Sunday 21 February 2010

മൊഹമ്മദിനുവേണ്ടി എഴുതിയ സുവിശേഷം

ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് സുവിശേഷമെഴുതിയതായി ആരും ആക്ഷേപിച്ചു കേട്ടിട്ടില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ സുവിശേഷം എഴുതിയതായി ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നുണ്ട്. മൊഹമ്മദ് ക്രിസ്ത്യാനികളുടെ പൈതൃകം അവകാശപ്പെട്ട് ക്രിസ്തുവിനെ സ്വന്തമാക്കിയപ്പോള് അദ്ദേഹം സ്വന്തം പുസ്തകമായ ഖുറാനില് ഇങ്ങനെ   എഴുതി ചേര്‍ത്തു.

 മര്യമിന്റെ പുത്രന് ഈസാ പറഞ്ഞതും ഓര്ക്കുക:  ഇസ്രായേല്വംശമേ, ഞാന്
അല്ലാഹുവിങ്കല്നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു. 
 
 അതിനുശേഷം മൊഹമ്മദ് എഴുതിയതിനു സാധൂകരണം നല്‍കേണ്ടത് കടമയായി കരുതിയ മുസ്ലിങ്ങള്‍ മൊഹമ്മദ് പറഞ്ഞ കള്ളത്തിനു തെളിവന്വേഷിച്ച് കുറെയേറെ കാലം അലഞ്ഞു നടന്നു. അത് കിട്ടാതെ വന്നപ്പോള്‍ അവര്‍ ഒരു സുവിശേഷം തന്നെ എഴുതിയുണ്ടാക്കി. അതിന്റെ കര്‍ത്താവായി ബര്‍ണ്ണബാസ് എന്ന യേശുവിന്റെ അനുയായിയെ അവതരിപ്പിച്ചു. യേശുവിന്റെ ജീവിതത്തിന്റെ അവസാനകാലത്തു മാത്രം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ബര്‍ണ്ണബാസിനെ പക്ഷെ മൊഹമ്മദിനുവേണ്ടി സുവിശേഷമെഴുതിയ ആള്‍ യേശുവിന്റെ ജനനം മുതല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് അവതരിപ്പിച്ചത്. അതുകൊണ്ട് യേശുവിന്റെ ജനനത്തിനു മുമ്പുള്ള സംഭങ്ങള്‍ക്ക് കൂടി ദൃക്ക് സാക്ഷി എന്ന നിലയിലാണദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നതും.
 
ഈ മുസ്ലിം സുവിശേഷത്തെ ശരിയായി പഠിച്ചവര്‍ ഒക്കെ അത് മധ്യ ശതകങ്ങളിലാരോ എഴുതി ബര്‍ണ്ണബാസിന്റെ പേരിലാക്കിയ ഒരു വ്യാജ പുസ്തകമായേ വിലയിരുത്തിയിട്ടുള്ളു. പക്ഷെ മുസ്ലിങ്ങള്‍ അതിനെ യേശുവിന്റെ ശരിയായ സുവിശേഷമെന്ന നിലയില്‍ ആണ്‌ എന്നും കണ്ടിട്ടുള്ളത്. ഖുറാന്റെ ചുവടു പിടിച്ച് എഴുതിയ ഇതിനെ മുസ്ലിങ്ങള്‍ സ്വാഗതം ചെയ്യുന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല.
 
അതു പോലെയുള്ള ഒരു വ്യക്തിയാണ്‌ ചിന്തകന്‍. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവ് മൊഹമ്മദ് ആണെന്നു സ്ഥപിക്കാന്‍ അടുത്തിടെ അദ്ദേഹമൊരു വിഫല ശ്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ബര്‍ണ്ണബാസിന്റെ സുവിശേഷമാണ്‌ യധാര്‍ത്ഥത്തിലുള്ള യേശുവിന്റെ ചരിത്രമെന്ന മുസ്ലിങ്ങളുടെ വികല ചിന്തയുമയി വീണ്ടും വന്നിട്ടുണ്ട്. ചിന്തകന്റെ ചില അവകാശവാദങ്ങളാണു ചുവടെ.
 
ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത് ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില് ചേര്ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ് മറ്റൊരു കാര്യം. 
 
പിന്നീട് സെന്റ് പോള് ഈ സംഘത്തില് ചേര്ന്നതോടെ, അദ്ദേഹം റോമക്കാരെയും ഗ്രീക്കുകാരെയും മറ്റു ജൂതേതര ജനങ്ങളെയും ഈ മതത്തിലേക്ക് പ്രബോധനം ചെയ്തുതുടങ്ങി. ഇതിനുവേണ്ടി അദ്ദേഹം ക്രോഡീകരിച്ചതു ഹ. ഈസാ (അ) അവതരിപ്പിച്ച മതത്തിന്റേതില്നിന്നു തികച്ചും ഭിന്നമായ വിശ്വാസപ്രമാണങ്ങളോടും നിയമങ്ങളോടും കൂടിയ ഒരു മതമായിരുന്നു.




ബര്നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്ക്കും ആ നാല് സുവിശേഷങ്ങളേക്കാള് വിശിഷ്ടമാണ് അതെന്ന് ബോധ്യപ്പെടാതിരിക്കുകയില്ല.

