Friday 22 October 2010

വളര്‍ച്ച പ്രാപിച്ച സമൂഹം

കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകുമോ എന്ന പോസ്റ്റില്‍ മൊഹമ്മദ് തന്നെ തന്റെ ഉത്ബോധനങ്ങള്‍ പലപ്പോഴും  മറ്റിയിട്ടുണ്ട് എന്നു സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും മറ്റ് ചിലപ്പോള്‍ അനുയായികളെ സുഖിപ്പിക്കാന്‍ വേണ്ടിയും, മറ്റ് ചിലപ്പോള്‍ ഒരു കാരണവുമില്ലാതെയും, മറ്റ് ചിലപ്പോള്‍ അള്ളായുടെ നിര്‍ദ്ദേശമെന്ന രീതിയിലും, മറ്റ് ചിലപ്പോള്‍ ആദ്യം പറഞ്ഞതിലെ മണ്ടത്തരം മനസിലാക്കിയും അങ്ങനെ ചെയ്തിട്ടുണ്ട്.

മൊഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ ഇതൊക്കെ ചെയ്തതിനെ നിഷ്കളങ്കന്‍ എന്ന വ്യക്തി ന്യായീകരിച്ചത് ഇങ്ങനെയാണ്. ഖുര്ആനും മുസ്ലിം സമൂഹവും ആ അര്ത്ഥത്തില് സാവധാനം devolop ചെയ്തത് തന്നെയാണ്.കാരണം, സമൂഹത്തിന്റെ വളര്ച്ചയുടെ വിവിധ ഘട്ടത്തില് അതിനു അനുയോജ്യമായ ദൈവിക നിര്ദേശങ്ങളാണ് അവതരിച്ചത്. അത് കൊണ്ട് തന്നെ, സമൂഹ വളര്ച്ചയുടെ ഘട്ടം ഖുര്ആന് സൂക്തങ്ങളിലും അതിന്റെ അവതരണ പശ്ചാത്തലത്തിലും കാണാന് പറ്റും..  നിഷ്കളങ്കന്റെ അഭിപ്രായത്തില്‍ അറേബ്യന്‍ സമൂഹം വളര്‍ന്നു വന്നതനുസരിച്ച് കുറേശ്ശെയായി അള്ളാ നല്‍കിയ നിര്‍ദ്ദേശങ്ങളാണു കുര്‍ആന്‍ എന്നത്. കുര്‍ആന്‍  വായിക്കുന്നവര്‍ മനസിലാക്കുന്ന വളര്‍ച്ച ഒരു പ്രത്യേക രീതിയിലുള്ള വളര്‍ച്ചയാണ്.

കുര്‍ആന്‍ ഒന്നോടിച്ചു വായിക്കുന്ന ആര്‍ക്കും മനസിലാകുന്ന ഒരു കാര്യം മക്കയിലും മദീനയിലും  വച്ച് അള്ളാ നല്‍കി എന്ന് മൊഹമ്മദ് പറഞ്ഞതും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുമായ പ്രബോധനങ്ങളിലെ വൈരുദ്ധ്യങ്ങളാണ്.
 
മക്കയിലായിരുന്നപ്പോള്‍ മൊഹമ്മദിന്റെ അനുയായികള്‍ കുറവും എതിരാളികള്‍ കൂടുതലുമായിരുന്നു. അപ്പോള്‍ മൊഹമ്മദ് പ്രതിരോധത്തിലുമായി.  അപ്പോള്‍ അദ്ദേഹം ​നല്‍കിയ പ്രബോധങ്ങള്‍ പ്രായേണ സഹിഷ്ണുതയുടെയും ഉപദേശത്തിന്റെ രീതിയിലുള്ളതുമായിരുന്നു. അത് ഖുറൈഷികളെ അനുനയിപ്പിക്കാന്‍ ഉദ്ദേശിച്ച് എടുത്ത ഒരു കൌശലം എന്നു വിലയിരുത്താം. പക്ഷെ ഖുറൈഷികള്‍ ആ കെണിയില്‍ വീണില്ല. മൊഹമ്മദിനെ മക്കയില്‍ നിന്നും പുറത്താക്കി. മദീനയില്‍ എത്തിയ മൊഹമ്മദ് ആദ്യകാലങ്ങളില്‍ മദീനക്കാരോട് സൌമ്യമായി പെരുമാറി. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം തുടങ്ങിയ സഹിഷ്ണുതാപരമായ പ്രബോധങ്ങളും നല്‍കി. ഇങ്ങനെ മദീനക്കാരുടെ വിശ്വാസം ആര്‍ജ്ജിച്ചു.
 
