Sunday 24 October 2010

ഇസ്ലാമിസം

അധികമാരുമുപയോഗിക്കാത്ത ഒരു വാക്കാണ്‌ Islamism.  പാശ്ചാത്യ പ്രസിദ്ധീകരണങ്ങളില്‍ വിരളമായി ഈ വാക്കുപയോഗിക്കാറുണ്ട്.  Political Islamനെ  പരാമര്‍ശിക്കാനാണത് മിക്കവാറും ഉപയോഗിച്ചു കണ്ടിട്ടുള്ളതും. പക്ഷെ ആ വാക്ക് കുടുതല്‍ ചേരുക Militant Islam നാണെന്നു ഞാന്‍ കരുതുന്നു.

ഭീകരാക്രമണം നടത്തുന്ന മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല, എന്നാണ്‌ പല മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു കണ്ടിട്ടുള്ളത്. റംസാന്‍ മാസത്തില്‍ മുസ്ലിങ്ങള്‍ മോശമായി സംസാരിക്കില്ല എന്ന മിഥ്യാ ധാരണ പോലെ ഉള്ള, ഒരു മിഥ്യാ ധരണയാണിതും. ഈ അഭിപ്രായം പറയുന്ന മുസ്ലിങ്ങളേക്കാള്‍ ഇസ്ലാമിക കാര്യങ്ങളില്‍ അറിവുണ്ട്,  ഇസ്ലാമിസത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിങ്ങള്‍ക്ക് എന്നതാണു യാഥാര്‍ത്ഥ്യം.


ഇറാനിലെ ഇസ്ലാമിക വിപ്ളവം വിജയിച്ചതിന്റെ ശേഷമാണ്‌ ഇസ്ലാമിസം ഇത്ര വ്യാപകമായി പ്രചരിച്ചതും.  ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള മുസ്ലിങ്ങളെയും അത് സ്പര്‍ശിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ അതില്‍ നിന്നും മുക്തമാണെന്നു ഞാന്‍ പണ്ട് കരുതിയിരുന്നു. സംഘ പരിവാറിന്റെ ഒരു പ്രചരണമാണെന്നും വിശ്വസിച്ചിരുന്നു. അത് തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി. മുസ്ലിം ലീഗെന്ന സംഘടന കേരളത്തിലെ മുസ്ലിങ്ങളെ ഒരു പരിധി വരെ ഇസ്ലാമിസത്തില്‍ നിന്നും  രക്ഷിച്ചു നിറുത്തി. ബാബ്രി മസ്ജിദിന്റെ തകര്‍ച്ച, മനസുകൊണ്ട് ഇസ്ലാമിസത്തിലേക്ക് അകര്‍ഷിക്കപ്പെട്ടിരുന്ന മുസ്ലിങ്ങള്‍ക്ക് പരസ്യമായി അത് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാക്കി. കേരളത്തിലെ അതിന്റെ പതാക വാഹകനായിരുന്നു മദനി.

സമകാലീന ലോകത്ത് ഇസ്ലാമിസത്തിന്റെ ഉയിര്‍ത്തെഴ്ന്നേല്‍പ്പിനു ബിജാവാപം ചെയ്തത് ഇറാനിലെ ഇസ്ലാമിക വിപ്ളവമായിരുന്നു.  അതേത്തുടര്‍ന്ന് പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിസത്തിന്റെ പതാകാവാഹകരായി പല സംഘടനകളും ഉദയം ചെയ്തു. ലെബനനിലെ Hezbolla , പാലസ്തീനിലെ Hamas, ജോര്‍ദാനിലെ Muslim Brotherhood തുടങ്ങിയവ ഇസ്ലാമിസത്തിന്റെ ആഗോള മുഖങ്ങളാണ്. 60 വര്‍ഷമായി പ്രാവര്‍ത്തിക്കുന്ന ഇന്‍ഡ്യയിലെ മുഖങ്ങളാണ്‌ ജമായത്തേ ഇസ്ലാമിയും, അടുത്തകാലത്ത് ഉദയം ചെയ്ത പോപ്പുലര്‍ ഫ്രണ്ടും.

കുര്‍ആനല്ല ഇസ്ലാമിസത്തിന്റെ ഉറവിടമെന്ന് മുഖ്യധാര മുസ്ലിങ്ങള്‍ പറയും.  പക്ഷെ അതല്ല വാസ്തവം.  ഇസ്ലാമിസത്തിന്റെ ഉറവിടം കുര്‍ആന്‍ തന്നെയാണ്.  കുര്‍അന്‍ വ്യാഖ്യാതാക്കള്‍ സാധാരണ പറയാറുള്ള ഒരു പ്രസ്താവനയുണ്ട്. കുര്‍ആനില്‍ ഒരേ കാര്യം രണ്ടു തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാമതു പറയുന്നതിനാണു സാധുത എന്നാണാ പ്രസ്താവന. ഇതിനെ കുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്ന പ്രക്രീയ എന്നാണു വിളിക്കാറുള്ളത്.

അന്യ മതവിശ്വാസികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് കുര്‍ആനില്‍ പലയിടത്തും പല നിര്‍ദ്ദേശങ്ങള്‍ വായിക്കാം. മൊഹമ്മദ് മെക്കയിലായിരുന്ന ആദ്യകാലത്തും മെദീനയിലെത്തിയ സമയത്തും അന്യ അന്യമതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറണം എന്നാണു പഠിപ്പിച്ചിരുന്നത്. അതിന്റെ കാരണം അദ്ദേഹം പ്രതിരോധത്തിലായിരുന്നു എന്നതും. മെദീനയില്‍ പിടിച്ചു നില്‍ക്കാറായപ്പോള്‍ മൊഹമ്മദിന്റെ നിറം ആറി.

അന്യമത വിശ്വാസികളെ എവിടെ വച്ച് കണ്ടാലും പിടികൂടി വധിക്കണമെന്നദേഹം ആഹ്വാനം ചെയ്തു. അതു പോലെ പ്രവര്‍ത്തിച്ചും കാണിച്ചു. അവിശ്വാസികളെ ഇസ്ലാമിന്റെ കീഴില്‍ കൊണ്ടു വരാനായിരുന്നു മൊഹമ്മദ് അറേബ്യയില്‍ ചെയ്ത യുദ്ധങ്ങളെല്ലാം. മൊഹമ്മദിനു ശേഷം അധികാരമേറ്റെടുത്ത ആദ്യ ഖലീഫ അബൂ ബക്കറിന്റെ പ്രധാന അറേബ്യന്‍ യുദ്ധങ്ങളായ Wars of Apostacy യും ഇതേ ലക്ഷ്യം മുന്‍നിറുത്തിയായിന്നു. മൊഹമ്മദിനെ പേടിച്ച് ഇസ്ലാം സ്വീകരിച്ച ഗോത്രങ്ങള്‍ മിക്കതും മൊഹമ്മദിന്റെ മരണ ശേഷം ഇസ്ലാമില്‍ നിന്നുമകന്നു പോയി. പ്രവാചക ബിസിനസ് ലാഭകരമാണെന്നു മനസിലാക്കിയ പലരും  പ്രവാചകന്‍മാരായി സ്വയം അവരോധിച്ചു. അതില്‍ പ്രധാനി ആയിരുന്നു മുസൈലിമ.   ഇവരെയൊക്കെ വാളുകൊണ്ട് പരാജയപ്പെടുത്തി ഇസ്ലാം അടിച്ചേല്‍പ്പിക്കുയാണു അബൂ ബക്കര്‍ ചെയ്തത്.  ഇസ്ലാമിക രാജ്യത്ത് മറ്റ് മത വിശ്വാസങ്ങള്‍ അനുവദിക്കരുതെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയുള്ളവര്‍ ഇസ്ലാമിനു കീഴ്പ്പെടുന്നതു വരെ അവരെ പീഢിപ്പിക്കാനും ആഹ്വാനം ചെയ്തു. അതു തന്നെ അബൂ ബക്കര്‍ ചെയ്തു. ചരിത്രത്തിലെ പല ഇസ്ലാമിക ഭരണാധികാരികളും ചെയ്തു. അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്നു വരെ ഇസ്ലാമല്ലാതെ മറ്റൊരു മതവും പിന്തുടരാന്‍ അവിടത്തെ പൌരന്‍മാര്‍ക്ക് അവകാശമില്ല. അവിശ്വാസികളോട് യുദ്ധം ചെയ്യുക എന്നത് ജിഹാദിന്റെ പ്രധാന ലക്ഷ്യമായി കണ്ട് അത് ഒരനുഷ്ടാനം പോലെ ചെയ്യുന്ന പലരുമുണ്ട്.  ഇസ്ലാമിസത്തിന്റെ ഇന്നത്തെ വക്തക്കളാണ്‌ ബിന്‍ ലാദന്‍ മുതല്‍ തടിയന്റവിട നസീര്‍ വരെയുള്ള ഇസ്ലാമിക ഭീകരര്‍.

ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖമാണ്‌ മറ്റ് വ്യവസ്ഥിതികളുമായി യോജിച്ചു പോകാനാകില്ല എന്ന നിലപാട്. ഒരു യഥാര്‍ത്ഥ മുസ്ലിമിന്‌ ഇസ്ലാമിക വ്യവസ്ഥിതിയുമായി മാത്രമേ യോജിച്ചു പോകാനാകൂ എന്നതായിരുന്നു മൊഹമ്മദിന്റെ ഉത്ബോധനം. അതു കൊണ്ട് ഇസ്ലാമിക വ്യവസ്ഥിതി ഉണ്ടാകുന്നതു വരെ പോരാടുക എന്നതാണ്‌ ജിഹാദ് എന്നദ്ദേഹം ഉദ്ദേശിച്ചതും. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ അബൂല്‍ ആലാ മൌദൂദി ഇതേ കാഴ്ച്ചപ്പാടുള്ള വ്യക്തി ആയിരുന്നു. ജനാധിപത്യം മതേതരത്തം തുടങ്ങിയവയുമായി മുസ്ലിങ്ങള്‍ക്ക് യോജിക്കാന്‍ ആകില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് കൊണ്ടാണദ്ദേഹം ഇന്‍ഡ്യ വിട്ട് പാകിസ്ഥാനിലേക്ക് കുടിയേറിയതും. അദ്ദേഹത്തിന്റെ ഉപദേശം ശിരസാ വഹിച്ച ജമായത്തേ ഇസ്ലാമിക്കാര്‍ കുറേക്കാലം ഇന്‍ഡ്യന്‍ വ്യവസ്ഥിതികളുമായി സഹകരിക്കാതെ ജീവിച്ചു. പിന്നീടതിന്റെ വ്യര്‍ത്ഥത മാനസിലാക്കി നയം മാറ്റി.

ഇതുപോലെ തീവ്ര നിലപാടുള്ളവര്‍ പിന്തുടരുന്ന ഇസ്ലാമിസം ഉപേക്ഷിക്കാന്‍ ഇസ്ലാമിക ലോകത്തു തന്നെ പലരും തയ്യറായിട്ടുണ്ട്.  ഇസ്ലാമിനെ മറ്റേതൊരു മതം പോലെയും കാണാനും പഠിക്കാനും തയ്യാറായ മതേതര ചിന്താഗതിക്കാരാണവര്‍. ചിലര്‍ ഒരു പടി കൂടി കടന്ന് ഇസ്ലാം ഉപേക്ഷിക്കുക പോലും ചെയ്തു.

ഹമാസ് എന്ന സംഘടനയുടെ സ്ഥാപകന്‍ ഷൈക്ക് ഹസന്‍ യൂസഫിന്റെ മകന്‍ മൊസാബ് ഹസന്‍ യൂസഫ് ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചു.  ഇസ്ലാമിനെ ശരിക്കും മനസിലാക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെ കേള്‍ക്കാം.

The problem is in the God of Islam. He is a god of torture. Biggest terrorist is the God of Quran. This is dangerous. That God does not have a minimum amount of humanity. He wants them to be beasts. Those Muslims who read Quran and believe that this is from God. They are sick and they need help.



Islam is collapsing already. It looks from outside it is growing. But from inside it is collapsing. It is not improving the lives of Muslims. It is not giving any answers to their questions. It is a very political religion.


Muslims are wonderful people. The worst criminal terrorist Muslim has  more morality, responsibility and logic than the God of Quran. God of Quran is a gangster who lives here for more than 1400 years. And my war is with him. The problem is much more than Hamas. The problem is with the God of Islam.

Islam is a lie wrapped with some facts and truths. It is the biggest lie in history. The biggest danger is that a quarter of population of earth believe that this religion is from God.


ഇതേക്കുറിച്ച് നിശബ്ദത പാലിച്ചു ഹമാസ്. പക്ഷെ അല്‍ ഖയിദ മൊഹമ്മദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. ഏത് മുസ്ലിം ഇസ്ലാം ഉപേക്ഷിക്കുന്നുവോ അവനെ കൊല്ലുക. മൊസാബിനെ പാലസ്തീനില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതായിരുന്നു.
 
ഇസ്ലാമിസത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഈജിപ്റ്റില്‍ ജീവിച്ചിരുന്ന Farag Foda .    അദ്ദേഹം ജനാധിപത്യത്തിനും മതേതരത്തത്തിനും  മത ന്യൂനപക്ഷമായ കോപ്പ്റ്റിക്  ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ടു. അതിന്റെ പേരില്‍ അദ്ദേഹത്തെ അവിശ്വാസിയായും ഇസ്ലാമിന്റെ ശത്രുവുമായി പ്രഖ്യാപിച്ചു. രണ്ട് മുസ്ലിം തീവ്രവാദികള്‍ അദ്ദേഹത്തെ വെടി വച്ചു കൊന്നു. അല്‍ അസ്‌ഹര്‍ സര്‍വകലാശലയിലെ പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഘസാലി, ഇസ്ലാമിന്റെ ശത്രുവിനെ കൊലപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന് കോടതിയില്‍ മൊഴി നല്‍കി. ഇസ്ലാമിസത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണീ ഇസ്ലാമിക പണ്ഡിതന്‍. അല്‍ ഘസാലിയുടെ വാക്കുകള്‍ ഇവയാണ്.

"The killing of Farag Foda was in fact the implementation of the punishment against an apostate which the imam (the Islamic leader) has failed to implement (undertake)."


അല്‍ അഹ്സര്‍ സര്‍വകലാശലയിലെ ചില പണ്ഡിതര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി വധ ശിക്ഷക്കു വിധിച്ചിരുന്നു. അവരുടെ അഭിപ്രായം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തതുകൊണ്ട് ഫോദക്കെതിരെ ശരിയ നിയമം നടപ്പിലാക്കേണ്ടത് തങ്ങളുടെ ചുമതലയാണ്‌ എന്നായിരുന്നു.

അദ്ദേഹത്തിന്റെ  The Absent Truth among Those calling for a Religious State. എന്ന പുസ്തകത്തില്‍ നിന്നും ചില വാചകങ്ങള്‍.

"We face problems of great magnitude, so how can they be resolved by the application of Shari'ah Law, since these problems did not exist in the early centuries of Islam? How would Shari'ah, for example, deal with the problems of housing, indebtedness, famine, and unemployment?"

"We seem to be excessively interested and preoccupied with matters of worship; does that relieve us from our responsibility to get involved in the great scientific and technological advancements of our times? We are equally busy with fatwas that deal with such topics as marriage, how to relieve ourselves when we happen to be in the countryside, and the like!"

"What are the benefits that come from the imposition of the hijab on Muslim women?"