അതിന്റെ രചയിതാവ് പുസ്തകത്തിന്റെ തുടക്കത്തില് തന്റെ രചനാലക്ഷ്യം ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്: "സാത്താന്റെ വഞ്ചനയില്പ്പെട്ട് യേശുവിനെ ദൈവപുത്രനെന്നു കരുതുകയും പരിച്ഛേദത്തെ അനാവശ്യമെന്നു വിധിക്കുകയും നിഷിദ്ധഭക്ഷണങ്ങളെ ഹിതകരമാക്കുകയും ചെയ്യുന്ന-പോളും ഈ വഞ്ചനയില്പെട്ടിരിക്കുന്നു-വരുടെ വിശ്വാസത്തെ സംസ്കരിക്കുക." ഈസാ(അ)യുടെ ദിവ്യാദ്ഭുതങ്ങള് കണ്ട ബഹുദൈവ വിശ്വാസികളായ റോമന് പടയാളികളാണ് അദ്ദേഹത്തെ ദൈവപുത്രനാണെന്ന് ആദ്യം പറഞ്ഞുതുടങ്ങിയതെന്ന് ബര്നബാസ് വിശദീകരിക്കുന്നുണ്ട്. പിന്നീട് ഈ രോഗം സാധാരണക്കാരായ ഇസ്രായീല്യരിലേക്കും പകര്ന്നു. ഇതില് യേശുവിന് വലുതായ പരിഭ്രമമുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഈ തെറ്റിദ്ധാരണയെ അദ്ദേഹം അതിരൂക്ഷമായും ആവര്ത്തിച്ചും നിഷേധിക്കുകയും അതു പ്രചരിപ്പിക്കുന്നവരെ കഠിനമായി ശപിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് ജൂതന്മാരില്നിന്ന് ഈ വിശ്വാസം തുടച്ചുനീക്കുന്നതിനായി തന്റെ ശിഷ്യന്മാരെ നിയോഗിച്ചു.

ക്രിസ്തുമതം യേശുവിന്റെ മതമല്ല എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിങ്ങള്‍ എക്കാലവും പറഞ്ഞിരുന്ന വാക്കുകളാണിവ. ചിന്തകന്‍ ഇപ്പോള്‍ അതാവര്‍ത്തിക്കുന്നു. മറ്റുള്ള ആരോ എഴുതിയ വരികള്‍ പകര്‍ത്തി എഴുതുന്നു എന്നതിനപ്പുറം ബര്‍ണ്ണാസിന്റേതായി അരോപിക്കപ്പെടുന്ന ഈ പുസ്തകം ചിന്തകന്‍ വയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മുസ്ലിം സുവിശേഷത്തിന്റെ ഇംഗ്ളീഷിലേക്കുള്ള പൂര്ണ്ണമായ തര്ജ്ജമ ഇന്റര്‍നെറ്റില്‍ ലഭ്യമാണിപ്പോള്‍.
 
മൊഹമ്മദിനു വേണ്ടി മദ്ധ്യശതകത്തിലാരോ എഴുതിയ ഒരു വ്യാജ പുസ്തകം ചിന്തകനേപ്പോലുള്ള ഒരു മുസ്ലിമിന്‌ വിശിഷ്ടമായി തോന്നിയത് സ്വാഭാവികം.

ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ബര്‍ണ്ണബാസ് യൂദാസ് സ്കറിയോത്തയുടെ ആത്മഹത്യക്കു ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് എടുക്കപ്പെട്ട ആളാണ്. യേശുവിന്റെ പ്രബോധനങ്ങളേക്കുറിച്ച് അദ്ദേഹത്തിനു പോളുമായി ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നില്ല.

മുസ്ലിങ്ങള്‍ ഇത്ര വിശിഷ്ടമെന്നവകാശപ്പെടുന്ന ഈ മുസ്ലിം സുവിശേഷം ഖുറാനിലെ മൊഹമ്മദിന്റെ പല നിലപാടുകള്‍ക്കും വിരുദ്ധമാണ്. ഈ പുസ്തകത്തില്‍ തന്നെ പരസ്പര വിരുദ്ധമായ പലതുമുണ്ട്. യേശു ജീവിച്ച പാലസ്തീനേക്കാള്‍ യൂറോപ്പിനു ഇണങ്ങുന്ന പാരിസ്തിതിക പരാമര്‍ശങ്ങളുമുണ്ട്. ഇതിലെ സ്വര്‍ഗ്ഗ നരകങ്ങളുടെ വര്‍ണ്ണന ദാന്തേയുടെ ഡിവൈന്‍ കോമഡിയിലേതിന്റെ അനുകരണവുമാണ്.
ഈ പുസ്തകത്തില്‍ വളരെയധികം പ്രാവശ്യം പരാമര്‍ശിച്ചിട്ടുള്ള രണ്ടു വിഷയങ്ങളാണ്‌ മൊഹമ്മദിനേക്കുറിച്ചുള്ള പ്രവചനങ്ങളും യേശു ദൈവമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമവും.

ഖുറാനില്‍ മൊഹമ്മദ് തന്നേപ്പറ്റി യേശു പ്രവചിച്ചിട്ടുണ്ട് എന്നവകാശപ്പെടുന്നിടത്ത് അഹമ്മദ് എന്ന വാക്കാണുപയോഗിച്ചത്. പക്ഷെ മുസ്ലിം സുവിശേഷത്തിലുടനീളം മൊഹമ്മദ് എന്ന വാക്കാണുപയോഗിച്ചിട്ടുള്ളത്. അതു തന്നെ സംശയത്തിനിട നല്‍കുന്നു. മൊഹമ്മദ് എന്ന വാക്കാണുപയോഗിച്ചതെന്ന് അറിയാമായിരുന്ന അള്ള മൊഹമ്മദിനോടത് പറഞ്ഞില്ല എന്നത് അവിശ്വസനീയമാണ്.


മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യേശു ആരാണെന്നുള്ള വിശ്വാസമാണ്‌. മുസ്ലിം സുവിശേഷം വായിക്കുന്ന ആര്‍ക്കും എളുപ്പം പിടി കിട്ടുന്ന ഒരു വിഷയമാണ്‌ പാലസ്തീനില്‍ ജീവിച്ചിരുന്ന വളരെയധികമാളുകള്‍ യേശു ദൈവമാണെന്നു വിശ്വസിച്ചിരുന്നു എന്നത്. അവരില്‍ സാധാരണ ജനങ്ങളും പുരോഹിതരും ഭരണാധികാരികളും വരെ ഉണ്ടായിരുന്നു. മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന മൊഹമ്മദ് ഉള്‍പ്പടെയുള്ള മറ്റ് പ്രവാചകന്‍മാരെ ആരെയും ദൈവമായി ആളുകള്‍ കരുതിയിട്ടില്ല. അതിന്റെ  കാരണം യഹൂദര്‍ ഒരു രക്ഷകനെ കാത്തിരുന്നു. ആ രക്ഷകന്റെ ലക്ഷണങ്ങളെല്ലാം യേശുവില്‍ അവര്‍ കണ്ടു എന്നതു തന്നെയാണ്. യേശുവിനെ ദൈവമാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം പോളില്‍ ആരോപിക്കുന്ന മുസ്ലിങ്ങള്‍ക്കൊന്നും, അവരുടെ സുവിശേഷത്തില്‍ വിവരിക്കുന്ന യേശുവിനെ വളരെയധികം ആളുകള്‍ ദൈവമായി കണ്ടിരുന്നു എന്ന സത്യത്തിന്‌ ഒരു വിശദീകരണം നല്‍കാന്‍ ആകുന്നില്ല.


മൊഹമ്മദീയ സുവിശേഷമനുസരിച്ച് യേശു ദൈവമാണ്‌, ദൈവ പുത്രനാണ്‌ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍   കേള്‍ക്കുമ്പോള്‍ സര്‍വ നിയന്ത്രണങ്ങളും വിട്ടു പോകുന്ന ഒരാളാണേശു. ദേഷ്യം, സങ്കടം, നിരാശ , ഭീഷണി തുടങ്ങിയ ഭാവങ്ങളാണേശു അപ്പോഴൊക്കെ പ്രകടിപ്പിക്കുക. പല പ്രാവശ്യം മുഖം മണ്ണില്‍ ഉരച്ച് കരയുന്നതായി വിവരിച്ചിരിക്കുന്നു. ഇതില്‍ നിന്നും ഈ പുസ്തകം എഴുതിയ ആളുടെ പ്രധാന ഉദ്ദേശ്യം മനസിലാക്കാം. യേശു ദൈവമല്ല എന്നു സ്ഥാപിക്കുക. പക്ഷെ ഈ ഉദ്ദേശ്യം തകരുന്ന ഒരു പ്രസ്താവന ഇതിലുണ്ട്.

Whereupon appeared to them a star of great brightness, wherefore having concluded among themselves, they came to Judaea, guided by the star, which went before them, and having arrived at Jerusalem they asked where was born the King of the Jews. And when Herod heard this he was affrighted, and all the city was troubled. Herod therefore called together the priests and the scribes, saying: 'Where should Christ be born?' They answered that he should be born in Bethlehem; for thus it is written by the prophet: 'And thou, Bethlehem, art not little among the princes of Judah: for out of thee shall come forth a leader, who shall lead my people Israel.'Herod accordingly called together the magi and asked them concerning their coming: who answered that they had seen a star in the east, which had guided them thither, wherefore they wished with gifts to worship this new King manifested by his star.

The magi therefore went thither, and entering the dwelling found the child with his mother, and bending down they did obeisance to him. And the magi presented unto him spices, with silver and gold, recounting to the virgin all that they had seen.

ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ രണ്ടാണ്.

1. എന്താണു പ്രവാചകത്വം? ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്നേ പ്രവാചകനാണെന്ന് എങ്ങനെ തീരുമാനിക്കും? ബൈബിളില്‍ പ്രവചിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയിട്ടു പോലും അറേബ്യയിലെ ആരും മൊഹമ്മദ് ജനിക്കുന്നതിനു മുമ്പോ 40 വയസു വരെ ജീവിച്ചപ്പോഴോ അദ്ദേഹമാണു പ്രവാചകന്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതു തന്നെയായിരുന്നു മറ്റ് എല്ലാ പ്രവാചകന്‍മാരുടെയും അവസ്ഥ. അവരൊക്കെ വളര്‍ന്നു വലുതായപ്പോഴാണു പ്രവാചകത്വം ലഭിച്ചതും പ്രവചിച്ചു തുടങ്ങിയതും. പക്ഷെ മുസ്ലിം സുവിശേഷപ്രകാരം യേശു ജനിക്കുന്നതിനു മുന്നേ ദിവ്യത്വം കിട്ടിയിരുന്നു.