മദീനക്കാരും മക്കക്കാരം ​തമ്മിലുണ്ടായിരുന്ന ഗോത്ര വര്‍ഗ്ഗ കുടിപ്പക മൊഹമ്മദ് ശരിക്കും മുതലെടുത്തു. മദീനയില്‍ കുറെ അനുയായികളുണ്ടായപ്പോള്‍ മക്കക്കാരെ തോല്‍പ്പിക്കുന്നതിന്റെ ചിന്തകളൊക്കെ  പുറത്തെടുത്തു. മദീനക്കാര്‍ക്കത് സ്വീകാര്യവുമായി. പിടിച്ചു നില്‌ക്കാറായി എന്ന നില വന്നപ്പോള്‍  മൊഹമ്മദ് തന്റെ വിശ്വരൂപം കാണിച്ചു തുടങ്ങി. മദീനയിലെ യഹൂദന്‍മാരോടുള്ള സഹിഷ്ണുതാപരമായ നിലപാടൊക്കെ മാറി. അവരെ പുലഭ്യം പറയാനും അധിക്ഷേപിക്കാനും തുടങ്ങി. മരിക്കുന്നതിനു മുന്നേ അള്ളായോട് പ്രാര്‍ത്ഥിച്ചത് യഹൂദന്‍മാരെ ശപിക്കണമേ എന്നുമായിരുന്നു.
 
ഇത് സമൂഹ വളര്‍ച്ചയുടെ ലക്ഷണമാണെന്നു കരുതുന്നവരോട് സഹതപിക്കാതെ വയ്യ.
 
ഇനി മൊഹമ്മദ് വളര്‍ത്തി പാകപ്പെടുത്തി എടുത്ത അറേബ്യയിലെ മുസ്ലിം സമൂഹം എന്തു ചെയ്തു എന്നു നോക്കാം. മൊഹമ്മദിനു ശേഷം മുസ്ലിം നേതാക്കളായിരുന്ന ആദ്യ നാലു ഖലീഫമാരുടെ ചരിത്രം വായിച്ചാല്‍ അതേക്കുറിച്ച് ഒരേകദേശ രൂപം പിടികിട്ടും.
 
Abu Bakr..
 
മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷയുടെ പിതാവായിരുന്നു മൊഹമ്മദിനേക്കാള്‍ മൂന്നു വയസു കുറവായിരുന്ന അബൂ ബക്കര്‍. പലയുദ്ധങ്ങള്‍ നയിക്കുകയും മൊഹമ്മദിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നുവരെ അറിയപ്പെടുകയും ചെയ്തിരുന്ന   അലിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞാണ്, അബൂ ബക്കറിനെ ഖലീഫയാക്കി അവരോധിച്ചത്.അബൂബക്കറിന്റെ കാലത്ത് ആഭ്യന്തര യുദ്ധങ്ങളും കൂട്ടക്കൊലകളും നടന്നു. അലിയുടെയും ഫാതിമയുടെയും വീടിനു തീ വയ്ക്കുമെന്നു വരെ അബൂ ബക്കര്‍ ഭീക്ഷണിപ്പെടുത്തി.
 
സമ്പന്ന കുടുംബത്തില്‍ ജനിച്ച അബു ബക്കര്‍ പിതാവിനൊപ്പം  വളരെ ചെറുപ്പത്തിലേ കച്ചവട സംഘത്തോടൊപ്പം സിറിയയിലേക്കൊക്കെ പോയിരുന്നു. മൊഹമ്മദും പലപ്പോഴും ഈ സംഘത്തില്‍ ചേര്‍ന്നിരുന്നു.  മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജയുടെ വീടിന്റെ അടുത്തായിരുന്നു അബൂ ബക്കര്‍  താമസിച്ചിരുന്നത്. മൊഹമ്മദ് ഖദീജയയുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ അബൂ ബക്കറുമായി കൂടുതല്‍ അടുത്തു.
മൊഹമ്മദിന്റെ മരണശേഷം മക്കയില്‍ നിന്നും വന്നവരും മദീനക്കാരും തമ്മില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന  സ്പര്‍ദ്ധ വര്‍ദ്ധിച്ചു. അന്‍സാറുകള്‍ പ്രത്യേക യോഗം ചേര്‍ന്നു,  ഖലീഫ സ്ഥാനത്തേക്ക് ആരെ പിന്തുണക്കണമെന്നാലോചിക്കാന്‍. അലിയുടെ  എതിര്‍പ്പുകള്‍ വക വച്ചു കൊടുക്കാതെ ഉമര്‍ അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിച്ചു. ഇതൊക്കെ നടന്നത് മൊഹമ്മദിന്റെ ശവ സംസ്കാരം നടത്തുന്നതിനു മുന്നേ ആയിരുന്നു. പ്രവാചകന്‍ എന്നു കരുതുന്ന ആളുടെ ശേഷ ക്രിയകള്‍ ചെയ്യുന്നതിനു മുന്നേ അധികാര വടം വലി നടന്നത് വളര്‍ച്ച പ്രാപിച്ച ഒരു സമൂഹത്തിന്റെ ലക്ഷണമല്ല.
 