"What good has come out of the practice of the so-called ‘prophetic healing' of the sick, as based on spurious Hadiths, when at the same time, we witness the astronomically growing number of the sick? And what about the latest charlatanry of those ‘experts' who claim that healing may be found in the flies' wings, as well as in the camels' urine?"

"It is easier to make accusations of heresy and apostasy than to come up with solutions to these critical national problems"

"As Muslims, we should not be terrorized by self-appointed representatives of Islam."

"Future can be made only with pen, not the sword, by work and not by retreat, by reason not by Darwish life, by logic not by bullets, and most important they have to know the truth that has escaped them, namely that they are not alone ... [in] the community of Muslims."

"Islam came as a religion; but Muslims are still doing a terrible thing to it. They consider those who differ from them in opinion, or who attempt to work for renewal and reform, as Kuffar (plural of Kafir)! What a wonderful thing it would have been, if tafkir (reasoning) took precedence over takfir (declaring someone to be an unbeliever!)"


സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചപ്പോള്‍ ഫോദ പ്രതികരിച്ചതിപ്രകാരമായിരുന്നു. A  religion unable to confront its critics with anything other than the sword.

മനുഷ്യരാശിയെ ബാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കുര്‍ആനിലുണ്ടെന്നു വിശ്വസിക്കുന്ന, അങ്ങനെ വിശ്വസിപ്പിക്കുന്നവരെയാണു ഫോദ വിമര്‍ശിച്ചത്. മനുഷ്യരെ ഏഴാം നൂറ്റാണ്ടില്‍ തളച്ചിട്ട് അവരെ ചൂക്ഷണം ചെയ്യുന്ന മത നേതാക്കളെ അദ്ദേഹം ​വെറുത്തു. കുര്‍ആന്‍ എഴുതിയ കാലത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേ അതില്‍ പ്രതിഫലിക്കുന്നുള്ളു എന്നും, കാലം മാറുന്നതനുസരിച്ച് അതില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നുമദ്ദേഹം നിര്‍ദ്ദേശിച്ചു.

കുര്‍ആന്‍ ഒരു ദിവസം പെട്ടെന്നു അവതരിക്കാന്‍ ആരംഭിച്ചതല്ലെന്നും യഹൂദ ക്രൈസ്തവ പരിസരത്തു നിന്നും സാവധാനം രൂപപ്പെട്ടു വന്നതാണെന്നും സുലൈമന്‍ ബഷീര്‍ എന്ന പാലസ്തീനി അധ്യാപകന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ An Introduction to the Other History: Towards a New Reading of Islamic Tradition എന്ന പുസ്തകം ഇതു വരെ ഇസ്ലാമിസം പഠിപ്പിച്ച ചരിത്രമല്ല കുര്‍ആന്റെ ഉത്ഭവത്തേപ്പറ്റി പറയുന്നത്.  ഡമാസ്കസിലെ Zhaheria Library   യില്‍ നിന്നും കണ്ടെടുത്ത, ഇതു വരെ അറിയപ്പെടാത്ത രേഖകളെ അടിസ്ഥാനമാക്കിയാണദ്ദേഹം ആ പുസ്തകം രചിച്ചത്. മൊഹമ്മദിനു ശേഷമുള്ള ആദ്യ ഒന്നര നൂറ്റാണ്ടുകാലത്തേക്കുറിച്ചുള്ള ചരിത്രമാണാ രേഖകളിലുള്ളത്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അവഗണിച്ചതോ ഒളിച്ചു വച്ചതോ ആണീ രേഖകള്‍.
 
ഇസ്ലാമിസത്തെ എതിര്‍ത്ത മറ്റൊരു പ്രമുഖ വ്യക്തിയാണ്, Nasr Hamid Abu Zayd ചെറുപ്പത്തില്‍ Muslim Brotherhood നു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇസ്ലാമിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. A Critique of Religious Discourse എന്ന പുസ്തകത്തില്‍ കുര്‍ആനു പുതിയരീതിയിലുള്ള ഒരു വായന അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്ലാമിസം പ്രചരിപ്പിക്കുന്നതു പോലെ എല്ലാ കാലത്തേക്കുമുള്ള നിയമാവലിയാണു കുര്‍ആന്‍, എന്നദ്ദേഹം കരുതിയില്ല. ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് വേണ്ടി നിര്‍ദ്ദേശിച്ച പലതും ഇന്ന് അപ്രസക്തമാണെന്ന ഒരു നിലപാടും എടുത്തു. ഇതിന്റെ ഫലമായി അദ്ദേഹം നിഷേധി എന്നു മുദ്രകുത്തപ്പെടുകയും കോടതി അത് അംഗീകരിച്ച് വിശ്വാസിയായ ഭാര്യയില്‍ നിന്നും വിവാഹ മോചാനം ​നേടണമെന്ന്, ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രഖ്യാപനം ഇതായിരുന്നു.
 
"The requirement of Christians and Jews to pay jizyah (poll tax) constitutes a reversal of humanity's efforts to establish a better world "
 
ഇതേക്കുറിച്ച് കോടതി പറഞ്ഞ അഭിപ്രായം ഇങ്ങനെ.
 
"This is contrary to the divine verses on the question of jizyah, in a manner considered by some, inappropriate, even for temporal matters and judgments not withstanding its inappropriateness when dealing with the Qur’an and Sunnah, whose texts represent the pinnacle of humane and generous treatment of non-Muslim minorities. If non-Muslim countries were to grant their Muslim minorities even one-tenth of the rights accorded to non-Muslim minorities by Islam, instead of undertaking the mass murder of men, women, and children, this would be a step forward for humanity. The verse on jizyah, verse 29 of Surat al-Tawbah, which the defendant opposes, is not subject to discussion".

ഈ കുര്‍ആന്‍ സൂക്തം ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും സാധ്യമല്ല എന്നാണു കോടതി പറഞ്ഞത്. അതുകൊണ്ട് സയ്ദിന്റെ അഭിപ്രായം ഇസ്ലാമിനും പ്രവാചകനും അവഹേളനപരമെന്നും വിധിച്ചു.

അടിമ സ്ത്രീകള്‍ അനുവദനീയമാണെന്ന കുര്‍ആന്‍ നിര്‍ദ്ദേശം അസംബന്ധമാണെന്നായിരുന്നു സയ്ദിന്റെ മറ്റൊരു അഭിപ്രായം. ആ പരാമര്‍ശവും ഇസ്ലാമിക വിശ്വാസത്തിനെതിരാണെന്നു കോടതി വിധിച്ചു.

സ്ത്രീകളുടെ ഇസ്ലാമിലെ അവസ്ഥയേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

"The Qur’anic discourse was built in a patriarchal society, and therefore the addressees were naturally males, who received permission to marry, divorce, and marry off their female relatives, hence, it is possible to imagine that Muslim women receive the same rights. The classical position of the modern ‘ulamā’ about that issue is understandable as "they still believe in superiority of the male in the family".


Political Islam  ന്റെ ഏറ്റവും പ്രാകൃതമായ രൂപമാണ്‌   Islamism.  ഇസ്ലാമിസത്തിന്റെ വക്താക്കളുടെ ശബ്ദമാണു കൂടുതല്‍ കേള്‍ക്കുന്നതെങ്കിലും മതേതര  മുസ്ലിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവിലാണെങ്കിലും.

Friday 22 October 2010

വളര്‍ച്ച പ്രാപിച്ച സമൂഹം

കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകുമോ എന്ന പോസ്റ്റില്‍ മൊഹമ്മദ് തന്നെ തന്റെ ഉത്ബോധനങ്ങള്‍ പലപ്പോഴും  മറ്റിയിട്ടുണ്ട് എന്നു സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും മറ്റ് ചിലപ്പോള്‍ അനുയായികളെ സുഖിപ്പിക്കാന്‍ വേണ്ടിയും, മറ്റ് ചിലപ്പോള്‍ ഒരു കാരണവുമില്ലാതെയും, മറ്റ് ചിലപ്പോള്‍ അള്ളായുടെ നിര്‍ദ്ദേശമെന്ന രീതിയിലും, മറ്റ് ചിലപ്പോള്‍ ആദ്യം പറഞ്ഞതിലെ മണ്ടത്തരം മനസിലാക്കിയും അങ്ങനെ ചെയ്തിട്ടുണ്ട്.

മൊഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ ഇതൊക്കെ ചെയ്തതിനെ നിഷ്കളങ്കന്‍ എന്ന വ്യക്തി ന്യായീകരിച്ചത് ഇങ്ങനെയാണ്. ഖുര്ആനും മുസ്ലിം സമൂഹവും ആ അര്ത്ഥത്തില് സാവധാനം devolop ചെയ്തത് തന്നെയാണ്.കാരണം, സമൂഹത്തിന്റെ വളര്ച്ചയുടെ വിവിധ ഘട്ടത്തില് അതിനു അനുയോജ്യമായ ദൈവിക നിര്ദേശങ്ങളാണ് അവതരിച്ചത്. അത് കൊണ്ട് തന്നെ, സമൂഹ വളര്ച്ചയുടെ ഘട്ടം ഖുര്ആന് സൂക്തങ്ങളിലും അതിന്റെ അവതരണ പശ്ചാത്തലത്തിലും കാണാന് പറ്റും..  നിഷ്കളങ്കന്റെ അഭിപ്രായത്തില്‍ അറേബ്യന്‍ സമൂഹം വളര്‍ന്നു വന്നതനുസരിച്ച് കുറേശ്ശെയായി അള്ളാ നല്‍കിയ നിര്‍ദ്ദേശങ്ങളാണു കുര്‍ആന്‍ എന്നത്. കുര്‍ആന്‍  വായിക്കുന്നവര്‍ മനസിലാക്കുന്ന വളര്‍ച്ച ഒരു പ്രത്യേക രീതിയിലുള്ള വളര്‍ച്ചയാണ്.

കുര്‍ആന്‍ ഒന്നോടിച്ചു വായിക്കുന്ന ആര്‍ക്കും മനസിലാകുന്ന ഒരു കാര്യം മക്കയിലും മദീനയിലും  വച്ച് അള്ളാ നല്‍കി എന്ന് മൊഹമ്മദ് പറഞ്ഞതും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുമായ പ്രബോധനങ്ങളിലെ വൈരുദ്ധ്യങ്ങളാണ്.
 
മക്കയിലായിരുന്നപ്പോള്‍ മൊഹമ്മദിന്റെ അനുയായികള്‍ കുറവും എതിരാളികള്‍ കൂടുതലുമായിരുന്നു. അപ്പോള്‍ മൊഹമ്മദ് പ്രതിരോധത്തിലുമായി.  അപ്പോള്‍ അദ്ദേഹം ​നല്‍കിയ പ്രബോധങ്ങള്‍ പ്രായേണ സഹിഷ്ണുതയുടെയും ഉപദേശത്തിന്റെ രീതിയിലുള്ളതുമായിരുന്നു. അത് ഖുറൈഷികളെ അനുനയിപ്പിക്കാന്‍ ഉദ്ദേശിച്ച് എടുത്ത ഒരു കൌശലം എന്നു വിലയിരുത്താം. പക്ഷെ ഖുറൈഷികള്‍ ആ കെണിയില്‍ വീണില്ല. മൊഹമ്മദിനെ മക്കയില്‍ നിന്നും പുറത്താക്കി. മദീനയില്‍ എത്തിയ മൊഹമ്മദ് ആദ്യകാലങ്ങളില്‍ മദീനക്കാരോട് സൌമ്യമായി പെരുമാറി. നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം തുടങ്ങിയ സഹിഷ്ണുതാപരമായ പ്രബോധങ്ങളും നല്‍കി. ഇങ്ങനെ മദീനക്കാരുടെ വിശ്വാസം ആര്‍ജ്ജിച്ചു.
 
മദീനക്കാരും മക്കക്കാരം ​തമ്മിലുണ്ടായിരുന്ന ഗോത്ര വര്‍ഗ്ഗ കുടിപ്പക മൊഹമ്മദ് ശരിക്കും മുതലെടുത്തു. മദീനയില്‍ കുറെ അനുയായികളുണ്ടായപ്പോള്‍ മക്കക്കാരെ തോല്‍പ്പിക്കുന്നതിന്റെ ചിന്തകളൊക്കെ  പുറത്തെടുത്തു. മദീനക്കാര്‍ക്കത് സ്വീകാര്യവുമായി. പിടിച്ചു നില്‌ക്കാറായി എന്ന നില വന്നപ്പോള്‍  മൊഹമ്മദ് തന്റെ വിശ്വരൂപം കാണിച്ചു തുടങ്ങി. മദീനയിലെ യഹൂദന്‍മാരോടുള്ള സഹിഷ്ണുതാപരമായ നിലപാടൊക്കെ മാറി. അവരെ പുലഭ്യം പറയാനും അധിക്ഷേപിക്കാനും തുടങ്ങി. മരിക്കുന്നതിനു മുന്നേ അള്ളായോട് പ്രാര്‍ത്ഥിച്ചത് യഹൂദന്‍മാരെ ശപിക്കണമേ എന്നുമായിരുന്നു.
 
ഇത് സമൂഹ വളര്‍ച്ചയുടെ ലക്ഷണമാണെന്നു കരുതുന്നവരോട് സഹതപിക്കാതെ വയ്യ.
 
ഇനി മൊഹമ്മദ് വളര്‍ത്തി പാകപ്പെടുത്തി എടുത്ത അറേബ്യയിലെ മുസ്ലിം സമൂഹം എന്തു ചെയ്തു എന്നു നോക്കാം. മൊഹമ്മദിനു ശേഷം മുസ്ലിം നേതാക്കളായിരുന്ന ആദ്യ നാലു ഖലീഫമാരുടെ ചരിത്രം വായിച്ചാല്‍ അതേക്കുറിച്ച് ഒരേകദേശ രൂപം പിടികിട്ടും.
 
Abu Bakr..
 
മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷയുടെ പിതാവായിരുന്നു മൊഹമ്മദിനേക്കാള്‍ മൂന്നു വയസു കുറവായിരുന്ന അബൂ ബക്കര്‍. പലയുദ്ധങ്ങള്‍ നയിക്കുകയും മൊഹമ്മദിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നുവരെ അറിയപ്പെടുകയും ചെയ്തിരുന്ന   അലിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞാണ്, അബൂ ബക്കറിനെ ഖലീഫയാക്കി അവരോധിച്ചത്.അബൂബക്കറിന്റെ കാലത്ത് ആഭ്യന്തര യുദ്ധങ്ങളും കൂട്ടക്കൊലകളും നടന്നു. അലിയുടെയും ഫാതിമയുടെയും വീടിനു തീ വയ്ക്കുമെന്നു വരെ അബൂ ബക്കര്‍ ഭീക്ഷണിപ്പെടുത്തി.
 
