Monday 31 May 2010

ഉത്തരാധുനിക വെളിപാടുകള്‍

വെളിപാടിന്റെ പുസ്തകം ബൈബിളിലെ ഒരു ഭാഗമായിട്ടാണെല്ലാവരും മനസിലാക്കിയിട്ടുള്ളത്.  വെളിവു നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് വെളിവു കിട്ടുമ്പോള്‍ അതിനെ വെളിപാടെന്നും പറയാറുണ്ട്. അതു പോലെയുള്ള വെളിപാടിന്റെ കാലമാണിപ്പോള്‍ കേരള രാഷ്ട്രീയത്തില്‍. പല വെളിപാടുകളും കൊണ്ട് നിറഞ്ഞു തുളുമ്പുകയാണിന്ന് കേരളം. ചിലതൊക്കെ അതീവ രസകരവും.

ഒന്നാമത്തെ വെളിപാട് പിണറായി വിജയന്റേതാണ്. ജമായത്തേ ഇസ്ലാമി മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തിയാണെന്നദ്ദേഹം ഒരു ദിവസം പെട്ടെന്നങ്ങു തീരുമാനിച്ചു. വര്‍ഷങ്ങളോളം അവര്‍ ഇടതുപക്ഷത്തിനു പിന്തുണ കൊടുത്തപ്പോഴും അവരുടെ വോട്ട് തേടി പോയപ്പോഴും അത് വാങ്ങിച്ചു ജയിച്ചപ്പോഴും അവര്‍ക്ക് കൂടി സ്വീകാര്യനായ രണ്ടത്താണിയെ മുന്നണി ബന്ധങ്ങള്‍ ബലികഴിച്ചു പോലും സ്വീകരിച്ചപ്പോഴൊന്നും അവര്‍ വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് അദ്ദേഹത്തിനു മനസിലായിരുന്നില്ല. രണ്ടത്താണിയെ അംഗീകരിക്കാന്‍ മടിച്ച വെളിയം ഭാര്‍ഗ്ഗവനു വെളിവില്ല എന്നായിരുന്നു അന്ന് കേരളം ശ്രവിച്ച ആപ്തവാക്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും  പിണറായിക്കൊരു വെളിപാടുണ്ടായി. വെളിപാടുണ്ടായപ്പോള്‍ ജമായത്തുകാര്‍ വര്ഗ്ഗീയ പാര്‍ട്ടിയാണ്, അവര്‍ ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നൊക്കെയാണ്‌ വെളിപ്പെട്ടു കിട്ടിയത്. ഏതെങ്കിലും മാടനോ മറുതയോ മലക്കോ വെളിപ്പെടുത്തിയതാണോ എന്ന് തീര്‍ച്ചയില്ല.
അദ്ദേഹം ഇതു വരെ ഉറപ്പിച്ചു പറയാത്ത മറ്റൊരു കാര്യമുണ്ട്.  അത് മദനിയുമായി ബന്ധപ്പെട്ടതാണ്. മദനിയെ ഇനിയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. മദനിയുമായി ഉള്ള കൂട്ടുകെട്ട് ജനങ്ങളെ അകറ്റുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരും പുറത്തുള്ളവരും പറഞ്ഞപ്പോള്‍ അതൊക്കെ  ധര്‍ഷ്ട്യത്തോടെ പുച്ചിച്ചു തള്ളിയ അദ്ദേഹം, മദനിയുമായുള്ള കൂട്ടുകെട്ട് ജനങ്ങള്‍ അംഗീകരിച്ചില്ല എന്നു വരെ പറഞ്ഞു നിറുത്തി. പൂര്‍ണ്ണമായി ഇതുവരെ വെളിപ്പെട്ടില്ലാത്തതു കൊണ്ട് പറയുന്നില്ല. താമസിയാതെ അത് പ്രതീക്ഷിക്കാം. ശിവദാസമേനോന്റെ പ്രസിദ്ധമായ ഒരു ആപ്തവാക്യമുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കയല്ല  സി പി എമ്മിന്റെ ലക്ഷ്യം, മറിച്ച് സി പി എം ചിന്തിക്കുന്നതു പോലെ ജനങ്ങളേക്കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ്. എന്തു ചെയ്യാം  വിവരമില്ലാത്ത ജനങ്ങള്‍ അതു ചെയ്യുന്നില്ല. എങ്കില്‍ പിന്നെ മൊഹമ്മദിന്റെ ആപ്തവാക്യം അങ്ങു സ്വീകരിക്കാം എന്നും തീരുമാനിച്ചു. മല മൊഹമ്മദിന്റെ അടുത്തേക്കു വരുന്നില്ലെങ്കില്‍ മൊഹമ്മദ് മലയുടെ അടുത്തേക്ക് ചെല്ലും.
 
അടുത്ത വെളിപാടാണിപ്പോള്‍ പരസ്യ വിവാദമായ സ്വത്വ വിവാദം. അതിലെ നായകര്‍ കുഞ്ഞഹമ്മദും പോക്കറുമാണെന്നത് കാവ്യ നീതിയും. അടുത്ത കാലത്ത് പിണറായിയുടെ ഏറ്റവും വീര്യമുള്ള ചാവേറായിരുന്നു കുഞ്ഞഹമ്മദ്. പിണറായിയുടെ എല്ലാ ധാര്‍ഷ്ട്യങ്ങളും അദ്ദേഹം വീറോടെ എല്ലാ വേദികളിലും ന്യായീകരിച്ചിരുന്നു. പ്രശസ്തനായ ഒരു പത്രലേഖകനെ എടോ ഗോപാലകൃഷ്ണാ എന്നു പിണറായി വിളിച്ചതിനെ വര്‍ഗ്ഗ സമരമാണെന്നു വരെ പറഞ്ഞു വച്ചു ഈ പുരാതന ജീവി. പിണറായിയെ സുഖിപ്പിക്കാന്‍ ആവുന്ന തരത്തിലൊക്കെ വി എസിനെ വിമര്‍ശിച്ചും കുത്തി മുറിവേല്‍പ്പിച്ചും രസിച്ചു. മന്ദബുദ്ധി എന്നു വരെ വിളിക്കാന്‍ ഈ ചാവേറിന്റെ അടിമത്തം വഴി വച്ചു.
 
വി. എസിന്റെ നേതൃത്വത്തില്‍ സ്വത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തപ്പോള്‍
പ്രൊഫ. എം. എന്‍. വിജയന്‍ ആയിരുന്നു അന്ന് ആ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ച പ്രധാനപോരാളി. അന്ന് ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടി വിജയിച്ചവരാണ് ഇന്ന് സ്വത്വരാഷ്ട്രീയത്തിനെതിരെ പരസ്പരം പോരാടുന്നത്. സത്വ രാഷ്ട്രീയത്തെ എതിര്‍ത്ത പ്രൊഫ. എം എന്‍ വിജയനെയും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന വി എസിനെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുന്നണിയില്‍ നിന്ന കുഞ്ഞഹമ്മദിനിപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത് അന്ന് കൂടെ നിന്ന സഖാക്കളെയാണെന്നത് മറ്റൊരു കാവ്യ നീതി. അന്ന് സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച പലരും ഇന്ന് അതിനെ എതിര്‍ക്കുമ്പോള്‍, അത് മറ്റൊരു വെളിപാടായി പരിണമിക്കുന്നു. എന്തിനായിരുന്നു അന്ന് എം എന്‍ വിജയനെ എതിര്‍ത്തു തോല്‍പ്പിച്ച് അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചത് എന്നത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കാനാണു സാധ്യത.

പാര്‍ട്ടിക്കകത്തു പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയുന്നു എന്നും സംസ്ഥാനസമിതി അംഗമായ ഒരാള്‍ ആശയ സംവാദത്തിനു പ്രാപ്തനല്ല എന്നുമോക്കെയാണു പോക്കര്‍ പറയുന്നത്. അതൊന്നും പാര്‍ട്ടി നേതാക്കള്‍ക്ക് അത്ര വലിയ പ്രശ്നമായും തോന്നുന്നില്ല. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതാണല്ലോ എപ്പോഴും കുറ്റം.

കരീം എന്ന വ്യവസായ മന്ത്രിക്കുള്ള വെളിപാടുകളാണു മറ്റൊന്ന്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനെ തന്നെ സ്വന്തം സെക്രട്ടറിയേക്കൊണ്ട് ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും ഭൂപരിഷ്കരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെടീച്ചു. അന്നത് വിവാദമായപ്പോള്‍ സെക്രട്ടറി വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്ന് വാദിച്ചു പിടിച്ചു നിന്നു. കോക കോള കമ്പനി പൂട്ടിയത് ഇടതുപക്ഷ  സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ കണ്ടെത്തി തന്നെയാണ്. അതാണു വ്യവസായ സെക്രട്ടറിയുടെ ഏറ്റവും വലിയ ദുഖമെന്നാണിപ്പോള്‍ പറയുന്നത്. അതും വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് കമ്മൂണിസ്റ്റ് എന്നവകാശപ്പെടുന്ന കരീം ന്യായീകരിക്കുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്. സെക്രട്ടറിക്ക് വ്യക്തിപരമായ അഭിപ്രായം പറയാന്‍ അനുവദിക്കുന്ന തരത്തില്‍ വിശാല മനസ്കനാണോ ഈ കമ്യൂണിസ്റ്റു മന്ത്രി? അല്ലെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. സുരേഷ് കുമാറെന്ന ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ഇതു പോലെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതെങ്കില്‍ അദേഹത്തിന്റെ പപ്പും പൂടയും പറിക്കാന്‍ കത്തിയുമായി ആദ്യം ഗോഗ്വാ വിളിക്കുന്നത് ഈ കമ്മൂണിസ്റ്റുകാരനായിരുന്നേനെ. ബാലകൃഷ്ണനും തച്ചങ്കരിയുമൊക്കെ മുന്തിയ ഇനം ഐ എ എസ് കാരല്ലേ. കറവ പശുക്കളേപ്പോലെ സംരക്ഷിക്കാന്‍.
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലിട്ടു സൂക്ഷിക്കാന്‍ പകത്തിലുള്ള വേറെ ചില മഹദ് വചനങ്ങള്‍ കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ വന്‍വ്യവസായ സംരംഭങ്ങള്‍ വന്നില്ലെങ്കില്‍ കേരളം വൃദ്ധന്മാരുടെ മാത്രം നാടാകും. ഒരു സ്പൂണ്‍ മരുന്നെടുത്തു കൊടുക്കാന്‍പോലും വീട്ടില്‍ ആരും ഉണ്ടാകില്ല. പല വീടുകളിലും ഇപ്പോള്‍ ഈ ദുസ്ഥിതി നിലനില്‍ക്കുന്നുണ്ട്. 

ഒരാളുടെ പ്രസംഗത്തിലെ ഒരു വാചകം മാത്രം എടുത്തു മറ്റുള്ളവരുടെ അഭിപ്രായം തേടുന്ന ജോലിയാണു ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. പ്രസംഗത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും ലക്ഷ്യവും എന്താണെന്നു പരിശോധിക്കപ്പെടുന്നില്ല. വാക്കുകള്‍ അടര്‍ത്തിയെടുത്തു വിവാദം സൃഷ്ടിക്കുന്നതിലൂടെ ചാനലുകള്‍ക്കു പ്രേക്ഷകര്‍ കൂടുമെന്നല്ലാതെ ഇതുകൊണ്ടു നാടിനു ഗുണമില്ലെന്ന് ഓര്‍ക്കണം.
 
സ്വകാര്യ മേഖലയില്‍ വന്‍ വ്യവസായങ്ങളെ കൊണ്ടുവരാന്‍ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കുന്ന ഇദ്ദേഹത്തെ നയിക്കുന്നത് കമ്യൂണിസ്റ്റാശയങ്ങളോ മുതലാളിത്ത ആശയങ്ങളോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കമ്യൂണിസ്റ്റുമാനിഫെസ്റ്റോ തിരുത്തിയാതായി ആരും ഇതേവരെ പറഞ്ഞു കേട്ടിട്ടുമില്ല. ഇനി ഞാന്‍ വായിക്കാത്തതാണോ എന്തോ.

 സ്വന്തം മന്ത്രിസഭാതീരുമാനത്തേയും സ്വന്തം പ്രത്യയശാസ്ത്രത്തേയും വ്യഭിചരിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍ തന്നെയാണു കരീം എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ബാലകൃഷ്ണന്‍ പറഞ്ഞ ചില വാക്കുകള്‍ അടര്‍ത്തിമാറ്റി എന്നു വിലപിക്കുന്ന ഇദ്ദേഹം വി എസ് പറയുന്ന ഓരോ അക്ഷരം പോലും അടര്‍ത്തിമാറ്റി അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി വാദിക്കുന്നതു കാണുന്നവര്‍ ശരിക്കും മൂക്കത്തു വിരല്‍ വയ്ക്കും. ബാലകൃഷ്ണന്‍ പറയുന്നതിനെ യാതൊരു ഉളുപ്പുമില്ലാതെ ന്യയീകരിക്കുന്ന ഇദ്ദേഹം ബാലകൃഷ്ണനേക്കൊണ്ട് അത് പറയിപ്പിച്ചതാകാനേ സാധ്യതയുള്ളൂ. ഫാരിസ് അബൂബേക്കറേപ്പോലുള്ള മുതലാളിമാരുടെ കാലു നക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി വാദിക്കണമല്ലോ.

കമ്യൂണിസ്റ്റുകാരന്‍ എന്നു പറഞ്ഞൂറ്റം കൊള്ളുന്ന ഇദ്ദേഹം മുതലാളിമാരുടെ പാദസേവകനായി തരം താഴുന്നത് കമ്യൂണിസ്റ്റു മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മുതലാളിത്ത മുഖം അനാവരണം ചെയ്യുന്നതാണ്. എന്തിനിദ്ദേഹം കമ്യൂണിസ്റ്റുകാരന്‍ എന്ന ലേബലില്‍ ഇതൊക്കെ ചെയ്യുന്നു?. വല്ല മുസ്ലിം ലീഗിലോ കോണ്‍ഗ്രസിലോ ജമായത്തിലോ പി ഡി പിയിലോ ചേര്‍ന്നിട്ട് മാന്യമായി പ്രകടിപ്പിച്ചു കൂടെ ഈ മുതലാളിത്ത ഭക്തി?