2. ജനിച്ചിട്ട് അധിക ദിവസം പ്രായമാകാത്ത ഒരു കുഞ്ഞിനെ അന്വേഷിച്ച് വിദൂര ദേശത്തു നിന്നും ജ്നാനികള്‍ വരുകയും ആരാധിക്കുകയുചെയ്തു. ആ കുഞ്ഞു വളര്‍ന്നു വലുതായപ്പോള്‍ അദ്ദേഹമാണു പ്രവചിക്കപ്പെട്ട രക്ഷകന്‍ എന്ന് അസംഘ്യം ആളുകള്‍ വിശ്വസിക്കുകയും ചെയ്തു.

ഈ പുസ്തകം എഴുതിയ ആളിന്‌ മറ്റ് സുവിശേഷങ്ങളിലുള്ള ഈ ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള വിവേകം ഉണ്ടായിരുന്നില്ല.

മദ്യം നിഷിദ്ധമെന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും മൊഹമ്മദ് അവരെ ഉപദേശിച്ചതും. മുസ്ലിം സുവിശേഷത്തിന്റെ ആദ്യ ഭാഗത്ത് ഗബ്രിയേല്‍, യേശുവിന്റെ അമ്മയായ മറിയത്തിനും വളര്‍ത്തച്ഛനാകന്‍ പോകുന്ന ജോസഫിനും  പ്രത്യക്ഷപ്പെട്ട് ഉപദേശിക്കുന്നത് ഇതാണ്‌.

The virgin shall bring forth a son, whom thou shall call by the name Jesus; whom thou shalt keep from wine and strong drink and from every unclean meat, because he is an holy one of God from his mother's womb.


പക്ഷെ ഗര്‍ഭത്തില്‍ തന്നെ വച്ച് പ്രവാചകത്വം കിട്ടിയ യേശു വളര്‍ന്നു വലുതായപ്പോള്‍ മുസ്ലിം സുവിശേഷകന്‍ വിവരിക്കുന്ന ആദ്യത്തെ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കുന്നതാണ്!!!. ആ ഭാഗം ഇതാണ്.

Jesus therefore went, and as they were feasting the wine ran short. His mother accosted Jesus, saying: 'They have no wine.' Jesus answered: 'What is that to me, mother mine?' His mother commanded the servants that whatever Jesus should command them they should obey. There were there six vessels for water according to the custom of Israel to purify themselves for prayer. Jesus said: 'Fill these vessels with water.' The servants did so. Jesus said unto them: 'In the name of God, give to drink unto them that are feasting.' The servants thereupon bare unto the master of the ceremonies, who rebuked the attendants saying: 'O worthless servants, why have ye kept the better wine till now?' For he knew nothing of all that Jesus had done. 



വീഞ്ഞിനടുത്തുപോലും വരാന്‍ യേശുവിനെ അനുവദിക്കരുതെന്ന് ജോസഫിനെ ഉപദേശിച്ച ഗബ്രിയേല്‍ പോലും വെള്ളം വിഞ്ഞാക്കുന്നതില്‍ നിന്നും യേശുവിനെ തടഞ്ഞില്ല. അള്ള ഇതൊന്നും അറിഞ്ഞു പോലുമില്ല. മുസ്ലിം സുവിശേഷകന്‌ അറിയാതെ പറ്റിയ അബദ്ധമായിരുന്നു ഇത്. ഖുറാന്‍ പറയുന്ന മദ്യ നിയമം യേശുവിന്റെ കാലത്തും ഉണ്ടായിരുന്നു എന്ന് തെളിയിക്കാനുള്ള ശ്രമമാണിവിടെ ദയനീയമായി പരാജയപ്പെടുന്നത്.

ഡാന്റേ പതിനാലാം നൂറ്റാണ്ടിലാണ്‌ ഡിവൈന്‍ കോമഡി എഴുതിയത്. കത്തോലിക്കരുടെ സ്വര്‍ഗ്ഗ നരക ശുദ്ധീകരണ സ്ഥലങ്ങളെ കളിയാക്കിക്കൊണ്ടുള്ള ഒരു രചനയായിരുന്നു അത്. അതിലെ വര്‍ണ്ണന മൊഹമ്മദിന്റെ ഖുറാനില്‍ നിന്നും പകര്‍ത്തിയതാകാന്‍ സാധ്യതയുണ്ട്. മുസ്ലിം സുവിശേഷകനും അത് പകര്‍ത്തി. പക്ഷെ ചില വ്യത്യാസങ്ങളോടെ.

മുസ്ലിം സുവിശേഷത്തില്‍ ഏഴു നരകങ്ങളേക്കുറിച്ച് പറയുന്നുണ്ട്.

'Know ye therefore that hell is one, yet hath seven centres one below another. Hence, even as sin is of seven kinds, for as seven gates of hell hath Satan generated it: so there are seven punishments therein'.

  ഇത് ഡാന്റേയുടെ ഇന്ഫെര്‍ണോയില്‍ പരാമര്‍ശിക്കുന്ന ഏഴു നരകങ്ങളാണ്. മൊഹമ്മദ് പക്ഷെ നരകങ്ങളെ ഏഴായി തിരിച്ചിരുന്നില്ല. അവിടെ തീയുണ്ടെന്നു പറയുക മാത്രം ചെയ്തു. False and Lying Gods എന്ന പ്രയോഗം ബൈബിളിലോ ഖുറാനിലോ ഇല്ല. അത് ഡാന്റേയുടെ കവിതയിലാണുള്ളത്.