പ്രശ്നങ്ങള്‍ അവിടെയും തീര്‍ന്നില്ല. മൊഹമ്മദിനെ പേടിച്ച് അടങ്ങിയിരുന്ന അറബി ഗോത്രങ്ങള്‍ പലതും അബൂ ബക്കറിനെ അനുകൂലിച്ചില്ല. അബൂ ബക്കറിന്റെ എതിരാളികള്‍ മറ്റ് പല പ്രവാചകരുടെയും പിന്നില്‍ അണിനിരന്നു. മൊഹമ്മദിന്റെ മാതൃക പിന്തുടര്‍ന്ന് മുസൈലിമാ എന്ന ആള്‍ പ്രവചകനാണെന്ന് അവകാശപ്പെടുകയും വളരെ അധികം അറബികള്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തു. അവര്‍ മൊഹമ്മദിനെ ഒരു ഗോത്ര നേതാവെന്ന നിലയിലേ കണ്ടിരുന്നുള്ളു. പക്ഷെ അബൂ ബക്കര്‍ അത് സമ്മതിച്ചില്ല. എല്ലാവരും ഇസ്ലാം എന്ന പുതിയ മതത്തിനു കീഴ്പ്പെടണമെന്നദ്ദേഹം ശഠിച്ചു. അതിന്റെ ഫലമാണ്, Wars Of Apostacy എന്നറിയപ്പെടുന്ന യുദ്ധങ്ങള്‍.  ആ യുദ്ധങ്ങളില്‍ എല്ലാ അറബികളെയും ബലമായി ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവന്നു. പിന്നീട് അബൂ ബക്കര്‍ അറേബ്യക്ക് ചുറ്റുമുള്ള സ്ഥലങ്ങളും യുദ്ധത്തില്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
 
അബൂ ബക്കര്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചാണ്, അലിയില്‍ നിന്നും ഖലീഫ സ്ഥാനം തട്ടിയെടുത്തതെന്ന് ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. മൊഹമ്മദ് തന്റെ മകളായ ഫാതിമക്ക് കൊടുത്ത സ്വത്തുക്കള്‍ പോലും അബൂബക്കര്‍ പൊതു സ്വത്താക്കി മാറ്റി. പ്രവാചകനു സ്വകാര്യ സ്വത്തില്ല എന്നായിരുന്നു അതിനു പറഞ്ഞ ന്യായീകരണം. മാത്രമല്ല ഫാതിമയുടെ വീടു കത്തിച്ചു കളയുമെന്ന് ഭീക്ഷണിപ്പെടുത്താനും  അബൂ ബക്കര്‍ മറന്നില്ല. അതിനു ശേഷം ഫാതിമ അബൂബക്കറിനോട് സംസാരിച്ചിട്ടില്ല. അലിയുടെ കയ്യില്‍ മൊഹമ്മദിന്റെ പ്രബോധങ്ങളുടെ ഒരു കയ്യെഴുത്ത്  പ്രതി ഉണ്ടായിരുന്നു എന്ന് ഷിയ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷെ അബൂ ബക്കര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല.
 
Umar

മൊഹമ്മദിന്റെ മറ്റൊരു ഭാര്യാ പിതാവായിരുന്നു രണ്ടാമത്തെ ഖലീഫ ഉമര്‍. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അറിത്തറ പണുതത് ഉമറായിരുന്നു.മൊഹമ്മദിന്റെ ശവസംസ്കാരം നടത്തുന്നതിനു മുന്നേ അബൂ ബക്കറുമായി ചേര്‍ന്ന് മൊഹമ്മദ്ന്റെ മരുമകനായിരുന്ന അലിയെ ഒതുക്കാനാണ്‌ ഉമര്‍ ശ്രമിച്ചതും.ഇതിനെ അനുകൂലിക്കാതിരുന്ന അറബി ഗോത്രങ്ങളെ ഭ്രുഷ്ടു കല്‍പ്പിച്ച് പീഡിപ്പിക്കാനും ഉമര്‍ തയ്യാറായി. സ്വന്തം വീട്ടിലായിരുന്ന  അലിയേയും ഫാതിമയേയും അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനും അബൂ ബക്കര്‍ ഉമറിനെയാണയച്ചത്. ഉമര്‍ അലിയുടെ വീട് തീ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വേച്ഛാധിപത്യ സ്വഭാവമുണ്ടായിരുന്ന ഉമര്‍ അത്ര സ്വീകാര്യനല്ലായിരുന്നു. പക്ഷെ അബൂ ബക്കറിന്റെ തീരുമാനത്തെ അധികമാരും എതിര്‍ത്തില്ല. അലിയെ അനുനയിപ്പിക്കാനായി മൊഹമ്മദ് അലിക്ക് വിട്ടുകൊടുത്തിരുന്നതും അബൂ ബക്കര്‍ കണ്ടുകെട്ടിയതുമയ സ്വത്തുക്കളില്‍ ചിലത് ഉമര്‍ തിരികെ നല്‍കി.ഇസ്ലാമിക സാമ്രാജ്യത്തിനു വിലപ്പെട്ട സംഭവനകള്‍ നല്‍കിയ ഉമറിനെ പേര്‍ഷ്യക്കാര്‍ വധിക്കുകയാണുണ്ടായത്. പേര്‍ഷ്യ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രതികാരമായിട്ട്. അതിനു മുന്നേ ഹജ്ജ് സമയത്ത് പിശാചിനെ കല്ലെറിയാന്‍ നിന്ന ഉമറിനെ തലക്ക് കല്ലെറിഞ്ഞു മുറിപ്പെടുത്തിയിരുന്നു. മദീനയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ പിന്നീട് കൊലപ്പെടുത്തി.ബലമായി ഇസ്ലാമിലേക്ക് ചേര്‍ക്കപ്പെട്ടവരായിരുന്നു ഈ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും.അബു ലുലു എന്ന അടിമ ഉമറിനെ കുത്തിക്കൊലപ്പെടുത്തി.ഇതില്‍ ക്ഷുഭിതയായ ഹഫ്സ സ്വന്തം സഹോദരനും ഉമറിന്റെ മകനുമായ ഉബൈദുള്ളയോട് മെദീനയിലെ  പേര്‍ഷ്യക്കാരെ എല്ലാം വകവരുത്താന്‍ ഉപദേശിച്ചു. അദ്ദേഹം അനേകം പേര്‍ഷ്യക്കാരെ വധിക്കുകയും ചെയ്തു.