കുറച്ചു പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി എന്നൊക്കെ അദ്ദേഹത്തിന്റെ ആരാധകര്‍ കവലകള്‍ തോറും പാടി നടക്കുന്നത് കേള്‍ക്കുന്നുണ്ട്. അതിന്റെ മറവിലാണിപ്പോള്‍ വന്‍ സ്വകാര്യ വ്യവസായികളുടെ ചെരുപ്പുനക്കി നടക്കുന്നതും. അവര്‍ക്ക് ലാഭം കൂട്ടാനുതകും വിധം റോഡുണ്ടാക്കലാണിപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തം പോലും. പക്ഷെ ഭക്തരൊക്കെ സൌകര്യ പൂര്‍വം മറക്കുന്ന മറ്റൊരു സത്യമുണ്ട്. സി ഐ റ്റി യു നേതാവായിരുന്നപ്പോള്‍ ഇദ്ദേഹം കൊടി പിടിച്ചു പൂട്ടിച്ച വ്യവസായങ്ങളുടെ നീണ്ട നിര.

 എണ്ണൂറിലധികം ജോലിക്കാര് ജോലി ചെയ്തിരുന്ന മാവൂര് ഗ്വാളിയോര് റയോണ്‍സിന്റെ എന്ജിനീയറിംഗ് ഡിവിഷന് പൂട്ടേണ്ടിവന്നത് കരീമിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തേതുടര്‍ന്നായിരുന്നു. അന്ന് 800 പേര്ക്കാണു ജോലി പോയത്.

485 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണു കണ്ണൂരിലെ തിരുവേപ്പതി മില്ല്. നാലു വര്‍ഷം മുമ്പ്  കരീമിന്റെ സാന്നിധ്യത്തില് നടന്ന ചര്ച്ചയില് മില് അടച്ചുപൂട്ടാന് തീരുമാനിച്ചു. തൊഴിലാളിനേതാവായിരുന്ന കരീം തൊഴിലാളികള്‍ക്കു വേണ്ടിയല്ല അന്നിടപെട്ടത്. മില്‍ പൂട്ടുകയായിരുന്നു ലക്ഷ്യം. അന്നു മന്ത്രിയുടെ സാന്നിധ്യത്തില് നടന്ന ചര്ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള് ഇന്നും കിട്ടിയിട്ടില്ല.  ഇ.കെ. നായനാര്ക്കു സ്മാരകം പണിയാന് മില്ലിന്റെ സ്ഥലം പിന്നീടു പാര്ട്ടി ആറരക്കോടി രൂപയ്ക്കു  വാങ്ങിയെന്നതാണിതിന്റെ ബാക്കി പത്രം. ഇന്നിപ്പോള്‍ സ്വകാര്യ വ്യവസായികള്‍ക്ക് വേണ്ടി വാദിക്കുന്ന  കരീമിനൊന്നും ആ തൊഴിലാളികളുടെ കണ്ണീരു കാണാനുള്ള കമ്യൂണിസ്റ്റു കണ്ണില്ല. മുതലാളിത്ത തിമിരം ബാധിച്ച കടം കൊണ്ട കണ്ണേ ഉള്ളു.

സമാനമായ കഥയാണ്‌ കണ്ണൂരിലെ കോട്ടണ് മില്ലിനു പറയാനുള്ളത്. 430 തൊഴിലാളികളുണ്ടായിരുന്ന ആ മില്ല്, ഇടതുസര്ക്കാര് അധികാരത്തിലേറി ഒരുവര്ഷം തികയുന്നതിനുമുമ്പു തൊഴിലാളികളെ തെരുവാധാരമാക്കി പൂട്ടി.  കരീമിന്റെ സാന്നിധ്യത്തില് മാനേജ്മെന്റ് പ്രതിനിധികളും യൂണിയന് നേതാക്കളും നടത്തിയ ചര്ച്ചയിലാണു മില്ല് പൂട്ടാന് തീരുമാനമായത്. സര്ക്കാര് ഗ്യാരന്റിയില് എന്തെങ്കിലും സഹായം കിട്ടിയാല് വ്യവസായം മുന്നോട്ടുകൊണ്ടുപോകാന് തയ്യാറാണെന്നു മാനേജ്മെന്റ് വ്യക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല.

കോഴിക്കോട് കേരളാ സോപ്സിനും കരീമിന്റെ നാട്ടിലെ തന്നെ സ്റ്റീല്‍ കോമ്പ്ളക്സിനും സമാന കഥകളാണു പറയാനുള്ളത്. സ്റ്റീല്‍ അഥോരിറ്റി ഓഫ് ഇന്‍ഡ്യ രക്ഷപ്പെടുത്തിയതുകൊണ്ട് സ്റ്റീല്‍ കോമ്പ്ളക്സ് പൂട്ടാതെ ഇപ്പോഴുമുണ്ട്.

ഈ യാധാര്‍ത്ഥ്യങ്ങളൊക്കെ സൌകര്യ പൂര്‍വ്വം മറന്നിട്ടാണിപ്പോള്‍ കരീം എന്ന സ്വകാര്യ വ്യവസായികളുടെ മിശിഹാ, ലാഭമുണ്ടാക്കി എന്നും പറഞ്ഞ് കുറെ കണക്കുകളുമായി വരുന്നത്. ഈ കണക്കുകളില്‍ പലതും തെറ്റാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് കേട്ടിട്ടും കരീമതിനു മറുപടി പറഞ്ഞ് കണ്ടില്ല.

കരീം പറഞ്ഞ മറ്റൊരു വാചകമാണ്‌ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കാവുന്നത്.

പണം കൊടുത്തു പത്രം വാങ്ങുന്നവര്‍ക്കും കേബിള്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട്.

അതേ. പണം മുടക്കുന്നവര്‍ക്കു മാത്രം ചിലതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്ന്. പണം മുടക്കാനില്ലാത്ത, കേബിള്‍ കണക്ഷന്‍ ലഭിക്കാന്‍ സാധിക്കാത്ത പട്ടിണിപ്പാവങ്ങള്‍ക്കൊന്നും ഒന്നും അറിയാനുള്ള അവകാശമില്ല. അവര്‍ക്കാകെയുള്ള അവകാശം കമ്യൂണിസ്റ്റു മുഖം മൂടിയണിഞ്ഞു നടക്കുന്ന കരീമിനേപ്പോലുള്ള കാപട്യങ്ങള്‍ക്ക് കൃത്യമായി വോട്ടു ചെയ്യുക എന്നതു മാത്രമല്ലേ?


യു ഡി എഫ് സര്‍ക്കാരിന്റെ കലാത്താണ്‌ എക്സ്പ്രസ് ഹൈ വേ എന്ന ആശയം രൂപം കൊണ്ടത്. അന്നതിനെ നഖ ശിഖാന്തം എതിര്‍ത്ത സി പി എം അംഗങ്ങളായിരുന്നു പാലൊളിയും കരീമും. ഇന്ന് വീതി കൂടിയ ഹൈ വേയുടേയും റോഡുകളുടെയും മുന്നണിപ്പോരാളികള്‍ ഇവര്‍ രണ്ടു പേരുമാണ്. കോണ്‍ഗ്രസുകാര്‍ പോലും ആദ്യം 30 മീറ്റര്‍ വീതി മതി എന്ന വാദക്കാരായിരുന്നു. കരീമും പാലൊളിയും കൂടി അംഗങ്ങളായ സര്‍ക്കാരിനോട് ചേര്‍ന്നാണ്‌ എല്ലാ കഷിക്കാരും കൂടി വീതി 30 മീറ്റര്‍ മതി എനു തീരുമാനിച്ചത്. സര്‍വ കഷി സംഘം കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയപ്പോഴൊന്നും ഇവര്‍ എതിരഭിപ്രായം പറഞ്ഞതായി കേട്ടില്ല. കിനാലൂര്‍ സമരം ഉണ്ടായപ്പോള്‍ രണ്ടു പേരും നിലപാടു മാറ്റി. ഇവര്‍ ചുവടു മാറുന്നത് കണ്ടപ്പോള്‍ കോണ്‍ഗ്രസും അഭിപ്രായം മാറ്റി.

എല്‍ ഡി എഫ് മന്ത്രിയായിരുന്ന പി ജെ ജോസഫ് നാലു വര്‍ഷം മുന്നേ വീതി കൂടിയ തെക്കു വടക്ക് റോഡ് വേണമെന്നു പറഞ്ഞപ്പോഴും ഇവരൊക്കെ എതിര്‍ത്തിരുന്നു. മുതലാളിമാര്‍ വ്യവസായം നടത്താന്‍ വരുന്നു  എന്ന പേരില്‍ ഭൂസ്വാമിമാരെ സഹായിക്കാന്‍ അവരൊക്കെ സ്ഥലം വാങ്ങിക്കൂട്ടിയ ഇടങ്ങളിലേക്കുള്ള എല്ലാ റോഡുകളും വീതി കൂട്ടണമെന്നാണീ അഭിനവ മുതലാളി മൂടു താങ്ങികള്‍ വാദിക്കുന്നത്. സാധാരണ ജനങ്ങള്‍ക്കുപകാരപ്പെടണം എന്ന വാശിയൊന്നും ഇവര്‍ക്കില്ല. ഭൂസ്വാമിമാര്‍ക്കും പണം മുടക്കുന്ന മുതലാളിമാര്‍ക്കും ഉപകാരപ്പെടണം എന്ന വാശിയേ ഉള്ളു.

പി ജെ ജോസഫ്, മന്ത്രിയായിരുന്ന സമയത്തോ വര്‍ഷങ്ങളോളം ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോഴോ അദ്ദേഹമഴിമതിക്കാരനാണെന്ന് ഇടതുപക്ഷത്തിനോ തോമസ് ഐസ്സക്കിനോ തോന്നിയില്ല. അദ്ദേഹം രാജി വച്ച ഉടനെ അഴിമതിക്കാരനാണെന്ന വെളിപാടുണ്ടായി ഐസക്കിന്. ഇതൊക്കെ കേള്‍ക്കുന്നവര്‍ വെറും കഴുതകളാണെന്നു കരുതുന്ന അഹന്തയില്‍ നിന്നാണാ ആരോപണം വന്നത്.

ഒരിക്കലും ഉണ്ടാകാത്ത വെളിപാടിനേക്കാള്‍ നല്ലതാണ്‌ വൈകി ഉണ്ടാകുന്ന വെളിപാടുകള്‍. പക്ഷെ നയം മാറുമ്പോള്‍ മുമ്പ് ചെയ്തതൊക്കെ പോക്രിത്ത്രങ്ങളായിരുന്നു എന്നു പറയാനുള്ള ആര്‍ജ്ജവമുണ്ടാകണം. കരീം സ്വകാര്യ വ്യവസായികള്‍ക്കു വേണ്ടി പരവതാനി വിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പരമോന്നത നേതാവ് കാരാട്ട് സ്വകാര്യവത്കരണത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നു. ആരാണു കമ്യൂണിസ്റ്റു നയമനുസരിച്ച് ശരി? കരീമോ കാരാട്ടോ?

Saturday 22 May 2010

വഴിതടയലിന്റെ രീതി ശാസ്ത്രം

സാധാരണ വഴിവെട്ടുന്നത് ഗതാഗതത്തെ സഹായിക്കാനാണ്‌. മൂലമ്പള്ളിയിലെ വഴിവെട്ടിയത് വല്ലാര്‍പാടം പദ്ധതിയിലേക്ക് വീതി കൂടിയ വഴി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു. കണ്ടെയിനര്‍ ടെര്‍മിനലിലേക്ക് വീതി കൂടിയ വഴി വേണമെന്ന് ആരു പറഞ്ഞാലും അതില്‍ അല്‍പ്പം കാര്യമുണ്ട്. ചെരുപ്പു ഫാക്റ്ററിയിലേക്ക് വീതി കൂടിയ വഴി വേണമെന്നു പറഞ്ഞാല്‍ അത് ആളുകള്‍ക്ക് മനസിലാകാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ആളുകള്‍ക്ക് മനസിലാകാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പറയുക ആണല്ലോ മന്ത്രി എളമരം കരീമിന്റെ ഇപ്പോഴത്തെ പ്രധാന പണി. വി എസ് അച്യുതാനന്ദന്‍ മുഖ്യ മന്ത്രി ആയാല്‍ സഖാക്കളൊക്കെ ജയിലില്‍ പോകേണ്ടി വരുമെന്നു പറഞ്ഞു തുടങ്ങിയതാണദ്ദേഹം. അത് പറഞ്ഞപ്പോള്‍ മലയാളികള്‍ക്കൊന്നും അതിന്റെ രഹസ്യം പിടി കിട്ടിയില്ല. വി എസ് നാലു വര്‍ഷം മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍ ജയിലുകളൊന്നും സഖാക്കളേക്കൊണ്ട് നിറഞ്ഞു കാണാത്ത ജനത്തിനിപ്പോഴും കരീം പറഞ്ഞതിന്റെ ഗുട്ടന്‍സ് മനസിലായിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടെന്ന് വകുപ്പു സെക്രട്ടറിയേക്കൊണ്ട് എല്ലാ വേദികളിലും വിളിച്ചു പറയിച്ച കരീമിന്റെ കമ്മ്യൂണിസ്റ്റ് നാട്യവും മലായാളികള്‍ക്ക് ഇന്നു വരെ മനസിലായിട്ടില്ല. അതു പോലെ കിനാലൂരില്‍ കരീം തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായമെന്താണെന്നും ആര്‍ക്കും ഇപ്പോഴും പിടിയില്ല.

നാലു വര്‍ഷം മുമ്പ് അവിടെ ഉപഗ്രഹ നഗരം വരുന്നു എന്നാണ്‌ കേട്ടിരുനത്. പിന്നീടത് എജുക്കേഷന്‍ സിറ്റി, മെഡിക്കല്‍ സിറ്റി, ഇന്‍ഫര്‍മേഷന്‍ സിറ്റി ഒക്കെയായി രൂപാന്തരപ്പെട്ടു. അവസാനം കേള്‍ക്കുന്നത് ചെരുപ്പു കമ്പനികള്‍ വരുന്നു എന്നും. 2007 ല്‍ ഒരു മലേഷ്യന്‍ കമ്പനിയുമായി ഒപ്പു വച്ച ധാരണാപത്രം 2008 ല്‍ കലഹരണപ്പെട്ടതായി അറിയുന്നു. ഈ കാലഹരണപ്പെട്ട ധാരണാ പത്രവും കയ്യില്‍ വച്ചാണിപ്പോള്‍ കരീം അവിടെ എന്തൊക്കെയോ നടക്കാന്‍ പോകുന്നു എന്ന് ആര്‍ക്കും മനസിലാകാത്ത കാര്യങ്ങള്‍ പറയുന്നതും, തോമസ് ഐസ്സക്ക് വെല്ലുവിളികള്‍ നടത്തുന്നതും, പിണറായി വിജയന്‍ അതിനു പിന്നണി പാടുന്നതും, ഡി വൈ എഫ് ഐക്കാര്‍ പതിവു പോലെ ചവേറുകളാകുന്നതും.
 