മൊഹമ്മദിനോട് അള്ളാ പറഞ്ഞത് ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ്. പക്ഷെ യേശുവിനോടു പറഞ്ഞത് ഒമ്പത് എന്നായിരുന്നു.

2. Al-Baqara.

28) He it is Who created for you all that is in the earth. Then turned He to the heaven, and fashioned it as seven heavens. And He is knower of all things.

പക്ഷെ മുസ്ലിം സുവിശേഷത്തില്‍ പറയുന്നത് അത് ഒമ്പത് എന്നാണ്.

'Paradise is so great that no man can measure it. Verily I say unto thee that the heavens are nine ... I say to thee that paradise is greater than all the earth and all the heavens together'.

പറുദീസയുടെ വലുപ്പം എത്രയെന്ന് അള്ളാ മൊഹമ്മദിനോട് പറഞ്ഞിട്ടുണ്ടാകില്ല. സ്വര്‍ഗ്ഗങ്ങളുടെ എണ്ണം രണ്ട് കുറക്കുകയും ചെയ്തു. സ്വര്‍ഗ്ഗങ്ങള്‍ എത്രയുണ്ടെന്ന് യേശുവിന്റെ അത്ര നിശ്ചയം മൊഹമ്മദിനില്ലായിരുന്നു എന്നാണ്‌ ഇതെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തുന്നത്.


ഖുറാനിലെ പരാമര്‍ശങ്ങള്‍ക്ക് കടക വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഇനിയുമുണ്ട്.

മൊഹമ്മദ് യേശുവിനെ വിശേഷിപ്പിച്ചത് മിശിഹാ എന്നായിരുന്നു.

3. Al-E-Imran


(44) (And remember) when the angels said: O Mary! Lo! Allah giveth thee glad tidings of a word from him, whose name is the Messiah, Jesus, son of Mary, illustrious in the world and the Hereafter, and one of those brought near (unto Allah).

മുസ്ലിം സുവിശേഷകന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം.

Jesus confessed and said the truth: 'I am not the Messiah ... I am indeed sent to the house of Israel as a prophet of salvation; but after me shall come the Messiah'.

ഖുറാന്‍ പറയുന്നു യേശു മിശിഹാ ആണെന്ന്. മുസ്ലിം സുവിശേഷകന്‍ പറയുന്നു യേശു മിശിഹാ അല്ലെന്ന്. മുസ്ലിങ്ങള്‍ ഇതില്‍ ഏത് വിശ്വസിക്കുമോ എന്തോ.


യേശുവിന്റെ ജനനം ഏത് തരത്തിലായിരുന്നു എന്നതിന്‌ മൊഹമ്മദും മുസ്ലിം സുവിശേഷകനും വിരുദ്ധമായ അഭിപ്രായങ്ങളാണു പറയുന്നത്. മൊഹമ്മദ് പറയുന്നതിപ്രകാരം.

19 Maryam.

(22) And the pangs of childbirth drove her unto the trunk of the palm-tree. She said: Oh, would that I had died ere this and had become a thing of naught, forgotten!

മുസ്ലിം സുവിശേഷകന്‍ പറയുന്നതിപ്രകാരം.

The virgin was surrounded by a light exceeding bright and brought forth her son without pain.

യേശുവിന്റെ കാലത്തെ നാണയങ്ങളേക്കുറിച്ചു പോലും വലിയ പിടിപാടില്ലാത്ത ഒരാളാണി പുസ്തകം എഴുതിയതെന്നതിനു തെളിവാണ്‌ സ്വര്‍ണ്ണ നാണയത്തിന്റെ ചില്ലറയേക്കുറിച്ചുള്ള വിവരണം.

'For he who would get in change a piece of gold must have sixty mites'.

സ്പെയിനിലെ ഇസ്ലാമിക കാലഘട്ടത്തിനു മുമ്പ് അവിടെ പ്രചാരത്തിലിരുന്ന നാണയമായിരുന്നു ഇത്. ഇത് വിരല്‍ ചൂണ്ടുന്നത് സ്പെയിന്‍ കാരനായ ഒരാള്‍ സ്പെയിനിന്റെ ഇസ്ലാമിക കാലഘട്ടത്തിലോ അതിനു ശേഷമോ ആണീ വ്യാജ സുവിശേഷമെഴുതിയതെന്നാണ്.

മുസ്ലിം സുവിശേഷകന്റെ ഋതു വിവരണം ആരിലും ചിരി ഉണര്‍ത്തും. യേശു ജീവിച്ച സ്ഥലത്തെ വേനല്‍ കാലം വര്‍ണ്ണിച്ചിരിക്കുന്നത് ഇങ്ങനെ.

'Behold then how beautiful is the world in summer-time, when all things bear fruit. The very peasant, intoxicated with gladness by reason of the harvest that is come, maketh the valleys and mountains resound with his singing, for that he loveth his labours supremely'.

ഭൂരിഭാഗം മരുഭൂമിയായ ഒരു സ്ഥലത്തെ വേനല്‍ കാലം ഇതു പോലെ വര്‍ണ്ണിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ഇത് തെളിയിക്കുന്നത് യേശു ജീവിച്ച സ്ഥലത്തേക്കുറിച്ച് ഒന്നുമറിയാത്ത ഒരാളാണിതെഴുതിയതെന്നാണ്.

