന്നാണെങ്കില്‍ കുര്‍അനില്‍  ഭരിക്കുന്നവരാണു ശിക്ഷ നടപ്പക്കേണ്ടതെന്നു പറഞ്ഞിട്ടില്ല കുര്‍ആന്‍ മുസ്ലിങ്ങള്‍ക്കുള്ള നിര്‍ദ്ദേശമാണ്. ഓരോ മുസ്ലിമും ചെയ്യേണ്ട കാര്യങ്ങളാണതില്‍ ഉള്ളത്.

താലിബാന്‍ അഫ്ഘാനിസ്ഥാനിലെ ഭരണകര്‍ത്താക്കള്‍ തന്നെയായിരുന്നു. ഇന്നും  അഫ്ഘാനിസ്ഥാനിലെ ഭൂരിഭാഗവും പാകിസ്ഥാനിലെ നല്ല ഒരു ഭാഗവും ഭരിക്കുന്നത് അവരാണ്. ഇവിടെ പരമര്‍ശിച്ച് സ്വാത്ത് താഴവര താലിബാന്റെ നിയന്ത്രണത്തിലാണ്. 

>>>ഖുറാന് മുസ്ളീങ്ങളുടെ ഭരണ ഘടനയാണ്, അതിലെ നിയമങ്ങളില്‍ സാധാ പൌരനും, ഭരണാധികാരിയും ഉദ്യോഗസ്ഥരും വിശ്വാസിയും, ഭാര്യയും , ഭര്ത്താിവും, പിതാവും, മാതാവും, മക്കളും എല്ലാം ഉണ്ട്, അതില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ ആര്ക്കുിവേണ്ടി എന്നുള്ളതും വ്യെക്തമാണ്.<<<

അനോണി,

കുര്‍ആനിലെ ഏത് ആയത്തിലാണ്, ഇതുപോലെ ഭരണഘടനയേക്കുറിച്ചും, ഭരണാധികാരികളേക്കുറിച്ചും, ഉദ്യോഗസ്ഥരേക്കുറിച്ചും എഴുതി വച്ചിരിക്കുന്നത്? 

>>>.ഇസ്ലാമിക നിയമ മനുസരിച്ചു ഒരാള്‍ തെറ്റായ കാര്യം ചെയ്‌താല്‍ മൂന്ന്‍ രീതിയില്‍ പ്രതികരിക്കണം എന്നാണു, ഒന്ന്. കൈ കൊണ്ട്.. അതിനും കഴിയാത്തവന്‍ നാവു കൊണ്ട്. <<<

അനോണി,

എവിടെയാണാ നിയമം  എഴുതി വച്ചിരിക്കുന്നത്? താങ്കള്‍ക്കങ്ങനെ പുതിയ വെളിപാടു വല്ലതും കിട്ടിയോ? 

>>>താലിബാന്റെ ഇഷ്ടത്തിനു എതിരായി പ്രവര്‍ത്തിച്ച മലാല എന്നാ കുട്ടിയെ അവര്‍ കൊല്ലുവാന്‍ ശ്രമിച്ചു, ക്രൂരത തന്നെ, വിദ്യാഭ്യാസ പരമായി വളരെ മുന്നില്‍ നില്‍ക്കുന്ന സാക്ഷര കേരളത്തിലെ ഒരു പുരോഗമന പ്രസ്ഥാനത്തില്‍ നിന്നും വിട്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉണ്ടായ അസഹിഷ്ണുതയാണ് സഖാവ് ടി പി യെ മരണത്തിലേക്ക് നയിച്ചത്. ഒളിവു കാല പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായെന്നു വിമര്‍ശിച്ച സക്കറിയ നേരിട്ട പ്രശ്നങ്ങളും നമ്മുക്കറിയാം, ക്ലാസെടുത്തു കൊണ്ടിരുന്ന അധ്യാപകനെ കുട്ടികളുടെ മുന്നില്‍ വെച്ച് അധി ക്രൂരമായി വെട്ടി കൊലപെടുത്തിയതും ഈ സാക്ഷര കേരളത്തിലാണ്, <<<

അനോണി,

ഇതൊന്നും ഇല്ല എന്നാരെങ്കിലും പറഞ്ഞോ. ഇതൊക്കെ ഉള്ളതുകൊണ്ട് പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ആരെയും കൊല്ലാം എന്നാണോ താങ്കളുടെ പക്ഷം?

റ്റി പി കൊലപാതകത്തേപ്പറ്റി ഞാന്‍ പല പ്രാവശ്യം എഴുതിയിട്ടുണ്ട്. പല പോസ്റ്റുകളിലും. എന്റെ നിലപാടതില്‍ വളരെ വ്യക്തമാണ്. സി പി എം വിട്ടുപോകുന്നവരെ കൊല്ലണമെന്ന് സി പി എമ്മിന്റെ ഭരണ ഘടനയില്‍ എഴുതി വച്ചിട്ടില്ല. പക്ഷെ ഇസ്ലാം ഉപേക്ഷിക്കുന്നവരെ കൊല്ലണമെന്ന് കുര്‍ആനില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.



004.089 


YUSUFALI: They but wish that ye should reject Faith, as they do, and thus be on the same footing (as they): But take not friends from their ranks until they flee in the way of Allah (From what is forbidden). But if they turn renegades, seize them and slay them wherever ye find them; and (in any case) take no friends or helpers from their ranks;- 



>>>>>എല്ലാ മുസ്ലീങ്ങളുടെയും കുത്തക തന്റെ ഒരൊറ്റ അഭിപ്രായത്തില്‍ എഴുതി തന്റെ അജണ്ട അവതരിപ്പിച്ചാല്‍ അത് സത്യമാകുമോ മോനെ..കാളിദാസ !! ഇത് തന്നെയാല്ലേ താങ്കള്‍ ഇസ്ലാമിനെ താളിബാനെന്ന രീതിയില്‍ അവതരിപ്പിക്കുന്നത്തിലും പ്രയോഗിക്കുന്നത് !!<<<< 

എല്ലാ മുസ്ലിങ്ങളുടെയും കാര്യം വിട്ടു കള. താങ്കളൊരു മുസ്ലിമാണെന്നാണല്ലോ അവകാശപ്പെടുന്നത്. ജോസഫ് സാര്‍ താങ്കളുടെ പ്രവചകനെ നിന്ദിച്ചോ? താങ്കള്‍ പറ. എന്താണു പ്രവാചക നിന്ദ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്? ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ മുക്രയിടുന്ന ഒരു പദമാണല്ലോ മത നിന്ദ പ്രവാചക നിന്ദ തുടങ്ങിയവ.