സമ്പന്ന കുടുംബത്തില്‍ ജനിച്ച അബു ബക്കര്‍ പിതാവിനൊപ്പം  വളരെ ചെറുപ്പത്തിലേ കച്ചവട സംഘത്തോടൊപ്പം സിറിയയിലേക്കൊക്കെ പോയിരുന്നു. മൊഹമ്മദും പലപ്പോഴും ഈ സംഘത്തില്‍ ചേര്‍ന്നിരുന്നു.  മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജയുടെ വീടിന്റെ അടുത്തായിരുന്നു അബൂ ബക്കര്‍  താമസിച്ചിരുന്നത്. മൊഹമ്മദ് ഖദീജയയുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ അബൂ ബക്കറുമായി കൂടുതല്‍ അടുത്തു.
മൊഹമ്മദിന്റെ മരണശേഷം മക്കയില്‍ നിന്നും വന്നവരും മദീനക്കാരും തമ്മില്‍ പണ്ടുമുതലേ ഉണ്ടായിരുന്ന  സ്പര്‍ദ്ധ വര്‍ദ്ധിച്ചു. അന്‍സാറുകള്‍ പ്രത്യേക യോഗം ചേര്‍ന്നു,  ഖലീഫ സ്ഥാനത്തേക്ക് ആരെ പിന്തുണക്കണമെന്നാലോചിക്കാന്‍. അലിയുടെ  എതിര്‍പ്പുകള്‍ വക വച്ചു കൊടുക്കാതെ ഉമര്‍ അബൂ ബക്കറിനെ ഖലീഫയായി പ്രഖ്യാപിച്ചു. ഇതൊക്കെ നടന്നത് മൊഹമ്മദിന്റെ ശവ സംസ്കാരം നടത്തുന്നതിനു മുന്നേ ആയിരുന്നു. പ്രവാചകന്‍ എന്നു കരുതുന്ന ആളുടെ ശേഷ ക്രിയകള്‍ ചെയ്യുന്നതിനു മുന്നേ അധികാര വടം വലി നടന്നത് വളര്‍ച്ച പ്രാപിച്ച ഒരു സമൂഹത്തിന്റെ ലക്ഷണമല്ല.
 
പ്രശ്നങ്ങള്‍ അവിടെയും തീര്‍ന്നില്ല. മൊഹമ്മദിനെ പേടിച്ച് അടങ്ങിയിരുന്ന അറബി ഗോത്രങ്ങള്‍ പലതും അബൂ ബക്കറിനെ അനുകൂലിച്ചില്ല. അബൂ ബക്കറിന്റെ എതിരാളികള്‍ മറ്റ് പല പ്രവാചകരുടെയും പിന്നില്‍ അണിനിരന്നു. മൊഹമ്മദിന്റെ മാതൃക പിന്തുടര്‍ന്ന് മുസൈലിമാ എന്ന ആള്‍ പ്രവചകനാണെന്ന് അവകാശപ്പെടുകയും വളരെ അധികം അറബികള്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തു. അവര്‍ മൊഹമ്മദിനെ ഒരു ഗോത്ര നേതാവെന്ന നിലയിലേ കണ്ടിരുന്നുള്ളു. പക്ഷെ അബൂ ബക്കര്‍ അത് സമ്മതിച്ചില്ല. എല്ലാവരും ഇസ്ലാം എന്ന പുതിയ മതത്തിനു കീഴ്പ്പെടണമെന്നദ്ദേഹം ശഠിച്ചു. അതിന്റെ ഫലമാണ്, Wars Of Apostacy എന്നറിയപ്പെടുന്ന യുദ്ധങ്ങള്‍.  ആ യുദ്ധങ്ങളില്‍ എല്ലാ അറബികളെയും ബലമായി ഇസ്ലാമിന്റെ കീഴില്‍ കൊണ്ടുവന്നു. പിന്നീട് അബൂ ബക്കര്‍ അറേബ്യക്ക് ചുറ്റുമുള്ള സ്ഥലങ്ങളും യുദ്ധത്തില്‍ പിടിച്ചടക്കി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
 
അബൂ ബക്കര്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ചാണ്, അലിയില്‍ നിന്നും ഖലീഫ സ്ഥാനം തട്ടിയെടുത്തതെന്ന് ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. മൊഹമ്മദ് തന്റെ മകളായ ഫാതിമക്ക് കൊടുത്ത സ്വത്തുക്കള്‍ പോലും അബൂബക്കര്‍ പൊതു സ്വത്താക്കി മാറ്റി. പ്രവാചകനു സ്വകാര്യ സ്വത്തില്ല എന്നായിരുന്നു അതിനു പറഞ്ഞ ന്യായീകരണം. മാത്രമല്ല ഫാതിമയുടെ വീടു കത്തിച്ചു കളയുമെന്ന് ഭീക്ഷണിപ്പെടുത്താനും  അബൂ ബക്കര്‍ മറന്നില്ല. അതിനു ശേഷം ഫാതിമ അബൂബക്കറിനോട് സംസാരിച്ചിട്ടില്ല. അലിയുടെ കയ്യില്‍ മൊഹമ്മദിന്റെ പ്രബോധങ്ങളുടെ ഒരു കയ്യെഴുത്ത്  പ്രതി ഉണ്ടായിരുന്നു എന്ന് ഷിയ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷെ അബൂ ബക്കര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല.
 
Umar

മൊഹമ്മദിന്റെ മറ്റൊരു ഭാര്യാ പിതാവായിരുന്നു രണ്ടാമത്തെ ഖലീഫ ഉമര്‍. ഇസ്ലാമിക സാമ്രാജ്യത്തിന്റെ അറിത്തറ പണുതത് ഉമറായിരുന്നു.മൊഹമ്മദിന്റെ ശവസംസ്കാരം നടത്തുന്നതിനു മുന്നേ അബൂ ബക്കറുമായി ചേര്‍ന്ന് മൊഹമ്മദ്ന്റെ മരുമകനായിരുന്ന അലിയെ ഒതുക്കാനാണ്‌ ഉമര്‍ ശ്രമിച്ചതും.ഇതിനെ അനുകൂലിക്കാതിരുന്ന അറബി ഗോത്രങ്ങളെ ഭ്രുഷ്ടു കല്‍പ്പിച്ച് പീഡിപ്പിക്കാനും ഉമര്‍ തയ്യാറായി. സ്വന്തം വീട്ടിലായിരുന്ന  അലിയേയും ഫാതിമയേയും അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനും അബൂ ബക്കര്‍ ഉമറിനെയാണയച്ചത്. ഉമര്‍ അലിയുടെ വീട് തീ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്വേച്ഛാധിപത്യ സ്വഭാവമുണ്ടായിരുന്ന ഉമര്‍ അത്ര സ്വീകാര്യനല്ലായിരുന്നു. പക്ഷെ അബൂ ബക്കറിന്റെ തീരുമാനത്തെ അധികമാരും എതിര്‍ത്തില്ല. അലിയെ അനുനയിപ്പിക്കാനായി മൊഹമ്മദ് അലിക്ക് വിട്ടുകൊടുത്തിരുന്നതും അബൂ ബക്കര്‍ കണ്ടുകെട്ടിയതുമയ സ്വത്തുക്കളില്‍ ചിലത് ഉമര്‍ തിരികെ നല്‍കി.ഇസ്ലാമിക സാമ്രാജ്യത്തിനു വിലപ്പെട്ട സംഭവനകള്‍ നല്‍കിയ ഉമറിനെ പേര്‍ഷ്യക്കാര്‍ വധിക്കുകയാണുണ്ടായത്. പേര്‍ഷ്യ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രതികാരമായിട്ട്. അതിനു മുന്നേ ഹജ്ജ് സമയത്ത് പിശാചിനെ കല്ലെറിയാന്‍ നിന്ന ഉമറിനെ തലക്ക് കല്ലെറിഞ്ഞു മുറിപ്പെടുത്തിയിരുന്നു. മദീനയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ പിന്നീട് കൊലപ്പെടുത്തി.ബലമായി ഇസ്ലാമിലേക്ക് ചേര്‍ക്കപ്പെട്ടവരായിരുന്നു ഈ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും.അബു ലുലു എന്ന അടിമ ഉമറിനെ കുത്തിക്കൊലപ്പെടുത്തി.ഇതില്‍ ക്ഷുഭിതയായ ഹഫ്സ സ്വന്തം സഹോദരനും ഉമറിന്റെ മകനുമായ ഉബൈദുള്ളയോട് മെദീനയിലെ  പേര്‍ഷ്യക്കാരെ എല്ലാം വകവരുത്താന്‍ ഉപദേശിച്ചു. അദ്ദേഹം അനേകം പേര്‍ഷ്യക്കാരെ വധിക്കുകയും ചെയ്തു.

പേര്‍ഷ്യയെ ആക്രമിച്ചു കീഴടക്കിയതാണ്, ഉമറിന്റെ ഏറ്റവും വലിയ നേട്ടം.ഷിയ മുസ്ലിങ്ങള്‍ പക്ഷെ ഉമറിനെ കാണുന്നത് മൊഹമ്മദിനെ ഒറ്റിക്കൊടുത്തവനും, അലിയുടെ അവകാശങ്ങള്‍ നിഷേധിച്ചവനും, ഒരു കൊലപാതകിയുമായാണ്.ഫാതിമയുടെ മരണത്തിനുത്തരവാദി അദ്ദേഹമാണെന്നുമവര്‍ പറയുന്നു. അബൂ ബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തത് അലി അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തെ വരുതിയിലാക്കാന്‍ പോയത് ഉമറായിരുന്നു. അലിയുടെ വീടിന്റെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഫാതിമയുടെ  വയറ്റില്‍ ഇടിച്ചു എന്നും, അതിന്റെ ആഘാതത്തില്‍ അവരുടെ ഗര്‍ഭം അലസിയെന്നും, അതില്‍ പിന്നെ അവര്‍ ആരോഗ്യം വീണ്ടെടുക്കാതെ 6 മാസത്തിനുള്ളില്‍ മരിച്ചു എന്നുമാണ്,  ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.
 
ഉത്‌മാന്‍
 
അബൂ ബക്കറിന്റെ കൂട്ടുകാരനും മൊഹമ്മദിന്റെ രണ്ടു പെണ്‍മക്കളുടെ ഭര്‍ത്താവുമായിരുന്നു ഉത്‌മാന്‍. മൊഹമ്മദിന്റെ ഭാര്യാപിതാക്കന്‍മാര്‍ ഖലീഫമാരായതിനു ശേഷം പുത്രിമാരുടെ ഭര്‍ത്താക്കന്‍മാരുടെ ഊഴങ്ങളായിരുന്നു. മത്സരത്തില്‍ അലിയെ പിന്തള്ളി ഉത്‌മാന്‍ ജേതാവായി.
 
അലി രേഖപ്പെടുത്തി വച്ചിരുന്ന മൊഹമ്മദിന്റെ പ്രബോധനങ്ങളടങ്ങിയ മുസ്‌ഹഫ് തള്ളിക്കളഞ്ഞ്, സയ്ദ് ഇബ്‌ന്‍  തബീറ്റിനോട് ഒരു പുതിയ മുസ്‌ഹഫ് എഴുതാന്‍ ഉത്‌മാന്‍ നിര്‍ദ്ദേശിച്ചു.അങ്ങനെ കുര്‍ആന്റെ ആദ്യത്തെ അംഗീകരിക്കപ്പെട്ട കയ്യെഴുത്തു പ്രതി ഉണ്ടായി.
 
തന്റെ സ്വന്തക്കാരെയൊക്കെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഉത്‌മാന്‍ അവരോധിച്ചു. പ്രവിശ്യകളിലെ ഗവര്‍ണ്ണര്‍മാരെല്ലാം ഉത്‌മാന്റെ ബന്ധുക്കളായിരുന്നു. മൊഹമ്മദിന്റെ അടുത്ത ആളുകളെല്ലാം അവഗണിക്കപ്പെട്ടു. അലിയെ തെരഞ്ഞു പിടിച്ച് ഒതുക്കി. അബൂ ബക്കറും ഉമറും ഉരുക്കു മുഷ്ടികൊണ്ട് അടിച്ചമര്‍ത്തിയ എതിര്‍പ്പുകള്‍ പലതും ഉത്‌മാന്റെ കാലത്ത് തലപൊക്കി. ഖുറൈഷികളുടെ രണ്ട് ഗോത്രങ്ങളായ ഉമ്മായദുകളും ഹാഷിമൈറ്റുകളും തമ്മിലുള്ള ഉരസല്‍ സാധാരണയായിരുന്നു. ഹഷിമൈറ്റുകള്‍ അലിയേയും ഉമായദുകള്‍ ഉത്‌മാനെയും പിന്തുണച്ചു.
 
ഊമക്കത്തുകളയക്കലും വ്യാജ ആരോപണങ്ങളുന്നയിക്കലുമൊക്കെ തകൃതിയായി നടന്നു. മദീനയിലും മറ്റ് പ്രവിശ്യകളിലും കലാപങ്ങളുണ്ടായി. ഈജിപ്റ്റിലും കുഫയിലും ബസ്രയിലും എതിരാളികള്‍ ഗവര്‍ണ്ണര്‍മാരെ പുറത്താക്കി അധികാരം  പിടിച്ചെടുത്തു. ഈ മൂന്നു പ്രവിശ്യകളും വെവ്വേറെ ഖലീഫമാരെ നാമനിര്‍ദ്ദേശം ചെയ്തു. ഇ പ്രവിശ്യകളില്‍ നിന്നും വന്ന ആയിരക്കണക്കിനു പോരാളികള്‍ മെദീനയില്‍ പ്രവേശിച്ച് ഉത്‌മാന്റെ ഭവനം ഉപരോധിച്ചു.അവിടേക്കുള്ള ഭക്ഷണവും വെള്ളവും വരെ തടയപ്പെട്ടു. ഭക്ഷണവുമായി വന്ന മൊഹമ്മദിന്റെ ഭാര്യമാരെ വരെ തടഞ്ഞു.
 
ഹജ്ജിന്റെ സമയത്ത് മെദീനക്കാര്‍ മെക്കയിലേക്ക് പോയ സമയം ഉപയോഗപ്പെടുത്തി ഉത്‌മാനെ എതിരാളികള്‍ വധിച്ചു. ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ മൂന്നു  ദിവസം അവര്‍ വീടിനു ചുറ്റും തമ്പടിച്ചു. അവരുടെ കണ്ണു വെട്ടിച്ച് അവസാനം  ഉത്‌മാന്റെ ഭാര്യമാരും അടുത്ത അനുയായികളും ഒരു രാത്രിയില്‍ ശവസംസ്കാരം നടത്തി.മുസ്ലിങ്ങളുടെ ശ്മശാനത്തു പോലും ഉത്‌മാനെ അടക്കാന്‍ എതിരാളികള്‍ അനുവദിച്ചില്ല.അതിനു പിന്നിലെ യഹൂദരുടെ ശ്മശാനത്ത് അദ്ദേഹത്തെ അടക്കേണ്ടി വന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ടു ശ്മശാനങ്ങളുടെയും ഇടയിലെ മതില്‍ പൊളിച്ചു നീക്കി,ഉത്‌മാനെ മുസ്ലിം ശ്മശാനത്തിനുള്ളിലാക്കി.
 
അലി
 
മൊഹമ്മദിന്റെ അര്‍ത്ഥ സഹോദരനും മകളുടെ ഭര്‍ത്താവുമായിരുന്നു അലി.അലിയേ ചുറ്റിപ്പറ്റിയാണ്, ഇസ്ലാമിക സമൂഹം സുന്നികളെന്നും ഷിയകളെന്നും രണ്ടായി പിളര്‍ന്നതും.മൊഹമ്മദും അലിയും ഒരുമിച്ച് അലിയുടെ പിതാവ് അബു താലിബിന്റെ വിട്ടിലാണു വളര്‍ന്നത്.മക്കക്കാരുടെ കാരവന്‍ ആക്രമണത്തില്‍ തുടങ്ങി, ഇസ്ലാമിക സമൂഹം നടത്തിയ എല്ലാ ആക്രമണങ്ങളിലും അലി സജീവമായി പങ്കെടുത്തു.