പേര്‍ഷ്യയെ ആക്രമിച്ചു കീഴടക്കിയതാണ്, ഉമറിന്റെ ഏറ്റവും വലിയ നേട്ടം.ഷിയ മുസ്ലിങ്ങള്‍ പക്ഷെ ഉമറിനെ കാണുന്നത് മൊഹമ്മദിനെ ഒറ്റിക്കൊടുത്തവനും, അലിയുടെ അവകാശങ്ങള്‍ നിഷേധിച്ചവനും, ഒരു കൊലപാതകിയുമായാണ്.ഫാതിമയുടെ മരണത്തിനുത്തരവാദി അദ്ദേഹമാണെന്നുമവര്‍ പറയുന്നു. അബൂ ബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തത് അലി അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തെ വരുതിയിലാക്കാന്‍ പോയത് ഉമറായിരുന്നു. അലിയുടെ വീടിന്റെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഫാതിമയുടെ  വയറ്റില്‍ ഇടിച്ചു എന്നും, അതിന്റെ ആഘാതത്തില്‍ അവരുടെ ഗര്‍ഭം അലസിയെന്നും, അതില്‍ പിന്നെ അവര്‍ ആരോഗ്യം വീണ്ടെടുക്കാതെ 6 മാസത്തിനുള്ളില്‍ മരിച്ചു എന്നുമാണ്,  ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.
 
ഉത്‌മാന്‍
 
അബൂ ബക്കറിന്റെ കൂട്ടുകാരനും മൊഹമ്മദിന്റെ രണ്ടു പെണ്‍മക്കളുടെ ഭര്‍ത്താവുമായിരുന്നു ഉത്‌മാന്‍. മൊഹമ്മദിന്റെ ഭാര്യാപിതാക്കന്‍മാര്‍ ഖലീഫമാരായതിനു ശേഷം പുത്രിമാരുടെ ഭര്‍ത്താക്കന്‍മാരുടെ ഊഴങ്ങളായിരുന്നു. മത്സരത്തില്‍ അലിയെ പിന്തള്ളി ഉത്‌മാന്‍ ജേതാവായി.
 
അലി രേഖപ്പെടുത്തി വച്ചിരുന്ന മൊഹമ്മദിന്റെ പ്രബോധനങ്ങളടങ്ങിയ മുസ്‌ഹഫ് തള്ളിക്കളഞ്ഞ്, സയ്ദ് ഇബ്‌ന്‍  തബീറ്റിനോട് ഒരു പുതിയ മുസ്‌ഹഫ് എഴുതാന്‍ ഉത്‌മാന്‍ നിര്‍ദ്ദേശിച്ചു.അങ്ങനെ കുര്‍ആന്റെ ആദ്യത്തെ അംഗീകരിക്കപ്പെട്ട കയ്യെഴുത്തു പ്രതി ഉണ്ടായി.
 
തന്റെ സ്വന്തക്കാരെയൊക്കെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഉത്‌മാന്‍ അവരോധിച്ചു. പ്രവിശ്യകളിലെ ഗവര്‍ണ്ണര്‍മാരെല്ലാം ഉത്‌മാന്റെ ബന്ധുക്കളായിരുന്നു. മൊഹമ്മദിന്റെ അടുത്ത ആളുകളെല്ലാം അവഗണിക്കപ്പെട്ടു. അലിയെ തെരഞ്ഞു പിടിച്ച് ഒതുക്കി. അബൂ ബക്കറും ഉമറും ഉരുക്കു മുഷ്ടികൊണ്ട് അടിച്ചമര്‍ത്തിയ എതിര്‍പ്പുകള്‍ പലതും ഉത്‌മാന്റെ കാലത്ത് തലപൊക്കി. ഖുറൈഷികളുടെ രണ്ട് ഗോത്രങ്ങളായ ഉമ്മായദുകളും ഹാഷിമൈറ്റുകളും തമ്മിലുള്ള ഉരസല്‍ സാധാരണയായിരുന്നു. ഹഷിമൈറ്റുകള്‍ അലിയേയും ഉമായദുകള്‍ ഉത്‌മാനെയും പിന്തുണച്ചു.
 