ധാരണാപത്രം കാലഹരണപ്പെട്ടു എന്ന വിവരം പരസ്യമായപ്പോള്‍ മറ്റ് പലയിടത്തും സ്ഥാപിക്കുമെന്ന് പണ്ട് പറഞ്ഞ ചെരുപ്പുകമ്പനികളൊക്കെ ഇപ്പോള്‍ കിനാലൂരിലേക്ക് മാറ്റിയതായി കരീം പറയുന്നു. ഈ ചെരുപ്പു കമ്പനികകള്‍ യധാര്‍ത്ഥത്തില്‍ വരുന്നുണ്ടോ എന്ന്  ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
 
ഭാവിയില്‍ നടക്കാന്‍ സാധ്യത മാത്രമുള്ള ഒരു പദ്ധതിക്കു വേണ്ടി വീതി കൂടിയ റോഡു വേണം എന്ന് കരീം വാശിപിടിക്കുന്നതെന്തിനാണ്? കലഹരണപ്പെട്ട ഒരു ധാരണാപത്രത്തിന്റെ മറവില്‍ റോഡു വെട്ടുന്നതിനു പിന്നില്‍ എന്താണ്‌ ഗൂഡ ലക്ഷ്യം ഉള്ളത്? പ്രരംഭ കരാര്‍ ഒപ്പു വച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടി ഇതു പോലെ റോഡു വെട്ടണം എന്നാരും വാശി പിടിച്ചു കണ്ടില്ല. വളരെയധികം പേര്‍ക്ക് ജോലി നല്‍കുന്ന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ടെക്നോപ്പാര്‍ക്കിനോ കൊച്ചിയിലെ  ഇന്‍ഫോപ്പാര്‍ക്കിനോ വീതി കൂടിയ റോഡുകള്‍ ഇല്ല.
 
സാധാരണ റോഡു വെട്ടലും അതിനു വേണ്ട സ്ഥലമെടുപ്പുമൊക്കെ നടത്തുന്നത് പൊതു മരാമത്തു വകുപ്പാണ്. പൊതു മരാമത്തു വകുപ്പൊന്നും ഇതില്‍ ഇടപെടുന്നതായി തോന്നുന്നില്ല. കരീമിന്റെ മറ്റ് പല നടപടികളും ജനങ്ങള്‍ക്ക് മനസിലാകാത്തപോലെ ഇതും ആര്‍ക്കും മനസിലാകുന്നില്ല.

ദേശീയ പാതയുടെ വീതി 30 മീറ്ററായി ചുരുക്കണം എന്നാണ്, കേരള സര്‍ക്കാരിന്റെ (സി പി എമ്മിന്റെയും) ഒരു പ്രാധാന ആവശ്യം. അതിനു പറയുന്ന  കാരണം സ്ഥലപരിമിതിയും. ദേശീയ പാതകളേക്കാള്‍ പ്രധാനപ്പെട്ടതാണ്‌ കിനാലൂരിലേക്കുള്ള പാതയെന്ന കരീമിന്റെ നിലപാടും പതിവു പോലെ ജനങ്ങള്‍ക്ക് മനസിലാകുന്നില്ല.

പക്ഷെ ആര്‍ക്കും എളുപ്പം മനസിലാകുന്ന ഒരു കാര്യമുണ്ട്. സെന്റിന്‌ 5000 രൂപ വിലയുണ്ടായിരുന്ന കിനാലൂരില്‍  ഇപ്പോള്‍ ഭൂമി വില സെന്റിന്‌ 2 ലക്ഷമാണ്.

പൊതു മരാമത്തു വകുപ്പിനേക്കൊണ്ട് ചെയ്യിക്കേണ്ട റോഡു പണി കരീം ഏറ്റെടുത്തതും അവിടെ സര്‍വേക്ക് പോയവരുടെ വഴിതടയയാന്‍ പാകത്തിനു കാര്യങ്ങള്‍ കൊണ്ടെത്തിച്ചതുമൊക്കെ മറ്റൊരു വലിയ ഗൂഡ തന്ത്രത്തിന്റെ പുറമേ കാണുന്ന ലക്ഷണം മാത്രമാണ്. മറ്റൊരു വഴിതടയലാണതിന്റെ പ്രാധാന ഉദ്ദേശ്യം.

തോമസ് ഐസക്കും പിണറായി വിജയനുമൊക്കെ അതില്‍ സജീവ താല്‍പ്പര്യം എടുക്കുന്നതിനുമൊക്കെ പിന്നില്‍ ഇതാണു കാരണം. അത് കിനാലൂരു വഴി സി പി നരായണനിലൂടെ കറങ്ങി നായനാരില്‍ ഇപ്പോള്‍ വിശ്രമിക്കുന്നു. ആ യാത്ര അവിടെയും അവസാനിക്കില്ല.

നാലു വര്‍ഷം മുമ്പാരംഭിച്ച ആ വഴി തടയല്‍ ഒരു നേര്‍ച്ച പോലെ ഇന്നും തുടരുന്നു. വി എസിന്റെ പോളിറ്റ് ബ്യൂറോയിലേക്കുള്ള വഴിയാണിപ്പോള്‍ തടയാന്‍ നോക്കുന്നത്.  ജനസമൂഹത്തിനു ശരി എന്നു തോന്നുന്നതിന്റെ നേരെ എതിര്‍വശത്തു നിന്നാല്‍ വി എസിന്റെ വഴി തടയാന്‍ വളരെ എളുപ്പമാണെന്ന് പിണറായി വിജയന്‍ കണ്ടുപിടിച്ചിട്ട് കാലം കുറെ ആയി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജനകീയനായപ്പോള്‍ മുതല്‍ ഈ വഴിമുടക്കല്‍ ആരംഭിച്ചതാണ്. അതിപ്പോഴും തുടരുന്നു.

കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ചേരാത്ത തീരുമാനങ്ങള്‍ എടുക്കുക. യധാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിനെക്കൊണ്ട് പ്രതികരിപ്പിക്കുക. ലെനിനിസ്റ്റ് സംഘടന  തത്വം ലംഘിച്ചു എന്നും പറഞ്ഞ് അദ്ദേഹത്തെ പ്രതികൂട്ടിലാക്കുക. ഇതാണു കുറെനാളുകളായി കേരളത്തില്‍ കാണുന്ന പ്രതിഭാസം. മൂന്നാറിലും ലാവലിനിലും കിളിരൂരിലും സ്മാര്‍ട്ട് സിറ്റിയിലും കിനാലൂരിലും പൊളിറ്റിക്കല്‍  സെക്രട്ടറിയിലും അവസാനം നായനാര്‍ അനുസ്മരണത്തിലുമൊക്കെ തിമിര്‍ത്താടിയത് ഒറ്റ അജണ്ട മാത്രം.

സി പി എമ്മിനു കേരളത്തില്‍ മൂന്നു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളു. അതില്‍ ഇ എം എസിനേയും നയനാരെയും ആഴ്ചയില്‍ മൂന്നു വട്ടമെന്ന നിലയില്‍ പുകഴ്ത്തുന്നതിന്റെ ഉദ്ദേശ്യമൊന്നു മാത്രം. വി എസ് മോശമാണെന്നു തെളിയിക്കുക. അവരൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ല. മറ്റ് മന്ത്രിമാരെ സംരക്ഷിച്ചിരുന്നു ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചിട്ടില്ല എന്നൊക്കെയാണിപ്പോഴത്തെ വിലാപങ്ങള്‍. കൂടെക്കൂടെ ഇത് പറയുന്ന പിണറായി വിജയന്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചിട്ടില്ല. മത്സരിക്കുന്നതില്‍ നിന്നും പര്‍ട്ടി തടഞ്ഞിട്ടില്ല. സഹൂഹത്തിനു ഗുണകരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴൊന്നും അതിനെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരായിരുന്ന ഇ  എം എസും നായനാരും ഭരിച്ചപ്പോഴൊന്നും കമ്യൂണിസത്തിനു നിരക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നില്ല. അന്നൊന്നും പാര്‍ട്ടി ഭൂമായിയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മാഫിയയുടെയും ബ്ളേഡ് കമ്പനിയുടെയും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും പറഞ്ഞ് സ്വകാര്യ കുത്തകള്‍ക്ക് ഭൂമി വില്‌ക്കാന്‍ ഒത്താശ ചെയ്തിട്ടില്ല. പാര്‍ട്ടി അന്നൊന്നും അമ്യൂസ്മെന്റ് പാര്‍ക്കോ പഞ്ച നക്ഷത്ര ഹോട്ടലോ നടത്തിയിരുന്നില്ല. അന്നും പാര്‍ട്ടിക്കു സെക്രട്ടറിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. സെക്രട്ടറി ഇതുപോലുള്ള ഒന്നിനും ചൂട്ടു പിടിക്കാതിരുന്നതു കൊണ്ട് ഇ എം എസിനോ നായനാര്‍ക്കോ എതിര്‍പ്പുണ്ടാകേണ്ട വിഷയങ്ങളുമുണ്ടായിരുന്നില്ല. ഇന്നതല്ല അവസ്ഥ. ഫാരിസ് അബൂബേക്കറേപ്പോലുള്ള ഭൂമായിയകളാണിന്ന് പാര്‍ട്ടി അജണ്ട നിശ്ചയിക്കുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങിയാല്‍ അവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിക്കുക എന്ന നിലയിലേക്ക് പാര്‍ട്ടിയെ തരം തഴ്ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്.

മാദ്ധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിക്കുന്ന പത്രങ്ങളെ സ്വന്തം മനോസുഖത്തിനായി പിണറായി വിജയന്‍ ദുരുപയോഗം ചെയ്യുന്ന കാഴ്ച്ച അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍, വി എസ് എല്ലാ ആഴ്ചയും പത്രസമ്മേളനം നടത്തും. അതിലൊക്കെ പത്രക്കാര്‍ക്ക് ചോദിക്കാന്‍ വേണ്ട വിഷയങ്ങള്‍ വളരെ സമര്‍ദ്ധമായി അതിനു മുന്നേ പിണറായി വിജയന്‍ പറഞ്ഞിരിക്കും. നായനാരെ അനുസ്മരിച്ചപ്പോള്‍ ചെയ്തും അതാണ്. മുഖ്യമന്ത്രി എന്ന  നിലയില്‍ അല്ലെങ്കില്‍ ഭരണാധികാരി എന്ന നിലയില്‍ നായനാര്‍ കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ പറയേണ്ടതിനു പകരം നായനാര്‍ പാര്‍ട്ടി അച്ചടക്കം അനുസരിച്ച കാര്യം മാത്രമേ പിണറായി വിജയന്‍ പരാമര്‍ശിച്ചുള്ളു. ഉദ്ദേശ്യം വി എസ് ആകുമ്പോള്‍ നായനാര്‍ ഭരിച്ച കാര്യം പറയാന്‍ ആകില്ലല്ലോ. കേരളത്തിലെ പത്രക്കാരെ ശരിക്കും മനസിലാക്കിയ പിണറായിക്കറിയാം   അവര്‍ വി എസിനോട് എന്തു ചോദിക്കുമെന്ന്. ഇരുമ്പ് പഴുക്കുന്നതെപ്പോഴെന്നും പഴുത്ത ഇരുമ്പിനെ അടിക്കേണ്ടതെപ്പോഴെന്നും ഒരു കൊല്ലനും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പത്രക്കാര്‍ക്ക് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി നല്‍കുന്നതു പോലെയാണ്‌ പിണറായി മിക്കപ്പോഴും സംസാരിക്കുക. അവര്‍ ചോദിക്കുന്നതും പിണറായി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ തന്നെ. വി എസ് പ്രതികരിക്കും. അത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി വ്യാഖ്യാനിക്കാന്‍ പിണറായിയോളം സാമര്‍ദ്ധ്യം വേറെ ആര്‍ക്കുണ്ട്? നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞപോലെ. ഇഷ്ടവിനോദമായ മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ നാവിന്റെ ചൊറിച്ചില്‍ മാറുന്നതു വരെ ചീത്ത പറയാം. വി എസിനേക്കൊണ്ട് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിപ്പിക്കാം. ബാക്കി പണികളൊക്കെ ചാവേറുകള്‍ നോക്കിക്കൊള്ളും. ലാവലിന്‍ പ്രശ്നത്തില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുന്നതിന്റെ അടുത്തു വരെ എത്തിയതായിരുന്നു. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല.

ഇത് വളരെ സമര്‍ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു തന്ത്രമാണ്. കഴിഞ്ഞ നാലു വര്‍ഷം വിജയിച്ചു. സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഇതു പോലുള്ള തന്ത്രങ്ങള്‍ വിജയിക്കാന്‍ വളരെ യോജിച്ചതുമാണ്. പാര്‍ട്ടി വിരുദ്ധനായി ആരെയും മുദ്ര കുത്താന്‍ വളരെ എളുപ്പമാണ്. ആരേക്കൊണ്ടു വേണമെങ്കിലും വളരെ എളുപ്പത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കാം.

ഇപ്പോഴത്തെ പുറപ്പാടുകളൊക്കെ വി എസിനേക്കൊണ്ട് പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ്. അദ്ദേഹം പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചു വരുമെന്നത് ഏതാണ്ടുറപ്പായിരിക്കുകയാണ്. സര്‍വ്വ  ശക്തിയുമുപയോഗിച്ച് അത് തടയുക എന്നതാണീ നാടകങ്ങളുടെയൊക്കെ ഉദ്ദേശ്യം. 