മൊഹമ്മദ് മരിക്കുന്നതിനു മുന്നേ അലിയെ അനന്തരാവകാശിയായി നിയമിച്ചിരുന്നു എന്ന് ഷിയ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. അലി മൊഹമ്മദിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ അബൂ ബക്കറും ഉമറും ഗൂഡാലോചന നടത്തി അലിയില്‍ നിന്നുമാ അവകാശം തട്ടിയെടുത്തു. അബൂ ബക്കറും ഉമറും കൂടി ചെന്ന് അലിയെ ബന്ധനസ്ഥനാക്കി അംഗീകാരം പിടിച്ചു വാങ്ങി എന്നാണ് പറയപ്പെടുന്നതെങ്കിലും , ഫാതിമ മരിക്കുന്നതു വരെ അബൂ ബക്കറിനെ അലി പിന്തുണച്ചിരുന്നില്ല. തുടര്‍ച്ചയായി തഴയപ്പെട്ടെങ്കിലും അബൂ ബക്കറിനോടും ഉമറിനോടും ഉത്‌മാനോടും അലി യുദ്ധം ചെയ്യാതിരുന്നത് ഇസ്ലാമിക സമൂഹം ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. അബൂ ബക്കര്‍ കണ്ടുകെട്ടിയ മൊഹമ്മദിന്റെ സ്വത്തുക്കള്‍ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമം അലിയെ അവഹേളിക്കുന്നതില്‍ വരെ ചെന്നെത്തി. ഫാതിമക്ക് വിട്ടുകൊടുക്കുന്നതിനു പകരം അബ്ബാസ് ഇബ്‌ന്‍ അബ്ദുള്‍ മുതലിബ്ബിന്റെ മക്കള്‍ക്കത് വിട്ടുകൊടുത്തു. അത്രക്കുണ്ടായിരുന്നു, അബൂ ബക്കറിനും ഉമറിനും മൊഹമ്മദിന്റെ മകളോടും ഭര്‍ത്താവിനോടുമുണ്ടായിരുന്ന  വിരോധം. മൊഹമ്മദ് മരിച്ച് ആറുമാഅസത്തിനകം അലി സ്വന്തമായി മൊഹമ്മദിന്റെ പ്രബോധനങ്ങള്‍ മുസ്‌ഹഫ് എന്ന പേരില്‍ ക്രോഡീകരിച്ചിരുന്നു. ഉത്‌മാന്‍ ക്രോഡീകരിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്.

അലി ഉമറുമായി പ്രത്യക്ഷത്തില്‍ രമ്യതയില്‍ കഴിഞ്ഞു. ഉമര്‍ കൊല്ലപ്പെട്ടപ്പോള്‍ ഖലീഫ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്‌മാനും അലിയും തുല്യ വോട്ടു നേടി. അപ്പോള്‍ Casting  വോട്ട് ഉത്‌മാന്‌ അനുകൂലമായി ലഭിച്ചതുകൊണ്ട് ഉത്‌മാന്‍ ഖലീഫയായി.

ഉത്‌മാന്‍ സ്വജന പക്ഷപാതവും അഴിമതിയും നടത്തിയപ്പോള്‍ അലി അതിനെ എതിര്‍ത്തു. മൊഹമ്മദിന്റെ  കൂട്ടുകാരെ ഉത്‌മാന്‍ പീഢിപ്പിച്ചപ്പോഴും അലി പ്രതിഷേധിച്ചു. പ്രാര്‍ത്ഥനയുടെ രീതിയില്‍ ഉത്‌മാന്‍ മാറ്റം വരുത്തിയപ്പോഴും അലി പ്രതിഷേധിച്ച്, ശക്തി പ്രയോഗിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇബ്‌ന്‍ മസൂദിനേപ്പോലുള്ളവരെ പീഢിപ്പിച്ചപ്പോഴും അലി എതിര്‍ത്തു. ഉത്‌മാന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ പല തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. ഉത്‌മാന്റെ അനുയായികള്‍ ഒരിക്കലും അംഗീകരിച്ചില്ലെങ്കിലും അലി ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു.
 
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉത്‌മാന്റെ എല്ലാ നിയമനങ്ങളും അലി റദ്ദാക്കി.എന്നിട്ട് തന്റെ വിശ്വസ്തരെ ആ സ്ഥാനങ്ങളില്‍ അവരോധിച്ചു. ഉത്‌മാന്‍ അനധികൃതമായി വിതരണം ചെയ്ത സ്ഥലങ്ങളും മറ്റ് സ്വത്തുക്കളും അലി വീണ്ടെടുത്തു. അബൂ ബക്കറും ഉമറും ഉത്‌മാനും അകറ്റി നിറുത്തിയിരുന്നവരെ അലി അംഗീകാരം നല്‍കി സ്വീകരിച്ചു.  ഉത്‌മാന്റെ അനുയായികള്‍ അടങ്ങിയിരുന്നില്ല. പക്ഷെ എതിരാളികള്‍ ഉത്‌മാന്റെ കൊലപാതകത്തെ ന്യായീകരിക്കയാണുണ്ടായത്. അവരുടെ ദാനമായി കിട്ടിയ ഖലീഫ സ്ഥാനം നഷ്ടപ്പെടുന്ന രീതിയില്‍ അലി പ്രവര്‍ത്തിച്ചില്ല. അതുകൊണ്ട് ഉത്‌മാന്റെ കൊലപാതകികളെ ശിക്ഷിക്കാനും അലി മെനക്കെട്ടില്ല.

ഐഷയുടെ നേതൃത്വത്തില്‍ ഒരു സംഘം ബസ്രയിലേക്ക് പലായനം ചെയ്ത് അവിടം താവളമാക്കി അലിയെ അക്രമിച്ചു. യുദ്ധത്തില്‍ അലി ജയിച്ചു. പക്ഷെ അലി സുരക്ഷിതത്വം തേടി ഇറാക്കിലെ കുഫയിലേക്ക് തലസ്ഥാനം മാറ്റി. ഉത്‌മാന്റെ ബന്ധുവായിരുന്ന സിറിയയിലെ ഗവര്‍ണ്ണര്‍, മുഅവിയയുടെ നേതൃത്വത്തില്‍ ഉത്‌മാന്റെ അനുയായികള്‍ അലിയെ വെല്ലുവിളിച്ചു. യുദ്ധത്തില്‍ കുര്‍ആന്‍ പേജുകള്‍ കുന്തമുനക്കടുത്ത് കെട്ടി അലിയെ ധര്‍മ്മസങ്കടത്തിലാക്കി.അധികാരത്തിനു വേണ്ടി കുര്‍ആനെ ഇതുപോലെ അവഹേളിക്കാന്‍ മുഅവിയ എന്ന മുസ്ലിമിനു യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.മുഅവിയ ഇസ്ലാമിക സമ്രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കിയപ്പോള്‍ അലി സന്ധിക്കു തയ്യാറായി.കുഫയിലെ ഒരു മോസ്കില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ വിഷം പുരട്ടിയ വാളുകൊണ്ട് അലിക്കു വെട്ടേറ്റു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്തു.
 
മരിക്കുന്നതിനു മുമ്പ് അലി മകന്‍ ഹസനെ ഖലീഫയാക്കി അവരോധിച്ചിരുന്നു.പക്ഷെ മുഅവിയ ഹസനെ ആക്രമിച്ചു പരാജയപ്പെടുത്തി ഖലീഫ ആയി സ്വയം അവരോധിച്ചു. അലിയുടെ കുടുംബത്തെ അവും വിധമെല്ലാം മുഅവിയ പീഢിപ്പിച്ചു. പരസ്യമായി പ്രാര്‍ത്ഥന സമയത്ത് അലിയെ ശപിക്കാന്‍ നിര്‍ദ്ദേശിച്ചു ഈ ഇസ്ലാമിക ഖലീഫ. 60 വര്‍ഷക്കാലം ​ഈ വൃത്തികേട്  ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഔദ്യോഗിക നയമായി പാലിക്കപ്പെട്ടു പോന്നു.മൊഹമ്മദ് യഹൂദന്‍മാരെ ശപിക്കുകയും അള്ളയേക്കൊണ്ട് ശപിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക ഖലീഫമാര്‍ ഒരു പടി കൂടി കടന്ന് മൊഹമ്മദിന്റെ മകളുടെ ഭര്‍ത്താവിനെ ശപിക്കുന്ന കലാപരിപാടി ഒരു പ്രാര്‍ത്ഥനപോലെ ആചരിച്ചുമിരുന്നു.
 
അലിയുടെ മകന്‍ ഹസനെ സ്വന്തക്കാര്‍ തന്നെ വിഷം കൊടുത്തു കൊന്നു.കര്‍ബല യുദ്ധത്തില്‍ മുഅവിയ, അലിയുടെ മറ്റ് മക്കളെയും വധിച്ചു.

മുഅവിയ ഒരു സ്വേച്ഛാധിപതിയേപ്പോലെ ഭരിച്ച്, കുടുംബവാഴ്ച്ചയും ആരംഭിച്ചു.

ആദ്യ നാലു ഖലീഫമാര്‍ മൊഹമ്മദിന്റെ ബന്ധുക്കളായിരുന്നു. അതിനു ശേഷം ഉത്‌മാന്റെ അര്‍ത്ഥ സഹോദരനായ മുഅവിയയുടെ കുടുംബവാഴ്ച്ചയായിരുന്നു.

മുഅവിയ മൊഹമ്മദ് പരാജയപ്പെടുത്തിയ മെക്കയിലെ ഭരണാധികാരിയുടെ മകനായിരുന്നു. അതിനു പകരം വീട്ടാനായി അദ്ദേഹം ​മൊഹമ്മദിന്റെ അനുയായിയായി കൂടെ കൂടി. അവസാനം ഇസ്ലാമിക സാമ്രാജ്യം സ്വന്തം വരുതിയിലാക്കി കുടുംബ വാഴ്ച്ച സ്ഥാപിച്ചു. മുഅവിയയുടെ പിതാവിനു മുസ്ലിം എന്ന ലേബല്‍ ഇല്ലായിരുന്നു.  മകന്‍ മുസ്ലിമെന്ന ലേബലില്‍ അതി വിപുലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായി. അത് സ്വന്തം അനന്തര തലമുറക്കു വേണ്ടി സംവരണവും ചെയ്തു. മൊഹമ്മദ് വാളുകൊണ്ട് മെക്ക പിടച്ചടക്കിയപ്പോള്‍ മെക്കയുടെ യധാര്‍ത്ഥ അവകാശി അതേ വാളുകൊണ്ട് പിതാവിനു സ്വപ്നം കാണാന്‍ സാധിക്കാതിരുന്ന ഒരു സാമ്രാജ്യം സ്വന്തമാക്കി. അധികാര ദഹിയായിരുന്ന മുഅവിയ, സഹബ എന്നറിയപ്പെട്ടിരുന്ന മൊഹമ്മദിന്റെ അനേകം  കൂട്ടുകാരെ  വധിച്ചു.സിഫ്‌ഫിന്‍ യുദ്ധത്തില്‍ 70000 മുസ്ലിങ്ങളാണു വധിക്കപ്പെട്ടത്. യുദ്ധത്തില്‍ പരാജയപ്പെടുന്ന അവസ്ഥ വന്നപ്പോള്‍ കുര്‍ആനെ അവഹേളിക്കാനും ഇദ്ദേഹം മറന്നില്ല.

സ്വജന പക്ഷപാതവും അഴിമതിയും കൊലപതകങ്ങളും പരസ്പര ശത്രുതയും വഴക്കും ഗൂഡാലോചനകളുമൊക്കെയായിരുന്നു മൊഹമ്മദ് 23എ വര്‍ഷം കൊണ്ട് വാര്‍ത്തെടുത്ത ഉത്തമ സമൂഹത്തിന്റെ സ്വഭാവത്തില്‍ മുഴച്ചുനിന്നിരുന്നത്. അതൊക്കെ അവര്‍ യധേഷ്ടം പ്രയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്തി.
 
ഇതൊക്കെ ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്നു പറയുവാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം.

ഞാന്‍ ഇവിടെ സൂചിപ്പിച്ചത് മൊഹമ്മദിന്റെ അടുത്ത ബന്ധുക്കളായിരുന്ന ഭരണാധികാരികളുടെ ചെയ്തികള്‍ മാത്രമാണ്. ഇതു പോലെയുള്ള പൈശാചികതകള്‍ ഇസ്ലാമിന്റെ ചരിത്രത്തിലുടനീളം കാണുവാന്‍ സാധിക്കും. സമകാലീന സമൂഹത്തില്‍ ഇസ്ലാമിന്റെ ചില അനുയായികള്‍ നടത്തുന്ന നിഷ്ടൂരതകള്‍ സമാനതകളില്ലാത്തവയാണ്. ഇസ്ലാമിന്റെ ആദ്യകാല അനുയായികളില്‍ ചിലരുടെ  പ്രവര്‍ത്തികളും ഇതുപോലെ നിഷ്ടൂരങ്ങളായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്നത്തെ മുസ്ലിങ്ങള്‍ ഏറിയ പങ്കും സമാധാന പ്രിയരാണെന്നുള്ള വസ്തുത നിലനില്‍ക്കുന്നു. പക്ഷെ അവര്‍ നിശബ്ദരാണെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്.

Tuesday 19 October 2010

ഇന്ന് മുസ്ലിങ്ങള്‍ വായിക്കുന്ന കുര്‍ആന്‍ എന്നാണ്‌ എഴുതപ്പെട്ടത്?

കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാകുമോ  എന്ന പോസ്റ്റില്‍ നിഷ്കളങ്കന്‍ എന്ന വ്യക്തി ഒരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. (In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara). എന്നായിരുന്നു അത്. പക്ഷെ ആധികാരികമായ മുസ്ലിം കേന്ദ്രങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം വിചിത്രമായ മറ്റൊരഭിപ്രായം പറഞ്ഞു.

അംഗീകരിച്ചാല്‍ എന്ത് പ്രശ്നം. ഉത്മാന്‍ ക്രോഡീകരിച്ച മുസ്ഹഫ് കണ്ടെത്തിയില്ല എന്ന് വരും. അതിനപ്പുറം ഉത്മാന്‍ മുസ്ഹഫ് ക്രോഡീകരിച്ചില്ല എന്നോ, ഒന്നും വരില്ല സഹോദരാ. തകര്‍ന്നു വീഴാന്‍ മിഥ്യയുടെ പുറത്തല്ല ഇവിടെ ഒന്നും കെട്ടിപ്പോക്കിയത്.


ഉത്‌മാന്‍ തയ്യാറാക്കിയ ആറു ഒറിജിനല്‍ കോപ്പികളില്‍ ഒരെണ്ണം Topkapi മ്യൂസിയത്തില്‍ ഇരിക്കുന്നുണ്ടെന്നു പറഞ്ഞ നിഷ്കളങ്കന്‍ ചുവട് മാറ്റി അതിന്റെ പകര്‍പ്പാണെന്നിപ്പോള്‍ പറയുന്നു. ഉഥ്മാന് ക്രോഡീകരിച്ച ഖുര്ആന് അല്ല മ്യൂസിയത്തില് ഉള്ളത എങ്കില്, ഉഥ്മാന് ക്രോഡീകരിച്ചത് പിന്നീട് മറ്റാരോ പകര്ത്തിയത് ആയിരിക്കും. അദ്ദേഹം ആദ്യം പറഞ്ഞത് മിഥ്യയാണെന്നു തെളിഞ്ഞപ്പോള്‍ ഉണ്ടായ മാറ്റമാണത്.

Egyptian National Labrary യില്‍ ഇരിക്കുന്ന ഈ പകര്‍പ്പുകളില്‍ ഒരെണ്ണത്തേക്കുറിച്ച് അതേ ഇസ്ലാമിക കേന്ദ്രം പറയുന്ന അഭിപ്രായമാണു താഴെ.
 