ഊമക്കത്തുകളയക്കലും വ്യാജ ആരോപണങ്ങളുന്നയിക്കലുമൊക്കെ തകൃതിയായി നടന്നു. മദീനയിലും മറ്റ് പ്രവിശ്യകളിലും കലാപങ്ങളുണ്ടായി. ഈജിപ്റ്റിലും കുഫയിലും ബസ്രയിലും എതിരാളികള്‍ ഗവര്‍ണ്ണര്‍മാരെ പുറത്താക്കി അധികാരം  പിടിച്ചെടുത്തു. ഈ മൂന്നു പ്രവിശ്യകളും വെവ്വേറെ ഖലീഫമാരെ നാമനിര്‍ദ്ദേശം ചെയ്തു. ഇ പ്രവിശ്യകളില്‍ നിന്നും വന്ന ആയിരക്കണക്കിനു പോരാളികള്‍ മെദീനയില്‍ പ്രവേശിച്ച് ഉത്‌മാന്റെ ഭവനം ഉപരോധിച്ചു.അവിടേക്കുള്ള ഭക്ഷണവും വെള്ളവും വരെ തടയപ്പെട്ടു. ഭക്ഷണവുമായി വന്ന മൊഹമ്മദിന്റെ ഭാര്യമാരെ വരെ തടഞ്ഞു.
 
ഹജ്ജിന്റെ സമയത്ത് മെദീനക്കാര്‍ മെക്കയിലേക്ക് പോയ സമയം ഉപയോഗപ്പെടുത്തി ഉത്‌മാനെ എതിരാളികള്‍ വധിച്ചു. ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ മൂന്നു  ദിവസം അവര്‍ വീടിനു ചുറ്റും തമ്പടിച്ചു. അവരുടെ കണ്ണു വെട്ടിച്ച് അവസാനം  ഉത്‌മാന്റെ ഭാര്യമാരും അടുത്ത അനുയായികളും ഒരു രാത്രിയില്‍ ശവസംസ്കാരം നടത്തി.മുസ്ലിങ്ങളുടെ ശ്മശാനത്തു പോലും ഉത്‌മാനെ അടക്കാന്‍ എതിരാളികള്‍ അനുവദിച്ചില്ല.അതിനു പിന്നിലെ യഹൂദരുടെ ശ്മശാനത്ത് അദ്ദേഹത്തെ അടക്കേണ്ടി വന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ടു ശ്മശാനങ്ങളുടെയും ഇടയിലെ മതില്‍ പൊളിച്ചു നീക്കി,ഉത്‌മാനെ മുസ്ലിം ശ്മശാനത്തിനുള്ളിലാക്കി.
 
അലി
 
മൊഹമ്മദിന്റെ അര്‍ത്ഥ സഹോദരനും മകളുടെ ഭര്‍ത്താവുമായിരുന്നു അലി.അലിയേ ചുറ്റിപ്പറ്റിയാണ്, ഇസ്ലാമിക സമൂഹം സുന്നികളെന്നും ഷിയകളെന്നും രണ്ടായി പിളര്‍ന്നതും.മൊഹമ്മദും അലിയും ഒരുമിച്ച് അലിയുടെ പിതാവ് അബു താലിബിന്റെ വിട്ടിലാണു വളര്‍ന്നത്.മക്കക്കാരുടെ കാരവന്‍ ആക്രമണത്തില്‍ തുടങ്ങി, ഇസ്ലാമിക സമൂഹം നടത്തിയ എല്ലാ ആക്രമണങ്ങളിലും അലി സജീവമായി പങ്കെടുത്തു.

മൊഹമ്മദ് മരിക്കുന്നതിനു മുന്നേ അലിയെ അനന്തരാവകാശിയായി നിയമിച്ചിരുന്നു എന്ന് ഷിയ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. അലി മൊഹമ്മദിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ അബൂ ബക്കറും ഉമറും ഗൂഡാലോചന നടത്തി അലിയില്‍ നിന്നുമാ അവകാശം തട്ടിയെടുത്തു. അബൂ ബക്കറും ഉമറും കൂടി ചെന്ന് അലിയെ ബന്ധനസ്ഥനാക്കി അംഗീകാരം പിടിച്ചു വാങ്ങി എന്നാണ് പറയപ്പെടുന്നതെങ്കിലും , ഫാതിമ മരിക്കുന്നതു വരെ അബൂ ബക്കറിനെ അലി പിന്തുണച്ചിരുന്നില്ല. തുടര്‍ച്ചയായി തഴയപ്പെട്ടെങ്കിലും അബൂ ബക്കറിനോടും ഉമറിനോടും ഉത്‌മാനോടും അലി യുദ്ധം ചെയ്യാതിരുന്നത് ഇസ്ലാമിക സമൂഹം ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. അബൂ ബക്കര്‍ കണ്ടുകെട്ടിയ മൊഹമ്മദിന്റെ സ്വത്തുക്കള്‍ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമം അലിയെ അവഹേളിക്കുന്നതില്‍ വരെ ചെന്നെത്തി. ഫാതിമക്ക് വിട്ടുകൊടുക്കുന്നതിനു പകരം അബ്ബാസ് ഇബ്‌ന്‍ അബ്ദുള്‍ മുതലിബ്ബിന്റെ മക്കള്‍ക്കത് വിട്ടുകൊടുത്തു. അത്രക്കുണ്ടായിരുന്നു, അബൂ ബക്കറിനും ഉമറിനും മൊഹമ്മദിന്റെ മകളോടും ഭര്‍ത്താവിനോടുമുണ്ടായിരുന്ന  വിരോധം. മൊഹമ്മദ് മരിച്ച് ആറുമാഅസത്തിനകം അലി സ്വന്തമായി മൊഹമ്മദിന്റെ പ്രബോധനങ്ങള്‍ മുസ്‌ഹഫ് എന്ന പേരില്‍ ക്രോഡീകരിച്ചിരുന്നു. ഉത്‌മാന്‍ ക്രോഡീകരിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്.