ഏതാണ്ടിതിനു സമാന്തരമായി മറ്റൊരു വഴി തടയല്‍ നടക്കുന്നുണ്ട് കേരള രാഷ്ട്രീയത്തില്‍. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനമാണത്. കേരളത്തിലെ പ്രബല പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളാണു രണ്ടു വഴി തടയലിനും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നത്. രണ്ടിനും നേതൃത്വം കൊടുക്കുന്നതോ കേരളത്തിലെ പാര്‍ട്ടികളിലെ പരമോന്നത നേതാക്കളും.
 
 

Friday 14 May 2010

ആരാന്റെ അമ്മയ്ക്ക് പ്രാന്തു പിടിച്ചാല്‍!!!!

 മത നിന്ദയേക്കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റില്‍ സന്തോഷ് ഇട്ട ഒരു കമന്റാണു താഴെ.

http://kaalidaasan-currentaffairs.blogspot.com/2010/05/blog-post.html?showComment=1273632705913#c7534720461826434697

"ഞാന്‍ കാളിദാസനില്‍ നിന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. 2008 ല്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരമായ നിലപാടിലേക്കുള്ള തിരിച്ചുപോക്ക്."
അഭിപ്രായം എന്റേതല്ല. ലത്തീഫ്‌ പറഞ്ഞതാണ്‌.

 എന്റെ ഭാഗ്യം എന്നേ പറയേണ്ടു. എന്റെ എല്ലാ പോസ്റ്റുകളും വായിച്ച് അതേക്കുറിച്ച് വിമര്‍ശനം എഴുതുക എന്നത് ബ്ളോഗില്‍ ആദ്യമായി കാണുകയാണ്. ലത്തീഫിനൊരു നന്ദി പറയാതെ വിടുന്നത് ശരിയല്ല.

എന്റെ ഭൂതകാലത്തേക്കുറിച്ച് ലത്തീഫ് പറയുന്നതിതാണ്.

ഇത്രയും ധീരമായി സത്യത്തിനും മുസ്‌ലിംകള്‍ക്കനുകൂലമായും സംസാരിച്ച ഒരു കാളിദാസനുണ്ടായിരുന്നു.

മുസ്ലിങ്ങള്‍ക്കനുകൂലമായി ഞാന്‍ സംസാരിച്ചിരുന്നു. ഇനിയും സംസാരിക്കും. പക്ഷെ അത് ഖുറാനും ഇസ്ലാമിലെ വിശ്വാസങ്ങള്‍ക്കും അനുകൂലമായല്ല. മുസ്ലിങ്ങള്‍ നേരിടുന്ന ചില പ്രശ്നങ്ങളിലും അവര്‍ നേരിടുന്ന വിവേചനത്തിനും എതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അത് കാണാന്‍ 2008 വരെ പോകേണ്ട അവശ്യമില്ല. ഷാ രുഖ് ഖാനെ അമേരിക്കയിലെ ഒരു വിമാത്താവളത്തില്‍ വച്ച് അനാവശ്യമയി തടഞ്ഞു നിര്‍ത്തിയതിനെയും അബ്ദുള്‍ കലാമിനെ ഒരു വിമാനക്കമ്പനി അനാവശ്യ പരിശോധനക്ക് വിധേയമാക്കിയതിനെയും ഞാന്‍ വിമര്‍ശിച്ചിട്ട് അധികം കാലമായിട്ടില്ല. അതൊക്കെ ഖുറാനെയും മുസ്ലിം തീവ്രവാദികളെയും അനുകൂലിക്കുന്നതായി ലത്തീഫിനു തോന്നുന്നത് വായനയുടെ ദോഷമെന്നേ പറയാന്‍ പറ്റൂ.

മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ആരാന്റെ അമ്മക്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന്. അതിവിടെ അന്വര്‍ത്ഥമാകുന്നു. കത്തോലിക്കാ സഭയുടെ ചില നിലപാടുകളേയും ഹിന്ദു തീവ്രവാദികളെയും വിമര്‍ശിച്ചപ്പോള്‍ ലത്തീഫിനൊക്കെ അത് കര്‍ണ്ണാമൃതമായിരുന്നു. ധീരമായ നിലപാടായിരുന്നു. ഖുറാനിലെ അസംബന്ധങ്ങളെയും മുസ്ലിം തീവ്രവാദികളെയും വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ അത് തെറിയും. ഭ്രാന്ത് ആസ്വദിക്കലൊക്കെ ആരാന്റെ അമ്മയുടെ. സ്വന്തം അമ്മയുടെ ഭ്രാന്ത് ആരും ആസ്വദിക്കാറില്ല.

ലത്തീഫിനറിയില്ലെങ്കില്‍ വ്യക്തമാക്കാം. കാളിദാസന്റെ നിലപാടുകള്‍ മാറിയിട്ടില്ല. ഖുറാനിലേയും ഇസ്ലാമിലേയും തെറ്റുകള്‍ കണ്ടുപിടിക്കല്‍ കാളിദാസന്റെ ഹോബിയുമല്ല.

ആദ്യമായി ഞാന്‍ ഖുറാനേക്കുറിച്ച് എന്റെ ബ്ളോഗില്‍ എഴുതിയത് നേപ്പാളിലെ മൃഗബലിയോടനുബന്ധിച്ചായിരുന്നു. ഖുറാന്റെ ഇംഗ്ളീഷ് പരിഭാഷയില്‍ നിന്നും ഞാന്‍ ചിലതൊക്കെ ഉദ്ധരിച്ചപ്പോള്‍ ലത്തീഫ് അതിനെ വിമര്‍ശിക്കുകയും ക്രൈസ്തവ പുരോഹിത വെബ് സൈറ്റില്‍ നിന്നും എടുത്തതാണെന്നാക്ഷേപിക്കുകയും ​ചെയ്തു. ക്രൈസ്തവ പുരോഹിത വെറുപ്പ് മുഴച്ചു നിന്നിരുന്നു ആ പരാമര്‍ശത്തില്‍. അതെന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി.
ഖുറാന്റെ അംഗീകൃത പരിഭാഷയില്‍ നിന്നുമെടുത്തത് ലത്തീഫിനേപ്പോലുള്ളവര്‍ ഇതു വരെ കേള്‍ക്കാത്തതാണെന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇസ്ലാമിനേക്കുറിച്ചും ഖുറാനേക്കുറിച്ചും ഇടതടവില്ലാതെ എഴുതുന്ന ലത്തീഫ് ഞാന്‍ എഴുതിയ ഭാഗം കണ്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന സംഗതിയായിരുന്നു. ലത്തീഫിനേപ്പോലെ ഖുറാനേക്കുറിച്ച് എഴുതാന്‍ കഴിയുന്ന വ്യക്തിക്കതൊന്നും അറിയില്ലെങ്കില്‍ ശരാശരി മുസ്ലീന്റെ അവസ്ഥ പരിതാപകരമെന്നു ഞാന്‍ മനസിലാക്കി. അതിനെ സാധൂകരിക്കുന്നതായിരുന്നു പണ്ഢിതര്‍ എന്ന നാട്യത്തില്‍ ഇടതടവില്ലാതെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും കൊണ്ട് ബ്ളോഗ് നിറക്കുന്നവരുടെ അവസ്ഥ. അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കുറെ വിവരദോഷികളെക്കുറിച്ച് ഒന്നും പറയാനുമില്ല.. ഇസ്ലാമിനെ ആരു വിമര്‍ശിച്ചാലും ഒരു നേര്‍ച്ചയെന്ന പോലെ അവിടെ ചാടി വീഴും. കുറെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച് ചില ചോദ്യങ്ങളുടെയം ​കമന്റുകളുടെയും മുന്നില്‍ സലാം പറഞ്ഞു പിരിയും. കല്‍ക്കി എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചെയ്യുന്നതുപോലെ.

ഖുറാന്റെ ഒരു മലയാള പരിഭാഷ വായിക്കാന്‍ ലത്തീഫ് എന്നോടുപദേശിക്കുകയും ചെയ്തു. ഞാന്‍ പരാമര്‍ശിച്ചവ ശരിയാണോ എന്നു പോലും പരിശോധിക്കാത്തത് എന്നില്‍ അത്ഭുതം ഉളവാക്കി. അതേത്തുടര്‍ന്നാണു ഞാന്‍ ഖുറാനിലെ പലതും വിമര്‍ശിച്ചു കൊണ്ട് എഴുതി തുടങ്ങിയത്.

ഖുറാനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും ഞാന്‍ കൂടുതല്‍ മനസിലാക്കിയത് സൌദി അറേബ്യയില്‍ കുറച്ചു കാലം ജോലി ചെയ്തപ്പോഴണ്. അത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പും. അവിടെ ഒരു മുസ്ലിം സുഹൃത്തില്‍ നിന്നും കിട്ടിയിരുന്ന പ്രബോധനം എന്ന പ്രസിദ്ധീകരണം പതിവായി വായിക്കാറുണ്ടായിരുന്നു. ബോബനും മോളിയും വായിച്ച് ചിരിച്ചതിനു ശേഷം ആത്മാര്‍ത്ഥമായി ചിരിച്ചത് അതിലെ ചില ലേഖനങ്ങള്‍ വായിച്ചിട്ടായിരുന്നു. അതൊക്കെ എഴുതി വിടുന്നവരുടെ ലോക പരിചയം എത്ര കമ്മിയാണെന്നറിഞ്ഞപ്പോള്‍ അവരോടൊക്കെ ശരിക്കും സഹതാപം തോന്നി. കൂടെ ജോലി ചെയ്തിരുന്ന മുസ്ലിം ഡോക്ടര്‍മാരൊക്കെ ഖുറാനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും പതിവായി ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാറുണ്ടായിരുന്നു. ഖുറാനെ പ്രകീര്‍ത്തിക്കുന്ന അതേ അവേശത്തോടെ അറബികളെ പുച്ഛിക്കാനുമവര്‍ മറന്നില്ല. അവരൊക്കെ സംസാരിച്ചിരുന്നത് ഏറെക്കുറെ പ്രബോധനം ശൈലിയിലുമായിരുന്നു. വിദ്യാഭ്യാസമുള്ളവരുടെ പോലും ഖുറാനേക്കുറിച്ചുള്ള അറിവ് പരിതാപകരമെന്നു മനസിലാക്കിയതപ്പോഴാണ്. അവരൊക്കെ ഏറെ അഭിമാനത്തോടെ പറയാറുള്ള സംഗതിയാണ്‌ പല മുസ്ലിങ്ങളും ഇവിടെയൊക്കെ കൊട്ടിഘോഷിച്ച ഖുറാനിലെ മൊഹമ്മദിന്റെ വെല്ലുവിളി. ഖുറാനിലേതു പോലെ ഒരു ആയത്ത് എഴുതാനുള്ള ആ വെല്ലുവിളിയുടെ അര്‍ത്ഥം എനിക്ക് ഒട്ടും മനസിലായിട്ടില്ല ഇന്നു വരെ. നരകത്തിലെ തീയിലിട്ടു ചുടുന്ന കാര്യം എഴുതാന്‍ വെല്ലുവിളിക്കുന്നവരുടെ ബുദ്ധി അപാരം. അപ്പോഴാണു ഖുറാനേക്കുറിച്ചറിയാനും ഇസ്ലാമിന്റെ ചരിത്രത്തേക്കുറിച്ച് പഠിക്കാനുമാരംഭിച്ചത്. അന്നൊക്കെ കിട്ടിയ അറിവുകള്‍ ഒന്നു പൊടി തട്ടി ഇപ്പോളെടുത്തതേ ഉള്ളു. ബിമാപ്പള്ളി ആക്ഷേപിച്ചപോലെ ഇപ്പോഴൊന്നുമല്ല ഞാന്‍ ഖുറാനേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്.

ലത്തീഫിനേപ്പോലുള്ള ചുരുക്കം ചിലരേ കാര്യമായ അന്യ മത നിന്ദ നടത്താതെ ഇസ്ലാമിന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എഴുതി കണ്ടിട്ടുള്ളു. മറ്റ് പലരും അന്യ മത നിന്ദയാണു മുഖ മുദ്രയാക്കി സ്വീകരിച്ചിരിക്കുന്നത്. ബീമാപള്ളിയും ചിന്തകനുമൊക്കെ മറ്റ് മത വിശ്വാസങ്ങള്‍ പ്രത്യേകിച്ച് ക്രിസ്തു മത വിശ്വാസങ്ങള്‍ക്കെതിരെ ഒരു പടയോട്ടം തന്നെ നടത്തുന്നു. ചിന്‍വാദ് പാലമൊക്കെ ഇതു പോലെയുള്ള ആക്ഷേപങ്ങള്‍ക്കുള്ള പ്രതികരണമാണ്. അത് കാണുമ്പോള്‍ പിന്നെ കണ്ണീരായി, പതം പറച്ചിലായി, സാമ്രാജ്യത്വ ഗൂഡാലോചനയായി. അതുപോലെയുളള ചിലരുടെ നിലപാടുകള്‍ക്കെതിരെയാണു ഞാന്‍ പ്രധാനമായും പ്രതികരിച്ചതും.

യേശു വ്യഭിചാരപുത്രന്‍ എന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതിയ അക്ബറിനെ ന്യായീകരിക്കുന്ന ബീമാപള്ളിയുടെ നിലവാരം ​ആര്‍ക്കുമൂഹിക്കാനാകും. 6 വയസുള്ള അയിഷയെ വിവാഹം കഴിച്ച മൊഹമ്മദിനെക്കുറിച്ചും മൊഹമ്മദ് ബാലപീഢകന്‍ എന്ന ശീര്‍ഷകത്തിലും വേണമെങ്കില്‍ ഒരു പുസ്തകം ആര്‍ക്കുമെഴുതാം. അത് ബീമാപള്ളി ഏതു തരത്തിലെടുക്കുമെന്നറിയാന്‍ പ്രശ്നം വച്ചു നോക്കേണ്ടതില്ല.

ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വിമര്‍ശിച്ചാല്‍ ലത്തീഫൊക്കെ അത് ധീരമായ നിലപാടെന്നു വാഴ്ത്തും. പക്ഷെ ആ വാഴ്ത്തിപ്പാടല്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമായി എന്തെങ്കിലും എഴുതണമെന്ന് എനിക്കു തോന്നുന്നില്ല. വിമര്‍ശിക്കേണ്ട വിഷയം വരുമ്പോള്‍ വിമര്‍ശിക്കും.

ലത്തീഫ് തുടരുന്നു.