Islamic awareness
 
There are some arcaded bands that separate sūrahs without mentioning the name of the sūrah, some containing triangular-shaped crenellations. A modern cursive hand has added Arabic text at the top and bottom of each folio identifying the first and last verse.
 
ഇതിന്റെ അര്‍ത്ഥം, ഉത്‌മാന്‍ ക്രോഡീകരിച്ച ഒറിജിനല്‍ കുര്‍ആന്റെ പകര്‍പ്പായ  ഇപ്പറഞ്ഞ കുര്‍ആനില്‍ ചില സൂറകള്‍ക്കെങ്കിലും പേരുകള്‍ എഴുതിയിട്ടില്ല, എന്നാണ്.
 
അത് വിരല്‍ ചൂണ്ടുന്നത് ഈ കുര്‍ആന്‍ എഴുതിയ കാലത്ത് എല്ലാ സൂറകള്‍ക്കും  പേരുകള്‍ നല്‍കിയിരുന്നില്ല എന്നാണ്. മൊഹമ്മദ് സൂറകളെ വേര്‍തിരിച്ച് ഇന്ന സൂറയില്‍ ഇന്ന ആയത് വരണമെന്നു നിര്‍ദ്ദേശിച്ചിരുന്നു എന്ന അവകാശവാദം ഈ കുര്‍ആന്റെ കാര്യത്തില്‍ തെറ്റാണെന്നു തെളിയിക്കുന്നു ഈ നിരീക്ഷണം.
 
കയിറോയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്‌മാന്റെ ഒറിജിനല്‍ കുര്‍ആന്റെ കോപ്പിയുടെ ചില പേജുകളുടെ ചിത്രം കൊടുത്തിരിക്കുന്നതിനു  താഴെ എഴുതിയിരിക്കുന്നത് A rectangular ornate band separates the two sūrahsഎന്നാണ്‌. അത് ആ ചിത്രത്തില്‍ വ്യക്തമായി കാണാം. സൂറയുടെ പേരുകള്‍ ഇല്ലാതെ തുടര്‍ച്ചയായി എഴുതിയിരിക്കുന്നു.
 
ഇനി ഈ സൂറകള്‍ വേര്‍തിരിക്കാത്ത കുര്‍ആനുകള്‍ എഴുതിയത് എന്നാണെന്ന ഒരു ചോദ്യം അവശേഷിക്കുന്നു. 
 
അതന്വേഷിക്കുന്നതിനു മുമ്പ് കുര്‍ആന്‍ ക്രോഡീകരണത്തേപ്പറ്റി ലത്തീഫിനു പറയാനുള്ളത് കേള്‍ക്കാം.
 
  ഒരധ്യായം അവതരിക്കുമ്പോള് തന്നെ തിരുമേനി തന്റെ എഴുത്തുകാരില് ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില് അല്ലെങ്കില് മുമ്പില് ചേര്ക്കണമെന്ന് നിര്ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന് ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില് അത് ഇന്ന അധ്യായത്തില് ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടന്ന് നിര്ദേശം നല്കും.
 
അതിന്റെ അര്‍ത്ഥം ഇന്നയിന്ന സൂക്തങ്ങള്‍ ഇന്നയിന്ന സൂറകളില്‍ ചേര്‍ക്കണമെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നു എന്നാണ്. കുര്‍ആന്‍ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്ത സമയത്തു തന്നെ സൂറകള്‍ തിരിക്കുകയും സൂക്തങ്ങള്‍ വളരെ  കൃത്യമായി  ഏതു സൂറയില്‍ വരണമെന്നും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും  അനുയായികള്‍ കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ സൂറയുടെ പേരുകള്‍ വിട്ടുകളഞ്ഞതെന്തു കൊണ്ടായിരിക്കാം?
 
സൂറകളുടെ പേരുകള്‍ ഇല്ലാത്ത കുര്‍ആനുകള്‍ എഴുതിയത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനമോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയിരിക്കാമെന്നാണ്, ഇസ്ലാമിക കേന്ദ്രങ്ങള്‍ അംഗീകരിക്കുന്നത്.  അത് അര്‍ത്ഥ ശങ്കക്കിടയില്ലാതെ തെളിയിക്കുന്നത് ഇ കുര്‍ആനുകള്‍ ഉത്‌മാന്റെ കാലത്ത് എഴുതിയതല്ല എന്നും.  നിഷ്കളങ്കന്‍ വിവരിക്കുമ്പോലെ ഉള്ള ഒരു കുര്‍ആന്‍ ക്രോഡീകരണം മൊഹമ്മദിന്റെ ജീവിതത്തോട് പരമാവധി അടുപ്പിക്കാന്‍ മെനഞ്ഞെടുത്ത കഥയാണെന്നും ആക്ഷേപമുണ്ട്.  ഉത്‌മാന്റെ ആഭിമുഖ്യത്തിലാണു ഇന്ന് കാണപ്പെടുന്ന കുര്‍ആന്‍ എഴുതി ഉണ്ടാക്കിയത് എന്നതിനു വിശ്വാസയോഗ്യമായ യാതൊരു തെളിവുമില്ല. അദ്ദേഹം മുസ്ലിം വേദപുസ്തകം ക്രോഡീകരിച്ചിരിക്കാം. പക്ഷെ അത് ഇന്ന് ലഭ്യമായ കുര്‍ആന്‍ തന്നെയാണെന്നതിനു ചരിത്ര പിന്‍ബലമില്ല.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല കുര്‍ആനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഹഫ്സയുടെ കയ്യിലുണ്ടായിരുന്നു ഒരു കുര്‍ആന്‍. പക്ഷെ അതിനെ കുര്‍ആന്‍ എന്നു പോലും വിളിച്ചിരുന്നില്ല എന്നാണ്, ഇസ്ലാമിക ചരിത്രം തെളിയിക്കുന്നത്. മുസ്ഹഫ് എന്നാണതറിയപ്പെട്ടിരുന്നത്. ഉത്‌മാന്‍ ക്രോഡീകരിച്ചു എന്നു പറയപ്പെടുന്ന അവസാന കുര്‍ആനും ഇന്ന് ലഭ്യമായ കുര്‍ആന്‍ ആയിരുന്നില്ല. ഉത്‌മാനു ശേഷം ഒരു ‍ നുറ്റാണ്ടു കഴിഞ്ഞ് എഴുതപ്പെട്ടു എന്ന് കരുതുന്ന ഇന്ന് ലഭ്യമായ ഏറ്റവും പഴയ കുര്‍ആനുകളില്‍ പല സൂറകളുടേയും പേരുകള്‍ പോലും ഇല്ല.  ഇന്നു കാണുന്ന തരത്തില്‍ സൂറകളൊക്കെ വേര്‍തിരിച്ച് പേരുകള്‍ ഇട്ട് കുര്‍ആന്‍ എഴുതപ്പെട്ടത് അതിനു ശേഷമായിരിക്കാം.

ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു ഇതിലെ മിക്ക കഥകളും. പരസ്പരം പരാജയപ്പെടുത്തുന്ന ഇത്തരം കഥകളൊക്കെ പിന്നിടെപ്പോഴോ സൃഷ്ടിച്ചെടുത്ത ഭാവനകളായിരുന്നു എന്ന് ആരും സംശയിച്ചുപോകും.

സനയില്‍ നിന്നും കണ്ടെടുത്ത ചില കുര്‍ആന്‍ ഭാഗങ്ങളില്‍ ഇന്നത്തെ കുര്‍ആനിലെ ആദ്യ അധ്യായം കാണപ്പെടുന്നതുകൊണ്ട് അത് ഹിജ്‌റ ആദ്യ നൂറ്റാണ്ടിലെ കുര്‍ആന്‍ ആകാന്‍ സാധ്യതയില്ലെന്നാണ്‌ ആധികാരിക മുസ്ലിം കേന്ദ്രങ്ങള്‍ പറയുന്നതും.  It has Qur'an 1:7–46:17 (fragmented, not sequential text). An interesting feature of this early hijāzī manuscript is the presence of sūrah al-Fātihah [Figure (a)] which is followed immediately by sūrah al-Baqarah. The presence of sūrah al-Fātihah is rare in the Qur'ans from first century hijra, the only other known example being the “Great Umayyad Qur'ān”, DAM 20-33.1, also from Sanʿāʾ. അതിന്റെ അര്‍ത്ഥം, ആദ്യകാലങ്ങളിലെ കുര്‍ആനുകളില്‍ ആദ്യ അധ്യായമായ സൂറ അല്‍ ഫതിഹ് ഇല്ലായിരുന്നു എന്നാണ്.

കുറഞ്ഞ പക്ഷം ആദ്യ നൂറ്റാണ്ടിലെ കുര്‍ആനില്‍ ഈ സൂറ സാധാരണ  ഇല്ലായിരുന്നെങ്കില്‍, അത് പിന്നീട് ചേര്‍ക്കപ്പെട്ടു എന്നു തെളിയുന്നു. അതില്‍ നിന്നും എന്താണു മനസിലാക്കാന്‍ ആകുക? കുര്‍ആന്‍ ക്രോഡീകരണത്തേക്കുറിച്ച് പറയപ്പെടുന്ന കഥകളൊക്കെ വെറും കെട്ടുകഥകളാകാനേ സാധ്യതയുള്ളു എന്നാണത്.


പിന്നെ, അധ്യായങ്ങളുടെ പേര് ഖുര്ആന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാന് കാളിദാസന് മറക്കേണ്ട.. എന്നു പറഞ്ഞ നിഷ്കളങ്കന്‍, ഇതൊന്നുമല്ലാതെ എന്ത് തെളിവാണ് കാളിദാസന് കൊണ്ടുവരിക എന്നതാണ് എന്റെ ആകാംക്ഷ. കാളിദാസന് പോലും അതെക്കുറിച്ച് ഒരു രൂപവുമില്ല എന്നതാണ് സത്യം ,എന്ന് അത്ഭുതം കൂറാനും മറന്നില്ല. അതിന്റെ അന്വേഷണം ലഭ്യമാക്കിയ ചില വിവരങ്ങളാണു താഴെ.


ഇസ്ലാമിനേക്കുറിച്ചും കുര്‍ആനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും  പരാമര്‍ശിക്കുന്ന അപൂര്‍വം ചില രേഖകളുണ്ട്.

ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ചുള്ള ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ചുരുക്കമായേ ഇന്ന് ലഭ്യമായിട്ടുള്ളു. ഇസ്ലാമിന്റെ ആദ്യകാല ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് മൊഹമ്മദിന്റെ ജീവിതത്തേക്കുറിച്ചോ പ്രവര്‍ത്തികളേക്കുറിച്ചോ കാര്യമായി ഇന്നുമറിയില്ല. മുസ്ലിങ്ങള്‍ വാമൊഴിയായി പറഞ്ഞു നടന്ന കാര്യങ്ങള്‍ രണ്ടു നൂറ്റാണ്ടിനു ശേഷം ക്രോഡീകരിച്ച ഹദീസുകള്‍ എന്ന പേരില്‍ ലഭ്യമാണ്. അര്‍ത്ഥ സത്യങ്ങളും അതിശയോക്തികളും കെട്ടുകഥകളും സുലഭമായ ഇതില്‍ ചരിത്രമുണ്ടെങ്കിലും അതിന്റെ വിശ്വാസ്യത സംശയാസ്പദമാണ്. അതെഴുതിയ സമയത്തെ രാഷ്ട്രീയ സാമുദായിക സാമൂഹ്യ നിലപാടുകള്‍ അവയെ സ്വാധീനിച്ചിട്ടുണ്ട്. അന്ന് സുശക്തമായിരുന്ന ഇസ്ലാമിക സാമ്രാജ്യത്തിന്റെ രുചികളും താല്‍പ്പര്യങ്ങളും അതിനെ സ്വാധീനിച്ചിരിക്കാം.

ഇസ്ലാം രൂപം പ്രാപിച്ചത് അറേബ്യയിലെ ഉള്‍ഭാഗങ്ങളിലായിരുന്നു. അത് പ്രായേണ മറ്റ് സംസ്കാരങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടന്നു. അതു കൊണ്ട് അവിടെ ജീവിച്ച അറബികളുടെ ചരിത്രം കാര്യമായിട്ടൊന്നും ഇന്നും അറിയില്ല.  ഈ  ചരിത്രത്തേക്കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകമാണ്,  Robert G. Hoyland എഴുതിയ  Arabia and the Arabs: from the Bronze Age to the coming of Islamഎന്നത്.
 
Robert G. Hoyland എഴുതിയ മറ്റൊരു പുസ്തകമാണ്,  Seeing Islam as Others Saw It: A Survey and Evaluation of Christian, Jewish and Zoroastrian Writings on Early Islam (Studies in Late Antiquity and Early Islam) എന്നത്.  ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ആദ്യകാല ഇസ്ലാമിനേക്കുറിച്ച് മറ്റുള്ളവര്‍ രേഖപ്പെടുത്തിയിറ്റുള്ള 120 പരം  പരാമര്‍ശങ്ങള്‍  ഉണ്ട്.  Patricia Crone എന്ന പണ്ഡിത ഇതിനു മുമ്പ്  ഇസ്ലാമിന്റെ ആരംഭത്തേക്കുറിച്ച് പല വസ്തുതകളും പറഞ്ഞിരുന്നു. Hagarism: The Making of the Islamic World  എന്ന പുസ്തകത്തില്‍ അക്കാലത്തെ സുറിയാനി കോപ്റ്റിക് സങ്കേതങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അതൊക്കെ വിശദീകരിച്ചത്.
 
അറബികളുടെയും മുസ്ലിങ്ങളുടേയും കണ്ണിലൂടെ അല്ലാത്ത ഇസ്ലാമിന്റെ ചരിത്രം ഈ പുസ്തകങ്ങളിലൊക്കെ ഉണ്ട്.

800 പേജുകള്‍ ഉള്ള Hoyland ന്റെ പുസ്തകത്തില്‍ 200 പേജുകള്‍ അദ്ദേഹം ​ References കള്‍ ആയിട്ടാണു കൊടുത്തിരിക്കുന്നതും. ഈ പുസ്തകം എഴുതാന്‍ അദ്ദേഹം ആശ്രയിച്ച സ്രോതസുകളുടെ വ്യാപ്തി അത് തെളിയിക്കുന്നു. ഗ്രീക്ക് സാഹിത്യം മുതല്‍ ചൈനീസ് സാഹിത്യം വരെ അദ്ദേഹം അതിനായുപയോഗിച്ചിട്ടുണ്ട്.


സിറിയയിലെയും തുര്‍ക്കിയിലെയും സുറിയാനി ലൈബ്രറികളില്‍ ഉള്ള രേഖകളില്‍ ചെറിയ ഒരു ഭാഗം മാത്രമേ അദ്ദേഹം ഈ പുസ്തകത്തില്‍ തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുള്ളു.  ഇനിയുമൊരു പക്ഷെ കൂടുതല്‍ രേഖകള്‍ അവിടങ്ങളില്‍ കണ്ടേക്കാം.

Hoyland ന്റെ ചില  പരാമര്‍ശങ്ങള്‍ കുര്‍ആന്‍ എന്ന് എങ്ങനെ രൂപം പ്രാപിച്ചു എന്നതിലേക്ക് വെളിച്ചം വീശുന്നു.