ജോസഫ് സാര്‍ ഒരു കല്‍പിത കഥാപാത്രത്തിനു മൊഹമ്മദ് എന്ന പേരിട്ടപ്പോള്‍  എല്ലാ മുസ്ലിങ്ങളും അത് മുസ്ലിം  പ്രവാചകനാണെന്നു പറഞ്ഞത് എന്റെ അജണ്ടയല്ല. താങ്കളേപ്പൊലുള്ള അനേകം മുസ്ലിങ്ങളുടെ മറ്റേതോ അജണ്ടയുടെ പ്രതിഫലനമായിരുന്നു. മുസ്ലിം പ്രവാചകന്റെ ചിത്രം വരച്ചാല്‍ നിന്ദയാണെന്ന് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നു. ഒന്നിന്റെയും ചിത്രം പാടില്ല എന്ന് ഹദീസുകളില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്, തലിബാന്‍ ബാമിയാനിലെ ബുദ്ധ പ്രതിമകളൊക്കെ തകര്‍ത്തത്. പക്ഷെ അത് തകര്‍ത്തു എന്നും പറഞ്ഞ് ഒറ്റ ബുദ്ധ മതക്കാരനും  ഒരു മുസ്ലിമിന്റെയും  കഴുത്തിനു പിടിച്ചില്ല ലോകത്തൊരിടത്തും. അവര്‍ അതിനു വേണ്ടി തെരുവിലിറങ്ങിയില്ല പൊതു മുതല്‍ നശിപ്പിച്ചില്ല ആരെയും കൊന്നുമില്ല. പക്ഷെ മുസ്ലിം പ്രവാചകന്റെ ചിത്രം വരച്ചു എന്നും പറഞ്ഞ് എത്ര അമുസ്ലിങ്ങളെ ലോകം മുഴുവന്‍ മുസ്ലിങ്ങള്‍ ആക്രമിച്ചു, കൊലപ്പെടുത്തി.

മൊഹമ്മദിന്റെ ചിത്രം വരച്ചാല്‍ കലിതുള്ളുന്ന എല്ലാ മുസ്ലിങ്ങളും സ്വന്തം  ചിത്രം എല്ലായിടത്തും പതിപ്പിച്ചു വയ്ക്കും. അത് ആണത്തത്തിന്റെ ലക്ഷണമായി മറ്റ് ചിലര്‍  കൊട്ടിപ്പാടി നടക്കുകയും ചെയ്യും. ഒന്നിന്റെയും ചിത്രം വരയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല എന്ന മൊഹമ്മദിന്റെ നിര്‍ദ്ദേശം അതേ പടി നടപ്പിലാക്കുന്ന മുസ്ലിങ്ങളാണു താലിബാന്‍ കാര്‍. 




>>>>>>കാളിദാസന് കോപ്പി പേസ്റ്റ് അല്ലാതെ ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടായിരിക്കണം ആരോ പരഞ്ഞുദ് കൊടുത്ത 4:89 മാത്രം പേസ്ടിയത് ! അടുത്ത വാചകം ഇവിടെ വിവരമുള്ളവര്‍ക്ക് വായിക്കാം. <<<<<<

നാജ്,

അടുത്ത വാചകത്തില്‍ ഏതോ ഉടമ്പടിയേക്കുറിച്ചാണു പറയുന്നത്. ഞാന്‍ എഴുതിയത് വിശ്വാസത്തേക്കുറിച്ചാണ്, ഇസ്ലാമിക മത വിശ്വാസത്തേക്കുറിച്ച്. Faith എന്ന വാക്കിന്റെ അര്‍ത്ഥം താങ്കള്‍ക്കറിയില്ലെങ്കില്‍ ഏതെങ്കിലും ഡിക്ഷനറി വായിച്ചു പഠിക്കുക. കൂടെ renegades എന്ന വാക്കിന്റെയും അര്‍ത്ഥം  വായിച്ചു പഠിക്കുക. പക്ഷെ പഠിക്കണം, വെറുതെ വായിച്ചാല്‍ പോരാ.

ഇനി വായിച്ചു മനസിലാക്കാന്‍ പ്രയാസമാണെങ്കില്‍  വിവരമുള്ളവര്‍ ഇതൊക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ​ചെയ്തു വച്ചിട്ടുണ്ട്. അതെങ്കിലും പഠിക്കുക.



ആയ: 88 - 89

(88-90) എന്തുപറ്റി? കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങള്‍ രണ്ടു കക്ഷികളായല്ലോ? അവര്‍ സമ്പാദിച്ചിട്ടുള്ള തിന്മകളുടെ ഫലമായി അല്ലാഹു അവരെ തലകീഴായി മറിച്ചിരിക്കുന്നു. അല്ലാഹു സന്മാര്‍ഗം നല്‍കാത്തവര്‍ക്കു നിങ്ങള്‍ സന്മാര്‍ഗം നല്‍കാമെന്നാശിക്കുകയാണോ? എന്നാല്‍ അല്ലാഹു വഴിതെറ്റിച്ചവനുവേണ്ടി ഒരു വഴിയും കണ്ടെത്തുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. തങ്ങള്‍ എവ്വിധം നിഷേധിച്ചുവോ, അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണവരാഗ്രഹിക്കുന്നത്. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണ്ടേടത്തുവച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരില്‍ ആരെയും നിങ്ങള്‍ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക.


കപടവിശ്വാസം, സത്യനിഷേധം എന്നീ വാക്കുകള്‍ ഈ തര്‍ജ്ജമയില്‍ താങ്കള്‍ക്ക് കാണാവാനും മനസിലാക്കുവാനും സാധിക്കുന്നില്ലെങ്കില്‍ താങ്കള്‍ കുര്‍ആന്‍ വായിച്ചിട്ട് യാതൊരു കാര്യവുമില്ല.  താങ്കള്‍ വായിക്കുമ്പോലെയേ മറ്റുള്ളവരും കുര്‍ആന്‍ വായിക്കാവൂ എന്ന ദുശാഠ്യമാണിതിന്റെ കാരണം. അതു തന്നെയാണ്, ഇസ്ലാമിന്റെ ഏറ്റവും വലിയ ഗതികേടും. ഏറ്റവും ലളിതമെന്നും പറഞ്ഞ് മൊഹമ്മദ് ഉപദേശിച്ച ഒരു പുസ്തകത്തിന്റെ ഗതികേടോര്‍ത്ത് സഹതാപം തോന്നുന്നു. 

ഇനി കപടവിശ്വാസം എന്നത് കമ്യൂണിസ്റ്റുപാര്‍ട്ടിയിലുള്ള വിശ്വാസവും സത്യം എന്നത് റ്റി പി ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതാണെന്നുമൊക്കെ ആണു വ്യാഖ്യാനമെങ്കില്‍ ഞാന്‍ മുന്‍കൂറായി ഒന്നു ചിരിച്ചോട്ടെ. 


>>>>>4:90 Except for those who take refuge with a people between yourselves and whom is a treaty or those who come to you, their hearts strained at [the prospect of] fighting you or fighting their own people. And if Allah had willed, He could have given them power over you, and they would have fought you. So if they remove themselves from you and do not fight you and offer you peace, then Allah has not made for you a cause [for fighting] against them.
ഈ മുറിച്ചെടുത്ത കുര്‍ആന്‍ വചനങ്ങള്‍ പെസ്ടിയല്ലേ ക്രിമിനലുകള്‍ക്ക് ചൂട്ടു പിടിക്കുന്നത്. <<<< 

തല തിരിഞ്ഞു വായിച്ചാല്‍ ഇതുപോലിരിക്കും. ആരെയൊക്കെ കണ്ടു പിടിച്ച് വധിക്കുന്നതില്‍ നിന്നൊഴിവാക്കണം എന്നാണ്, താങ്കളീ ഉദ്ധരിച്ച ആയത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ കുറച്ചു കൂടെ വ്യക്തമായി. തലിബാനും  മറ്റനേകം മുസ്ലിങ്ങളും ചെയ്തു കൂട്ടുന്നതിന്റെ അടിസ്ഥാനം  കുര്‍ആന്‍ തന്നെയാണ്. താങ്കളിവിടെ മുമ്പെഴുതിയതും ഇതു തന്നെ. ഡ്രോണ്‍ ആക്രമണത്തിന്റെ കാര്യം പറഞ്ഞില്ലേ അതു തന്നെ. താങ്കള്‍ക്ക് ഇംഗ്ളീഷില്‍ വലിയ പിടിപാടാണല്ലോ. എന്താണ്, 

So if they remove themselves from you and do not fight you and offer you peace, then Allah has not made for you a cause [for fighting] against them.
എന്നെഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം? അതറിയില്ലെങ്കില്‍ വീണ്ടും വായിക്കുക. 