അദ്ദേഹം എന്തോ ചിലത് ഇസ്‌ലാമിനെക്കുറിച്ച് എവിടുന്നോ മനസ്സിലാക്കിയിരിക്കുന്നു. അത് എങ്ങനെയെങ്കിലും മറ്റുള്ളവരെകൊണ്ട് അംഗീകരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ഇയ്യിടെയായി നാല് കാര്യങ്ങളാണ് ബൂലോഗം അംഗീകരിച്ചേ അടങ്ങൂ എന്ന തരത്തില്‍ ബ്ലോഗായ ബ്ലോഗ് മുഴുവന്‍ നടന്ന് അദ്ദേഹം പറയുന്നത്:

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.


രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.


മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.


നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.


ബൂലോകം അംഗീകരിച്ചേ അടങ്ങൂ എന്ന ഒരു വാശിയും എനിക്കില്ല. ഖുറാനും ഹദീസുകളും വയിച്ചപ്പോള്‍ എനിക്കു മനസിലായ കാര്യങ്ങളാണു ഞാന്‍ എഴുതിയത്. അത് വെറും ഭാവനയില്‍ നിന്നല്ല. ഖുറാന്റെയും ഹദീസുകളുടെയും അംഗീകൃത പരിഭാഷ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവയില്‍ നിന്നും ലിങ്കുകള്‍ സഹിതമാണു ഞാന്‍ എഴുതിയിട്ടുള്ളത്. ലത്തീഫ് അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഒരിടത്തു പറഞ്ഞിരിക്കുന്നതിപ്രകാരമാണ്.
 
ആധുനിക കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമാണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍.
 
 
ലത്തീഫിന്റെ പ്രചോദനമായ ജമായത്തേ എസ്ലാമിയുടെ വെബ് സൈറ്റില്‍ ഉള്ള ഖുറാന്‍ പരിഭാഷ, എന്തോ ചിലത് എവിടെയോ എഴുതിവച്ചത്  ആണെന്ന ലത്തീഫിന്റെ വിലാപം ജമായത്തേ എസ്ലാമിക്കും അവിടെ ഖുറാന്‍ പരിഭാഷ എഴുതിയ ആള്‍ക്കും അതിനെ അടിസ്ഥാനമാക്കിയ മൌദൂദിയുടെ വിശദീകരണങ്ങള്‍ക്കും നാണക്കേടാണ്. എന്നേപ്പോലുള്ള അവിശ്വസികള്‍ ഏത് വിശ്വസിക്കണം? ലത്തീഫും കിങ്കരന്‍മാരും പറയുന്നതോ അതോ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഢിതനായ മൌദൂദി പറയുന്നതോ? എന്റെ ചിന്താശേഷിയും വിവേകവും എന്നോട് പറയുന്നു, മൌദൂദിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതരും ജമായത്തേ എസ്ലാമിയേപ്പോലുള്ള മുസ്ലിം പ്രസ്ഥാനങ്ങളുമാണ്, ഇസ്ലാമിക വിഷയങ്ങളില്‍ ലത്തീഫിനേപ്പോലുള്ള വ്യക്തികളേക്കാള്‍ വിശ്വസനീയം എന്ന്.

ഇനി ലത്തീഫിന്റെ വിലാപങ്ങളുടെ നിജസ്ഥിതി എന്താണെന്നു നോക്കാം.

ഒന്ന്: പ്രവാചകനും അനുചരന്‍മാരും മദ്യം ഉപയോഗിച്ചിരുന്നു.

ഈന്തപ്പഴവും മുന്തിരിയും കൂടി കെട്ടിവച്ചുണ്ടാക്കിയ നബീസ് എന്ന മദ്യം മൊഹമ്മദ് കഴിച്ചിരുന്നു എന്നത് ഹദീസുകളില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള വിഷയമാണ്. മൊഹമ്മദിന്റെ അനുയായികളില്‍ പലരും മദ്യം കഴിച്ച് ലഹരിക്കടിമകളായി നിയന്ത്രണം ​വിട്ടിരുന്നു എന്നതും ഹദീസുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മദ്യം ഇഷ്ടപ്പെടാത്ത ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴകളുണ്ടെന്നും അടച്ചു സൂക്ഷിച്ച മേത്തരം വീഞ്ഞുള്‍പ്പടെ വിവിധ തരം മദ്യം ലഭ്യമാണെന്നുമെഴുതി വക്കുന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇതൊന്നും  മൊഹമ്മദിന്റെ വാക്കുകളല്ലെങ്കില്‍ മറ്റാരോ ഇത് ഖുറാനില്‍ കൂട്ടി ചേര്‍ത്തതായിരിക്കാം.

രണ്ട്:സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന.

മൊഹമ്മദിന്റെ കല്‍പ്പന വിശ്വസിനികള്‍ നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നു തന്നെയാണ്. അള്ളാ മൊഹമ്മദിനോടു പറയുന്നതായി ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്നതിതാണ്.

അധ്യായം 33
അല്‍അഹ്സാബ്
59 അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക.20 അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉചിതമായത് അതത്രെ.

ഇതിന്‌ മൌദൂദി നല്‍കുന്ന വ്യാഖ്യാനം താഴെ.

20. അതായത് ഉത്തരീയം ധരിച്ച്, അതിന്റെ അഞ്ചലം മേല്‍ഭാഗത്തുനിന്ന് തൂക്കിയിടട്ടെ. മറ്റൊരു ഭാഷയില്‍, മുഖം തുറന്നിട്ടു നടക്കരുത്.


വിശ്വാസിനികള്‍ തിരിച്ചറിയപ്പെടാതിരിക്കാനായി മുഖം മറച്ച് നടക്കണമെന്ന് അള്ളാ മൊഹമ്മദിനോടു പറയുന്നതായിട്ടാണിതില്‍ നിന്നും ആര്‍ക്കും മനസിലാകുക. അള്ളായുടെ വാക്കുകള്‍ വിശ്വസിനികള്‍ അനുസരിക്കേണ്ട എന്നാണു ലത്തീഫു പറയുന്നതെങ്കില്‍ അത് പുതിയ ഖുറാന്‍ വ്യാഖ്യാനം എന്നു മനസിലാക്കേണ്ടി വരും.

മൌദൂദിയാണ്‌ ഏറ്റവും സ്വീകാര്യമായ പരിഭാഷയും വ്യാഖ്യാനവും നല്‍കിയിരിക്കുന്നതെന്നു പറഞ്ഞ ലത്തീഫു തന്നെ മൌദൂദിയുടെ വ്യാഖ്യാനം നിരാകരിക്കുന്നതിന്റെ രഹസ്യമെന്തായിരിക്കാം? സത്യം തുറിച്ചു നോക്കുമ്പോഴുള്ള അസ്ഖ്യതയല്ലാതെ വേറെ എന്താണ്?


മൂന്ന്: സ്വര്‍ഗത്തില്‍ അല്ലാഹു പട്ടച്ചാരായം നല്‍കിയാണ് സ്വീകരിക്കുക. സ്വവര്‍ഗഭോഗത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.

 മദ്യത്തേക്കുറിച്ച് ഖുറാനില്‍ മൊഹമ്മദ് പറയുന്നതെന്താണെന്നു നോക്കാം.

http://www.quranexplorer.com/quran/

47 Muhamad
(14) A similitude of the Garden which those who keep their duty (to Allah) are promised: Therein are rivers of water unpolluted, and rivers of milk whereof the flavour changeth not, and rivers of wine delicious to the drinkers, and rivers of clear-run honey; therein for them is every kind of fruit, with pardon from their Lord.



http://www.jihkerala.org/htm/malayalam/Quran_Bashyam/47-muhammed/47-muhammed.htm

അധ്യായം 47 മുഹമ്മദ്

ഭക്തജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്ഗത്തിന്റെ അവസ്ഥയിതത്രെ: അതില് കലര്പ്പറ്റ തെളിനീരൊഴുകും നദികളുണ്ട്. രുചിഭേദം വരാത്ത പാലാറുകളുണ്ട്. കുടിക്കുന്നവര്ക്ക് സ്വാദിഷ്ടമായ മദ്യപ്പുഴകളുണ്ട്.

ഇംഗ്ളീഷ് പരിഭാഷയില്‍ Rivers of Wine എന്നും മലയാളം പരിഭാഷയില്‍ മദ്യപ്പുഴ എന്നും തന്നെയാണുപയോഗിച്ചിരിക്കുന്നത്. Wine എന്നു പറഞ്ഞാലോ മദ്യം എന്നു പറഞ്ഞാലോ എന്താണെന്നറിയാത്തവരല്ല ഈ പരിഭാഷകര്‍.

മൊഹമ്മദ് അവിടെയും നിറുത്തുന്നില്ല.

http://www.jihkerala.org/htm/malayalam/Quran_Bashyam/83-muthafifeen/83-muthafifeen.htm


അധ്യായം 83
അല്മുത്വഫ്ഫിഫീന് 
24. അവരുടെ വദനങ്ങളില് ആനന്ദഹര്ഷം കളിയാടുന്നത് നിനക്കു കണ്ടറിയാം. അടച്ചു മുദ്രവെച്ച് സൂക്ഷിച്ചിരുന്ന മേത്തരം വീഞ്ഞ് അവര് കുടിപ്പിക്കപ്പെടുന്നു. കസ്തൂരിയത്രെ അതിന്റെ മുദ്ര.

അധ്യായം 76
അല്ഇന്സാന്
5 സജ്ജനങ്ങളോ, (സ്വര്ഗത്തില്) കര്പ്പൂരം ചേര്ത്ത ചഷകങ്ങളില്നിന്ന് കുടിക്കുന്നതാകുന്നു.
 
7 (സ്വര്ഗ പരിപാലകര്) അവയെ കൃത്യമായ കണക്കനുസരിച്ച് നിറച്ചിരിക്കുന്നു. അവിടെ ചുക്കു ചേര്ത്ത പാനപാത്രവും അവര്ക്ക് കുടിക്കാന് കൊടുക്കും.

ഇതിനു മൌദൂദി നല്‍കുന്ന വിശദീകരണം ഇതാണ്.

8. മദ്യത്തില്‍ ചുക്കുവെള്ളം കലര്‍ത്തുന്നത് അറബികള്‍ക്ക് പ്രിയംകരമായിരുന്നു. അതുകൊണ്ടാണ്, അവിടെ അവര്‍ ചുക്കുചേര്‍ത്ത പാനീയം കുടിപ്പിക്കപ്പെടുമെന്ന് എടുത്തുപറഞ്ഞത്.


ഖുറാനില്‍ മൊഹമ്മദ് ഇതൊക്കെ എഴുതി വച്ചിട്ടുണ്ട് എന്നറിയുമ്പോഴുള്ള വൈക്ളബ്യമാണ്, പട്ടച്ചാരായമെന്ന പ്രയോഗത്തിനു പിന്നില്‍. ഇപ്പോള്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പട്ടച്ചാരായം മാത്രമേ മദ്യത്തിന്റെ വകുപ്പില്‍ പെടുത്താന്‍ ആകുന്നുള്ളു. പക്ഷെ മറ്റുള്ളവര്‍ക്ക് വൈനും കള്ളും ബ്രാണ്ടിയും വിസ്കിയുമൊക്കെ മദ്യമാണ്. മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് വൈന്‍ മാത്രമേ മദ്യമായി അറേബ്യയില്‍ ഉണ്ടായിരുന്നുള്ളു. ബ്രാണ്ടിയും വിസ്കിയും വോഡ്കയുമുണ്ടായിരുന്നെങ്കില്‍ അതൊക്കെ ഖുറാനില്‍ പരാമര്‍ശിക്കപ്പെട്ടേനെ.

ഇതൊക്കെ മറ്റെന്തോ ആണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ലത്തീഫൊക്കെയല്ലേ ഖുറാനില്‍ പറഞ്ഞിരിക്കുന്നത് മദ്യമല്ല എന്ന് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ വാശി പിടിക്കുന്നത്?

മൊഹമ്മദ്  ജീവിച്ചിരുന്ന കാലത്ത് പട്ടച്ചാരായം വാറ്റുന്ന വിദ്യ അറിയില്ലായിരുന്നു. അതിനു ശേഷം ബഗ്ദാദിലെ ഖലീഫയാണതിനുള്ള സൌകര്യമൊരുക്കിക്കൊടുത്തത്. അല്‍ കിന്ദി എന്ന അറബി ശാസ്ത്രജ്ഞനാണ്‌ മൊഹമ്മദ് കുടിച്ചിരുന്ന വീഞ്ഞില്‍ നിന്നും ചാരായം വേര്‍തിരിച്ചെടുക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. അത് നേരത്തെ വികസിപ്പിച്ചെടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ വീഞ്ഞിനു പകരം ചാരായം തന്നെ അള്ളാ സ്വര്‍ഗ്ഗത്തില്‍ കുടിപ്പിച്ചേനെ.

സ്വവര്‍ഗ്ഗ രതിയേക്കുറിച്ച് പ്രത്യക്ഷമായി ഖുറാനില്‍ പറയുന്നില്ല. പക്ഷെ മാദകത്തിടമ്പുകളായ ഹൂറിമരോടൊപ്പം അഴകുറ്റ ബാലന്‍മാരെ വര്‍ണ്ണിക്കുന്നുണ്ട്. അവരെ വിവരിക്കുന്ന ഖുറാന്‍ ഭാഗങ്ങള്‍ ഇവയാണ്.

52 അത്തൂര്


24. അവരെ (സേവിക്കാന്) പ്രത്യേകം നിയുക്തരായ ബാലന്മാര് ചുറ്റിനടക്കുന്നുണ്ടാകും; ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര്.

56 അല്വാഖിഅ
17 ഒഴുകുന്ന ഉറവകളില്നിന്നുള്ള പാനീയങ്ങള് നിറച്ച പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ നിത്യബാലന്മാര്.

76 അല്ഇന്സാന്

19 അവരെ സേവിക്കുന്നതിനു വേണ്ടി നിത്യബാല്യമുള്ള ബാലജനങ്ങള് ഓടിനടക്കുന്നുണ്ടാകും. അവരെ കണ്ടാല്, ചിതറിക്കിടക്കുന്ന മുത്തുകളാണെന്നാണ് നിനക്ക് തോന്നുക.