1. Hoyland    പരാമര്‍ശിച്ച ആദ്യത്തേത്   എ ഡി 730 ല്‍ John of Damascus എഴുതിയ  "Fountain of Knowledge"എന്ന പുസ്തകത്തിലേതാണ്. ഈ പുസ്തകത്തിലെ രണ്ടാം ഭാഗമായ "Concerning Heresy" ല്‍ മറ്റ് മതവിശ്വാസങ്ങളേക്കുറിച്ച് എഴുതിയിരിക്കുന്നു.  അതിന്റെ അവസാന ഭാഗത്ത് Heresy of the Ishmaelites എന്ന അധ്യായത്തില്‍ മുസ്ലിങ്ങളുടെ വിശ്വാങ്ങളേക്കുറിച്ച് വിശദമായി തന്നെ എഴുതിയിട്ടുണ്ട്.

“So until the times of Heraclius they [the Saracens, Hagarenes or Ishmaelites] were plain idolaters. From that time till now a false prophet appeared among them, surnamed Muhammad [Mamed], who, having happened upon the Old and the New Testament and apparently having conversed, in like manner, with an Arian monk, put together his own heresy. And after ingratiating himself with the people by a pretence of piety, he spread rumours of a scripture [graphe] brought down to him from heaven. So, having drafted some ludicrous doctrines in his book, he handed over to them this form of worship [te sebas].”

“This Muhammad, as it has been mentioned, composed many frivolous tales, to each of which he assigned a name, like the text  of the Woman, in which he clearly prescribes the taking of four wives and one thousand concubines, if it is possible.  Another is the text of the Camel of God .  You say that in paradise you will have three rivers flowing with water, wine and milk . Again Muhammad mentions the text of the Table. He says that Christ requested from God a table and it was given to him, for God, he says, told him: 'I have given to you and those with you an incorruptible table.' Again, he mentions the text of the Cow and several other foolish and ludicrous things which, because of their number, I think I should pass over."

ഈ വിവരണത്തില്‍ Text of Camel of God, Text of Cow എന്നൊക്കെ പറയുന്നതല്ലാതെ കുര്‍ആന്‍ എന്ന വാക്കുപയോഗിക്കുന്നില്ല. ഇത് വിരല്‍ ചൂണ്ടുന്നത് ഈ പരാമര്‍ശങ്ങള്‍ എഴുതിയ കാലത്ത് കുര്‍ആന്‍ എന്ന പേര്, മുസ്ലിം വേദ പുസ്തകത്തിനുണ്ടായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. കുര്‍ആന്‍ എന്ന പേരുണ്ടായിരുന്നെങ്കില്‍ ഡമാസ്കസില്‍ ജീവിച്ചിരുന്ന ഇതെഴുതിയ വ്യക്തിക്ക് അതേക്കുറിച്ച് അറിയണമായിരുന്നു. അദ്ദേഹമത് പരാമര്‍ശിക്കാത്തതിന്റെ കാരണം ഒരു പക്ഷെ അന്ന് കുര്‍ആന്‍ എന്ന പേര്, വേദ പുസ്തകത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്നായിരിക്കാം.

2. ഒരു അറബി പ്രമുഖനും Beth Hale എന്ന സ്ഥലത്തെ ഒരു ക്രൈസ്തവ പുരോഹിതനും തമ്മിലുള്ള ഒരു സംഭാഷണ ശകലം ആണ്‌ മറൊരു  പരാമര്‍ശം. എ ഡി 710 നു ശേഷം എഴുതപ്പെട്ടു എന്നു മാത്രം അറിവുള്ള ഈ പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍.

The Arab asks: “What is the reason that you adore the cross when he [Jesus] did not give you such a commandment in his Gospel?”

The monk replies, “I think that for you, too, not all your laws and commandments are in the Quran which Muhammad taught you from the Quran, and some are in surat albaqrah and in gygy and in twrh. So also we, some commandments our Lord taught us, some the Holy Spirit uttered through the mouths of its servants the Apostles, and some [were made known to us] by means of teachers who directed and showed us the Way of Life and the Path of Light.”

ഇതില്‍ നിന്നും മനസിലാകുന്നത് മുസ്ലിങ്ങളുടെ നിയമങ്ങള്‍, Quran  , Surat al Bagharah, gygy , twrh എന്നീ സ്രോതസുകളില്‍ നിന്നും വരുന്നതാണെന്നാണ്. കുര്‍അനും സൂറ അല്‍ ബഖ്രയും രണ്ട് വ്യത്യസ്ഥ പുസ്തകങ്ങളായിട്ടാണിതില്‍ പരാമര്‍ശിക്കുന്നത്. 

ഇബ്‌ന്‍ സാദ് എന്ന അറബി ചരിത്രകാരന്‍ പരാമര്‍ശിച്ച ഒരു കാര്യം Hoyland തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹുനൈന്‍  യുദ്ധത്തില്‍ ഇബ്‌ന്‍ അബ്ബാസ് തന്റെ യോദ്ധാക്കളെ അഭിസംബോധന ചെയ്തത് ഇപ്രകാരമായിരുന്നു.  “Ya ashab surat al-baqara.”(“O followers of the Chapter of the Cow”).

അന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക വേദ പുസ്തകത്തിന്റെ ഭാഗമായിരുന്നില്ല ഇതില്‍ പറയുന്ന സൂറ അല്‍ ബഖറ.  ആദ്യ കാല മുസ്ലിങ്ങള്‍ അവരുടെ നിയമങ്ങള്‍  പല പുസ്തകങ്ങളില്‍ നിന്നും എടുത്തിരികാം.  ഒരു പക്ഷെ പിന്നീട് ഇതെല്ലം ഒന്നിച്ചു ചേര്‍ത്ത് ഇന്നത്തെ കുര്‍ആന്‍  രൂപപ്പെടുത്തിയിരിക്കാം.  മൊഹമ്മദിനു മുന്നേ അറേബ്യയില്‍ പ്രചരിച്ചിരുന്നതായിരിക്കാം ഈ സൂറ അല്‍ ബഖറ. ഇബന്‍ അബ്ബാസ് യോദ്ധാക്കളെ അഭിസംബോധന ചെയ്തത് O followers of kuran  എന്നോ O followers of Allah എന്നോ അല്ല. O followers of the Chapter of the Cow എന്നാണ്. മുസ്ലിങ്ങളെ ആരും  followers of the Chapter of the Cow എന്നു അഭിസംബോധന ചെയ്തിട്ടില്ല ഇതു വരെ.

അറബിയിലും സുറിയാനിയിലും ഉള്ള ബാഹിറ എന്ന ക്രൈസ്തവ പുരോഹിതനേക്കുറിച്ചുള്ള പുസ്തകങ്ങളിലും സൂറ അല്‍ ബഖ്ര കുര്‍ആനില്‍ നിന്നും വേറിട്ട ഒരു പുസ്തകമായിട്ടാണു പരാമര്‍ശിക്കപ്പെടുന്നത്.

3. ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ലെയോ മൂന്നാമനും ഇസ്ലാമിക ഖലീഫ ഒമര്‍ രണ്ടാമനും തമ്മില്‍ നടന്ന കത്തിടപാടുകളേക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിലെ പ്രസക്തഭാഗങ്ങളാണു താഴെ.

“We recognize, Matthew, Mark, Luke, and John as the authors of the Gospel, and yet I know that this truth, recognized by us Christians wounds you, so that you seek to find accomplices for your lie. In brief, you admit that we say that it was written by God, and brought down from the heavens, as you pretend for your Furqan, although we know that it was `Umar, Abu Turab and Salman the Persian, who composed that, even though the rumor has got round among you that God sent it down from heavens….".

 മുസ്ലിം വേദപുസ്തകത്തെ ഇവിടെ പരാമര്‍ശിക്കുന്നത് Furqan എന്ന പേരിലാണ്, കുര്‍ആന്‍ എന്ന പേരിലല്ല.  കുര്‍ആന്‍ ആയിരുന്നു പേരെങ്കില്‍ അത് ഇവിടെ പരാമര്‍ശിക്കപ്പെടുമായിരുന്നു. ലെയോയുടെ ഭരണകാലം എ ഡി 717 മുതല്‍ 741 വരെ ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് അക്കാലത്ത് കുര്‍ആന്‍ എന്ന പേര്, മുസ്ലിം വേദപുസ്തകത്തിനുണ്ടായിരുന്നില്ല എന്നാണ്.  ഈ Furqan എന്ന വേദപുസ്തകമെഴുതിയവരുടെ പേരുകള്‍ വരെ ഈ കത്തില്‍ പറഞ്ഞിട്ടുണ്ട്.

“As for your (book), you have already given us examples of such falsifications, and one knows, among others, of a certain Hajjaj, named by you as Governor of Persia, who had men gather up your ancient books, which he replaced by others composed by himself, according to his taste, and which he propagated everywhere in your nation, because it was easier by far to undertake such a task among people speaking a single language. From this destruction, nevertheless, there escaped a few of the works of Abu Turab, for Hajjaj could not make them disappear completely.”


The apology of al Kindy
ഇസ്ലാമിക വേദപുസ്തകത്തിന്റെ രചനയേക്കുറിച്ച് അറേബ്യയിലും പരിസര പ്രദേശത്തും പടര്‍ന്നിരുന്ന വിവരങ്ങള്‍ പരാമര്‍ശിക്കുന്ന മറ്റൊരു പുസ്തകമാണ്‌ അബ്ദ് അല്‍ മസിഹ് ഇബ്‌ന്‍ ഇഷാഖ് അല്‍ കിന്ദിയുടെ, The apology of al Kindy . 813 മുതല്‍ 833 വരെ ഭരിച്ച ഖലീഫയായിരുന്ന അല്‍ മൌമുന്റെ ബന്ധുവായ ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും തമ്മില്‍ നടന്ന സംഭാഷണമെന്ന രീതിയിലാണി പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.

അതിലെ പ്രസക്ത ഭാഗങ്ങള്‍.

“When Abu Bakr wondered what Ali had been up to after the death of the Prophet, Ali replied that he had been busy gathering together and editing the book of God just as Muhammad had advised him to do. But you  know perfectly well that al-Hajjaj also collected together the sacred texts  and that he suppressed much that was in it originally.


“However, you lost soul! ,one does not cobble together the Book of God, nor does one suppress things from it. Your own historians tell us that the first manuscript of the Koran was with the Qurayshites. Ali seized it, wishing to protect it from additions and suppressions. This collection was imbued with the spirit of the Gospels, as transmitted by Nestorius, whom Muhammad referred to sometimes as the angel Gabriel and sometimes as ‘the faithful spirit.’


“Abu Bakr claimed that he also possessed parts of the holy scripture, and suggested to Ali that they put their two collections together to form the Book of God. Ali agreed and they gathered texts that people had learnt by heart such as Sura Bara’a ,they recovered texts written on leaves, bits of wood, branches of palms, bones of shoulder blades, etc. The text was not collected into a single volume; there were leaves and rolls similar to those of the Jews.


“People were reading differently from one another. Some were reading the text of Ali, that is to say his family and friends. Others from the desert were complaining that they had one verse less or one verse more. No one knew why certain verses were revealed. Even others had access to the reading of Ibn Masud ….Others followed the reading of Ubayy b.Kab, though in fact the latter’s reading was similar to the reading of Ibn Masud….It got to such a state that some were afraid that people would soon start killing each other over such and such reading, and the book would be permanently changed, and that people would eventually apostasize if Uthman did not do something about it.


“Uthman sent out men to gather all the rolls and parchments but would not have anything to do with Ali’s recension. When Ibn Masud refused to hand over his recension, he was exiled far from Kufa. They set their sights on Abu Musa al-Ashari and ordered Zayd b.Thabit and Ibn Abbas to take charge of the editing of all the texts assembled. The latter two were told that if they disagreed on any point of grammar or pronunciation to write according to the language of the Quraysh, which is what they did.


“Eventually a recension was established, four copies were made and sent to Mecca, Medina, Damascus, and Kufa respectively. Uthman had all the other remaining recensions, manuscripts, texts, anthologies, and rolls destroyed.


“All that remained of the original text was bits and pieces. Some said that the original text of Sura al-Nur  was longer than Sura al-Baqara . Sura al-Ahzab was truncated and is incomplete; between the Suras al-Anfal  and al-Bara`at ,there was no separation, which explains why there is no formula ‘In the name of God the Merciful, the Compassionate’ between the two. Finally, Ibn Masud is said to have rejected the last two Suras . According to Umar, no one should claim that the verses on Stoning  or temporary marriage  was not  found in the Book of God.
“Then there was the contribution of al-Hajjaj to the editing of the Koran. He added and suppressed verses, and had six copies made of his recension and sent to Egypt, Damascus, Medina, Mecca, Kufa and Basra. As to the other collections, like Uthman, al-Hajjaj had them destroyed.


“Thus it is clear that your book  has been tampered with by many hands, each person adding or suppressing or changing what he wanted, causing discrepancies ….You  know of the enmity between Ali, Abu Bakr, Umar and Uthman; each of them interpolated into the Koran whatever favoured his own claims. In which case how can we distinguish between the genuine and the inauthentic? Al-Hajjaj also added and subtracted at will. You know perfectly well what kind of a man he was, so how can you possibly have confidence in him as to the Book of God, or believe in his honesty when he was always searching ways of pleasing the Umayyads? Added to all that, the Jews meddled in the business with the aim of destroying Islam….

ഈ പുസ്തകത്തിന്റെ രചനയുടെ പിന്നിലെ ചരിത്രത്തിന്റെ വിശ്വാസ്യത എന്തായലും ഇതെഴുതിയ കാലഘട്ടത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സംവാദങ്ങളുടെ ഒരു പകര്‍പ്പായിരിക്കാം ഇത്.  ഉത്‌മാന്‍ മുസ്ലിം വേദപുസ്തകം ക്രോഡീകരിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിന്റെ കഥകളും മുസ്ലിം കാഴ്ച്ചപ്പാടില്‍ നിന്നും വിഭിന്നമായി എ ഡി 830 ല്‍ എഴുതപ്പെട്ട ഈ പുസ്തകത്തില്‍ വായിക്കാം.

 ഇതില്‍ നിന്നൊക്കെ മനസിലാക്കാന്‍ പറ്റുന്നത് ഇവയാണ്.

1. ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കുര്‍ആനുകളില്‍ ആദ്യ സൂറ ഉണ്ടായിരുന്നില്ല. അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണ്.

2. കുര്‍ആന്‍ പുസ്തക രൂപത്തില്‍ ആദ്യം ക്രോഡീകരിച്ചപ്പോള്‍ പല സൂറകള്‍ക്കും പേരുണ്ടായിരുന്നില്ല.

3. അന്ന് ഈ പുസ്തകം കുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ല.

4. സയ്ദ് ഇബ്‌ന്‍ തബിറ്റ് ക്രോഡീകരിച്ച പുസ്തകത്തിനെ മുസ്‌ഹഫ് എന്നാണു വിളിച്ചിരുന്നതെന്നത് മുസ്ലിങ്ങളും സമ്മതിക്കുന്ന സംഗതിയണ്. മൊഹമ്മദ് കുര്‍ആന്‍ എന്ന വാക്കുതന്നെയാണുപയോഗിച്ചിരുന്നതെങ്കില്‍ അനുയായികളും അതു തന്നെ ഉപയോഗിക്കേണ്ടതായിരുന്നു.

5. പിന്നീട് കുര്‍ആന്‍ എന്ന പേരിട്ടപ്പോഴും അല്‍ ബഖ്ര എന്ന സൂറ കുര്‍ആന്റെ ഭാഗമായിരുന്നില്ല. വേറൊരു പുസ്തകമായിട്ടാണത് വായിക്കപ്പെട്ടിരുന്നത്.