ആയ: 90-91

നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ജനതയോട് ചേര്‍ന്ന കപടന്മാര്‍ ഈ വിധിയില്‍നിന്നൊഴിവാകുന്നു. അപ്രകാരം, നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യുവാന്‍ മനസ്സുവരാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതില്‍നിന്നൊഴിവാകുന്നു. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരില്‍ നിയോഗിക്കുകയും അങ്ങനെ അവര്‍ നിങ്ങളോടു പോരാടുകയും ചെയ്യുമായിരുന്നു. നിങ്ങളോടു യുദ്ധം ചെയ്യാതെ മാറിനില്‍ക്കുകയും നിങ്ങളുമായി സന്ധിയും സമാധാനവും ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍, പിന്നെ അവരെ ആക്രമിക്കുന്നതിന് ഒരു ന്യായവും അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മറ്റൊരുവിഭാഗം കപടവിശ്വാസികളെ ഇപ്രകാരം കാണാം: അവര്‍ നിങ്ങളോടും സ്വജനത്തോടും സമാധാനത്തില്‍ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ അതില്‍ ചാടിവീഴുന്നു. ഇക്കൂട്ടര്‍ നിങ്ങള്‍ക്കെതിരെ വരുന്നതില്‍നിന്നു മാറിനില്‍ക്കുകയും നിങ്ങളോടു സന്ധിയും സമാധാനവും അപേക്ഷിക്കുകയും സ്വകരങ്ങള്‍ അടക്കിവയ്ക്കുകയും ചെയ്യുന്നില്ലെങ്കില്‍, എവിടെവെച്ചു കണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരുടെ നേരെ കരമുയര്‍ത്തുന്നതിന് നാം നിങ്ങള്‍ക്ക് തെളിഞ്ഞ ന്യായം നല്‍കിക്കഴിഞ്ഞിരിക്കുന്നു.


>>>>>"If one of you sees something wrong, let him change it with his hand; if he cannot, then with his tongue; if he cannot, then with his heart and this is the weakest faith." Some versions add: "there is no part of faith behind that, not even so much as a mustard seed." Hadith <<<< 



അനോണി,

താങ്കളീ ഹദീസ് പരാമര്‍ശം ഉദ്ധരിച്ചതിനു നന്ദി. പക്ഷെ ഏത് ഹദീസെന്നും എവിടെ ആണെന്നും കൂടി പറഞ്ഞാല്‍ ആധികാരികമാകും. എന്തായാലും താങ്കളുടെ വാദം ഞാന്‍ മുഖവിലക്കെടുക്കുന്നു,.

താങ്കള്‍ പറഞ്ഞത് പ്രതികരിക്കുന്നതിന്റെ ഒന്നാമത്തെ രീതി കൈ കൊണ്ടാകണമെന്നാണ്. സംഗതി വളരെ വ്യക്തം. സാധിക്കുന്നവര്‍ കൈ കൊണ്ടു തന്നെ ആദ്യം പ്രതികരിക്കുക. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അതിനു സാധിച്ചു അവര്‍ കൈ കൊണ്ട് പ്രതികരിച്ചു. കേരള മുസ്ലിങ്ങളൊക്കെ ജോസഫ് സാര്‍ പ്രവാചകനിന്ദ നടത്തി എന്ന് ഏക സ്വരത്തില്‍ തീരുമാനിച്ചു. മത നിന്ദയും പ്രവചക നിന്ദയും നടത്തുന്നവന്റെ കൈയും കാലും എതിര്‍ദിശയില്‍ ഛേദിക്കണമെന്ന കുര്‍ആനിക നിര്‍ദ്ദേശം  കൈ കൊണ്ട് തന്നെ നടപ്പിലാക്കാന്‍ അവര്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കൈ വെട്ടി എടുക്കുക എന്ന കൈ കൊണ്ടുള്ള പ്രയോഗം അവര്‍ നടത്തി. ഇതു തന്നെ താലിബനും അല്‍ ഖയിദയുമൊക്കെ ചെയ്യുന്നു. കൈ കൊണ്ടുള്ള പ്രയോഗം ആദ്യം തന്നെ നടത്തണമെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചതുകൊണ്ട് അവര്‍ അതാദ്യം നടത്തി. ഇപ്പോഴും അത് തന്നെ നടത്തുന്നു. അപ്പോള്‍ ആരാണു ഏറ്റവും   ​നല്ല മുസ്ലിം. താങ്കള്‍ തന്നെ ചിന്തിച്ചു കണ്ടുപിടിക്കുക. 


>>>>>>ഞാന്‍ അനോണി ആയി എഴുതിയപ്പോഴും എന്റെ മതവും ജോലിയും വ്യെക്ത്തമാക്കി. നിങ്ങള്‍ അനോണി ആയി ഒരു ഹിന്ദു പേര് സ്വീകരിച്ചു എഴുതുമ്പോള്‍ താങ്കള്‍ കൈ വെട്ടുകാരെ പോലുള്ള ഏതോ സംഘടനയില്‍ അങ്ങമാണോ എന്ന് സംശയിക്കുന്നു. <<<<<<


അനോണി,

താങ്കളുടെ പേരോ മതമോ ജോലിയോ എനിക്കറിയേണ്ട ആവശ്യമില്ല. അതിവിടെ വ്യക്തമാക്കിയതായി ഞാന്‍ കണ്ടില്ല. അതുകൊണ്ടാണ്, വള്ളി ആണത്തമൊക്കെ അളന്നു തിട്ടപ്പെടുത്തിയായിരിക്കും എന്ന് പറഞ്ഞത്.

ക്രൈസ്തവ തീവ്രവാദിയില്‍ നിന്നു മുസ്ലിം ഭീകരനിലേക്ക് എനിക്ക് പ്രമോഷന്‍ തന്നതിനു നന്ദി. ഇനി ആ പേരില്‍ കുറേക്കാലം നടക്കാമല്ലോ.

തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ മാത്രമേ എനിക്ക് പ്രസക്തമായി തോന്നുന്നുള്ളു. അതാണു മറ്റുള്ളവരുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നത്. 

വാക് ചാതുര്യം കൊണ്ട് കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കുവാന്‍ കഴിയില്ല എന്ന തിരിച്ചറിവിനു നന്ദി. അത് വള്ളിയേയും നാജിനേയും മോണിട്ടറെയുമൊക്കെ ഒന്നു മനസിലാക്കിച്ചാല്‍ നന്നായിരുന്നു. കൈ വെട്ടു പോലുള്ള പ്രവര്‍ത്തികൊണ്ടേ അതിനു സാധിക്കു. അതാരാണു ചെയ്യുന്നതെന്ന് താങ്കള്‍ക്കും അറിയാമല്ലോ. കൈവെട്ടുകേസില്‍ അറസ്റ്റിലായ ഒരാള്‍ ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. കഷ്ടം. ഇതിനായിരുന്നോ അയാള്‍ ഈ കൊടും ക്രൂരതക്ക് ഇറങ്ങിയത്?