സ്നാപക യോഹന്നാന്‍ യേശുവിനു വഴി ഒരുക്കാന്‍ വന്നു എന്നാണു ബൈബിള്‍ പറയുന്നത്. അതേ വാക്കുകള്‍ കടമെടുത്താണു, യേശു മൊഹമ്മദിനു വഴി ഒരുക്കാന്‍ വന്നു എന്നു മുസ്ലിം സുവിശേഷകന്‍ പറഞ്ഞു വക്കുന്നത്.

ഖുറാനില്‍ പരക്കെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ്, Verily, Bounty, Glad Tidings എന്നിവ. മുസ്ലിം സുവിശേഷത്തിലും അത് വ്യാപകമായി കാണാം.

15 comments:

kaalidaasan said...

മൊഹമ്മദ് എഴുതിയതിനു സാധൂകരണം നല്‍കേണ്ടത് കടമയായി കരുതിയ മുസ്ലിങ്ങള്‍ മൊഹമ്മദ് പറഞ്ഞ കള്ളത്തിനു തെളിവന്വേഷിച്ച് കുറെയേറെ കാലം അലഞ്ഞു നടന്നു. അത് കിട്ടാതെ വന്നപ്പോള്‍ അവര്‍ ഒരു സുവിശേഷം തന്നെ എഴുതിയുണ്ടാക്കി. അതിന്റെ കര്‍ത്താവായി ബര്‍ണ്ണബാസ് എന്ന യേശുവിന്റെ അനുയായിയെ അവതരിപ്പിച്ചു. യേശുവിന്റെ ജീവിതത്തിന്റെ അവസാനകാലത്തു മാത്രം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ബര്‍ണ്ണബാസിനെ പക്ഷെ മൊഹമ്മദിനുവേണ്ടി സുവിശേഷമെഴുതിയ ആള്‍ യേശുവിന്റെ ജനനം മുതല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളെന്ന നിലയിലാണ് അവതരിപ്പിച്ചത്. അതുകൊണ്ട് യേശുവിന്റെ ജനനത്തിനു മുമ്പുള്ള സംഭങ്ങള്‍ക്ക് കൂടി ദൃക്ക് സാക്ഷി എന്ന നിലയിലാണദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നതും

സ്നാപക യോഹന്നാന്‍ യേശുവിനു വഴി ഒരുക്കാന്‍ വന്നു എന്നാണു ബൈബിള്‍ പറയുന്നത്. അതേ വാക്കുകള്‍ കടമെടുത്താണു, യേശു മൊഹമ്മദിനു വഴി ഒരുക്കാന്‍ വന്നു എന്നു മുസ്ലിം സുവിശേഷകന്‍ പറഞ്ഞു വക്കുന്നത്.

ഖുറാനില്‍ പരക്കെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ്, Verily, Bounty, Glad Tidings എന്നിവ. മുസ്ലിം സുവിശേഷത്തിലും അത് വ്യാപകമായി കാണാം.

അല്‍ഭുത കുട്ടി said...
This comment has been removed by a blog administrator.
Unknown said...

.

ബിജു ചന്ദ്രന്‍ said...

കഴിഞ്ഞ പോസ്റ്റിലെ പ്പോലെ ഇവിടെ ആത്മഹത്യ ചെയ്യാന്‍ ആരും വരും എന്ന് തോന്നുന്നില്ല. ഹഹഹ! tracking..

kaalidaasan said...

ബിജു ചന്ദ്രന്‍,

ആരും ആത്മ ഹത്യ ചെയ്യാന്‍ വേണ്ടിയല്ല ഞാന്‍ ഇവിടെ ഇതെഴുതിയത്. ചിന്തകനൊന്നും ഈ പുസ്തകം വായിച്ചിട്ടില്ല. അതേക്കുറിച്ച് മുസ്ലിം ഭാഗത്തു നിന്നും എഴുതിയ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാകും. അവരൊക്കെ ഈ സുവിശേഷം മുഴുവനായി വായിക്കാന്‍ വേണ്ടിയാണു ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. വയിച്ച് ഖുറാനു കടക വിരുദ്ധമായി ഉള്ള സംഗതികള്‍ അവര്‍ മനസിലാക്കട്ടെ.

മുസ്ലിങ്ങളല്ലാത്തവര്‍ക്കും ഇതൊക്കെ വായിച്ച് മുസ്ലിങ്ങള്‍ നടത്തുന്ന അവകാശവാദത്തിന്‌ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പരിശോധിച്ചു നോക്കാം.

kaalidaasan said...

ആദം നബി നിര്‍മ്മിച്ചു എന്നും അബ്രാഹം പുനര്‍നിര്‍മ്മിച്ചു എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന, പ്രാര്‍ത്ഥിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മനസില്‍ ഉള്‍ക്കൊള്ളണമെന്നും മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്ന കബയേപ്പറ്റി യേശുവിനൊന്നും അറിയില്ലായിരുന്നു എന്നാണീ പുസ്ത്കം വായിക്കുമ്പോള്‍ മനസിലാക്കാന്‍ പറ്റുക. പക്ഷെ ബര്‍ണ്ണാസു പറഞ്ഞതായി മുസ്ലിം സുവിശേഷകന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

Then at midday as he was praying, when he came to these words: 'Lord, with mercy...,' he was surrounded by an exceeding bright light and by an infinite multitude of angels, who were saying: 'Blessed be God.' The angel Gabriel presented to him as it were a shining mirror, a book, which descended into the heart of Jesus, in which he had knowledge of what God hath done and what hath said and what God willeth in somuch that everything was laid bare and open to him; as he said unto me: 'Believe, Barnabas, that I know every prophet with every prophecy, insomuch that whatever I say the whole hath come forth from that book.'

kaalidaasan said...