6. ഒരു പക്ഷെ ഹദീസുകള്‍ ക്രോഡീകരിച്ച സമയത്തായിരിക്കാം കുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ആദ്യമായി എഴുതപ്പെട്ടത്.

Saturday 9 October 2010

കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാകുമോ?

New York Times പത്രത്തില്‍ വന്ന  Scholars Are Quietly Offering New Theories of the Koran എന്ന ലേഖനത്തിലെ ചില വാചകങ്ങളാണു താഴെ.


Salman Rushdie's ''Satanic Verses'' received a fatwa because it appeared to mock Muhammad. The Egyptian novelist Naguib Mahfouz was stabbed because one of his books was thought to be irreligious. And when the Arab scholar Suliman Bashear argued that Islam developed as a religion gradually rather than emerging fully formed from the mouth of the Prophet, he was injured after being thrown from a second-story window by his students at the University of Nablus in the West Bank. Even many broad-minded liberal Muslims become upset when the historical veracity and authenticity of the Koran is questioned.

Mr. Wansbrough insisted that the text of the Koran appeared to be a composite of different voices or texts compiled over dozens if not hundreds of years. After all, scholars agree that there is no evidence of the Koran until 691 -- 59 years after Muhammad's death -- when the Dome of the Rock mosque in Jerusalem was built, carrying several Koranic inscriptions.

These inscriptions differ to some degree from the version of the Koran that has been handed down through the centuries, suggesting, scholars say, that the Koran may have still been evolving in the last decade of the seventh century. Moreover, much of what we know as Islam -- the lives and sayings of the Prophet -- is based on texts from between 130 and 300 years after Muhammad's death.


ഭൂരിഭാഗം ​മുസ്ലിങ്ങളും ചിന്തിക്കുന്ന ഒരു ഇസ്ലാമിക കാഴ്ച്ചപ്പാടുണ്ട്. ഇന്ന് ലഭ്യമായ ബൈബിളും തോറയും തിരുത്തി എഴുതിയതാണ്. കുര്‍അനില്‍ മൊഹമ്മദ് ആദ്യം ഇത് പറഞ്ഞു. തീവ്രവാദി മുസ്ലിങ്ങള്‍ കൂടെക്കൂടെ ഇത് ആവര്‍ത്തിക്കുന്നു.

പക്ഷെ ഇന്ന് ലഭ്യമായ കുര്‍ആന്‍ മൊഹമ്മദ് പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണോ എന്നതിനേക്കുറിച്ച് ആത്മാര്‍ത്ഥമായ ഒരന്വേഷണം ഇസ്ലാമിക ലോകത്തുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. അന്ധവിശ്വസികള്‍ അവരുടെ വിശ്വാസം മാറ്റാന്‍ ഒരിക്കലും തയ്യാറാകില്ല. അവരുടെ നിലപാട് ഇതാണ്. അള്ളാ മൊഹമ്മദിനു പറഞ്ഞു കൊടുത്ത വാക്കുകള്‍ വള്ളിപുള്ളി വ്യത്യാസം വരാതെ അനുയായികള്‍ ഓര്‍മ്മിച്ചു വച്ചു. അത് പകര്‍ത്തി എഴുതിയാണു കുര്‍ആന്‍ ഉണ്ടാക്കിയത്. മൊഹമ്മദ് പറഞ്ഞതു മുഴുവന്‍ അള്ളായുടെ വാക്കുകളാണ്. അത് ലോകാവസാനം വരെ മാറ്റാനും ആകില്ല.

ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന ഒരന്വേഷണമാണിവിടെ.

എന്നാണ്‌ കുര്‍ആന്‍ എഴുതപ്പെട്ടത്?

മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് കുര്‍ആന്‍ ആരും പുസ്തകരൂപത്തില്‍ എഴുതിയിരുന്നില്ല. അദ്ദേഹം മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തില്‍ ആക്കിയത്. കുര്‍ആന്‍ ആദ്യമായി പുസ്തകരൂപത്തില്‍ ആക്കിയ വ്യക്തി അദ്ദേഹത്തിന്റെ സെക്രട്ടറി എന്നു വിശേഷിപ്പിക്കപ്പെടുന്ന സയദ് ഇബന് താബിറ്റ്. ആണ്. അതിന്റെ ചരിത്രം ഒരു മുസ്ലിം വെബ് സൈറ്റില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം.

After the death of the Prophet, may Allah bless him and grant him peace, the task fell on this fortunate young man who specialized in the Quran to authenticate the first and most important reference for the ummah of Muhammad. This became an urgent task after the wars of apostasy and the Battle of Yamamah in particular in which a large number of those who had committed the Quran to memory perished.

Umar convinced the Khalifah Abu Bakr that unless the Quran was collected in one manuscript, a large part of it was in danger of being lost. Abu Bakr summoned Zayd ibn Thabit and said to him: "You are an intelligent young man and we do not suspect you (of telling lies or of forgetfulness) and you used to write the Divine revelation for Allah's Messenger. Therefore look for (all parts of) the Quran and collect it in one manuscript."
Zayd was immediately aware of the weighty responsibility. He later said: "By Allah, if he (Abu Bakr) had ordered me to shift one of the mountains from its place, it would not have been harder for me than what he had ordered me concerning the collection of the Quran."


Zayd finally accepted the task and, according to him, "started locating the Quranic material and collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)".

 It was a painstaking task and Zayd was careful that not a single error, however slight or unintentional, should creep into the work. When Zayd had completed his task, he left the prepared suhuf or sheets with Abu Bakr. Before he died, Abu Bakr left the suhuf with Umar who in turn left it with his daughter Hafsah. Hafsah, Umm Salamah and Aishah were wives of the Prophet, may Allah be pleased with them, who memorized the Quran.

 During the time of Uthman, by which time Islam had spread far and wide, differences in reading the Quran became obvious. A group of companions of the Prophet, headed by Hudhayfah ibn al-Yaman, who was then stationed in Iraq, came to Uthman and urged him to "save the Muslim ummah before they differ about the Quran".

 Uthman obtained the manuscript of the Quran from Hafsah and again summoned the leading authority, Zayd ibn Thabit, and some other competent companions to make accurate copies of it. Zayd was put in charge of the operation. He completed the task with the same meticulousness with which he compiled the original suhuf during the time of Abu Bakr.

 Zayd and his assistants wrote many copies. One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran. Uthman kept a copy for himself and returned the original manuscript to Hafsah.

ഈ വ്യക്തിയേക്കുറിച്ച് പറയപ്പെടുന്ന വിശേഷണങ്ങള്‍ ഇവയൊക്കെയാണ്.

മൊഹമ്മദ് ഉരുവിട്ട എല്ലാ വാക്കുകളും ഓര്‍ത്തിരുന്ന വ്യക്തി.
ഹീബ്രുവിലും സുറിയാനിയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തി. സത്യസന്ധന്‍.
മൊഹമ്മദിന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്ന വ്യക്തി.

ഈ വ്യക്തിയെയാണ്‌ മൊഹമ്മദിന്റെ മരണ ശേഷം കുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഏല്‍പ്പിച്ചത്. അദ്ദേഹം അത് ക്രോഡീകരിച്ചു. എങ്ങനെയെന്നല്ലേ. "collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)". ഇവിടെ ഇദ്ദേഹത്തേക്കുറിച്ച് പറയപ്പെടുന്ന ഒരു കഥ സത്യമല്ല എന്നു തെളിയുന്നു. മൊഹമ്മദ് പറഞ്ഞതെല്ലാം ഓര്‍ത്തിരുന്നു എന്ന കഥ. എല്ലാം ഓര്‍ത്തിരുന്നു എങ്കില്‍ മുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഇടങ്ങളിലും തെരയേണ്ടി വരില്ലായിരുന്നു. ഓര്‍മ്മയില്‍ നിന്നങ്ങ് എഴുതിയാല്‍ മതിയായിരുന്നു. അപ്പോള്‍ സയ്ദ് ഇബന്‍ തബിറ്റിന്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന ഓര്‍മ്മ ശക്തി ഇല്ലായിരുന്നു.

കുര്‍ആന്‍ ഒരു മാറ്റവും കൈകടത്തലും കൂടാതെ സൂക്ഷിച്ചിരിക്കുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. പക്ഷെ ഇത് വാസ്തവമല്ല. ഇസ്ലാമിന്റെ ആദ്യ കാലത്തു തന്നെ പല തരത്തിലും രൂപത്തിലുമുള്ള കുര്‍ആനുണ്ടായിരുന്നു. അതു കൊണ്ടാണ്‌ സയ്ദ് ഇബന്‍ താബിറ്റിന്‌ ഈ വിവിധ തരത്തിലുള്ള കുറിപ്പുകളില്‍ നിന്നും  അദ്ദേഹത്തിനു സ്വീകാര്യമെന്നു തോന്നിയവ തെരഞ്ഞു പിടിച്ച് ക്രോഡീകരിക്കേണ്ടി വന്നതും. അതിനര്‍ത്ഥം അന്ന് പ്രചാരത്തിലിരുന്ന വിവിധ കയ്യെഴുത്തു പ്രതികളില്‍ പലതുമദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട് എന്നാണ്. മൊഹമ്മദില്‍ നിന്നും കേട്ട ജനങ്ങള്‍ എഴുതി വച്ചിരുന്നവയാണതില്‍ പലതും എന്നോര്‍ക്കണം. എന്നു വച്ചാല്‍ സയ്ദ് ഇബന്‍ താബിറ്റ് എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ലഭ്യമായ കുര്‍ആന്‍.

ഇതിലെ തമാശ സയ്ദ് ഇബന്‍ താബിറ്റ് ഇത്രയേറെ കഷ്ടപ്പെട്ട് തട്ടിക്കൂട്ടിയ എഴുത്തുകള്‍ക്ക് ഖലീഫയായിരുന്ന അബൂ ബക്കര്‍ അത്ര വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല എന്നതാണ്‌.  അബൂ ബക്കര്‍ ആ കടലാസുകഷണങ്ങള്‍ അടുത്ത ഖലീഫ ഉമറിനു കൈമാറി. അദ്ദേഹവുമത് അത്ര കാര്യമായി കരുതിയില്ല. ഉമര്‍ തന്റെ മകളായിരുന്ന ഹഫ്സക്കതു കൈമാറി. മൊഹമ്മദിന്റെ ഭാര്യയായിരുന്ന ഹഫ്സയും അതിനത്ര പ്രാധാന്യം നല്‍കിയില്ല. ഉമറിനു ശേഷം ഖലീഫയായ ഉത്‌മാന്റെ കാലത്ത് പല തരത്തിലുള്ള വിഭിന്നങ്ങളായ കുര്‍ആനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അപ്പോഴാണിതിന്റെ ഗൌരവം മുസ്ലിം മത നേതാക്കള്‍ക്ക് ബോധ്യമായത്.

സയ്ദ് ഇബന്‍ താബിറ്റ് തന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് ക്രോഡീകരിച്ച കുര്‍ആന്റെ കയ്യെഴുത്തു പ്രതി പുസ്തകമാക്കാന്‍ അവരോ ആദ്യകാല ഖലീഫമാരോ ശ്രമിച്ചില്ല. പല കുര്‍ആനുകളും പ്രാബല്യത്തിലുണ്ടായിരുന്നപ്പോഴും അസല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സയ്ദിന്റെ കുര്‍ആന്‍ പുസ്തകമാക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞതെന്തായിരുന്നിരിക്കാം? ഈ കയ്യെഴുത്തു പ്രതിയിലുള്ള വിശ്വാസക്കുറവല്ലേ അതിന്റെ കാരണം? അവസാനം പ്രശ്നം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ സയിദിനെ വീണ്ടും വിളിച്ചു വരുത്തി ഉള്ളതിന്റെ പ്രതികള്‍ എടുപ്പിച്ചു. എന്നിട്ട് ചെയ്തതോ? One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran.

അത് ഇന്ന് ലഭ്യമായ കുര്‍ആന്‍ ആണെന്നും അവര്‍ വിശ്വസിക്കുന്നു. അത് എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ഈ പുതിയ കുര്‍ആന്റെ ഓരോ പ്രതികള്‍ പ്രധാന മുസ്ലിം പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ട്, പ്രചാരത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍, കുറിപ്പുകളും മുഴുവനായി എഴുതപ്പെട്ട മറ്റ് കയ്യെഴുത്തു പ്രതികളും, കത്തിച്ചു കളയാന്‍ ഉത്തരവിട്ടു. അതിന്റെ ഉദ്ദേശ്യം അന്ന് പ്രചാരത്തിലിരുന്ന പല തരത്തിലുള്ള കുര്‍ആനുകള്‍ ഒഴിവാക്കിക്കിട്ടുക എന്നതും.

അതിന്റെ അര്‍ത്ഥം ഇന്ന് ലഭ്യമായ കുര്‍ആനില്‍ നിന്നു വിഭിന്നമായ കുര്‍ആന്‍ മൊഹമ്മദിന്റെ കാലത്തും ആദ്യ മൂന്നു ഖലീഫമാരുടെ കാലത്തും പ്രചരത്തിലുണ്ടായിരുന്നു എന്നാണ്. പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളാരും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കില്ല. അവര്‍ അവകാശപ്പെടുന്നത് കുര്‍ആന്‍ മൊഹമ്മദിനു പറഞ്ഞുകൊടുത്തതില്‍ നിന്നും ഒരു വ്യത്യാസവും കൂടാതെ അദ്ദേഹത്തിന്റെ കാലം മുതല്‍ എല്ലാ മുസ്ലിങ്ങളും വായിക്കുന്നതും വിശ്വസിക്കുന്നതും പിന്തുടരുന്നതുമാണെന്നാണ്.

ഈ കഥക്കൊരു പാഠഭേദമുണ്ട്. ചില വിശ്വാസപ്രകാരം നാലാമത്തെ ഖലീഫയായിരുന്ന അലിയാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തിലാക്കാന്‍ ആദ്യമായി ശ്രമിച്ചതെന്ന് ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യമാമ യുദ്ധത്തില്‍ പുതുതായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരാണു കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു. കഥ എന്തായാലും  ക്രോഡീകരിക്കപ്പെട്ട കുര്‍ആന്‍ ഇസ്ലാമിന്റെ പൊതു സ്വത്തായി കരുതപ്പെട്ടില്ല.ഹഫ്സയുടെ സ്വകാര്യ സ്വത്തായിട്ടാണത് കരുതപ്പെട്ടത്. ഇത് പിന്നീട് സൃഷ്ടിക്കപ്പെട്ട    വെറും ഭാവനയായിട്ടും കണക്കാക്കപ്പെടുന്നുണ്ട്. കുര്‍ആന്‍ എഴുതപ്പെട്ടത് മൊഹമ്മദിന്റെ മരണത്തോടടുതാണെന്ന ഒരു ധാരണ ഉണ്ടാക്കാന്‍ വേണ്ടി.

ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതനായിരുന്ന ജലാലുദ്ദിന്‍ അസ് സുയുതി അഭിപ്രായപ്പെട്ടതിങ്ങനെ.

This  famous companion asked Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.

ഇന്നു കാണുന്ന കുര്‍ആന്‍ മാറ്റം വരുത്തിയതാണെന്ന് മുസ്ലിം പണ്ഡിതര്‍ പോലും സമ്മതിക്കുന്നുണ്ട് എന്നതാണു വാസ്തവം.