താലിബാന്‌ എതിരായി മുസ്ലീം സുഹൃത്തുക്കള്‍ പോസ്ടിടുന്നതിനെയും  അവരുടെ ക്രൂരതയെ എതിര്‍ക്കുനതിനെയും ഞാന്‍ ആത്മാര്‍ര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. പക്ഷെ തലിബാന്‍ കാര്‍ മുസ്ലിങ്ങളല്ലെന്നും അവര്‍ അവര്‍ക്ക് മത ചിന്തയില്ല എന്നുമുള്ള നിലപാടിനെ എതിര്‍ക്കുന്നു. അവര്‍  ഉപയോഗപ്പെടുത്തുന്ന കുര്‍ആനിക ആയത്തുകളുടെ അര്‍ത്ഥം മറ്റെന്തോ ആണെന്നുമൊക്കെ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഞാനതിനെ എതിര്‍ക്കും. അതിന്റെ പിന്‍ബലം കുര്‍ആനില്‍ നിന്നു തന്നെ ചൂണ്ടിക്കാട്ടും. അത് കാണുമ്പോള്‍ എന്തിനാണു മുസ്ലിം സുഹൃത്തുക്കള്‍ നിയന്ത്രണം വിടുന്നത്. അതൊന്നും ഞാന്‍  എഴുതിയവയല്ല മുസ്ലിങ്ങളുടെ വേദ പുസ്തകമായ കുര്‍അനിലൂടെ അവരുടെ പ്രവാചകന്‍ പറഞ്ഞു കൊടുത്തതാണ്. 

താങ്കള്‍ ഇവിടെ തന്നെ ഒരു ഹദീസുദ്ധരിച്ചു കണ്ടു. അതിന്റെ അര്‍ത്ഥം ശരിക്കും താങ്കള്‍ക്ക് മനസിലായില്ല എന്നാണ്, എനിക്ക് തോന്നുന്നത്. അതുപ്രകാരം വിശ്വാസത്തിലെ അതീവ ദുര്‍ബലരാണ്, മനസു കൊണ്ട് പ്രതികരിക്കുന്നത്. കുറച്ചു കൂടേ ഉറച്ച വിശ്വാസമുള്ളവര്‍ വാക്കു കൊണ്ട് പ്രതികരിക്കുന്നു. ഏറ്റവും മുന്തിയ വിശ്വാസമുള്ളവര്‍ കൈ കൊണ്ട് പ്രതികരിക്കുന്നു. ഇനി താങ്കള്‍ പറയൂ, ഏറ്റവും മുന്തിയ വിശ്വാസമുള്ളവരല്ലേ കൈ വെട്ടിയവരും വെടി വച്ചവരും? 

>>>>അതെ താങ്കള്‍ തന്നെ മുന്തിയ വിശ്വാസി, അതിനു ഈ ഹദീസ്‌ തെളിവായി താങ്കള്ക്കു മുന്നില്‍ ഉണ്ടല്ലോ, സംഘടനാ ക്ലാസ്സുകളില്‍ ഹദീസിനും ഖുര്‍ ആനും വ്യഖ്യാനം നല്കുതന്ന രീതി ഇപ്പോള്‍ മനസ്സിലായി, ഇനി ഈ ഹദീസ്‌ ഉപയോഗിച്ച് ബഷീര്‍ സാഹിബിനെയും നാജിനെയും പോലുള്ളവര്‍ മൃദു വിശ്വാസികളോ അല്ലെങ്കില്‍ ഇടത്തരം വിശ്വാസികളോ ആണെന്ന് സമര്ത്ഥി ക്കാമല്ലോ. <<<<<

അനോണി,

ഒരു സംഘടനാ ക്ളാസിലും പോകാതെ താങ്കള്‍ സ്വയം പഠിച്ചിട്ട് ഈ ഹദീസിനു നല്‍കിയ വ്യാഖ്യാനം ഇപ്പോള്‍ എല്ലാവരും  മനസിലാക്കിയിട്ടുണ്ട്. അതിന്റെ ജാള്യത മറയക്കാന്‍ വേണ്ടി കിടന്നുരുളേണ്ട.അക്ഷരാഭ്യാസമുള്ളവര്‍ക്ക് താങ്കളുദ്ധരിച്ച ഹദീസിന്റെ അര്‍ത്ഥം മനസിലാകും.

ഒരു ഹദീസൊക്കെ ഉദ്ധരിക്കുമ്പോള്‍ കുറഞ്ഞ പക്ഷം അതില്‍ പറഞ്ഞിരിക്കുന്നതെന്താണെന്നു മനസിലാക്കി ഉദ്ധരിക്കുന്ന വിദ്യ പഠിക്കൂ സുഹൃത്തേ. താങ്കള്‍ എന്തോ സ്ഥാപിക്കാന്‍ വേണ്ടി ഉദ്ധരിച്ച ഹദീസിന്റെ നേരെയുള്ള, സാധാരണക്കാര്‍ക്ക് മനസിലാകുന്ന അര്‍ത്ഥമാണു ഞാന്‍ പറഞ്ഞത്., അത് തെറ്റാണെങ്കില്‍ ശരിക്കുള്ളത് താങ്കള്‍ പറയണം. അതിനു പകരം സംഘടനാക്ളാസുകളില്‍ കുര്‍ആനു വ്യാഖ്യാനം നല്‍കുന്ന ഉഡായിപ്പിലേക്കോടാതെ.

താങ്കളുദ്ധരിച്ച ഹദിസ് പ്രകാരം വാക്കുകൊണ്ടും മനസുകൊണ്ടും  തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ മൃദു വിശ്വാസികള്‍ തന്നെയാണ്. പ്രവാചകനെ നിന്ദിച്ച തെറ്റു ചെയ്ത ജോസഫ് സാറിനെതിരെ കൈകൊണ്ട് പ്രവര്‍ത്തിച്ചവരാണ്, ഉറച്ച വിശ്വാസികള്‍. ഇത് താങ്കളേത് വിധത്തില്‍ വ്യാഖ്യാനിച്ചാലും എനിക്ക് പ്രശ്നമില്ല.

പരസ്പരം സ്നേഹിക്കുന്ന സഹായിക്കുന്ന മത-ഭൌതിക വിദ്യാഭ്യാസം നേടിയ ആര്ജ്ജവമുള്ള ഒരു തലമുറവളര്ന്നു വരുന്നു എന്നു താങ്കള്‍ തന്നെ അവകാശപ്പെട്ടിട്ട് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഹദീസു കൊള്ളാം. അവര്‍ വിദ്യാഭ്യാസം  നേടി എന്നത് സത്യമാണെങ്കില്‍, ഈ ഹദീസിന്റെ ശരിക്കുള്ള അര്‍ത്ഥം അവര്‍ മനസിലാക്കും. അത് മനസിലാക്കിയിട്ട് ഇത് ശുദ്ധ അസംബന്ധമാണെന്ന് തിരിച്ചറിഞ്ഞാലേ ആ വിദ്യാഭ്യാസത്തിനെന്തെങ്കിലും അര്‍ത്ഥമുണ്ടാകൂ. താങ്കള്‍ മനസിലാക്കുന്നതുപോലെയാണവരും മനസിലാക്കുന്നതെങ്കില്‍ അവരോട് ആരും സഹതപിക്കും. താങ്കളാണാ വിദ്യാഭ്യാസത്തിന്റെ അളവുകോലെങ്കില്‍ കഷ്ടം എന്നേ ഞാന്‍ പറയൂ. 


>>>>>ഈ ഹദീസ്‌ പ്രകാരം സാധാരണക്കാരായ ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് വ്യെക്തമാക്കി തരാം. ഒരു മകന്‍ കള്ളുകുടി എന്ന തിന്മ ചെയ്യുന്നുണ്ടെങ്കില്‍ പിതാവിന് കൈ കൊണ്ട് തടയാം.<<<<

അനോണി,

ആംഗ്യ ഭാഷയിലൂടെ അല്ലേ?