മുസ്ലിം സുവിശേഷകന്‍ എഴുതുന്നു.

In your patience ye shall possess your soul. Therefore if one shall give you a blow on one side of the face, offer him the other that he may smite it. Render not evil for evil, for so do all the worst animals; but render good for evil, and pray God for them that hate you. Fire is not extinguished with fire, but rather with water; even so I say unto you that ye shall not overcome evil with evil, but rather with good. Behold God, who causeth the sun to come upon the good and evil, and likewise the rain. So ought ye to do good to all; for it is written in the law: "Be ye holy, for I your God am holy; be ye pure, for I am pure; and be ye perfect, for I am perfect."

പാവം യേശു. അദ്ദേഹം കരുതിയില്ല അള്ള വാക്കു മാറ്റുമെന്ന്. ഒരു ചെവിടത്തടിച്ചാല്‍ മറു ചെവിടു കൂടെ കാണിച്ചു കൊടുക്കണം എന്നു യേശുവിനോട് പറഞ്ഞ അള്ളാ മൊഹമ്മദിനോട് അതിനു കടക വിരുദ്ധമായ സംഗതി പറയുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഒരു ചെവിടത്തടിച്ചാല്‍ അടിക്കുന്നവന്റെ രണ്ടു ചെവിടത്തും അടിക്കുക, മോഷ്ടിച്ചാല്‍ കൈ വെട്ടികളയുക, കൊല ചെയ്താല്‍ കൊന്നവന്റെ തല വെട്ടിക്കളയുക തുടങ്ങിയ കിരാത നടപടികളാണ്‌ മൊഹമ്മദിനു കാണിച്ചു കൊടുക്കാന്‍ പോകുന്ന പുസ്തകത്തില്‍ ഉള്ളതെന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. അതോ അറബിയിലായതു കൊണ്ട് അതൊന്നും വായിച്ചു മനസിലാക്കാന്‍ പറ്റാഞ്ഞതാണോ?

kaalidaasan said...

യേശു പിശാചിന്റെ കൂട്ടുകാരന്‍!!

മുസ്ലിം സുവിശേഷം വായിച്ചാല്‍ അങ്ങനെ ഒരു ധാരണ ഉണ്ടാകാം.

And having said this Jesus sighed, saying: 'O Lord, what thing is this? for I have chosen twelve, and one of them is a devil.

യേശു തെരഞ്ഞെടുത്ത ശിഷ്യന്‍മാരില്‍ ഒരാള്‍ പിശാചാണെന്നാണു മുസ്ലിം സുവിശേഷകന്‍ പറഞ്ഞിരിക്കുന്നത്.

kaalidaasan said...

നസറേത്ത് ഗലീലിയാ കടലിന്റെ കരയിലുള്ള ഒരു സ്ഥലമായാണ്‌ മുസ്ലിം സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത്.

Having arrived at the city of Nazareth the seamen spread through the city all that Jesus had wrought, whereupon the house where Jesus was, was surrounded by as many as dwelt in the city. And the scribes and doctors having presented themselves unto him, said: 'We have heard how much thou hast wrought in the sea and Judea: give us therefore some sign here in thine own country.'

പാലസ്തീനിന്റെ ഭൂമിശാസ്ത്രത്തേക്കുറിച്ച് അല്‍പ്പമെങ്കിലും വിവരമുള്ള ഒരാള്‍ ഇതു പോലെയുള്ള ഒരു വിഡ്ഡിത്തം എഴുതി വയ്ക്കില്ല.

kaalidaasan said...

മുസ്ലിങ്ങള്‍ ഇസ്മയേലിന്റെ പൈതൃകം ഖുറാനിലൂടെ അവകാശപ്പെടുന്നുണ്ട്. അതിനെ സാധൂകരിക്കാന്‍ മുസ്ലിം സുവിശേഷകന്‍ നടത്തുന്ന ശ്രമമാണ്‌ കാണുന്ന ഭാഗം.

promised God to Abraham, saying: "Behold, in thy seed I will bless all the tribes of the earth; and as thou hast broken in pieces the Idols, O Abraham, even so shall thy seed do."'
James answered: 'O master, tell us in whom this promise was made; for the Jews say "in Isaac," and the Ishmaelites say "in Ishmael."'
Jesus answered: 'David, whose son was he, and of what lineage?'
James answered: 'Of Isaac; for Isaac was father of Jacob and Jacob was father of Judah, of whose lineage is David.'
Then said Jesus: 'And the messenger of God when he shall come, of what lineage will he be:'
The disciples answered: 'Of David.'
Whereupon Jesus said: 'Ye deceive yourselves; for David in spirit calleth him lord, saying thus: "God said to my lord, sit thou on my right hand until I make thine enemies thy footstool. God shall send forth thy rod which shall have lordship in the midst of thine enemies? If the messenger of God whom ye call Messiah were son of David, how should David call him lord? Believe me, for verily I say to you, that the promise was made in Ishmael, not in Isaac.