അലി ഉമറുമായി പ്രത്യക്ഷത്തില്‍ രമ്യതയില്‍ കഴിഞ്ഞു. ഉമര്‍ കൊല്ലപ്പെട്ടപ്പോള്‍ ഖലീഫ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്‌മാനും അലിയും തുല്യ വോട്ടു നേടി. അപ്പോള്‍ Casting  വോട്ട് ഉത്‌മാന്‌ അനുകൂലമായി ലഭിച്ചതുകൊണ്ട് ഉത്‌മാന്‍ ഖലീഫയായി.

ഉത്‌മാന്‍ സ്വജന പക്ഷപാതവും അഴിമതിയും നടത്തിയപ്പോള്‍ അലി അതിനെ എതിര്‍ത്തു. മൊഹമ്മദിന്റെ  കൂട്ടുകാരെ ഉത്‌മാന്‍ പീഢിപ്പിച്ചപ്പോഴും അലി പ്രതിഷേധിച്ചു. പ്രാര്‍ത്ഥനയുടെ രീതിയില്‍ ഉത്‌മാന്‍ മാറ്റം വരുത്തിയപ്പോഴും അലി പ്രതിഷേധിച്ച്, ശക്തി പ്രയോഗിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇബ്‌ന്‍ മസൂദിനേപ്പോലുള്ളവരെ പീഢിപ്പിച്ചപ്പോഴും അലി എതിര്‍ത്തു. ഉത്‌മാന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ പല തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. ഉത്‌മാന്റെ അനുയായികള്‍ ഒരിക്കലും അംഗീകരിച്ചില്ലെങ്കിലും അലി ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു.
 
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്‌മാന്റെ എല്ലാ നിയമനങ്ങളും അലി റദ്ദാക്കി.എന്നിട്ട് തന്റെ വിശ്വസ്തരെ ആ സ്ഥാനങ്ങളില്‍ അവരോധിച്ചു. ഉത്‌മാന്‍ അനധികൃതമായി വിതരണം ചെയ്ത സ്ഥലങ്ങളും മറ്റ് സ്വത്തുക്കളും അലി വീണ്ടെടുത്തു. അബൂ ബക്കറും ഉമറും ഉത്‌മാനും അകറ്റി നിറുത്തിയിരുന്നവരെ അലി അംഗീകാരം നല്‍കി സ്വീകരിച്ചു.  ഉത്‌മാന്റെ അനുയായികള്‍ അടങ്ങിയിരുന്നില്ല. പക്ഷെ എതിരാളികള്‍ ഉത്‌മാന്റെ കൊലപാതകത്തെ ന്യായീകരിക്കയാണുണ്ടായത്. അവരുടെ ദാനമായി കിട്ടിയ ഖലീഫ സ്ഥാനം നഷ്ടപ്പെടുന്ന രീതിയില്‍ അലി പ്രവര്‍ത്തിച്ചില്ല. അതുകൊണ്ട് ഉത്‌മാന്റെ കൊലപാതകികളെ ശിക്ഷിക്കാനും അലി മെനക്കെട്ടില്ല.

ഐഷയുടെ നേതൃത്വത്തില്‍ ഒരു സംഘം ബസ്രയിലേക്ക് പലായനം ചെയ്ത് അവിടം താവളമാക്കി അലിയെ അക്രമിച്ചു. യുദ്ധത്തില്‍ അലി ജയിച്ചു. പക്ഷെ അലി സുരക്ഷിതത്വം തേടി ഇറാക്കിലെ കുഫയിലേക്ക് തലസ്ഥാനം മാറ്റി. ഉത്‌മാന്റെ ബന്ധുവായിരുന്ന സിറിയയിലെ ഗവര്‍ണ്ണര്‍, മുഅവിയയുടെ നേതൃത്വത്തില്‍ ഉത്‌മാന്റെ അനുയായികള്‍ അലിയെ വെല്ലുവിളിച്ചു. യുദ്ധത്തില്‍ കുര്‍ആന്‍ പേജുകള്‍ കുന്തമുനക്കടുത്ത് കെട്ടി അലിയെ ധര്‍മ്മസങ്കടത്തിലാക്കി.അധികാരത്തിനു വേണ്ടി കുര്‍ആനെ ഇതുപോലെ അവഹേളിക്കാന്‍ മുഅവിയ എന്ന മുസ്ലിമിനു യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.മുഅവിയ ഇസ്ലാമിക സമ്രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയപ്പോള്‍ അലി സന്ധിക്കു തയ്യാറായി.കുഫയിലെ ഒരു മോസ്കില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ വിഷം പുരട്ടിയ വാളുകൊണ്ട് അലിക്കു വെട്ടേറ്റു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്തു.
 