സാധാരണക്കാരായാലും അസാധരാണക്കാരായാലും കൈ കൊണ്ട് തടയുക എന്നു പറഞ്ഞാല്‍ ബലം പ്രയോഗിച്ചു തടയുക എന്നാണ്. കുര്‍ആന്‍ വായിക്കുമ്പോലെ മലയാള ഭാഷക്ക് താങ്കളേതായാലും വ്യാഖ്യാനം ചമക്കേണ്ടതില്ല. കൈ കൊണ്ട് തടയുക എന്നതിനൊരര്‍ത്ഥമേ ഉള്ളു.

പ്രവാചകനിന്ദ എന്ന തിന്മ ചെയ്തതിനെ കൈ കൊണ്ട് തടഞ്ഞതാണ്, കൈ വെട്ടി എടുത്തത്. അതൊക്കെ അല്‍പ്പം ചിന്താശേഷി ഉള്ളവര്‍ക്ക് മനസിലാകും. അത് ചെയ്തവര്‍ക്ക് എവിടെ നിന്ന് പ്രചോദനം ലഭിച്ചു എന്നും. 

>>>>>ഇനി നിങ്ങള്ക്ക് ധൈര്യമായി പറയാമല്ലോ, സാധാരണ മുസ്ലീങ്ങള്‍ ഈ ഹദീസിന്റെ അര്‍ഥം മനസ്സിലാക്കിയിരിക്കുന്നത് ഇങ്ങനെ ഒക്കെ ആണെന്നും ഇതൊന്നു മല്ല ഇതിന്റെ അര്‍ഥം കൈ വെട്ടണം തല വെട്ടണം എന്നെക്കെ ആണെന്ന് പടിപ്പിക്കാമല്ലോ, ഇസ്ലാമിക ഭരണ കൂടം ചെയ്യേണ്ട ശിക്ഷാ വിധികളെ അണികളെ കൊണ്ട് ചെയ്യിക്കുന്ന താങ്കള്‍ ഒരു ഉറച്ച വിശ്വാസി തന്നെ.<<<<

അനോണി,

സാധാരണ മുസ്ലിങ്ങള്‍ ഈ ഹദീസിനേക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല. എത്ര മുസ്ലിങ്ങള്‍ ഹദീസു വായ്ച്ചിട്ടുണ്ട്? എത്ര മുസ്ലിങ്ങള്‍ കുര്‍ആന്‍ ആര്‍ത്ഥം മനസിലാക്കി വയിച്ചിട്ടുണ്ട്?

ഈ ഹദീസു വായിക്കുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ഭാഷാജ്ഞാനമുണ്ടെങ്കില്‍ അവര്‍ ഇത് ശരിയായ അര്‍ത്ഥത്തില്‍, എഴുതിയിരിക്കുന്ന വാക്കുകളുടെ അതേ അര്‍ത്ഥത്തില്‍ മനസിലാക്കും. അതു വായിക്കുമ്പോള്‍ നാണക്കേട് തോന്നുന്നവര്‍ അതിനെ ദുര്‍വ്യാഖ്യാനിക്കും. 

അത് മനസിലാക്കണോ വേണ്ടയോ എന്നതൊന്നും എന്റെ പ്രശ്നമല്ല. താലിബാനും മറ്റനേകം ഇസ്ലാമിക ഭീകരരും  ചെയ്യുന്ന പ്രവര്‍ത്തികളൊക്കെ ന്യായീകരിക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങളും നിര്‍ദ്ദേശങ്ങളും കുര്‍ആനിലും ഹദീസുകളിലും ഉണ്ടെന്നാണു ഞാന്‍ പറഞ്ഞത്. അത് ആരൊക്കെ പഠിക്കണമെന്നതൊക്കെ അവവരവരുടെ ഇഷ്ടം. താങ്കള്‍ക്ക് വേണ്ടെങ്കില്‍ താങ്കള്‍ പഠിക്കേണ്ട. പഠിക്കേണ്ടവര്‍ പഠിക്കട്ടെ. കൈ വെട്ടുന്നതും തല വെട്ടുന്നതുമൊക്കെ ഇസ്ലാമിക ദൈവീകനിയമമായ ശരിയയിലുള്ളതല്ലേ? പിന്നെന്തിനാണത്തിനോടു പുച്ഛം?

ഈ ശിക്ഷാവിധികളൊക്കെ ഇസ്ലാമിക ഭരണകൂടം ചെയ്യണമെന്നല്ല മൊഹമ്മദ് പറഞ്ഞത്. മുസ്ലിങ്ങള്‍ ചെയ്യണമെന്നാണ്. കുര്‍ആന്‍ ഒരു പ്രാവശ്യം വായിച്ചിട്ടുള്ളവര്‍ക്ക് അത് മനസിലാകും. 


>>>>കാളിദാസ് സമൂഹത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ ഫാസിസ്റ്റ് മുഖം ഇവിടെ സ്വയം താങ്കള്‍ തുറന്നു കാണിച്ചിരിക്കുന്നു. ക്രിമിനലുകള്‍ ആയ മത നാമ ധാരികള്‍ക്ക് ആവശ്യമായ ഫുഡ്‌ നല്‍കി ഫീഡ് ചെയ്യുകയാണ് താങ്കളെ പോലുള്ളവര്‍ ചെയ്യുന്നത്. <<<<<

നാജ്,

താങ്കളെന്തിനാണു ക്രിമിനലുകളായ നാമ ധാരികള്‍ എന്നുപയോഗിക്കുന്നത്. കുര്‍ആന്‍ എന്ന താങ്കളുടെ വേദ പുസ്തകത്തിലെ ഒരു നിര്‍ദ്ദേശം ആണു ഞാന്‍  പകര്‍ത്തി എഴുതിയത്. അത് അതേപടി നടപ്പിലാക്കുന്നവരെ മുസ്ലിങ്ങളെന്നു തന്നെയല്ലേ വിളിക്കേണ്ടത്? അത് ഇസ്ലാമിന്റെ ഭാഗമല്ലെങ്കില്‍ എന്തുകൊണ്ട് ആ അസംബന്ധം കുര്‍ആനില്‍ നിന്നും നീക്കം ചെയ്തുകൂടാ?

ജോസഫ് സാറിന്റെ കൈ വെട്ടി എടുക്കുന്നതില്‍ കുര്‍ആനിലെ ഒരായത്ത് പ്രചോദനം നല്‍കി എന്നു ഞാന്‍  പറഞ്ഞാല്‍ എങ്ങനെ അത് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കും? എനിക്കൊട്ടും മനസിലാകുന്നില്ല. താങ്കളുദ്ദേശിക്കുന്നത് കുറെയേറെ മുസ്ലിങ്ങള്‍ അത് വിശ്വസിച്ച് പലരുടെയും കൈ വെട്ടാന്‍ ഇറങ്ങുമെന്നാണോ? എങ്കില്‍ അത് ആരുടെ പോരായ്മയാണു നാജേ? ഇസ്ലാമിന്റെയും കുര്‍ആന്റെയും പോരായ്മ അല്ലേ?