ഒളിച്ചു സൂക്ഷിക്കപ്പെടുന്ന മുത്തുകളെന്നോണം അഴകുറ്റവര് എന്നും ചിതറിക്കിടക്കുന്ന മുത്തുകളാണെന്നും മൊഹമ്മദിനു തോന്നുന്ന തരത്തിലുള്ള ആണ്‍കുട്ടികളുടെ വര്‍ണ്ണന നല്‍കുന്ന സൂചന സ്വവര്‍ഗ്ഗ രതി തന്നെയാണ്.




നാല്: വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പാക്കണം എന്ന നിര്‍ദ്ദേശമുള്ള ഖുര്‍ആനിന്റെ കല്‍പനയാണ് മറ്റുവിശ്വാസികളെയൊക്കെ കാണുന്നിടത്ത് വെച്ച് കൊല്ലണം എന്നാത്.

ലത്തീഫിന്റെ ചില പോസ്റ്റുകളില്‍ ആമുഖമായി പറഞ്ഞിരിക്കുന്ന വാചകങ്ങളാണു താഴെ

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി



ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്). 



എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത്?


ഖുര്‍അന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദൈവത്തിന്റെ വെളിപാടാണ്. ദിവ്യസന്ദേശങ്ങളുടെ അവസാന പതിപ്പ്


ഇതില്‍ നിന്നും ആരും മനസിലാക്കുന്ന കാര്യം, ഖുറാന്‍ എന്നേക്കും വേണ്ടി എല്ലാ മനുഷ്യരും അനുവര്‍ത്തിക്കേണ്ട നിയമസംഹിതയെന്നാണ്. ഇനി അതില്‍ മാറ്റങ്ങളുണ്ടാകാന്‍ പാടില്ല. ഇത് അവസാനത്തെ നിയമമാണ്. എന്നൊക്കെയണ്.
 
 ഈ അവസാന നിയമ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണു താഴെ.

അധ്യായം 3
ആലു ഇമ്രാന്28-29 വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല.



അധ്യായം 4

അന്നിസ

88. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണേടടത്തുവെച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക



അധ്യായം 5

അലാഇദ

33-34 അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍27 അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.


അധ്യായം 8

അല്‍അന്‍ഫാല്‍

12-14 ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.


അധ്യായം 9

അത്തൌബ

5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക.

അവിശ്വാസികളെ എങ്ങനെ നേരിടണമെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നതിന്‌ വേറെ എന്തര്‍ത്ഥമാണു ലത്തീഫിനും കൂട്ടര്‍ക്കും നല്‍കാനുള്ളത്?

 മൌദൂദി എന്ന ഇസ്ലാമിക പണ്ഡിതന്‍ നല്‍കിയ വ്യാഖ്യാനത്തോടെ മലയാളത്തിലേക്ക് തര്‍ജ്ജമചെയ്തിരിക്കുന്ന ഖുറാനില്‍ നിന്നെടുത്ത ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണു ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അവ മുസ്ലിങ്ങള്‍ക്ക് ആക്ഷേപകരമാണ്. പക്ഷെ എന്തു ചെയ്യാം. മനുഷ്യരാശിക്ക് എന്നേക്കും വേണ്ടി ഇറക്കിയിരിക്കുന്ന വേദപുസ്തകത്തില്‍ അവയൊക്കെയുണ്ട്. ഞാന്‍ ഇവ പലയിടത്തും എഴുതിയതാണ്‌ ലത്തീഫിനെ ചൊടിപ്പിക്കുന്നത്. മൊഹമ്മദ് ഖുറാനില്‍ അവ എഴുതിയിരിക്കുന്നതില്‍ ആശാനു യാതൊരു അസ്ഖ്യതയുമില്ല.

എന്റെ അഭിപ്രായങ്ങള്‍ രണ്ട് പ്രബലമതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തിന് നല്ല സാധ്യതയുള്ളതാണെന്ന് അദ്ദേഹത്തിനു യാതൊരു സംശയുമില്ല. മൊഹമ്മദ് ഖുറാനില്‍ എഴുതിയിരിക്കുന്ന പലതും ഈ അസ്വാരസ്യമിപ്പോള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നതൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നല്ലേ അനുമാനിക്കേണ്ടത്. കേരളത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പ്രസ്താവനാ യുദ്ധങ്ങളും പരാതികളും പോലീസ് കേസുകളുമൊക്കെ ഉണ്ടായതൊന്നും അസ്വാരസ്യമായി അദ്ദേഹത്തിനു തോന്നാത്തതില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. തല തിരിഞ്ഞു ചിന്തിക്കുമ്പോള്‍ ഇതൊക്കെയല്ലെ സംഭവിക്കുക.

Friday 7 May 2010

മത നിന്ദ അളക്കുന്നതെങ്ങനെ?

അടുത്തകാലത്ത് ഏറെ വിവാദമായ ഒരു സംഭവമാണ്, പ്രവാചക നിന്ദ ആരോപിച്ച്  കുറച്ച് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തതും അവര്‍ക്കുവേണ്ടി മറ്റൊരാള്‍ മുഖ്യമന്ത്രിക്ക് ഒരു പരാതി നല്‍കിയതും. ആ പരാതിയില്‍ പറഞ്ഞിരിക്കുന്നതിന്‌ നിച്ച് ഒഫ് ത്രൂത് എന്ന മുസ്ലിം സംഘടനയുടെ നേതാവ് അക്ബര്‍ നല്‍കിയ മറുപടിയും ബ്ളോഗുകളില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ചര്‍ച്ചയിലെ പ്രധാന വിഷയം മത നിന്ദയാണ്. ബൈബിളിലെ പല പരാമര്‍ശങ്ങളും മുസ്ലിം പ്രവാചകനായ ഈസായെ നിന്ദിക്കുന്നതാണെന്ന് അക്ബറും മറ്റു പല മുസ്ലിം തീവ്രവാദികളും പറയുന്നു.

ഖുറാനിലെ പല പരാമര്‍ശങ്ങളും ക്രിസ്തു മത വിശ്വാസത്തെ നിന്ദിക്കുന്നതാണെന്ന് ക്രിസ്ത്യാനികളും പറയുന്നു.

ഇവിടെ ഉയരുന്ന ചോദ്യം, ​എന്താണു മത നിന്ദ എന്നതാണ്. ഒരു മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതോ അധിക്ഷേപിക്കുന്നതോ ആണു മത നിന്ദ എന്ന് ചുരുക്കിപ്പറയാം. ഉദാഹരണത്തിന്‌ ഇസ്ലാം വിശ്വാസമനുസരിച്ച് അവരുടെ പ്രവാചകന്‍മാരുടെ ചിത്രം വരയ്ക്കുന്നത് മത നിന്ദയാണ്. മൊഹമ്മദിന്റെ ചിത്രം വരച്ചു എന്നതിന്റെ പേരില്‍ മുസ്ലിങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചത് ഈ മത നിന്ദാവാദത്തെ അടിസ്ഥാനമാക്കിയാണ്. മൊഹമ്മദിനോട് പിശാചു പറഞ്ഞു കൊടുത്ത ചില സൂക്തങ്ങളുണ്ട് എന്ന് ഹദീസുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനെ അടിസ്ഥാനമാക്കി ഒരു നോവല്‍ ഉണ്ടായപ്പോള്‍ അത് മത നിന്ദയാണെന്നും പറഞ്ഞ് മുസ്ലിങ്ങള്‍ ബഹളമുണ്ടാക്കിയിരുന്നു. യേശു വിവാഹിതനായിരുന്നു എന്നും അദ്ദേഹത്തിന്റെ പിന്‍തലമുറ ജീവിച്ചിരിപ്പുണ്ട് എന്നും പറഞ്ഞ് മറ്റൊരു പുസ്തകം ഉണ്ടായപ്പോള്‍ ക്രിസ്ത്യാനികള്‍ അതില്‍ മത നിന്ദ കാണുകയും പ്രതിക്ഷേധിക്കുകയും ചെയ്തു. ഇതൊക്കെ ആര്‍ക്കും മനസിലാകുന്ന മത നിന്ദകള്‍.
 
പക്ഷെ ഇപ്പോള്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും രണ്ടുഭാഗത്തായി നിന്ന് പരസ്പരം ചെളിവാരിയെറിയുന്ന മത നിന്ദാഭ്യാസത്തിലെ പ്രശ്നം അതീവ ഗുരുതരവും പരിഹരിക്കാന്‍ ഒട്ടും സാധ്യതയില്ലാത്തതും ആണ്.
 
ഇനി അക്ബര്‍ എന്ന തീവ്ര മുസ്ലിം വിശ്വാസി നടത്തി എന്നാരോപിക്കപ്പെടുന്ന ക്രിസ്ത്യന്‍ മത നിന്ദ എന്തൊക്കെയാണെന്നു നോക്കാം.
 
അക്ബര്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പുറം ചട്ടയാണു താഴെ.
 
അതേ പുസ്തകത്തില്‍ നിന്നുള്ള വേറെ ചില പരാമര്‍ശങ്ങളാണു താഴെ.


മദ്യം വിളമ്പുന്ന  യേശു.


മാതൃബഹുമാനമില്ലാത്ത യേശു


പരിശുദ്ധാത്മാവിന്റെ അജ്ഞത.


ദൈവത്തിനു ഭയം


ദൈവം കളവു പറയുന്നു


വേദഗ്രന്‍ഥം വികലമാക്കിയവര്‍


ക്രൈസ്തവരുടെ തിരുത്തലുകള്‍


ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു കെട്ടു കഥ.


യേശുവിനെ ക്രൂശിച്ചിട്ടില്ല.


ക്രൂശിച്ചത് കിറേനേക്കാരനായ ശിമയോനെ


യേശു മുന്‍കോപിയും ക്ഷമയില്ലാത്തവനും അസഹിഷ്ണുവും
 
അക്ബറിന്റെ പുസ്തകത്തില്‍ ഇതൊക്കെ ഉണ്ടെന്നും അതെല്ലാം ക്രിസ്തു മത നിന്ദയാണെന്നുമാണ്‌, മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലുള്ള പ്രധാന വസ്തുതകള്‍.
 
ഈ പരാതിക്കുള്ള മറുപടിയില്‍ അക്ബര്‍ പറയുന്നത് ഇപ്രകാരം.

യേശു ക്രിസ്തു മുസ്ലിങ്ങളുടെ പ്രവാചകനാണെന്നാണു ഖുറാന്‍ വ്യക്തമാക്കുന്നത്. യേശുവിന്റെ അത്യുന്നത വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ചില ക്രൈസ്തവ ഗ്രന്‍ഥങ്ങളിലുണ്ട്. യേശു വീഞ്ഞു നല്‍കുന്നതായും മാതാവിനെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്യുന്നതായും സഹിഷ്ണുതയില്ലാതെ പ്രതികരിക്കുന്നതായുമുള്ള പരാമര്‍ശങ്ങള്‍ മുസ്ലിങ്ങളെ വേദനിപ്പിക്കുന്നതും അവര്‍ പരിശുദ്ധരും മാതൃകാ യോഗ്യരുമാണെന്ന ഇസ്ലാമിക വിശ്വാസത്തെ ചോദ്യം ചെയ്യുന്നതുമാണ്. ഈ പരാമര്‍ശങ്ങള്‍ പ്രവാചകരുടെ പേരില്‍ പില്‍ക്കാലത്ത് ആരോപിക്കപ്പെട്ടതാണെന്നു സ്ഥാപിക്കുന്നതാണ്‌ ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന എന്റെ പുസ്തകം.
 
പ്രവാചകരില്‍ ആരോപിച്ച അധാര്‍മ്മികതകള്‍ എണ്ണമിട്ടു നിരത്തുകയും അവയൊന്നും പ്രവാചകരുടെ ജീവിതത്തില്‍ സംഭവിച്ചവയല്ലെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്ന പുസ്തകത്തെയാണ്‌ ക്രിസ്തുവിനെയും പ്രവാചകരേയും നിന്ദിക്കുന്ന പുസ്തകമായി പരിചയപ്പെടുത്തിയിരിക്കുന്നത്.
 
യേശു മനുഷ്യര്‍ക്കു വേണ്ടി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ശാപത്തിന്റെ മരക്കുരിശില്‍ നിന്നും യേശുവിനെ രക്ഷിച്ച് തന്നിലേക്കുയര്‍ത്തി എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
 
അകബ്റിനെതിരെയുള്ള പ്രധാന ആരോപണം അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നു എന്നാണ്. ആ അടിത്തറ ക്രിസ്തു ദൈവമാണെന്ന വിശ്വാസവും. അതദ്ദേഹം നിഷേധിച്ചിട്ടില്ല. ഒരു മതത്തിന്റെ അടിസ്ഥാന വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ആ മതത്തെ നിന്ദിക്കുന്നതു തന്നെയാണെന്ന് ബുദ്ധിമാന്ദ്യം ബാധിക്കാത്ത ആര്‍ക്കും മനസിലാകും. ഈ വിശ്വാസവും അക്ബര്‍ ആക്ഷേപിക്കുന്ന മറ്റ് വിശ്വാസങ്ങളും ചോദ്യം ചെയ്യാന്‍ അദ്ദേഹം അടിസ്ഥാനമാക്കുന്ന പുസ്തകം ഖുറാന്‍ എന്നതാണെന്നത് അതി വിചിത്രമായ സംഗതി. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്ന് ശാസ്ത്രജ്ഞര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചു എന്നു പറയുമ്പോലെ അക്ബര്‍ ശസ്ത്രജ്ഞന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ യേശു ദൈവമല്ല എന്നും ക്രിസ്തുമതഗ്രന്‍ഥങ്ങളിലെ പലതും തെറ്റാണെന്നും സ്ഥാപിച്ചുവത്രേ!!!.
 