മരിക്കുന്നതിനു മുമ്പ് അലി മകന്‍ ഹസനെ ഖലീഫയാക്കി അവരോധിച്ചിരുന്നു.പക്ഷെ മുഅവിയ ഹസനെ ആക്രമിച്ചു പരാജയപ്പെടുത്തി ഖലീഫ ആയി സ്വയം അവരോധിച്ചു. അലിയുടെ കുടുംബത്തെ അവും വിധമെല്ലാം മുഅവിയ പീഢിപ്പിച്ചു. പരസ്യമായി പ്രാര്‍ത്ഥന സമയത്ത് അലിയെ ശപിക്കാന്‍ നിര്‍ദ്ദേശിച്ചു ഈ ഇസ്ലാമിക ഖലീഫ. 60 വര്‍ഷക്കാലം ​ഈ വൃത്തികേട്  ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഔദ്യോഗിക നയമായി പാലിക്കപ്പെട്ടു പോന്നു.മൊഹമ്മദ് യഹൂദന്‍മാരെ ശപിക്കുകയും അള്ളയേക്കൊണ്ട് ശപിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക ഖലീഫമാര്‍ ഒരു പടി കൂടി കടന്ന് മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവിനെ ശപിക്കുന്ന കലാപരിപാടി ഒരു പ്രാര്‍ത്ഥനപോലെ ആചരിച്ചുമിരുന്നു.
 
അലിയുടെ മകന്‍ ഹസനെ സ്വന്തക്കാര്‍ തന്നെ വിഷം കൊടുത്തു കൊന്നു.കര്‍ബല യുദ്ധത്തില്‍ മുഅവിയ, അലിയുടെ മറ്റ് മക്കളെയും വധിച്ചു.

മുഅവിയ ഒരു സ്വേച്ഛാധിപതിയേപ്പോലെ ഭരിച്ച്, കുടുംബവാഴ്ച്ചയും ആരംഭിച്ചു.

ആദ്യ നാലു ഖലീഫമാര്‍ മൊഹമ്മദിന്റെ ബന്ധുക്കളായിരുന്നു. അതിനു ശേഷം ഉത്‌മാന്റെ അര്‍ത്ഥ സഹോദരനായ മുഅവിയയുടെ കുടുംബവാഴ്ച്ചയായിരുന്നു.

മുഅവിയ മൊഹമ്മദ് പരാജയപ്പെടുത്തിയ മെക്കയിലെ ഭരണാധികാരിയുടെ മകനായിരുന്നു. അതിനു പകരം വീട്ടാനായി അദ്ദേഹം ​മൊഹമ്മദിന്റെ അനുയായിയായി കൂടെ കൂടി. അവസാനം ഇസ്ലാമിക സാമ്രാജ്യം സ്വന്തം വരുതിയിലാക്കി കുടുംബ വാഴ്ച്ച സ്ഥാപിച്ചു. മുഅവിയയുടെ പിതാവിനു മുസ്ലിം എന്ന ലേബല്‍ ഇല്ലായിരുന്നു.  മകന്‍ മുസ്ലിമെന്ന ലേബലില്‍ അതി വിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായി. അത് സ്വന്തം അനന്തര തലമുറക്കു വേണ്ടി സംവരണവും ചെയ്തു. മൊഹമ്മദ് വാളുകൊണ്ട് മെക്ക പിടച്ചടക്കിയപ്പോള്‍ മെക്കയുടെ യധാര്‍ത്ഥ അവകാശി അതേ വാളുകൊണ്ട് പിതാവിനു സ്വപ്നം കാണാന്‍ സാധിക്കാതിരുന്ന ഒരു സാമ്രാജ്യം സ്വന്തമാക്കി. അധികാര ദഹിയായിരുന്ന മുഅവിയ, സഹബ എന്നറിയപ്പെട്ടിരുന്ന മൊഹമ്മദിന്റെ അനേകം  കൂട്ടുകാരെ  വധിച്ചു.സിഫ്‌ഫിന്‍ യുദ്ധത്തില്‍ 70000 മുസ്ലിങ്ങളാണു വധിക്കപ്പെട്ടത്. യുദ്ധത്തില്‍ പരാജയപ്പെടുന്ന അവസ്ഥ വന്നപ്പോള്‍ കുര്‍ആനെ അവഹേളിക്കാനും ഇദ്ദേഹം മറന്നില്ല.