തീവ്ര മുസ്ലിം വിഭാഗമായ വഹാബികള്‍ ഈ വക ആയത്തുകളൊക്കെ ഉപയോഗിച്ച് ലോകം മുഴുവന്‍  വര്‍ഷങ്ങളായി അക്രമ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കേരളത്തിലെ തീവ്ര വിഭാഗവും അത് ചെയ്യുന്നുണ്ട്. ലോകാവസാനം വരെ മാറ്റാനാകില്ല എന്ന ഇസ്ലാം വിശ്വാസം കാരണം അത് എന്നെന്നും നിലനില്‍ക്കും. അത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും ഗതികേടാണ്. സഹിക്കാതെ പറ്റില്ല.

താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ ഇതൊന്നും കുര്‍അനില്‍ ഇല്ല എന്നു സ്വയം വിശ്വസിച്ച് ആത്മ വഞ്ചന നടത്തുകയാണ്. മാത്രമല്ല മറ്റുള്ളവരും അത് വിശ്വസിക്കണമെന്നു ശഠിക്കുകയും ചെയ്യുന്നു. 


>>>>ലോകത്തോട്‌ ഇസ്ലാമിന് പറയാനുള്ളതു സമാധാനത്തെ കുറിച്ച് മാത്രമാണ്, നീതിയെ കുറിച്ചാണ്, നന്മയെ കുറിച്ചാണ്. അതല്ല എന്ന് എത്ര ഒച്ചയെടുത് തീവ്രവാദം, തീവ്രവാദം എന്ന് പറഞ്ഞാലും അത് ഇസ്ലാമല്ല എന്ന് വര്‍ത്തമാന കാലം സാക്ഷിയാണ്.<<<<<

നാജ്,

ലോകത്തോട്‌ ഇസ്ലാമിന് പറയാനുള്ളതു ഇപ്പോള്‍ ഇസ്ലാമിക ലോകത്തു നിന്ന് ലോകം കേള്‍ക്കുന്നുണ്ട്. കാണുന്നുമുണ്ട്. അതിലൊന്നാണീ പോസ്റ്റിന്റെ ആധാരം. താലിബാന്‍ മുസ്ലിങ്ങള്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും കണ്ടു. എന്നും കേള്‍ക്കുന്നു. പാക്സിതാനില്‍ നിന്ന്, ഇന്‍ഡോനേഷ്യയില്‍ നിന്ന്, അഫ്ഘാനിസ്താനില്‍ നിന്ന്, ഇറാനില്‍ നിന്ന്, ഇറാക്കില്‍ നിന്ന്, സിറിയയില്‍ നിന്ന്, തുര്‍ക്കിയില്‍ നിന്ന്, പാലസ്തീനില്‍ നിന്ന്, ഗാസയില്‍ നിന്ന്, ലിബിയയില്‍ നിന്ന്, സുഡാനില്‍ നിന്ന്, സോമാലിയയല്‍ നിന്ന്, യെമനില്‍ നിന്ന്. ഇവിടെയൊക്കെ വിളങ്ങി നില്‍ക്കുന്ന നന്മയും നീതിയും  താങ്കള്‍ കൂടുതല്‍ പറഞ്ഞ് പഠിപ്പിക്കാന്‍ നോക്കേണ്ട. അതൊക്കെ മനസിലാക്കാനുള്ള ബുദ്ധി വികാസം ലോകത്തെ മറ്റു മനുഷ്യര്‍ക്കുണ്ട്. 


>>kalidaas silent on what i said ""കാളിദാസ് സമൂഹത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ ഫാസിസ്റ്റ് മുഖം ഇവിടെ സ്വയം താങ്കള്‍ തുറന്നു കാണിച്ചിരിക്കുന്നു. ക്രിമിനലുകള്‍ ആയ മത നാമ ധാരികള്‍ക്ക് ആവശ്യമായ ഫുഡ്‌ നല്‍കി ഫീഡ് ചെയ്യുകയാണ് താങ്കളെ പോലുള്ളവര്‍ ചെയ്യുന്നത്.<<<<


നാജ്, 

ക്രിമിനലുകള്‍ ആയ മുസ്ലിം മത വിശ്വാസികള്‍ക്ക് ആവശ്യമായ ഫുഡ്‌ നല്‍കുന്നതാരെന്നറിയാന്‍ ഇടക്കൊക്കെ കണ്ണാടി സ്വന്തം സമുദായത്തിനു നേരെ പിടിച്ചാല്‍ മതിയാകും.

പി റ്റി കുഞ്ഞു മൊഹമ്മദ് എന്ന മുസ്ലിം ഒരു ഭ്രാന്തന്റെ കഥ പറഞ്ഞു. ആ കഥയിലെ ഭ്രാന്തനെ അള്ളാ നായിന്റെ മോനേ എന്നു വിളിച്ചപ്പോളൊന്നും ഒരു മുസ്ലിമിന്റെയം ​ മനസു നൊന്തില്ല. കാരണം അള്ളയുടെ ദൃഷ്ടിയില്‍ മുസ്ലിമിനെ വിളിക്കന്‍ ഏറ്റവും പറ്റിയ പേരതായിരിക്കാം. ആ ഭ്രാന്തന്, ഒരു മുസ്ലിം പേരു നല്‍കിയപ്പോഴേക്കും എല്ലാ മുസ്ലിങ്ങളുടെയും നിയന്ത്രണം പോയി. കേരളം മുഴുവന്‍ എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ ഞമ്മന്റെ പ്രവാശകനെ നിന്ദിച്ചേ എന്ന് മുക്രയിട്ടു. ക്രിമിനലുകള്‍ ആയ മുസ്ലിം മത വിശ്വാസികള്‍ ആ ഫുഡ് അപ്പാടെ കഴിച്ചു. അതിന്റെ ഫലമാണ്, ഒരദ്ധ്യാപകന്റെ കൈ വെട്ടലില്‍ അവസാനിച്ചത്. 

കുര്‍ആന്‍ പേജുകള്‍ വലിച്ചു കീറി കത്തിച്ച് ക്രിസ്ത്യാനികളുടെ ബാഗിലിട്ടിട്ട് കര്‍ആനെ അപമാനിച്ചേ എന്നു വിളിച്ചു കൂവിയത് പാകിസ്ഥാനിലെ ഒരു മുക്രി ആയിരുന്നു. ഇതുപോലുള്ള ഫുഡുകള്‍ നല്‍കുമ്പോള്‍ എല്ലാ മുസ്ലിം ക്രിമിനലുകളും അത് അവസരമാക്കും. അതുപോലുള്ള ഒരു ക്രിമിനല്‍ ഒരു മന്ത്രിയെ തന്നെ വെടി വച്ചു കൊന്നു. താലിബാന്‍ കാരനൊന്നുമല്ല. സാധാരണ മത വിശ്വാസിയായ ഒരു മുസ്ലിം. ആ ക്രിമിനലിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അയാളെ മുസ്ലിങ്ങള്‍ വരവേറ്റത് പുഷ്പവൃഷ്ടി നടത്തിയും.

ഇതൊക്കെ മനസിലാകണമെങ്കില്‍ സ്വന്തം മനസില്‍ പടര്‍ന്നിരിക്കുന്ന അന്ധത മായിച്ചു കളഞ്ഞിട്ട് തെളിഞ്ഞ മനസോടെ ചിന്തിക്കണം. 