യേശു ജനിച്ചത് ക്രിസ്തുവര്‍ഷാരംഭത്തിലാണ്. 700 വര്‍ഷത്തോളം അറേബ്യയിലെ കാട്ടറബികള്‍ അദ്ദേഹത്തേക്കുറിച്ചോ അദ്ദേഹം സ്ഥാപിച്ച മതത്തേക്കുറിച്ചോ കേട്ടിരുന്നില്ല. മൊഹമ്മദ് ജനിച്ച ഖുറേഷി വര്‍ഗ്ഗം ബഹുദൈവാരാധകാരായിരുന്നു. അറേബ്യയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുടെ ദൈവത്തെയൊന്നും അവര്‍ കാര്യമാക്കിയിരുന്നുമില്ല. മൊഹമ്മദ് കണ്ട ഒരു ദുസ്വപ്നത്തില്‍ നിന്നാണ്‌ ഇപ്പോള്‍ അക്ബറിനെ ബാധിച്ചിരിക്കുന്ന അശുദ്ധാത്മാവിന്റെ ആരംഭം. ആ സ്വപ്നം  ​കണ്ടുണര്‍ന്നപ്പോള്‍ മൊഹമ്മദിനു പല പുതിയ ആശയങ്ങളും മനസില്‍ തോന്നി. ഒന്നാമത്തെ ആശയം മദ്ധ്യ പൂര്‍വ ദേശത്തെ ബഹുഭൂരിപക്ഷം ആളുകളുടെയും ദൈവത്തെ തന്നെ സ്വന്തമാക്കുക എന്ന ആശയമായിരുന്നു. യഹോവയെന്നും യേശുവെന്നും അവര്‍ വിളിച്ചിരുന്ന ദൈവം കബയില്‍ ഖുറേഷികള്‍ ആരാധിച്ചിരുന്ന അള്ളാ എന്ന ദൈവമാണെന്ന് ഖുറേഷികളെ പറഞ്ഞു വിശ്വസിപ്പിച്ചു.
 
കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ തങ്ങള്‍ ഉയര്‍ന്ന ജാതിക്കാര്‍ മാര്‍ഗ്ഗം കൂടിയവരാണെന്നു മേനി നടിക്കുന്ന പോലെ, ചില മുസ്ലിങ്ങള്‍ തങ്ങള്‍ മൊഹമ്മദിന്റെ പിന്‍തലമുറക്കാരാണെന്നു മേനി നടിക്കുന്ന പോലെ, ഖുറേഷികള്‍ക്ക് മേനി നടിക്കാനൊരു ദൈവത്തെ കിട്ടി. ആദ്യമാദ്യം എതിര്‍ത്തെങ്കിലും മൊഹമ്മദിന്റെ കുതന്ത്രങ്ങള്‍ അവരില്‍ സ്വാധീനം ചെലുത്തി. അവര്‍ പുതിയ മതം സ്വീകരിച്ചു. 700 വര്‍ഷം യേശു ദൈവമാണെന്നു ക്രിസ്ത്യാനികള്‍ വിശ്വസിച്ചപ്പൊഴൊക്കെ ഈ അള്ളാ എന്ന ദൈവം ഉറക്കമായിരുന്നിരിക്കാം. അല്ലെങ്കില്‍ അദ്ദേഹം വളര്‍ച്ച പ്രാപിച്ചിരുന്നില്ല. 700 വര്‍ഷം ഈ ദൈവത്തിനു കണ്ണും കാതും ഇല്ലായിരുന്നു എന്നു പറയുന്നത് കുറച്ച് മന്ദബുദ്ധികളേ വിശ്വസിക്കൂ. മദ്ധ്യ പൂര്‍വ ദേശത്തെ 90 ശതമാനം ആളുകള്‍ പിന്തുടര്‍ന്നിരുന്ന, മൊഹമ്മദിന്റെ വാക്കുകളില്‍, ഇപ്പോള്‍ അക്ബറിന്റെ വാക്കുകളിലും ക്രിസ്ത്യാനികളുടെ ദൈവ ദൂഷണം ഈ ദൈവം അറിഞ്ഞില്ല എന്നു പറയുന്നത് വിചിത്രമല്ലേ? യഹൂദരുടെ ദൈവദൂക്ഷണം അതിനും ആയിരക്കണക്കിനു വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു. ഒരു പക്ഷെ അള്ളായും മൊഹമ്മദിന്റെ പുതിയ മതത്തില്‍ ചേര്‍ന്നതന്നായിരിക്കാം.
 
ഒരാള്‍ മതം മാറി പുതിയ മതത്തില്‍ ചേരുമ്പോള്‍ വളരെ പ്രകടമായി കാണുന്ന വസ്തുത പഴയ മതത്തെ ആവും വിധം അധിക്ഷേപിക്കുക എന്നതാണ്. പക്ഷെ മൊഹമ്മദിന്റെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അന്നു വരെ വിശ്വസിച്ചിരുന്ന ഖുറേഷികളുടെ മതത്തേയോ വിശ്വാസങ്ങളെയോ കാര്യമായി ഭര്‍സിച്ചില്ല. അതിനു  പകരം താനുമായി ഒരു ബന്ധവുമില്ലാത്ത ക്രിസ്ത്യാനികളുടെയും യഹൂദരുടെയം ​മതത്തേയും വിശ്വാസങ്ങളെയും ഭര്‍സിക്കാനാരംഭിച്ചു. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു രോഗമായിരുന്നു അത്. അവരുടെ ദൈവത്തെ ദത്തെടുത്തതു കൊണ്ട് അദ്ദേഹത്തെ പുലഭ്യം പറഞ്ഞില്ല. മറ്റ് മത വിശ്വസികളെയും ദൈവവിശ്വാസികളെയും അധിക്ഷേപിക്കാനാണ്‌ മൊഹമ്മദ് അദ്ദേഹത്തിന്റെ പുസ്തകമായ ഖുറാനിലെ നല്ല ഒരു ഭാഗം ഉപയോഗിച്ചിരിക്കുന്നത്. അതും ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുര്‍ന്നടപടിയാണെന്നു പറയാം.  മാത്രമല്ല ഖുറേഷികളുടെ ദൈവങ്ങളായ ലാത്ത, മനാത്ത, ഉസ്സ എന്നിവരെ അള്ളാക്കൊപ്പം അംഗീകരിക്കാനും ഒരവസരത്തില്‍ അദ്ദേഹം തയ്യാറായി. പിന്നീട് പിശാചിന്റെ പണിയെന്നു പറഞ്ഞ് തലയൂരിയെങ്കിലും   ബഹുദൈവാരാധനയെ അംഗീകരിക്കാനുള്ള മനസ്ഥിതി ആണത് വെളിവാക്കിയത്. എന്തായാലും ഖുറേഷികള്‍ മൊഹമ്മദിന്റെ ചതിക്കുഴിയില്‍ വീണു.
 
 അപ്പോള്‍ മത നിന്ദയുടെ ഉറവിടം മൊഹമ്മദും അതൊക്കെ എഴുതി വച്ചിരിക്കുന്ന പുസ്തകം ഖുറാനുമാണെന്നു മനസിലാകും. മുസ്ലിങ്ങളുടെ പല പ്രവര്‍ത്തികളും തല തിരിഞ്ഞതാണ്. മറ്റ് മനുഷ്യര്‍ വലത്തോട്ടു മുണ്ടുടുക്കുമ്പോള്‍ അവര്‍ ഇടത്തോട്ടു മുണ്ടുടുക്കുന്നു. ചില സര്‍ക്കാര്‍ ഉത്തരുവുകളില്‍ കാണാറുള്ള ഒരു പ്രയോഗമാണ്‌ മുന്‍കാല പ്രാബല്യം. മൊഹമ്മദ് ഈ മുന്‍കാല പ്രാബല്യം ഏഴാം നൂറ്റാണ്ടില്‍ തന്നെ അങ്ങു നടപ്പാക്കി. താന്‍ ജനിക്കുന്നതിനും 700 ഉം ആയിരവും വര്‍ഷം മുമ്പ് എഴുതിയ പുസ്തകങ്ങളൊക്കെ വ്യാജമാണെന്നങ്ങു തീരുമാനിച്ചു. എന്നിട്ട് അത് ഉറങ്ങികിടന്ന ദൈവമായ അള്ളാ പറഞ്ഞു കൊടുത്തതാണെന്ന ഒരു ഉഡായിപ്പും മെനഞ്ഞെടുത്തു. ഈ യുഗത്തിലും മന്ദബുദ്ധികള്‍ അതൊക്കെ തൊള്ള തൊടാതെ വിഴുങ്ങുന്നു. തെറ്റായാലും ശരിയായാലും 700 വര്‍ഷം ഒരു വലിയ വിഭാഗം മനുഷ്യര്‍ വിശ്വസിച്ചിരുന്നതിനെ ആക്ഷേപിക്കുന്നതല്ലേ ഏറ്റവും വലിയ മത നിന്ദ?

അവിശ്വാസികളെ ഏതെല്ലാം തരത്തില്‍ പീഢിപ്പിക്കാമെന്ന് വിശ്വാസികളെ പഠിപ്പിക്കുന്ന നൂറിലേറെ ആയത്തുകളുണ്ട് ഖുറാനില്‍. അതൊക്കെ മറ്റ് മതവിശ്വസികളെ നിന്ദിക്കുന്നതാണെന്ന് ചിന്താശേഷിയുള്ള ആര്‍ക്കും മനസിലാകും.

മത നിന്ദയുടെ മാതാവ് എന്നു വിശേഷിപ്പിക്കാവുന്ന ഖുറാനില്‍ മുത്തമിട്ടും കൊണ്ടാണ്‌ അക്ബര്‍ മറ്റാളുകളില്‍ മത നിന്ദ ആരോപിക്കുന്നത്.
ഇസ്ലാമിനു ശേഷം ഇസ്ലാമിന്റെ ചില സവിശേഷതകളോടെ ഉണ്ടായ മതമാണ്‌ ബഹായി മതം. അവരും യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പിന്തുടര്‍ച്ച അവകാശപ്പെടുന്നു. മൊഹമ്മദിനെ അന്ത്യ പ്രവാചകനായി അവര്‍ അംഗീകരിക്കുന്നും ഇല്ല. അവര്‍ ചെയ്യുന്നതിനെ ഇസ്ലാം മത നിന്ദയാണെന്നു മുസ്ലിങ്ങള്‍ ആരോപിച്ചാല്‍ അതില്‍ അല്‍പ്പം വാസ്തവമുണ്ട്. പക്ഷെ മുസ്ലിങ്ങള്‍ 1400 വര്‍ഷങ്ങളായി ചെയ്യുന്നത് ബഹായി വിശ്വാസപ്രകാരം മത നിന്ദയാണെന്ന് ബഹായികള്‍ ആക്ഷേപിച്ചാല്‍ ആക്ഷേപിക്കുന്നവനു മതിഭ്രമമാണെന്നേ സുബോധമുള്ളവര്‍ പറയൂ.  അതേ മതിഭ്രമമാണ്‌  അക്ബറിനും, തെളിവു സഹിതം എന്തൊക്കെയോ സ്ഥാപിച്ചു എന്ന അവകാശവാദം നടത്തുമ്പോള്‍.
 
മൊഹമ്മദ് പുതിയ മതം സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തിന്‌ അപകര്‍ഷതാ ബോധമായിരുന്നു. അപകര്‍ഷതാ ബോധമുള്ളവരാണു സാധാരണ വെറുതെ ഇരിക്കുന്നവരെ അധിക്ഷേപിക്കാറുള്ളത്. മൊഹമ്മദിന്റെ മതം ക്രിസ്ത്യാനികളെയോ യഹൂദരെയോ ബാധിക്കുന്ന ഒന്നായിരുന്നില്ല. എന്നിട്ടും അദ്ദേഹം ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും യഹൂദരുടെ വിശ്വാസത്തേയും അധിക്ഷേപിച്ചു. അതേ അപകര്‍ഷത മുസ്ലിങ്ങളിലെ തീവ്രവാദികള്‍ക്കും പകര്‍ന്നു കിട്ടി. അതിന്റെ സ്ഫുരണമാണ്‌ അക്ബറിന്റെ വാക്കുകളിലുമുള്ളത്. അദ്ദേഹം ഖുറാന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികളുടെ വിശ്വാസവും യഹൂദരുടെ വിശ്വാസവും തെറ്റാണെന്നു തെളിയിച്ചു എന്നു പറയുമ്പോള്‍ സുബോധമുള്ളവര്‍ക്ക് ചിരി വരും. കമ്യൂണിസ്റ്റു മാനിഫെസ്റ്റോ അടിസ്ഥാനമാക്കി കോണ്‍ഗ്രസിന്റെ നയങ്ങള്‍ തെറ്റാണെന്നു പിണറായി വിജയന്‍ സ്ഥാപിക്കുന്നതു പോലെയേ അക്ബറിന്റെ ഉഡായിപ്പിനും വിലയുള്ളു.
 
അകബറിന്റെ വിലാപങ്ങളില്‍ ചിലതിലേക്ക്.

1. യേശു മദ്യമുണ്ടാക്കി എന്ന പരാമര്‍ശം യേശുവിനെ അപമാനിക്കുന്നു എന്നാണാദ്യത്തെ വിലാപം. മുസ്ലിം ദൈവമായ അള്ളാ സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവരെ കുടിപ്പിക്കാന്‍ മേത്തരം വീഞ്ഞുണ്ടാക്കുന്നതില്‍ യാതൊരു അപമാനവും തോന്നാത്ത അകബറിന്‌ യേശു വീഞ്ഞുണ്ടാക്കി എന്നു കേള്‍ക്കുമ്പോള്‍ അപമാനം തോന്നേണ്ട കാര്യമെന്താണെന്ന് ആര്‍ക്കും മനസിലാകില്ല. അള്ളാ മേത്തരം വീഞ്ഞു മാത്രമല്ല ഉണ്ടാക്കുന്നത്. ചുക്കു ചേര്‍ത്ത മദ്യവും കര്‍പ്പുരം ചേര്‍ത്ത മദ്യവും ഉണ്ടാക്കുന്നു. ഇതിനൊക്കെ മകുടം ചര്‍ത്താന്‍ മദ്യപ്പുഴ തന്നെ ഒരുക്കിയിരിക്കുന്നു.