മുസ്ലിങ്ങളുടെ മറ്റൊരു വിശ്വാസം കുര്‍ആന്റെ അസല്‍ പതിപ്പ് സ്വര്‍ഗ്ഗത്തില്‍ അള്ളാ സൂക്ഷിക്കുന്നു എന്നും. എങ്കില്‍ അള്ളാക്ക് അതിന്റെ ഒരു കോപ്പിയെടുത്ത് മൊഹമ്മദിനു കൊടുത്തുകൂടായിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്. എന്നിട്ട് അതിന്റെ ശരിയായ വ്യാഖ്യാനം മൊഹമ്മദിനു പറഞ്ഞുകൊടുത്താല്‍ മതിയായിരുന്നു. ആദ്യകാല മുസ്ലിങ്ങള്‍ക്ക് പല കുര്‍ആനുകള്‍ വിശ്വസിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല. സയ്ദ് ഇബന്‍ താബിറ്റിനു സ്വീകാര്യമായ അദ്ദേഹത്തിന്റെ വക കുര്‍ആന്‍ എഴുതേണ്ട ആവശ്യവുമില്ലായിരുന്നു.

ഇസ്ലാമിക ഭരണത്തിന്റെ ഉരുക്കു മുഷ്ടി മറ്റ് പല കുര്‍ആനുകളെയും ഒഴിവാക്കി ഇസ്ലാമിന്റെ മാനം കാത്തു. അന്ന് അറേബ്യ ഭരിച്ചിരുന്നത് മറ്റ് വല്ലവരുമായിരുന്നെങ്കില്‍ ഒരു പക്ഷെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന കുര്‍ആനുകള്‍ പലതുമിന്നും കാണപ്പെടുമായിരുന്നു.

ഇനി മൊഹമ്മദിന്റെ ഓര്‍മ്മശക്തിയേക്കുറിച്ച് കുര്‍ആന്‍ പറയുന്ന സംഗതി എന്താണെന്നു നോക്കാം.

87. അല്‍അഅ്ലാ
നാം നിന്നെ വായിപ്പിക്കാം.7 പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്.8 അവന്‍ പരസ്യമായതും രഹസ്യമായതും അറിയുന്നവനല്ലോ.9

എന്നു വച്ചാല്‍ മൊഹമ്മദ് കുര്‍ആനിലെ ഒരു വാചകം പോലും മറന്നു പോകാന്‍ അള്ളാഹു ഇടവരുത്തില്ല എന്നാണ്. പക്ഷെ ഹദീസുകള്‍ പറയുന്നത് മറ്റൊന്നാണ്. മൊഹമ്മദ് അള്ളായുടെ വാക്കുകള്‍ പലപ്പോഴും മറന്നു എന്നാണ്, ഹദീസുകളില്‍ എഴുതിവച്ചിരിക്കുന്നത്.

 Sahih Bukhari: volume 6, book 61, number 556.

Narrated Aisha: The Prophet heard a man reciting the Qur'an in the mosque and said, "May Allah bestow His Mercy on him, as he has reminded me of such-and-such Verses of such a Surah".
Bukhari: Volume 6, Book 61, Number 557: 
(The same Hadith, adding): which I missed (modifying the Verses)

Sahih Muslim: book 4, number 1720.

Narrated Hisham

'A'isha reported that the Apostle of Allah (may peace be upon him) heard a person reciting the Qur'an at night. Upon this he said: May Allah show mercy to him; he has reminded me of such and such a verse which I had missed in such and such a surah.

Dawud: book 3, number 1018.

Narrated Mu'awiyah ibn Khudayj: One day the Apostle of Allah (peace_be_upon_him) prayed and gave the salutation while a rak'ah of the prayer remained to be offered. A man went to him and said: You forgot to offer one rak'ah of prayer.


കുര്‍ആന്‍ എന്ന പേരില്‍ അള്ള പറഞ്ഞു കൊടുത്തത് മൊഹമ്മദ് തന്നെ പലപ്പൊഴും മറന്നു പോയിരുന്നു. സയ്ദ് ഇബന്‍ താബിറ്റ് എന്ന സെക്രട്ടറിക്കും അതോര്‍മ്മിച്ചെടുക്കാന്‍ പറ്റിയില്ല. പലയിടത്തു നിന്നും അത് കണ്ടെടുക്കേണ്ടി വന്നു അദ്ദേഹത്തിന്‌. ഇതില്‍ നിന്നൊക്കെ ഈ പുസ്തകത്തിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ആര്‍ക്കും മനസിലാക്കാം.

 ഇതാണ്‌ കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകത്തിന്റെ മൊഹമ്മദിന്റെ കാലത്തും ഇസ്ലാമിന്റെ ആദ്യകാലത്തും ഉണ്ടായിരുന്ന ചരിത്രം. ഇന്നത്തെ കുര്‍ആനില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു കുര്‍ആന്‍ ആദ്യകാലത്തുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. അതിന്റെ കാരണം ഉത്‌മാന്റെ, എല്ലാം കത്തിച്ചു കളയണം, എന്ന ഉത്തരവും. ഇന്ന് കുര്‍ആന്‍ കത്തിക്കണമെന്ന് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ അഹ്വാനം ചെയ്തപ്പോള്‍ അതിനെതിരെ മുസ്ലിങ്ങള്‍ ശബ്ദമുയര്‍ത്തി. പക്ഷെ ഉത്‌മാന്റെ കാലത്ത് ആരും അങ്ങനെ ശബ്ദമുയര്‍ത്തിയതായി കേട്ടിട്ടില്ല. ഉണ്ടെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു എന്നു വേണം കരുതാന്‍.

ഉത്‌മാന്‍ കത്തിച്ചു കളയാന്‍ ഉത്തരവിട്ട കുര്‍ആന്റെ ആദ്യകാല പ്രതികളെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ 1972 ല്‍ യമനിലെ സനയിലെ വലിയ മോസ്ക്കിന്റെ പുനരുദ്ധാരണം നടന്നപ്പോള്‍ ജോലിക്കാര്‍ കണ്ടെടുത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച കുറെയധികം കുറിപ്പുകളും കത്തിക്കരിഞ്ഞ പുസ്തകാവശിഷ്ടങ്ങളും കടലാസു കഷണങ്ങളും ആ വിശ്വാസം തെറ്റായിരുന്നു എന്നു തെളിയിക്കുന്നു. ആരും അറിയാതെ അതൊക്കെ അങ്ങനെ തന്നെ നശിച്ചു പോകുമായിരുന്നു. പക്ഷെ യമനി പുരാവസ്തുവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഖാധി ഇസ്മായീല്‍ അല്‍ അക്‌വ എന്ന വ്യക്തി അതിന്റെ പ്രാധാന്യം മനസിലാക്കി. അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിശ്ചയിച്ചു.

Koran Fragments

1979 ല്‍ അദ്ദേഹം ജര്‍മ്മന്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചത് ആറും ഏഴും നൂറ്റാണ്ടുകളില്‍ നിന്നുള്ള തിരുശേഷിപ്പുകളാണവയില്‍ പലതും  എന്നും.അതിന്റെ അര്‍ത്ഥം ഇവ ഇസ്ലാമിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ നിന്നുള്ള കുര്‍ആന്റെ കയ്യെഴുത്തു പ്രതികളാണെന്നാണ്.

Old Koran

ആയിരക്കണക്കിനുള്ള കടലാസു കഷണങ്ങളിലും പുസ്തക ഭാഗങ്ങളിലും കുര്‍ആന്‍ വചനങ്ങളാണെഴുതി വച്ചിരിക്കുന്നതെന്നുള്ള അറിവാണീ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വസ്തുത ഇവയിലെ പല വാചകങ്ങളും ഇന്നംഗീകരിക്കപ്പെട്ട കുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണെന്ന അറിവും. കുര്‍ആന്‍ മാറ്റമില്ലാതെ പിന്തുടരപ്പെടുന്ന പുസ്തകമാണെന്ന യാഥാസ്തിതിക മുസ്ലിങ്ങളുടെ അവകാശവാദത്തിനു കടക വിരുദ്ധമാണി കണ്ടെത്തലുകള്‍.

ഇവയില്‍ ചിലതിലൊക്കെ ആദ്യമെഴുതിയത് മായിച്ചു കളഞ്ഞിട്ട് വീണ്ടും എഴുതിയതായി കാണാം. അവയുടെ ചില ചിത്രങ്ങളാണു താഴെ.




 ഇതിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാം.

ജെര്‍ഡ് ആര്‍ പ്യൂഇന്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്റെ അഭിപ്രായത്തില്‍ കുര്‍ആന്റെ ഒരു പ്രാചീന രൂപം മൊഹമ്മദിനും മുന്നേ അറബികളുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നും മൊഹമ്മദ് അതിനു പൂര്‍ണ്ണരൂപം നല്‍കിയിരിക്കാമെന്നുമാണ്. കുര്‍ആന്‍ മുഴുവനായി മുസ്ലിങ്ങളുടെ ദൈവം അള്ളാ മൊഹമ്മദിനു പറഞ്ഞുകൊടുത്തതാണെന്നുള്ള വിശ്വാസത്തിനു വിരുദ്ധമാണീ അഭിപ്രായം.

 Painstakingly been flattened, cleaned, treated, sorted, and assembled, ആയ 15000 യമനി കുര്‍ആന്‍ കഷണങ്ങള്‍, ഇപ്പോള്‍ യമനി സര്‍ക്കാരിന്റെ House of Manuscripts ല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി ഇരിക്കുന്നുണ്ട്. പക്ഷെ യമനി അധികാരികള്‍ക്ക് ഈ പരിശോധനയില്‍ അത്ര താല്‍പ്പര്യമില്ല. അതിന്റെ കാരണം പരിശോധനാഫലം ഇന്നത്തെ ഇസ്ലാമിക വിശ്വാസത്തെ മാറ്റി മറിച്ചേക്കാമെന്ന ഭയവും. കുര്‍ആന്‍ ബൈബിള്‍ പോലെ സാവധാനം പരിണമിച്ചുണ്ടായ ഒരു പുസ്തകമാണെന്നു തെളിഞ്ഞാല്‍ 1400 വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ കൊണ്ടു നടക്കുന്ന ഒരു വിശ്വാസം അര്‍ത്ഥശൂന്യമാണെന്നു വരും. ഇതേക്കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ടുകളൊന്നും ഇതു വരെ പുറത്തുവന്നിട്ടില്ല. വോണ്‍ ബോത്‌മെര്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്‍ ഈ കഷണങ്ങളുടെ 35000 മൈക്രോ ഫിലിം ചിത്രങ്ങള്‍ എടുത്ത് ജര്‍മ്മനിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് വിശദമായ പഠനങ്ങളും അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


ജെര്‍ഡ് ആര്‍ പ്യൂഇന്റെ വാക്കുകള്‍.

"My idea is that the Koran is a kind of cocktail of texts that were not all understood even at the time of Muhammad, Many of them may even be a hundred years older than Islam itself. Even within the Islamic traditions there is a huge body of contradictory information, including a significant Christian substrate; one can derive a whole Islamic anti-history from them if one wants."

"The Koran claims for itself that it is 'mubeen,' or 'clera‍. But if you look at it, you will notice that every fifth sentence or so simply doesn't make sense. Many Muslims -- and Orientalists -- will tell you otherwise, of course, but the fact is that a fifth of the Koranic text is just incomprehensible. This is what has caused the traditional anxiety regarding translation. If the Koran is not comprehensible -- if it can't even be understood in Arabic -- then it's not translatable. People fear that. And since the Koran claims repeatedly to be clear but obviously is not -- as even speakers of Arabic will tell you -- there is a contradiction. Something else must be going on."

ഇസ്ലാമിനുള്ളിലും ഇതുപോലെ പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. നാസര്‍ അബു സയ്ദ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

"The Koran is a text, a literary text, and the only way to understand, explain, and analyze it is through a literary approach. This is an essential theological issue."

അത് പറഞ്ഞതിന്‌ അദ്ദേഹത്തെ നിഷേധി എന്നാണ്‌ മുസ്ലിങ്ങള്‍ വിളിക്കുന്നത്. ഇജിപ്റ്റിലെ കോടതി ഈ പരാമര്‍ശം ശരി വച്ചു. കൂടാതെ ഈജിപ്റ്റിലെ ഇസ്ലാമിക നിയമമനുസരിച്ച് വിശ്വാസിയായ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹമോചനം നടത്തണമെന്നും വിധിച്ചു. പക്ഷെ അദ്ദേഹം ഇത് അവഗണിച്ചു. ജീവനു ഭീഷണി ഉണ്ടായപ്പോള്‍ ഭാര്യയോടൊപ്പം ഹോളണ്ടില്‍ അഭയം തേടി.

ഈജിപ്റ്റിലെ തന്നെ സര്‍വകലാശാല പ്രൊഫസറും മന്ത്രിയുമായിരുന്ന താഹ ഹുസയിന്‍ 1920 കളില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അറേബ്യന്‍ കവിതകളേക്കുറിച്ച് പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഇവയില്‍ ഭൂരിഭാഗവും കുര്‍ആനിന്റെ ഐതീഹ്യത്തെ പിന്തുണക്കാനായി സൃഷ്ടിച്ച ഭാവനകളായിരുന്നു എന്നാണ്.

സനയില്‍ കണ്ടെടുത്ത കുര്‍ആന്‍ ഭാഗങ്ങള്‍ ഏഴു മുതല്‍ 9 നൂറ്റാണ്ടു വരെ എഴുതപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിലും എഴുതിയ കയ്യെഴുത്തുപ്രതികളില്‍ തിരുത്തലുകള്‍ കാണുന്നു എന്ന് പറയപ്പെടുന്നത് സംഗതികള്‍ കുറച്ചുകൂടെ ഗൌരവമുള്ളതാക്കുന്നു.

അതില്‍ ഒരു ഭാഗം അള്‍ട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് നോക്കിയപ്പോള്‍ കണ്ടതിങ്ങനെയായിരുന്നു.

 Oldest Koran












ആദ്യം എഴുതിയ വാക്കുകള്‍ മായിച്ചു കളഞ്ഞ് വീണ്ടും എഴുതിയതിന്റെ തെളിവുകള്‍ ഇവിടെ കാണാം.


സയ്ദ് ഇബന്‍ താബിറ്റി നേക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു കഥയാണു താഴെ.

"Zayd, learn the writing of the Jews for me," instructed the Prophet. "At your command, Messenger of Allah," replied Zayd who set about learning Hebrew with enthusiasm. He became quite proficient in the language and wrote it for the Prophet when he wanted to communicate with the Jews. Zayd also read and translated from Hebrew when the Jews wrote to the Prophet. The Prophet instructed him to learn Syriac also and this he did. Zayd thus came to perform the important function of an interpreter for the Prophet in his dealings with non-Arabic speaking peoples".

ഹീബ്രു യഹൂദരുടെ ആരാധനാ ഭാഷയും സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ ഭാഷയുമായിരുന്നു. സയ്ദ് ഈ രണ്ടു ഭാഷകളിലും സാമാന്യം നല്ല അറിവു നേടിയിരുന്നു. യഹൂദരുടെ ചരിത്രവും ക്രിസ്ത്യാനികളുടെ ചരിത്രവും കുര്‍ആനില്‍ കടന്നു വന്നത് ഈ അറിവിലൂടെ ആകാനും സാധ്യതയുണ്ട്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യം ഇതൊക്കെ മൊഹമ്മദ് തന്നെ കുര്‍ആനിലുള്‍പ്പെടുത്തിയതോ പില്‍ക്കാലത്ത് സയ്ദ് ഇബന്‍ താബിറ്റ് പോലെ മറ്റാരെങ്കിലും ഉള്‍പ്പെടുത്തിയതോ?