>>>>>അതെ ഉണ്ട് ! അതിനു പിറകില്‍ ആരുടെ താല്പര്യങ്ങള്‍ ആണ് എന്ന് മറ നീക്കി കുറച്ചെങ്കിലും പുറത്തു കാണിച്ചത് ടുനീശ്യയും, ഈജിപ്തും ആണ്....<<<<

നാജ്,

പിന്നില്‍ ഏത് താല്‍പര്യമായാലും ആരുടെ താല്‍പ്പര്യമായാലും മുസ്ലിങ്ങള്‍ ലോകത്തോട് പറയുന്നത് ഇന്ന് എല്ലാ മാദ്ധ്യമങ്ങളിലും വാര്‍ത്തയാണ്. ലോകം ഇസ്ലാമിനെ വിലയിരുത്തുന്നതും മനസിലാക്കുന്നതും ഈ പറയുന്നതും ചെയ്യുന്നതുമൊക്കെ കണ്ടും കേട്ടുമാണ്. നേരെ കണ്‍മുന്നില്‍ കാണുന്ന സത്യമറിയാന്‍ ആര്‍ക്കും ഒരു പൊത്തകവും വായിക്കേണ്ട ആവശ്യമില്ല.

സ്വന്തം മതത്തിലെ ജീര്‍ണ്ണതകളൊക്കെ ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അതല്‍പ്പം ജാള്യതയുണ്ടാക്കും. പക്ഷെ എന്തു ചെയ്യാം. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അനിവാര്യമായ തകര്‍ച്ചക്കു ശേഷം മുഖം മിനുക്കാന്‍ ഉദ്ദേശിച്ച് കുറച്ചുപേര്‍ കുര്‍ആനിന്, ഇല്ലാത്ത അര്‍ത്ഥം നല്‍കി വളച്ചൊടിച്ചു. അതായിരുന്നു ലോകം മുഴുവന്‍ നാലഞ്ച് നൂറ്റാണ്ട് മനസിലാക്കിയിരുന്നത്. സൌദി അറേബ്യയിലെ വഹാബിസം കുര്‍ആനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പരിഭാഷപ്പെടുത്തിയും വ്യാഖ്യാനിച്ചും ലോകത്തെ പഠിപ്പിച്ചു. മൌദൂദിയേന്ന മുസ്ലിം പണ്ഡിതന്‍ ഇന്‍ഡ്യയിലെ അതിന്റെ വക്തവായിരുന്നു. ദിയോബന്ദ് എന്ന ഉന്നത മുസ്ലിം പാഠശാലയും അതിന്റെ സന്ദേശവാഹകരാണ്. അപ്പോള്‍ ഏത് വിഭാഗമായാലും ഇക്കാര്യത്തില്‍ എല്ലാവരും ഒരു പോലെയാണെന്നു തെളിയുന്നു. ചെയ്യുന്ന ഓരോ അക്രമപ്രവര്‍ത്തിക്കും കുര്‍ആനില്‍ നിന്നും ന്യായീകരണം കണ്ടെടുത്ത് ബോധ്യമാക്കിയപ്പോള്‍ ലോകം ഇസ്ലാമിനെ അതിന്റെ തനതായ രീതിയില്‍ കണ്ടു. താങ്കളേപ്പോലുള്ള മുസ്ലിമിനത് സഹിക്കില്ല. പക്ഷെ എന്തു ചെയ്യാം. ഭൂരിഭാഗം മുസ്ലിമിനും അതാണിഷ്ടം. അതിനു കിടന്ന് കരഞ്ഞിട്ടൊന്നും കാര്യമില്ല. ഈ വക വൃത്തികേടുകളൊക്കെ മാറ്റിക്കളഞ്ഞ് കുര്‍ആനെ ശുദ്ധീകരിക്കുകയാണു വേണ്ടത്. ഈ വക അസംബന്ധങ്ങളൊക്കെ കുര്‍ആനില്‍ ഉള്ളിടത്തോളം എല്ലാ മുസ്ലിം ക്രിമിനലുകളും ഇതിനെ അവരുടെ അധമ പ്രവര്‍ത്തികള്‍ക്കുപയോഗിക്കും. അതാണു ഇസ്ലാം ഉള്ളിടത്തോളം അതിന്റെ ഗതികേടും. മുഖം വികൃതമായതിനു കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ടു കാര്യമില്ല. മുഖത്തിനു ശരിയായ ഒരു ശസ്ത്രക്രിയ നടത്തി വൃത്തികേട് മാറ്റുക. 


>>>>>>>അതിനു കുറച്ചു കാഴ്ചയും, മണ്ടരി ബാധിക്കാത്ത തലയും വേണം. ഇപ്പോള്‍ കുറച്ചു ഫോട്ടോയെടുത്തു 'ദേ' ഇതാണ് ഇസ്ലാം എന്ന് കാളിദാസ് ഒച്ചവേചീട്ടു വലിയ പ്രയൊചനം ഇക്കാലത്ത് ഉണ്ടെന്നു തോന്നുന്നില്ല....എല്ലാം വ്യക്തമായി ലോകം തിരിച്ചറിയുന്നുണ്ട്....! <<<<


നാജ്, 

മണ്ഡരി ബാധിക്കാത്ത തലയുള്ളവര്‍ ഇപ്പോള്‍ കാണുന്ന കാഴ്ച്ച ഇതൊക്കെയാണ്. സുറിയയില്‍ ജിഹാദു നടത്താന്‍ പോയി മരിച്ചു വീഴുന്ന ജോര്‍ദാന്‍ കാരുടെ മയ്യത്തു നിസ്കാരം മധുരം വിതരണം ചെയ്താഘോഷിക്കുന്നു. ഹൂറികളുമായിട്ടുള്ള ജിഹാദികളുടെ വിവഹമാണത്രേ ഈ ജന്തുക്കള്‍ ആഘോഷിക്കുന്നത്.


Jordan's jihadists drawn to Syria conflict

In less than a month, the largest Palestinian refugee camp in Jordan, Baqaa, has witnessed two funerals for jihadists killed in Syria.

Last February, al-Qaeda's leader Ayman al-Zawahiri called on militants in Iraq, Jordan, Lebanon and Turkey to rise up and support what he called "their brothers in Syria".

Abu Muhammad al-Tahawi, a prominent Jordanian jihadist ideologue, told the BBC that "jihad in Syria is obligatory for any able Muslim in order to help his brothers there."

'Martyr's wedding'

Jihadists call the funerals of individuals who have been killed in jihadist battlefields a "martyr's wedding" in which they do not exchange condolences but congratulations on a person becoming a martyr.

The first funeral or "wedding" in Baqaa was for Montaser Bayrouti, who was described in a big banner as "Lover of Virgins" - an allusion to the reward some Muslims believe awaits martyrs in Heaven.

Jihadists handed out sweets during the memorial service in Baqaa.

എല്ലാം വ്യക്തമായി ലോകം തിരിച്ചറിയുന്നുണ്ട്. ഇതൊക്കെ കാണുന്നവര്‍ക്ക് ഇസ്ലാമിനേക്കുറിച്ച് നല്ല ധാരണ ഉണ്ടാകും. കുണ്ടുകിണറ്റില്‍ കിടക്കുന്ന കുറച്ചു തവളകള്‍ മാത്രം തിരിച്ചറിയുന്നില്ല. 