 ഖുറാനില്‍ ദൈവമെന്ന ശക്തിയെ അധിക്ഷേപിക്കുന്ന മറ്റ് പല പരാമര്‍ശങ്ങളുമുണ്ട്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് വയസൊത്ത മദക ത്തിടമ്പുകളെ വിതരണം നടത്തുന്ന ഒരു ഏജന്റിന്റെ തലത്തിലേക്കാണു ഖുറാന്‍ അള്ളായെ താഴ്ത്തുന്നത്. മേത്തരം വീഞ്ഞുള്‍പ്പടെ വിവിധ തരം മദ്യം നിര്‍മ്മിച്ചു നല്‍കുന്ന മദ്യപ്പുഴകള്‍ ഒരുക്കുന്ന ഒരു കള്ളു കച്ചവടക്കാരന്റെ തലത്തിലേക്കും ഖുറാന്‍ അള്ളായെ ഉയര്‍ത്തുന്നു. മദ്യത്തിലും മദിരാക്ഷിയിലും നിറുത്തുന്നില്ല അള്ളാ. അഴകുറ്റ നിത്യബാലന്‍മാരെ അവിടെ പതഞ്ഞ ചക്ഷകങ്ങളില്‍ മദ്യം വിളമ്പാനും ഏര്‍പ്പാടാക്കുന്നു. ഇതൊക്കെ ദൈവം എന്ന ശക്തിയെ അധിക്ഷേപിക്കുന്നതായേ സുബോധമുള്ളവര്‍ക്ക് മനസിലാകൂ. അക്ബറിനും മറ്റ് തീവ്ര മുസ്ലിം വിശ്വസികള്‍ക്കും ഇതൊന്നും അധിക്ഷേപമായി തോന്നില്ല. പക്ഷെ വെള്ളം വീഞ്ഞാക്കി എന്ന ബൈബിളിലെ പരാമര്‍ശം യേശുവിനെ അധിക്ഷേപിക്കുന്നതാണെന്ന് അദ്ദേഹത്തിനു തീര്‍ച്ചയാണുതാനും.

സ്വര്‍ഗ്ഗത്തില്‍ പോലും മദ്യം വിളമ്പുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന അക്ബര്‍ അതൊന്നും കാണാതെ ഭൂമിയില്‍ മദ്യമുണ്ടാക്കിയ ഒരു ദൈവത്തിനു പിന്നാലെ പോകുന്നത് ജുഗുപ്സാവഹമല്ലേ?
 
2. യേശു മാതാവിനെ സ്ത്രീയേ എന്നു വിളിച്ചു എന്നു പറയുന്നത് യേശുവിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാണു രണ്ടാമത്തെ വിലാപം. യേശുവിനെ ദൈവമായിട്ടാണു ക്രിസ്ത്യാനികള്‍ കരുതുന്നത്. ദൈവത്തിന്‌ ഒരാളെ സ്ത്രീയേ എന്നു വിളിക്കാന്‍ ആകില്ല എന്നു കരുതുന്നവര്‍ ശരിക്കും വിഡ്ഡികളാണ്. ക്രിസ്ത്യാനികളെ അവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു. പക്ഷെ മുസ്ലിങ്ങള്‍ക്കതാകില്ല. ഫാസിസം അതിന്റെ എല്ലാ ദുഷിപ്പുകളോടും കൂടി ചേക്കേറിയിരിക്കുന്ന ഒരു തത്വ സംഹിതയില്‍ നിന്നും അത് പ്രതീക്ഷിക്കുന്നതു തന്നെ അര്‍ത്ഥ ശൂന്യമാണ്.

യേശു മനുഷ്യര്‍ക്കു വേണ്ടി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു, എന്ന പരാമര്‍ശം അടിസ്ഥാനമില്ലാത്തതും ക്രിസ്തു മത നിന്ദയുമാണ്. യേശു ദൈവണെന്നതും  അദ്ദേഹം മനുഷ്യരാശിക്കു വേണ്ടി സ്വയം ​ബലിയര്‍പ്പിച്ചു എന്നതും  ക്രിസ്തു മത വിശ്വസതിന്റെ ആധാരശിലകളാണ്. ഇസ്ലാമില്‍ അതിനു സമാനമായ വിശ്വാസം മനുഷ്യാരാശിക്ക് എന്നേക്കുമുള്ള നിയമം ഖുറാനിലൂടെ ദൈവം തന്നു  എന്നതാണ്. മുസ്ലിങ്ങളുടെ ഈ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അവരെല്ലാം ഏക സ്വരത്തില്‍ പറയും അത് മുസ്ലിം മത നിന്ദയണെന്നും.

കുരിശില്‍ മരിക്കുക വഴി യേശു ശപിക്കപ്പെട്ടവനായി തീര്‍ന്നു എന്ന ആക്ഷേപം ഏറ്റവും അപമാനകരമായതാണെന്നു പറയേണ്ടി വരും. മൊഹമ്മദിന്‌ സ്ഥിരബുദ്ധി നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ മതി ഭ്രമമാണ്‌, ഖുറാന്‍ ഏതോ മലക്ക് ഇറക്കിക്കൊടുത്തതാണ്‌ എന്നു  പറയുന്നതിനു സമമാണ്, യേശു ശപിക്കപ്പെട്ടവനാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു എന്ന പരമര്‍ശം. കുരിശില്‍ തറച്ചു കൊല്ലുക എന്നത് പ്രാചീനകാലത്തെ ഒരു ശിക്ഷാരീതിയായിരുന്നു , മൊഹമ്മദ് പലരെയും കഴുത്തു വെട്ടിക്കൊന്നപോലെ. അധികാരികള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം അക്കാലത് കുരിശില്‍ തറച്ചു കൊന്നിരുന്നു. അവരെല്ലാം ശപിക്കപ്പെട്ടവരായിരുന്നു എന്ന അക്ബറിന്റെ പരാമര്‍ശം ഏറ്റവും ലജ്ജാവഹം എന്നേ പറയാനാകൂ. യേശുവിനെ മാത്രമല്ല ഇന്നു വരെ ചരിത്രത്തിലെ കുരിശില്‍ തറച്ചു കൊല്ലപ്പെട്ട എല്ലാവരെയും അധിക്ഷേപിക്കുന്നതിനു തുല്യമാണത്. ഇതാണിസ്ലാമിലെ നീതി ശാസ്ത്രം അക്ബറിലൂടെ പല്ലിളിച്ചു കാണിക്കുന്നത്.

ഇസ്ലാമിലെ അതിപ്രശസ്തവും ഏറെ വിവാദമുണ്ടാക്കുന്നതുമായ ഒരു വാക്കാണ്‌ ശഹീദ്. സമകാലീന ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നതും ഇസ്ലാമിനെ വെറുക്കാന്‍ ഏറ്റവുമധികം കാരണമായതും ഈ വാക്കാണ്. ന്യൂയോര്‍ക്കിലും ലണ്ടണിലും മാഡ്രിഡിലും ഡെല്‍ഹിയിലും മുംബയിലും ആയിങ്ങളെ കൊന്നൊടുക്കിയ ഇസ്ലാമിക ഭീകരവാദികളെ ശഹീദ് എന്ന വാക്കുപയോഗിച്ചാണ്‌ തീവ്ര മുസ്ലിങ്ങള്‍ അഭിസംബോധന ചെയ്യാറുള്ളതും. ഇസ്ലാമിന്റെ ചരിത്രത്തില്‍ ഇതു പോലെ സ്വയം മരണം വരിച്ച ആയിരക്കണക്കിനു മുസ്ലിങ്ങളുണ്ട്. അവരൊക്കെ സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി തന്നെയാണ്‌ മരണം വരിച്ചതും. അവര്‍ക്ക് പ്രചോദനം നല്‍കാനായി ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ച കുറെ ആയത്തുകളുണ്ട്. അവയിലൊന്നാണു താഴെ.

അധ്യായം 9
അത്തൌബ
അല്ലാഹു വിശ്വാസികളില്‍നിന്ന് അവരുടെ ദേഹവും ധനവും അവര്‍ക്കു നല്‍കുന്ന സ്വര്‍ഗത്തിനുള്ള വിലയായി വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവരോടുള്ള (സ്വര്‍ഗവാഗ്ദാനം) അല്ലാഹു ഏറ്റെടുത്ത ബലിഷ്ഠമായ ഒരു കരാറാകുന്നു

ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഹൂറികളെയും മേത്തരം വീഞ്ഞും നല്‍കുമെന്നാണ്‌ മുസ്ലിം ദൈവമായ അള്ളാ വഗ്ദാനം ചെയ്യുന്നത്. എന്നു വച്ചാല്‍ ദൈവപ്രീതിക്കായി സ്വയം മരണം തെരഞ്ഞെടുക്കുന്നവരെ ശഹീദ് എന്ന ഓമനപ്പേരിട്ട് വിളിക്കും സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അള്ളാ അവരെ ശപിക്കപ്പെട്ടവര്‍ എന്നു വിളിക്കില്ല, പിന്നെയോ മുന്തിയ പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കും. അത് മുസ്ലിം മത വിശ്വാസം. അതു പോലെ യേശു സ്വയം മരണം വരിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിച്ചാല്‍ യേശു ശപിക്കപ്പെട്ടവനായി എന്നാണ്‌ അക്ബര്‍ മത ഭ്രാന്തന്റെ ഗവേഷണ ഫലം. തല തിരിഞ്ഞ ത്വത്വശാസ്ത്രത്തില്‍ വിശ്വസിച്ചാല്‍ ഇതിലും തല തിരിഞ്ഞ നിഗമനങ്ങള്‍ ഉണ്ടാകുക സ്വാഭാവികം. അവിശ്വാസികള്‍ ശപിക്കപ്പെട്ടവരാണെന്നു മുദ്ര കുത്തി അവരെ കുരിശില്‍ തറച്ചു കൊല്ലാന്‍ ആഞ്ഞാപിച്ച മൊഹമ്മദിന്റെ യധാര്‍ത്ഥ അനുയായിയാണു അക്ബര്‍ എന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. കുരിശില്‍ തറച്ചു കൊല്ലപ്പെട്ടവരെല്ലാം ശപിക്കപ്പെട്ടവരാണെന്നു മുദ്ര കുത്തുന്നതിന്റെ കാരണം അതു തന്നെയല്ലേ?

മൊഹമ്മദിന്റെ മത നിന്ദ അവസാന ശ്വാസം വരെ ഉണ്ടായിരുന്നു എന്നാണ്, ഖുറാനും ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നത്. മറ്റ് മതവിശ്വസികളെ കുരങ്ങന്‍മാര്‍ എന്നും, പന്നികള്‍ എന്നും, എലികള്‍ എന്നും ഒക്കെയാണാ അന്യ മത വിധേഷി വിളിച്ചിരുന്നത്. ഏതോ യഹൂദ സ്ത്രീ നല്‍കിയ വിഷം ഉള്ളില്‍ ചെന്ന് ആരോഗ്യം ക്ഷയിച്ചാണ്‌ മൊഹമ്മദ് മരിച്ചത്. മരണകിടക്കയില്‍ കിടക്കുമ്പോഴും ആ മനസിലെ അന്യ മത വിരോധം അണയാതെ നിന്നിരുന്നു. അവസാനത്തെ പ്രാര്‍ത്ഥന പോലും ഒരു ശാപ വാക്കായിരുന്നു. യഹൂദന്‍മാരെ ശപിക്കണമെന്ന് ആള്ളായോടു പ്രാര്‍ത്ഥിച്ചിട്ടാണാ വെറുപ്പിന്റെ പ്രവാചകന്‍ അന്ത്യ ശ്വാസം വലിച്ചത്.

അക്ബറിന്റെ മറ്റൊരു പരാമര്‍ശമാണ്‌ മറ്റൊരു വിചിത്ര സംഗതി. അദ്ദേഹം എഴുതുന്നു.

ശാപത്തിന്റെ മരക്കുരിശില്‍ നിന്നും യേശുവിനെ രക്ഷിച്ച് തന്നിലേക്കുയര്‍ത്തി എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
 
ഇതിന്റെ തെളിവായുള്ള അദ്ദേഹത്തിന്റെ ഗവേഷണ ഫലം ഇങ്ങനെ.
 
ക്രൂശിച്ചത് കിറേനേക്കാരനായ ശിമയോനെ


മറ്റൊരു പ്രശസ്ത മുസ്ലിം മത പണ്ഢിതനായ ചിന്ത്കന്റെ അഭിപ്രായമിതല്ല. ബര്‍ണ്ണബാസിന്റെ സുവിശേഷത്തില്‍ ഗവേഷണം നടത്തി അദ്ദേഹം കണ്ടു പിടിച്ച ശാസ്ത്ര സത്യം യൂദാസിനെയാണു കുരിശില്‍ തറച്ചത് എന്നാണ്. ഇസ്ലാം മത വിശ്വാസത്തിന്റെ ഗതികേടാണീ വസ്തുത ചൂണ്ടിക്കാണിക്കുന്നത്. രണ്ടു പണ്ഢിതരും പരസ്പര വിരുദ്ധമായ അഭിപ്രായം എഴുതുന്നതില്‍ നിന്നും മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ അകുന്നത് ഈ ഗതികേടിന്റെ രേഖ ചിത്രവും. വേറൊരു മത പണ്ഢിതന്‍ ലത്തീഫ് ഒരിക്കല്‍ പറഞ്ഞു, സ്ത്രീകള്‍ മുഖം മൂടി നടക്കേണ്ട എന്ന് 50 ശതമാനം മുസ്ലിം പണ്ഢിതര്‍  പറഞ്ഞു  എന്ന്. ഇസ്ലാമിക വിശ്വാസം ഇതു പോലെയാണ്. പകുതിപ്പേര്‍ക്കെങ്കിലും വിരുദ്ധഭിപ്രായമാണ്, മിക്ക കാര്യങ്ങളിലും. ശിഖണ്ഠി പരുവത്തില്‍ ഏതു പുസ്തകമെഴുതിയാലും ഇതു പോലെയിരിക്കും. എന്നിട്ടും പറയും മഹത്തായ പൊത്തകമെന്ന്.

യേശു ക്രിസ്തു വ്യഭിചാര പുത്രന്‍ എന്നെഴുതാന്‍ മടിക്കാണിക്കാത്ത മത ഭ്രാന്തനാണീ അക്ബര്‍.  ആ പരാമര്‍ശം അദ്ദേഹത്തിന്റെ ചിന്താശേഷിയുടെ Zenith of Truth എന്നേ ഞാന്‍ വിശേഷിപ്പിക്കൂ. ഇംഗ്ളീഷ് ഭാഷയില്‍ Bastard എന്നും ശുദ്ധ മലയാളത്തില്‍ തന്തയില്ലാത്തവന്‍ എന്നും അറിയപ്പെടുന്ന ഈ വാക്കുപയോഗിക്കാന്‍ മടികാണിക്കാത്ത ഇദ്ദേഹത്തിന്റെ വിലാപങ്ങളെ വേശ്യയുടെ ചാരിത്ര്യ പ്രസംഗമെന്നും പറയാം.