ഇസ്മായേലിനാണ്‌ അബ്രാഹാമിന്റെ പൈതൃകം ലഭിച്ചതെന്നും അതു കൊണ്ട് മുസ്ലിങ്ങളാണ്‌ യധാര്‍ത്ഥ പിന്തുടര്‍ച്ചക്കാരെന്നും സ്ഥാപിക്കാനുള്ള ഒരു ശ്രമമാണിവിടെ. ഐസക്കിന്റെ സന്തതി പരമ്പരയില്‍ ഉണ്ടായ മറ്റ് പല പ്രവാചകരേപ്പറ്റിയുമൊക്കെ വിശദമായി വിവരിക്കുന്ന യേശു ഇസ്മായേലിന്റെ സന്തതി പരമ്പരയിലെ ഒരു പ്രക്വചകനേപ്പറ്റി പോലും പറയുന്നില്ല. അതിന്റെ കാരണം അങ്ങനെ പ്രവാചകന്‍മാരില്ല എന്നതു തന്നെ. ഒരു പ്രവാചകനേപ്പോലും കൊടുക്കാനുള്ള യോഗ്യത ഈ പരമ്പരക്കിലായിരുന്നു എന്ന് അള്ളാക്ക് തോന്നിയതില്‍ അത്ഭുതമില്ല. യമനില്‍ നിന്നും കുടിയേറിയ വിഗ്രഹാരധകരായിരുന്ന ഗിരി വര്‍ഗ്ഗത്തില്‍ ജനിച്ച മൊഹമ്മദ് യഹൂദരുടെയും ക്രിസ്ത്യാനികളുടേയും ദൈവത്തെ സവന്തമാക്കിയപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ എഴുതിയ സുവിശേഷത്തില്‍ ഇതൊക്കെ എഴുതി ചേര്‍ത്ത് തൃപ്തി അടയുക എന്നല്ലാതെ വേറെ എന്തു ചെയ്യാന്‍?

sajan jcb said...

ഈ ലേഖനം ഇപ്പോഴാണ് കാണുന്നത്.
-----------
ബര്‍ണ്ണബാസും ഖുര്‍ ആനും
http://me4what.blogspot.com/2010/02/blog-post_5392.html

സാജന്‍| SAJAN said...

ഇതിനെന്താ മറുപടി എഴുതുന്നതെന്ന് കേൾക്കാൻ കൌതുകമുണ്ട്,
ട്രാക്കിങ്ങിനു വേണ്ടി :)

സന്തോഷ്‌ said...

ഇവിടെന്താ ആരും മറുപടി എഴുതാത്തത്...? തിരുത്തുകള്‍ ഒന്നും കാണുന്നില്ലല്ലോ...?

ന്യായവാദി said...

ഖുറാന്റെ ചുവടു പിടിച്ച് എഴുതിയ ഇതിനെ മുസ്ലിങ്ങള്‍ സ്വാഗതം ചെയ്യുന്നതില്‍ യാതൊരു അത്ഭുതത്തിനും അവകാശമില്ല...........................
മുസ്ലിങ്ങള്‍ ഇത്ര വിശിഷ്ടമെന്നവകാശപ്പെടുന്ന ഈ മുസ്ലിം സുവിശേഷം ഖുറാനിലെ മൊഹമ്മദിന്റെ പല നിലപാടുകള്‍ക്കും വിരുദ്ധമാണ്???????????

sathyadarsanam said...

ഈ സുവിശേഷം പതിനാലാം നൂറ്റാണ്ടില്‍ എഴുതപെട്ടു എന്നതിന് ഈ ഗ്രന്ഥം തന്നെ തെളിവ് തരുന്നു. അവ ഓരോന്നായി നോക്കാം

1.ന്യായപ്രമാണം പറയുന്ന യോബേല്‍ സംവത്സരം അമ്പതു വര്‍ഷം കൂടുമ്പോള്‍ ആണ് ആഘോഷിക്കുന്നത് (ലേവ്യ 25:10-11) പോപ്പ്‌ ബോണിഫസ് എട്ടാമന്‍ ഇത് നൂറു വര്‍ഷമാക്കിക്കൊണ്ട് കല്പന പുറപ്പെടുവിച്ചു. അടുത്ത പോപ്പ്‌ ക്ലെമെന്‍റ് ആറാമന്‍ ഇത് തിരിച്ചു അമ്പതു വര്‍ഷം ആക്കുകയും ചെയ്തു. എന്നാല്‍ ഈ ഗ്രന്ഥ കര്‍ത്താവ്‌ ഇത് നൂറു വര്‍ഷം എന്ന് പറയുന്നു ..ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചത് 13-ആം നൂറ്റാണ്ടില്‍ മാത്രമാണ്... "somuch that the year of Jubilee, which now comes every 100 years, shall by the Messiah be reduced to every year in every place (chap. 82)."

‎2.പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ആയ ഡാന്‍റെയുടെ (1265-1321) The Divine Comedy എന്ന ബുക്കിലെ ഡാന്‍റെയുടെ സ്വര്‍ഗം എന്ന കണ്‍സെപ്റ്റ് ഈ സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നു.... ഇത് വ്യക്തമാക്കുന്നത് ഡാന്‍റെയുടെ കാലത്തിനു ശേഷമാണ് ഇത് എഴുതപെട്ടത്‌ എന്നാണ്

‎3.പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഉള്ള കയ്യെഴുത്ത് പ്രതികള്‍ മാത്രം ആണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.