>>>>താങ്കള്‍ ആരോപിക്കുന്ന പോലെ സമൂഹത്തില്‍ ആര്‍ക്കെങ്കിലും ഒരു തീവ്രവാദ മുഖം നല്‍കിയിട്ടുണ്ടെങ്കില്‍ അത് താങ്കളെ പോലുള്ളവരുടെ പ്രകോപനപരമായ നിലപാടുകാലോ, ആവിഷ്ക്കാരങ്ങലോ ആണെന്ന് താങ്കള്‍ തന്നെ താങ്കളുടെ എല്ലാ കമന്റുകളിലൂടെ യും വ്യക്തമായും തെളിയിക്കന്നു. താങ്കളുടെ പ്രകോപന മുഖം സ്വയം കണ്ണാടിയില്‍ നോക്കുക.<<<<

നാജ്,

കണ്ണാടിയില്‍ നോക്കേണ്ടത് ഞാനല്ല. താങ്കളും താങ്കളുടെ സഹ മുസ്ലിങ്ങളുമാണ്. താങ്കളുടെ മതത്തെയോ അതിന്റെ നിലപാടുകളെയോ അതിന്റെ സ്ഥാപകനെയോ വിമര്‍ശിച്ചാല്‍ താങ്കളുടെ നിയന്ത്രണം  പോയി പ്രകോപിതനാകുന്നത് ബുദ്ധി വികാസം ഇല്ലാത്തതുക്മൊണ്ടാണ്. സ്വതന്ത്ര സമൂഹത്തില്‍ ജീവിക്കുന്നവര്‍ വിമര്‍ശിക്കും. അത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. ഇന്നും ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ക്ക് അതൊന്നും മനസിലാകില്ല. അതുകൊണ്ട് അതിനു ശ്രമിക്കാതിരിക്കുന്നതാണു നല്ലത്.

വിമര്‍ശിച്ചാല്‍ വിമര്‍ശനത്തിനു മറുപടി കൊടുക്കുക എന്നതാണ്, പുരോഗതി പ്രപിച്ച സമൂഹത്തിലെ ആളുകള്‍ ചെയ്യുക. അതിനു പകരം താങ്കളുടെ സമൂഹം ചെയ്യുന്നതോ? ഉടനെ വാളുമെടുത്ത് കൈ വെട്ടാനും കാലു വെട്ടാനും  പോകും. എന്നിട്ട് ഞങ്ങളെ പ്രകോപിപ്പിച്ചേ എന്ന് വിളിച്ചു കൂവും. താങ്കള്‍ക്ക് താങ്കളുടെ പ്രവാചകനും മതവും  ജീവന്റെ ജീവനോ സ്വന്തത്തേക്കാള്‍ മുഴുത്തതോ ഒക്കെ ആയിരിക്കും . എന്നാല്‍ മറ്റുള്ളവര്‍ക്ക് അദ്ദേഹം  ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച , ഇസ്ലാം മതം സ്ഥാപിച്ച ഒരു മനുഷ്യന്‍ മാത്രം. മറ്റേതു മനുഷ്യനേയും പോലെ. താങ്കളുടെ വേദ പ്സുതകമായ കുര്‍ആന്‍ താങ്കള്‍ക്ക് ദൈവം കെട്ടിയിറക്കിയ പുസ്തകമായിരിക്കാം. മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല. സന്തോഷ് പറഞ്ഞതുപോലെ ഒരു ചരിത്ര പുസ്തകമോ വിവാദ പുസ്തകമോ ആണ്. അതിനെ വേദ പുസ്തകം  വായിക്കുന്നതുപോലെ വായിക്കണം എന്നതൊക്കെ താങ്കളേപ്പോലുള്ളവരുടെ ദുര്‍വാശി. ഇതുപോലുള്ള ദുര്‍വാശിയാണ്, ഇപോള്‍ ഇസ്ലാമിനെ ഈ സ്ഥിതിയില്‍ എത്തിച്ചത്. 

എല്ലാ വേദ പുസ്തകങ്ങളും അതൊക്കെ ഉണ്ടായ കാലം മുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കുര്‍അനും ഇസ്ലാമും അതിന്റെ സ്ഥാപകനും അങ്ങനെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും വിമര്‍ശിക്കപ്പെടും. താങ്കളൊക്കെ അത് കേട്ട് പ്രകോപിതരാകുമ്പോള്‍ കൂടുതല്‍ വിമര്‍ശനം ഉണ്ടാകും.


>>>>മനുഷ്യ വിരുദ്ധമായ താലിബാന്‍ അടക്കമുള്ള എന്തും ഇസ്ലാം അല്ലെന്നും അതിനെതിരെ നിലകൊള്ളനമെന്നും ലോക മുസ്ലിം പണ്ഡിതരും, മുസ്ലിങ്ങളും പറയുന്നത് ഇസ്ലാം വിദ്വേഷത്തെ ആളികതിക്കുന്ന കാളിദാസന്റെ ആട്ടിന്‍ തോലണിഞ്ഞ പ്രവര്‍ത്തികളെ കണ്ടു കൊണ്ട് തന്നെയാണ്<<<< 

താലിബന്‍ ഇസ്ലാം ആല്ലെങ്കില്‍ പിന്നെ എന്തിനാണു താലിബനെതിരെ അമേരിക്കയൊക്കെ യുദ്ധം ചെയ്യുമ്പോള്‍ താങ്കളിങ്ങനെ ബേജാറാകുന്നത്. ലോക മുസ്ലിം പണ്ഡിതരും, മുസ്ലിങ്ങളും പറയുന്നതു കേട്ട് മനുഷ്യ വിരുദ്ധമായ താലിബാന്‍ അടക്കമുള്ള എല്ലാ ഭീകരര്‍ക്കെതിരെയും അമേരിക്ക നിലകൊള്ളുമ്പോള്‍ താങ്കളെന്തിനാണ്, അമേരിക്കയെ എതിര്‍ക്കുന്നത്? അത് ഇരട്ടത്താപ്പല്ലേ? ഒരു വക കപട നാടകം?

>>>>ലോകത്ത് ഒരു ഇസത്തെ ബുദ്ധിജീവികള്‍ പടിക്കുന്നുന്ടെങ്കില്‍ അത് ഇസ്ലാം മാത്രമാണ്. അതറിയണമെങ്കില്‍ വെറുതെ ഗൂഗ്ലിയാല്‍ മതി. അതിനു തന്റെ സേര്‍ച്ച്‌ വേര്‍ഡ്‌ ഒന്ന് മാറ്റി കൊടുക്കാന്‍ തയാറായാല്‍ മതി. <<<< 

ഏതൊക്കെ ബുദ്ധിജീവികളാണ്, ഇസ്ലാമിനെ പഠിക്കുന്നതെന്നറിയാന്‍ ഏത് സേര്ച്ച് വേഡാണുപയോഗിക്കേണ്ടതെന്ന് ഒന്നു പറഞ്ഞു താ. ഞാനങ്ങനെ ഒരു ബുദ്ധി ജീവിയേയും കണ്ടില്ല.

ഇസ്ലാമിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ ജീവിച്ച മുസ്ലിമായിരുന്ന മഹാ പണ്ഡിതന്‍  അല്‍ റാസിമുസ്ലിം വേദ പുസ്തകമായ കുര്‍ആനേക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു.

You claim that the evidentiary miracle is present and available, namely, the Koran. You say: "Whoever denies it, let him produce a similar one." Indeed, we shall produce a thousand similar, from the works of rhetoricians, eloquent speakers and valiant poets, which are more appropriately phrased and state the issues more succinctly. They convey the meaning better and their rhymed prose is in better meter. ... By God what you say astonishes us! You are talking about a work which recounts ancient myths, and which at the same time is full of contradictions and does not contain any useful information or explanation. Then you say: "Produce something like it"?

As for the Koran, it is but an assorted mixture of ‘absurd and inconsistent fables,’ which has ridiculously been judged inimitable, when, in fact, its language, style, and its much-vaunted ‘eloquence’ are far from being faultless.”


താങ്കള്‍ നിര്‍ദ്ദേശിച്ച ആ ബുക്കുകളൊക്കെ ഇതിലും എത്രയോ മെച്ചം.