സ്വജന പക്ഷപാതവും അഴിമതിയും കൊലപതകങ്ങളും പരസ്പര ശത്രുതയും വഴക്കും ഗൂഡാലോചനകളുമൊക്കെയായിരുന്നു മൊഹമ്മദ് 23എ വര്‍ഷം കൊണ്ട് വാര്‍ത്തെടുത്ത ഉത്തമ സമൂഹത്തിന്റെ സ്വഭാവത്തില്‍ മുഴച്ചുനിന്നിരുന്നത്. അതൊക്കെ അവര്‍ യധേഷ്ടം പ്രയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്തി.
 
ഇതൊക്കെ ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്നു പറയുവാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം.

ഞാന്‍ ഇവിടെ സൂചിപ്പിച്ചത് മൊഹമ്മദിന്റെ അടുത്ത ബന്ധുക്കളായിരുന്ന ഭരണാധികാരികളുടെ ചെയ്തികള്‍ മാത്രമാണ്. ഇതു പോലെയുള്ള പൈശാചികതകള്‍ ഇസ്ലാമിന്റെ ചരിത്രത്തിലുടനീളം കാണുവാന്‍ സാധിക്കും. സമകാലീന സമൂഹത്തില്‍ ഇസ്ലാമിന്റെ ചില അനുയായികള്‍ നടത്തുന്ന നിഷ്ടൂരതകള്‍ സമാനതകളില്ലാത്തവയാണ്. ഇസ്ലാമിന്റെ ആദ്യകാല അനുയായികളില്‍ ചിലരുടെ  പ്രവര്‍ത്തികളും ഇതുപോലെ നിഷ്ടൂരങ്ങളായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്നത്തെ മുസ്ലിങ്ങള്‍ ഏറിയ പങ്കും സമാധാന പ്രിയരാണെന്നുള്ള വസ്തുത നിലനില്‍ക്കുന്നു. പക്ഷെ അവര്‍ നിശബ്ദരാണെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്.

9 comments:

kaalidaasan said...

സ്വജന പക്ഷപാതവും അഴിമതിയും കൊലപതകങ്ങളും പരസ്പര ശത്രുതയും വഴക്കും ഗൂഡാലോചനകളുമൊക്കെയായിരുന്നു മൊഹമ്മദ് 23എ വര്‍ഷം കൊണ്ട് വാര്‍ത്തെടുത്ത ഉത്തമ സമൂഹത്തിന്റെ സ്വഭാവത്തില്‍ മുഴച്ചുനിന്നിരുന്നത്. അതൊക്കെ അവര്‍ യധേഷ്ടം പ്രയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്തി.

ഇതൊക്കെ ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്നു പറയുവാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം.

ഞാന്‍ ഇവിടെ സൂചിപ്പിച്ചത് മൊഹമ്മദിന്റെ അടുത്ത ബന്ധുക്കളായിരുന്ന ഭരണാധികാരികളുടെ ചെയ്തികള്‍ മാത്രമാണ്. ഇതു പോലെയുള്ള പൈശാചികതകള്‍ ഇസ്ലാമിന്റെ ചരിത്രത്തിലുടനീളം കാണുവാന്‍ സാധിക്കും. സമകാലീന സമൂഹത്തില്‍ ഇസ്ലാമിന്റെ ചില അനുയായികള്‍ നടത്തുന്ന നിഷ്ടൂരതകള്‍ സമാനതകളില്ലാത്തവയാണ്. ഇസ്ലാമിന്റെ ആദ്യകാല അനുയായികളില്‍ ചിലരുടെ പ്രവര്‍ത്തികളും ഇതുപോലെ നിഷ്ടൂരങ്ങളായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്നത്തെ മുസ്ലിങ്ങള്‍ ഏറിയ പങ്കും സമാധാന പ്രിയരാണെന്നുള്ള വസ്തുത നിലനില്‍ക്കുന്നു. പക്ഷെ അവര്‍ നിശബ്ദരാണെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്.

Unknown said...

പ്പം വരും മ്മള നിഷ്കളങ്കനും സംഘോം...

Unknown said...
This comment has been removed by the author.
Unknown said...

Welcome to the blog of CID Nettooraan

Jack Rabbit said...

When i asked what better alternative Jamaatheislami has for democracy, Latheef pointed at the Islamic rule under the Rightly guided Caliphs. The question remains why some of them were politically assassinated if it was such an example of a welfare state

ശാന്ത കാവുമ്പായി said...

ദയവു ചെയ്ത് താങ്കളുടെ followers ന്റെ പ്രൊഫൽ ഒന്നു പരിശോധിക്കുക.

Unknown said...

മോനെ കാളിദാസാ, നീയാണെടാ കുട്ടാ നരകത്തിലെ വിറകു, ആശംസകള്‍ !!

മുക്കുവന്‍ said...

അപ്പോള്‍ വിറകായി.. ഇനി ഇച്ചിരി പെട്രോളുകൂടി വേണം കത്തിക്കാന്‍.. കാളീ സൂക്ഷിച്ചോളൂ!

ലൂസിഫര്‍ said...

മോനെ ആശിക്കെ ഉമ്മാക്ക് സുഖത്തിനു കുറവൊന്നും ഇല്ലല്ലോ ? ബാപ്പക്ക് ഗള്‍ഫില്‍ സുഖം അല്ലെ ?